Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Facebook Post

പോലീസ് റിപ്പോർട്ട് അനുസരിച്ചാണ് വാദിച്ചത്; സർക്കാരിന് മറുപടിയുമായി ഗീനാകുമാരി

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് കോടതിയിൽ അനുകൂല നിലപാടെടുത്തു എന്ന ആരോപണത്തിൽ വിശദീകരണവുമായി മുൻ ജില്ലാ ഗവൺമെന്‍റ് പ്ലീഡർ ഗീനാകുമാരി. സർക്കാർ അഭിഭാഷകയെന്ന നിലയിൽ താൻ ഒരു തരത്തിലുള്ള വീഴ്ചയും വരുത്തിയിട്ടില്ലെന്ന് അവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

തന്നെ സ്ഥാനത്ത് നിന്നും മാറ്റിയത് പ്രതികാര നടപടിയല്ല. പ്ലീഡർ സ്ഥാനം ഒഴിയുന്നത് അനിവാര്യമായ ഒരു നടപടി മാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു. മാസപ്പടി കേസിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിക്ക് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ഗീനാകുമാരിയെ സ്ഥാനത്ത് നിന്നും മാറ്റിയത്.

പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന പോലീസ് റിപ്പോർട്ടിന് വിരുദ്ധമായി, കസ്റ്റഡിയിൽ ആവശ്യമില്ലെന്ന നിലപാടാണ് പ്രോസിക്യൂഷൻ കോടതിയിൽ സ്വീകരിച്ചത്. ഇതാണ് ഗീനയുടെ മാറ്റത്തിന് കാരണമായതെന്നാണ് സൂചന. ജില്ലാ ഗവൺമെന്‍റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ എന്ന നിലയിൽ പോലീസ് നൽകിയ റിപ്പോർട്ട് അനുസരിച്ച് മാത്രമാണ് കോടതിയിൽ വാദിച്ചത്.

നിയമത്തിനും നീതിബോധത്തിനും കോട്ടം തട്ടുന്ന തരത്തിൽ ഒരു ഇടപെടലും തന്‍റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഒമ്പതര വർഷത്തെ സേവനത്തിനിടയിൽ ഇതിനേക്കാൾ സംഘർഷഭരിതമായ കേസുകളും മന്ത്രിമാർക്കും രാഷ്ട്രീയക്കാർക്കുമെതിരെയുള്ള കേസുകളും പക്ഷപാതിത്വമില്ലാതെ കൈകാര്യം ചെയ്തിട്ടുണ്ടെന്നും ഗീനാകുമാരി പറഞ്ഞു.

Kerala

തീക്കൊള്ളികൊണ്ട് തലചൊറിയാൻ ശ്രമിക്കുന്നത് വിനാശകരം: കെ.സി. ജോസഫ്

തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ നടക്കുന്ന തർക്കത്തിൽ പ്രതികരണവുമായി മുതിർന്ന നേതാവ് കെ.സി. ജോസഫ്. തീക്കൊള്ളികൊണ്ട് തലചൊറിയാൻ ശ്രമിക്കുന്നത് വിനാശകരമായിരിക്കുമെന്നും മൗനമാണ് അഭികാമ്യം എന്നതു കൊണ്ടാണ് മിണ്ടാതിരിക്കുന്നതെന്നും കെ.സി. ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

മൗനമാണ് അഭികാമ്യം എന്നതു കൊണ്ടാണ് മിണ്ടാതിരിക്കുന്നത്. കോൺഗ്രസിന്‍റെ ആഭ്യന്തരകാര്യങ്ങൾ എല്ലാ പരിധിയും വിട്ട് തെരുവിലേയ്ക്ക് കൊണ്ടുപോകുന്നത് അപകടകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന കാര്യം എല്ലാവരും തിരിച്ചറിയുന്നത് നല്ലതാണ്.

