Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Executed

America

മുൻ കാമുകിയെയും പിഞ്ചുകുഞ്ഞിനെയും കൊലപ്പെടുത്തി: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഒക്‌ലഹോമ: 20 വർഷം മുൻപ് മുൻ കാമുകിയെയും ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെയും അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ റേമണ്ട് ജോൺസണിന്‍റെ (52) വധശിക്ഷ ഒക്‌ലഹോമയിൽ നടപ്പിലാക്കി.

വ്യാഴാഴ്ച രാവിലെ മക്അലസ്റ്ററിലെ ഒക്‌ലഹോമ സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ മാരകമായ വിഷമിശ്രിതം കുത്തിവച്ചായിരുന്നു ശിക്ഷാവിധി നടപ്പിലാക്കിയത്.

2007 ജൂണിൽ തുൾസയിലുള്ള വീട്ടിൽ വച്ചാണ് 24 വയസുകാരിയായ ബ്രൂക്ക് വിറ്റേക്കറെയും മകൾ ക്യായെയും ജോൺസൺ കൊലപ്പെടുത്തിയത്. തർക്കത്തിനൊടുവിൽ വിറ്റേക്കറെ ചുറ്റിക കൊണ്ട് ക്രൂരമായി മർദിച്ച ജോൺസൺ, അവർ അബോധാവസ്ഥയിൽ ഇരിക്കെ തന്നെ വീടിന് തീയിടുകയായിരുന്നു.

തലയ്ക്കേറ്റ പരുക്കും പുക ശ്വസിച്ചതുമാണ് വിറ്റേക്കറു‍ടെ മരണകാരണം. ഗുരുതരമായി പൊള്ളലേറ്റിനെ തുടർന്നാണ് കുഞ്ഞ് മരിച്ചത്. ജയിലിൽ കഴിഞ്ഞ കാലയളവിൽ താൻ ആകെ മാറിയെന്നും അതിനാൽ മാപ്പ് നൽകണമെന്നും ജോൺസൺ അപേക്ഷിച്ചിരുന്നു.

എന്നാൽ കുറ്റകൃത്യത്തിന്‍റെ ഭീകരത കണക്കിലെടുത്ത അധികൃതർ ഇളവ് നൽകാൻ തയാറായില്ല. 1996-ൽ മറ്റൊരു കേസിൽ ജോൺസൺ ഒൻപത് വർഷം തടവ് അനുഭവിച്ചിട്ടുള്ള കാര്യവും അധികൃതർ ചൂണ്ടിക്കാട്ടി.

NRI

ഭാര്യയെയും മകനെയും കൊലപ്പെടുത്തി; പ്രതിയുടെ വധശിക്ഷ നടപ്പാക്കി യുഎസ്

ഹണ്ട്‌സ്‌വിൽ: ഭാര്യയെയും എട്ടു വയസുകാരനായ മകനെയും കുത്തിക്കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട സെഡ്രിക് റിക്സിന്‍റെ വധശിക്ഷ നടപ്പിലാക്കി.

ഹണ്ട്‌സ്‌വിൽ യൂണിറ്റിൽ വച്ച് മാരകമായ വിഷമിശ്രിതം കുത്തിവച്ചാണ് ശിക്ഷ നടപ്പിലാക്കിയത്. ഈ വർഷം ടെക്സസിൽ നടക്കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്.

2013-ൽ ബെഡ്ഫോർഡിലെ അപ്പാർട്ട്‌മെന്‍റിൽ നടന്ന തർക്കത്തിനിടെയാണ് റിക്സ് തന്‍റെ പങ്കാളിയായ റോക്സാൻ സാഞ്ചസിനെയും മകൻ ആന്തണിയെയും കൊലപ്പെട‌ുത്തിയത്.

മറ്റൊരു മകൻ മാർക്കസിനെ കുത്തിയെങ്കിലും കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ശിക്ഷ നടപ്പിലാക്കും മുമ്പ് കൊല്ലപ്പെട്ടവരുടെ കുടുംബത്തോടും രക്ഷപ്പെട്ട മാർക്കസിനോടും റിക്സ് മാപ്പപേക്ഷിച്ചു.

വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് റിക്സ് യുഎസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും അപ്പീൽ കോടതി തള്ളി.

NRI

ഫ്ലോറിഡയിൽ വയോധികയെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഫ്ലോറിഡ: 1986ൽ 70 വയസുകാരിയായ വിർജി ലാംഗ്ഫോർഡിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി മെൽവിൻ ട്രോട്ടറുടെ (65) വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി. മാരകമായ വിഷമിശ്രിതം കുത്തിവച്ചാണ് ശിക്ഷ നടപ്പിലാക്കിയത്.

പലചരക്ക് കടയിൽ ജോലി ചെയ്തിരുന്ന വിർജിയെ കുത്തിക്കൊലപ്പെടുത്തി പ്രതി പണം കവരുകയായിരുന്നു. മരിക്കുന്നതിന് മുൻപ് വിർജി തന്നെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അഞ്ച് പതിറ്റാണ്ടായി വിർജി നടത്തിവന്നിരുന്ന കടയിൽ വച്ചാണ് ആക്രമണം നടന്നത്.

അതേസമയം, ഫ്ലോറിഡയിലെ വധശിക്ഷാ രീതികളെ സുപ്രീംകോടതി ജസ്റ്റിസ് സോണിയ സോട്ടോമേയർ രൂക്ഷമായി വിമർശിച്ചു. കാലാവധി കഴിഞ്ഞ മരുന്നുകളാണോ വധശിക്ഷയ്ക്കായി ഉപയോഗിക്കുന്നതെന്ന കാര്യത്തിൽ ഫ്ലോറിഡ സർക്കാർ പുലർത്തുന്ന രഹസ്യാത്മകത അങ്ങേയറ്റം ആശങ്കാജനകമാണെന്ന് അവർ നിരീക്ഷിച്ചു.

ഫ്ലോറിഡയിൽ കഴിഞ്ഞ വർഷം 19 പേരുടെ വധശിക്ഷ നടപ്പാക്കിയിരുന്നു. ഈ വർഷം അമേരിക്കയിൽ നടക്കുന്ന നാലാമത്തെ വധശിക്ഷയാണിത്.

International

ഐഎസ് ഭീകരർക്ക് ഇറാനിൽ വധശിക്ഷ

ടെഹ്റാൻ: ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുമായി ബന്ധമുള്ള രണ്ടു പേരെ വധശിക്ഷയ്ക്കു വിധേയമാക്കിയതായി ഇറാന്‌ അറിയിച്ചു.

2023ൽ തീർഥാടകരുടെ ബസിൽ ബോംബ് സ്ഫോടനം നടത്തിയ കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയവർക്കാണു ശിക്ഷ.

സ്ഫോടനത്തിൽ ഒരു കുഞ്ഞ് കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.

Latest News

Corehub Up