x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയെന്നാരോപണം; പോലീസുകാരെ തടഞ്ഞുവച്ച് ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്
Published: July 21, 2026 03:50 AM IST | Updated: July 21, 2026 03:50 AM IST

പ്രതീകാത്മക ചിത്രം

തൊടുപുഴ: മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയെന്നാരോപിച്ച് തൊടുപുഴ മങ്ങാട്ടുകവലയിൽ എസ് ഐയെയും ഡ്രൈവറെയും ഡിവൈഎഫ്ഐ പ്രവർത്തകരും നാട്ടുകാരും ചേർന്ന് തടഞ്ഞുവച്ചു. ലോകകപ്പ് ഫൈനൽ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിച്ചിടത്ത് ഉദ്യോഗസ്ഥർ മദ്യപിച്ച് വന്നെന്നാണ് ആരോപണം. ഇവരുടെ വാഹനത്തിൽ നിന്ന് മദ്യക്കുപ്പി പോലീസ് കണ്ടെടുത്തിട്ടുണ്ട്.

സംഭവത്തിൽ ഇടുക്കി എസ്പി അന്വേഷണം തുടങ്ങി. തിങ്കളാഴ്ച പുലർച്ചെ, ലോകകപ്പ് ഫുട് ബോൾ ഫൈനലിന് ശേഷം ആഘോഷ പരിപാടികൾ നടത്താൻ തുടങ്ങുന്നതിനിടെയാണ് മങ്ങാട്ടുകവലയിൽ നാടകീയ രംഗങ്ങളുണ്ടായത്. മങ്ങാട്ടുകലവയിൽ ഡ്യൂട്ടിക്കെത്തിയ കരിമണ്ണൂർ എസ്ഐ ആയ റോയ് സുകുമാരനും ഒപ്പമുണ്ടായിരുന്ന പോലീസുകാരനും മദ്യപിച്ചാണെത്തിയതെന്ന ആരോപണത്തെ തുടർന്ന് നാട്ടുകാരും ഡിവൈഎഫ്ഐ പ്രവർത്തകരും ബഹളം വച്ചു.

ഇതിനിടെ, തൊടുപുഴ എസ്എച്ച്ഒ സ്ഥലത്തെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ ഔദ്യോഗിക വാഹനത്തിൽ നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പിയും, ചീട്ടുകെട്ടും കണ്ടെടുത്തു. ഇരുവരെയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. ബ്രീത്ത് അനലൈസറിലോ, രക്തപരിശോധനയിലോ മദ്യപിച്ചതായി കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം.

വിശദമായ പരിശോധനയ്ക്ക് രക്ത സാംപിൾ അയച്ചിട്ടുണ്ടെന്നും റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടിയെന്നും പോലീസ് അറിയിച്ചു. സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാനിടെ പോലീസെതിരെ ഉണ്ടായ ആരോപണം ഗൗരവമായാണ് കാണുന്നതെന്ന് ഇടുക്കി എസ്പി പ്രതികരിക്കുന്നത്. സംഭവത്തെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി, തൊടുപുഴ ഡിവൈഎസ്പി എന്നിവരോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഫൈനലിന് ശേഷമുളള ആഘോഷപരിപാടികൾക്ക് അനുമതി നിഷേധിച്ചതിലുളള വൈരാഗ്യമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും മദ്യപിച്ചിട്ടില്ലെന്നും റോയ് പൊലീസ് ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിരിക്കുന്നത്. വാഹനത്തിലുണ്ടായിരുന്ന ചീട്ടുകെട്ടുകൾ നേരത്തെ പിടിച്ചെടുത്തതെന്നും മദ്യക്കുപ്പി എങ്ങിനെ വാഹനത്തിൽ എങ്ങിനെയെത്തിയെന്നറിയില്ലെന്നുമാണ് പോലീസുകാർ നൽകുന്ന വിശദീകരണം.

Tags : drunk duty allegation police dyfi thodupuzha

Recent News

Corehub Up