മലർന്ന് കിടന്ന് തുപ്പിയാൽ നമ്മുടെ മുഖത്തെ വീഴൂ. തിരുവനന്തപുരത്തെ പ്രതിഷേധ പ്രകടനക്കാർ അറിഞ്ഞോ അറിയാതേയോ എല്ലാവരും ജീവനുതുല്യം സ്‌നേഹിക്കുന്ന പ്രിയപ്പെട്ട ഉമ്മൻ ചാണ്ടിയുടെ ചിത്രത്തെപ്പോലും അപമാനിച്ചുവെന്നത് എല്ലാവരെയും വളരെയേറെ വേദനിപ്പിച്ചിട്ടുണ്ട്. ഇതൊന്നും നല്ലതിനല്ല. തീക്കൊള്ളികൊണ്ട് തലചൊറിയാൻ ശ്രമിക്കുന്നത് വിനാശകരമായിരിക്കും.

Kerala

പരാജയം ഒന്നിന്‍റെയും അവസാനമല്ല; ഫേസ്ബുക്ക് പോസ്റ്റുമായി പി.ജയരാജൻ

കണ്ണൂർ: സംസ്ഥാനത്തെ ഇടതുമുന്നണിയുടെ കനത്ത തോൽവിക്ക് പിന്നാലെ പ്രതികരണവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം സിപിഎമ്മിനെ സംബന്ധിച്ച് ഒന്നിന്‍റെയും അവസാനമല്ലെന്ന് ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു

ഈ തെഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് പാർട്ടി സ്വയം പരിശോധിച്ച് തിരുത്തേണ്ട പാഠഭാഗങ്ങളുണ്ട്. അത് പാർട്ടി നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.അതിൽ നേരത്തെ തുടങ്ങിവച്ച തെറ്റുതിരുത്തൽ പ്രക്രിയ തുടരേണ്ടതിന്‍റെ ആവശ്യകതയും ഉൾപ്പെടും.

കമ്യൂണിസ്റ്റുകാർ പാർലമെന്‍ററി വ്യവസ്ഥയിൽ ഏർപ്പെടുമ്പോൾ പലതരം ജീർണതകളും കടന്നുവരും. അത്തരം ജീർണതകൾ ചർച്ച ചെയ്ത് തിരുത്താതിരുന്നാൽ ജനങ്ങൾക്കിടയിൽ പാർട്ടിയെക്കുറിച്ചുള്ള വിശ്വാസ്യതയ്ക്ക് മങ്ങലേൽക്കുമെന്നും ജയരാജൻ കുറിച്ചു.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സമരപോരാട്ടങ്ങളുടെ ത്യാഗഭരിതമായ ചരിത്രമുണ്ട്. ആ സമര പോരാട്ടം ഏറ്റവുമൊടുവിൽ നോയിഡയിൽ ഉൾപ്പെടെ ഈയിടെ നടന്ന തൊഴിലാളി പ്രക്ഷോഭങ്ങളിലൂടെ വ്യക്തമായതാണ്.

മോദി സർക്കാർ ഇന്ത്യൻ കർഷിക മേഖല കോർപറേറ്റുകൾക്ക് തീറെഴുതിക്കൊടുക്കാൻ ശ്രമിച്ചപ്പോൾ അതിനെ ഇന്ത്യയിലെ കർഷകർ ചെറുത്ത് തോൽപ്പിച്ചത് ഇടതുപക്ഷത്തിന് പാർലമെന്‍റിലുള്ള അംഗബലം കൊണ്ടല്ലെന്ന് തിരിച്ചറിയണം. ഉത്തരേന്ത്യയിലെ കർഷകരുടെ ഐതിഹാസികമായ സമരത്തെ തുടർന്ന് ഇന്ത്യയിലെ ശതകോടീശ്വരൻമാരുടെ പാർലമെന്‍റിന് ഈ മൂന്ന് ബില്ലും പിൻവലിക്കേണ്ടിവന്നെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Movies

അമേരിക്കന്‍ മരുന്ന് റിസര്‍ച്ച് കമ്പനിയില്‍ ജോലി ചെയ്ത എനിക്ക് ആരോഗ്യരംഗത്തെ കള്ളത്തരങ്ങളെ കുറിച്ച് ബോധ്യമുണ്ട്; അഖിൽ മാരാർ

പ്രസവത്തെ കുറിച്ചും ഗര്‍ഭകാലത്തെ കുറിച്ചും തൃക്കാക്കര എന്‍ഡിഎ സ്ഥാനാര്‍ഥിയായ അഖില്‍ മാരാര്‍ പറഞ്ഞ വാക്കുകള്‍ വിവാദമായതിന് പിന്നാലെ വിശദീകരണം. ഗര്‍ഭകാലത്തെയും പ്രസവത്തെയും കച്ചവടവല്‍ക്കരിക്കുന്ന ആശുപത്രികളെയും മരുന്ന് കമ്പനികളെയും വിമര്‍ശിച്ചാണ് അഖില്‍ മാരാരുടെ വിശദീകരണം.

