Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elephants

തളയ്ക്കുന്നതും ശാസ്ത്രീയമായി; ആനകളെ അശാസ്ത്രീയമായി തളയ്ക്കുന്നത് ഒഴിവാക്കണമെന്നു ഹൈക്കോടതി

കൊച്ചി: ഗുരുവായൂര്‍ ദേവസ്വത്തിനു കീഴിലെ പുന്നത്തൂര്‍ ആനക്കോട്ടയിലെ ആനകളുടെ ക്ഷേമത്തിനു നിര്‍ദേശങ്ങളുമായി ഹൈക്കോടതി. ആനകളെ അശാസ്ത്രീയമായി തളയ്ക്കുന്നത് ഒഴിവാക്കണം, ആനക്കോട്ടയിലെ സ്ഥലപരിമിതി, അശാസ്ത്രീയ ഭക്ഷണ രീതി തുടങ്ങിയവ പരിഹരിക്കണം എന്നിവയടക്കമുള്ള നിര്‍ദേശങ്ങളാണ് ജസ്റ്റീസ് വി. രാജ വിജയരാഘവന്‍, ജസ്റ്റീസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് നല്‍കിയിരിക്കുന്നത്.

ആനക്കോട്ടയിലെ അസൗകര്യവും ശുചിത്വത്തിലെയും പരിപാലനത്തിലെയും അപാകതകളും ആനകളുടെ ആരോഗ്യത്തെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി ഏഷ്യന്‍ എലഫന്‍റ് സൊസൈറ്റി പ്രസിഡന്‍റ് സംഗീത അയ്യര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
മദപ്പാടുള്ള സമയത്തൊഴികെ ആനകളെ തളയ്ക്കാന്‍ ഇരുമ്പുചങ്ങലകള്‍ക്കു പകരം പരുത്തി കയറുകളോ മറ്റോ ഉപയോഗിക്കണം, തുടര്‍ച്ചയായി ഒരേ സ്ഥലത്ത് കെട്ടിയിടുന്നത് ഒഴിവാക്കണം, കാലുകള്‍ മാറി മാറി തളയ്ക്കണം, മദപ്പാടുള്ളപ്പോള്‍ മാത്രം ചങ്ങലയില്‍ തളയ്ക്കുക തുങ്ങിയവയാണു പ്രധാന നിര്‍ദേശങ്ങള്‍.

2019ലെ സര്‍ക്കാര്‍ സര്‍ക്കുലര്‍ പ്രകാരമുള്ള ശാസ്ത്രീയമായ ഭക്ഷണക്രമം ആനകള്‍ക്ക് ഉറപ്പാക്കണം. ശുദ്ധമായ കുടിവെള്ളത്തിനായി ആര്‍ഒ പ്ലാന്‍റ് പ്രവര്‍ത്തനക്ഷമമാക്കണം. എല്ലാ ആനകള്‍ക്കും ദിവസവും നാലു മുതല്‍ അഞ്ചു കിലോമീറ്റര്‍ വരെ നടക്കാന്‍ അവസരമൊരുക്കണം. ആഴ്ചയിലൊരിക്കലെങ്കിലും ഒഴുക്കുള്ള വെള്ളത്തില്‍ കുളിപ്പിക്കണം, ആനക്കോട്ടയില്‍ ഉടനീളം സിസിടിവി കാമറകള്‍ സ്ഥാപിക്കണം തുടങ്ങിയവയാണ് മറ്റ് നിര്‍ദേശങ്ങള്‍.

ആനകള്‍ക്ക് ആവശ്യമായ സ്ഥലം ലഭ്യമാക്കാന്‍ ദേവസ്വം അടിയന്തരമായി കൂടുതല്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.
ഉത്തരവുകള്‍ നടപ്പാക്കുന്നത് നിരീക്ഷിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ ചുമതലപ്പെടുത്തിയ കോടതി, ഹര്‍ജി വീണ്ടും പരിഗണിക്കുന്ന സെപ്റ്റംബര്‍ രണ്ടിന് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചു.

District News

കാട്ടാന സെൻസസിൽ ജില്ലയിൽ കണ്ടെത്തിയത് രണ്ട് ആനകളെ


വെള്ളരിക്കുണ്ട്: കഴിഞ്ഞവർഷം നടന്ന കാട്ടാന സെൻസസിൽ കാസർഗോഡ് വനം ഡിവിഷനു കീഴിൽ കണ്ടെത്തിയത് രണ്ട്‌ കാട്ടാനകളെ മാത്രമെന്ന് വനംവകുപ്പിന്‍റെ വിവരാവകാശ രേഖ. കാസർഗോഡ് റേഞ്ചിന് കീഴിലാണ് ഈ രണ്ട്‌ ആനകളെയും കണ്ടെത്തിയതെന്നാണ് കർഷക സംഘടനയായ കിഫയുടെ ഭാരവാഹികൾക്ക് ലഭിച്ച രേഖയിൽ പറയുന്നത്.


കാഞ്ഞങ്ങാട് റേഞ്ചിന് കീഴിൽ ഒരൊറ്റ ആനയെപ്പോലും കണ്ടെത്താനായില്ലെന്നാണ് പറയുന്നത്. കാഞ്ഞങ്ങാട് റേഞ്ചിനു കീഴിൽ വരുന്ന പനത്തടി, ബളാൽ പഞ്ചായത്തുകളുൾപ്പെടെ മലയോരമേഖലയിൽ പലയിടങ്ങളിലും പട്ടാപ്പകൽ പോലും കാട്ടാനകളെ കാണാൻ കഴിയുന്ന സ്ഥലങ്ങളുണ്ടായിരിക്കേയാണ് വനംവകുപ്പിന്‍റെ കള്ളക്കളിയെന്ന് കർഷക സംഘടനാ നേതാക്കൾ പറയുന്നു.

അതേസമയം ജില്ലയുടെ പല ഭാഗങ്ങളിലും ഇറങ്ങുന്ന ആനകൾ കർണാടക വനത്തിൽ നിന്നുള്ളവയാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഈ ആനകളെ ഇവിടുത്തെ കണക്കിൽ പെടുത്തിയാൽ പിന്നെ അവയെ ഇവിടെ നിന്ന് അങ്ങോട്ട് തുരത്തുന്നതിനെ കർണാടക വനംവകുപ്പ് എതിർക്കുമെന്ന കാര്യവും അവർ ചൂണ്ടിക്കാട്ടുന്നു.

Latest News

Corehub Up