അമേരിക്കന്‍ മരുന്ന് റിസര്‍ച്ച് കമ്പനിയില്‍ ജോലി ചെയ്ത തനിക്ക് ആരോഗ്യ രംഗത്ത് നടക്കുന്ന കള്ളത്തരങ്ങളെ കുറിച്ച് ബോധ്യമുണ്ട് എന്നാണ് അഖില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

മാതൃത്വം എന്നത് ഉദാത്തമായ ഒരു ക്രിയയാണ്. താന്‍ ഒരു അമ്മയാകാന്‍ പോകുന്നു എന്ന ചിന്തയില്‍ നിന്ന് ലഭിക്കുന്ന ആത്മനിര്‍വൃതിയാണ് ഗര്‍ഭകാലം ആസ്വദിക്കാന്‍ ഒരു സ്ത്രീയെ സഹായിക്കുന്നത്. എന്നാല്‍ ഇന്ന് പുതിയ തലമുറയിലെ പല പെണ്‍കുട്ടികള്‍ക്കും അമ്മയാകാന്‍ താല്പര്യമില്ലാത്ത അവസ്ഥയുണ്ട്. കുടുംബം എന്ന മൂല്യം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരെ താന്‍ മനുഷ്യഗണത്തില്‍ പോലും കൂട്ടുന്നില്ലെന്നും അഖില്‍ മാരാര്‍ തുറന്നടിച്ചു.

ഗര്‍ഭകാലത്തെ പത്തുമാസം ആശുപത്രി വാസമാക്കി മാറ്റുന്ന രീതിയെ അദ്ദേഹം കച്ചവടമെന്നാണ് വിശേഷിപ്പിച്ചത്. നിങ്ങളെ രോഗിയാക്കാനാണ് ഓരോ മരുന്ന് കമ്പനിയും ശ്രമിക്കുന്നത്. എന്നാല്‍ ആശുപത്രിയില്‍ പോകണ്ട എന്നല്ല താന്‍ പറഞ്ഞത്. ഇതേ ചിന്ത മാത്രമാണ് ഒരു മണിക്കൂര്‍ നീണ്ട അഭിമുഖത്തില്‍ നോര്‍ത്ത് ഇന്ത്യയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് അറിയുക പോലുമില്ല എന്ന വിഷയത്തില്‍ പറഞ്ഞ ഒരു വിഷയത്തെ വളച്ചൊടിച്ചു കണ്ടന്റ് ആക്കി ആഘോഷിക്കുകയാണെന്നും അഖില്‍ മാരാര്‍ പറയുന്നു.

അഖില്‍ മാരാരുടെ കുറിപ്പ്:

പറയുന്നത് ഉള്‍കൊള്ളാന്‍ ബോധമില്ലാത്ത കുറെയെണ്ണത്തെ പഠിപ്പിച്ചു മനസിലാക്കുക എന്ന ഉത്തരവാദിത്തം കൂടി ചെയ്യേണ്ട ബാധ്യതയാണ്.. പ്രസവം എന്നാല്‍ ഒരു കുഞ്ഞിന് ജന്മം നല്‍കുന്ന മഹത്തായ ഉദാത്തമായ ഒരു ക്രിയയാണ്.. അത് എന്‍ജോയ് ചെയ്യണമെങ്കില്‍ താന്‍ ഒരു അമ്മയാകാന്‍ പോകുന്നു എന്ന ചിന്തയും അതിലൂടെ അവള്‍ക്ക് ലഭിക്കുന്ന ആത്മ നിര്‍വൃതിയും ഒരു സ്ത്രീക്ക് ഉണ്ടാവണം..

അങ്ങനെ അത്തരം ഒരു മഹത്വം ആണ് എന്‍റെ വയറ്റില്‍ വളരുന്ന കുഞ് എന്ന ചിന്ത. ഗര്‍ഭ കാലത്തെ ആസ്വദിച്ചു മുന്നോട്ട് കൊണ്ട് പോകാന്‍ ഒരു സ്ത്രീക്ക് കഴിയുന്നത് ഈ മഹത്വത്തിന്‍റെ മൂല്യം അല്ലെങ്കില്‍ മാതൃത്വത്തിന്റെ മഹത്വം അവള്‍ അറിയുന്നത് കൊണ്ടാണ്.... മറിച്ചു വയറ്റില്‍ വളരുന്ന കുഞ്ഞു എന്റെ ജീവിതം തകര്ത്തു.. എന്‍റെ സൗന്ദര്യം തകര്‍ത്തു.. ഇനി ഈ നാശത്തെ പ്രസവിച്ചാല്‍ എന്താകും എന്റെ ജീവിതം എന്ന ചിന്തയുമായി ജീവിക്കുന്ന സ്ത്രീ രൂപങ്ങളുമായി ജീവിക്കുന്ന നികൃഷ്ട ജന്മങ്ങളെയും പുരോഗമനത്തിന്റെ പേരില്‍ കുടുംബം എന്ന മൂല്യം ഇല്ലാതാക്കാന്‍ നടക്കുന്ന ജനങ്ങളെയും ഞാന്‍ മനുഷ്യ ഗണത്തില്‍ പോലും കൂട്ടുന്നില്ല..

ഇവരൊക്കെ ചേര്‍ന്ന് ചെയ്ത ഒരു ഗുണം എന്നത് അമ്മയാകാന്‍ ഇന്ന് പല പെണ്‍കുട്ടികള്‍ക്ക് താല്പര്യമില്ല. എന്ത് കൊണ്ടാണ് ഈ ചിന്ത പുതു തലമുറയിലെ പെണ്‍കുട്ടികള്‍ക്ക് എത്തിയത്. ഗര്‍ഭം എന്നത് ഒരു മാരക രോഗം പോലെ 10 മാസം ആശുപത്രി വാസം ആക്കി അനാവശ്യ സമ്മര്‍ദങ്ങള്‍ ഒരു സ്ത്രീക്ക് നല്‍കി അവളുടെ ഈ പത്തു മാസത്തെ കച്ചവടമാക്കി അതിലൂടെ കൊയ്യുന്ന ലാഭം പല ആശുപത്രികളും ലക്ഷ്യമിട്ടപ്പോള്‍
നോര്‍മല്‍ ഡെലിവറി എന്നത് ഇന്ന് കാണാന്‍ ഇല്ലാത്ത അവസ്ഥ ആയി.. നോര്‍മല്‍ ഡെലിവറി ചെയ്യണമെന്നോ, സിസേറിയന്‍ വേണ്ട എന്നോ ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല.. രോഗം വരുന്നതിനേക്കാള്‍ നല്ലത് പ്രതിരോധമാണ് എന്ന വിഷയത്തിന്റെ പ്രാധാന്യം പറയുകയാണ്..

ഗര്‍ഭ കാലത്ത് ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഒരു പെണ്‍കുട്ടിയേ മനസികമായി ബാധിക്കും അതിനെ ലഘുകരിക്കഅതിനെ ലഘുകരിക്കുന്നത് ചുറ്റുമുള്ളവർ നൽകുന്നത് കരുതൽ ആണ്.. എന്നാലിവിടെ കുറെ ആശുപത്രികളും, പണി അറിയാത്ത കുറെ ഡോക്ടർമാരും,മരുന്ന് കച്ചവടക്കാരും സമൂഹത്തിൽ ഗർഭ കാലത്തെ പ്രശ്നങ്ങൾ മാർക്കറ്റ് ചെയ്തു അമ്മമാരുടെയും ഗർഭിണികൾ ആയ പെൺകുട്ടിയുടെയും അടുത്ത് എത്തിക്കുന്നു..പ്രസവിച്ചാൽ മരിച്ചു പോകുമോ എന്ന ഭയം പല പെൺകുട്ടികളിലും എത്തുന്നു ഇതോടെ ഇവരുടെ ആശങ്ക, ഉത് കൺഠ വർദ്ധിക്കുന്നു.

ഇത് ഇവരെ കൂടുതൽ കുഴപ്പത്തിൽ എത്തിക്കുന്നു..ഈ അവസ്ഥ ഇവരെ ആശുപത്രിയിൽ എത്തിക്കുന്നു അതോടെ കച്ചവടം പൊടി പൊടിക്കുന്നു..

രോഗികൾ ഇല്ലാതായാൽ ആശുപത്രികൾ ഇല്ലാതാകും.. കോടികൾ മുടക്കി ആശുപത്രികൾ കെട്ടി ഉയർത്തിയത് ദാനം ചെയ്യാനല്ല.. കോടികൾ മുടക്കി റിസർച് ചെയ്തു മരുന്ന് കണ്ട് പിടിക്കുന്നത് ആ കോടികൾ നിങ്ങളിൽ നിന്ന് തിരിച്ചു പിടിക്കാൻ ആണ്.. പരമാവധി രോഗി ആവാതെ ഇരിക്കാൻ നോക്കണം..

ഏതൊരു മനുഷ്യനെയും ഭയം ബാധിച്ചാൽ അവനിൽ ശരീരികമായി പ്രശ്നങ്ങൾ ഉടലെടുക്കും അത് കൊണ്ട് ഗർഭിണി ആകുന്ന ഒരു പെൺകുട്ടിയോട് അവൾക്കു മനസിക ധൈര്യം പകരാൻ പറയുന്ന കാര്യങ്ങൾ ആണ് "നോക്ക് മോളെ നമ്മുടെ നബീസുമ്മ പത്തു പ്രസവിച്ച ശേഷവും അരി ആട്ടി വെച്ചിട്ട് പോയതാണ്.. അത്രേയുള്ളൂ നീ എന്തിനാ ടെൻഷൻ അടിക്കുന്നത്.. " ഇത് ഒരമ്മ പറയുന്നത് പൊളിറ്റിക്കൽ കറക്റ്റ്നെസ് നോക്കിയിട്ടല്ല..

ജീവിതത്തിൽ അമ്മ എന്ന മൂല്യം തിരിച്ചറിയാത്ത കുഞ്ഞുങ്ങളെ പ്രസവിച്ച ശേഷം തിരിഞ്ഞു നോക്കാത്ത കുടുംബത്തിന്‍റെ മൂല്യം മനസ്സിലാകാത്ത കുറെ എണ്ണം സോഷ്യൽ മീഡിയ വഴി നടത്തുന്ന ഈ കുര ദയവ് ചെയ്തു പുതിയ തലമുറ കേൾക്കരുത്..

നിങ്ങൾ ഒരമ്മ ആകാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ നല്ല മനസ്സോടെ ,ഈശ്വര ചിന്തയോടെ, നല്ല ഭക്ഷണങ്ങൾ കഴിച്ചു പൂർണ ആരോഗ്യവതിയായി എല്ലാ ജോലിയും ചെയ്തും നല്ല ചിന്തകൾ ഉണർത്തുന്ന പുസ്തകങ്ങൾ വായിച്ചും,മനസിന്‌ കരുത്തു നൽകുന്ന മനുഷ്യരുമായി ചേർന്ന് സഹകരിക്കു..

മരുന്നുകൾ ആവശ്യത്തിന് മാത്രം ഉപയോഗിക്കാൻ ശീലിക്കു..

ഗർഭ കാലം ആനന്ദത്തിന്‍റെയും ആസ്വാദനത്തിന്‍റെയും കാലമാണ്..അല്ലാതെ പ്രസവം എന്ന ഒറ്റ പ്രോസസ് അല്ല ഞാൻ പറഞ്ഞത്.. ഫാർമ എന്ന വെബ് സീരീസ് മരുന്ന് കച്ചവട മേഖലയിലെ കള്ളങ്ങൾ കുറെയൊക്കെ പറയുന്നുണ്ട് ഒരു അമേരിക്കൻ മരുന്ന് റിസർച് കമ്പനിയിൽ ജോലി ചെയ്ത ഒരുവൻ എന്ന നിലയിൽ ആരോഗ്യ രംഗത്ത് നടക്കുന്ന കള്ളത്തരങ്ങൾ എനിക്ക് ബോധ്യമുള്ളതാണ്..

നിങ്ങളെ രോഗിയാക്കാൻ ആണ് ഓരോ മരുന്ന് കമ്പനിയും ശ്രമിക്കുന്നത്..കോടികൾ മുടക്കി ആശുപത്രി പണിയുന്നത് നിങ്ങളുടെ ആരോഗ്യം നന്നാക്കി നിങ്ങളെ രക്ഷപെടുത്താൻ അല്ല മറിച്ചു അവർക്ക് ലാഭം കൊയ്യാൻ ആണ്.. അത് കൊണ്ട് തിരിച്ചറിവ് ഉണ്ടാവണം.. ഞാൻ ഈ പറഞ്ഞത് ആശുപത്രിയിൽ പോകണ്ട എന്ന അർത്ഥത്തിൽ അല്ല പരമാവധി പോകാതെ ഇരിക്കുന്ന അവസ്ഥ സൃഷ്ടിക്കാൻ നോക്കുക..

ഇതേ ചിന്ത മാത്രമാണ് ഒരു മണിക്കൂർ നീണ്ട അഭിമുഖത്തിൽ നോർത്ത് ഇന്ത്യയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ കേരളത്തിലെ സ്ത്രീകൾക്ക് അറിയുക പോലുമില്ല എന്ന വിഷയത്തിൽ തമാശ രൂപേണ പറഞ്ഞ ഒരു വിഷയത്തെ വളച്ചൊടിച്ചു കണ്ടന്റ് ആക്കി ആഘോഷിക്കുന്ന വിവരമില്ലായ്‌മക്ക് എന്താ പറയുക.. വിമർശനം തെറ്റുകൾ തിരുത്താൻ ഉള്ളതാവാണം അല്ലാതെ വിഡ്ഢിത്തരങ്ങൾ വിളമ്പൽ ആവരുത്..

വരികൾ അടർത്തി വിമർശിക്കാൻ തുടങ്ങിയാൽ ബൈബിൾ, ഖുർആൻ, ഗീത ഇവയുടെ ഒക്കെ സൃഷ്ടാക്കൾ പെട്ട് പോകും..

കുറഞ്ഞ പക്ഷം ഞാൻ എന്താണ് പറഞ്ഞത് എന്താണ് അത് കൊണ്ട് സമൂഹത്തിൽ നൽകുന്ന സന്ദേശം എന്നത് മനസ്സിലാക്കാൻ ഉള്ള ബോധം ഉണ്ടാവുക..

NB : ഒന്നിനെയും ഭയക്കാതെ മനസിന്‌ കരുത്തു പകർന്ന് ജീവിക്കാൻ ശ്രമിക്കു ജീവിതം ആസ്വദിക്കാൻ കഴിയും (സാരംശം)

Kerala

ഫേസ്ബുക്ക് പോസ്റ്റ്: പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

പാങ്ങോട്: വാമനപുരത്തെ എൽഡിഎഫ് സ്ഥാനാർഥിക്ക് അനുകൂലമായി ഫേസ്ബുക്ക് കമന്‍റിട്ട പോലീസുകാരന് സസ്പെൻഷൻ. പാങ്ങോട് സ്റ്റേഷനിലെ സിപിഒ വൈശാഖൻ സതീശനെയാണ് സസ്പെൻഡ് ചെയ്തത്.

തിരുവനന്തപുരം റൂറൽ പോലീസ് മേധാവിയുടേതാണ് നടപടി. വാമനപുരത്തെ എൽഡിഎഫ് സ്ഥാനാർഥി ഡി.കെ. മുരളി ജയിക്കുമെന്നായിരുന്നു വൈശാഖൻ സതീശന്‍റെ കമന്‍റ്.

ഒരു മാധ്യമത്തിൽ വാമനപുരം ഇത്തവണ ആർക്കൊപ്പം എന്ന തലക്കെട്ടോടുകൂടിയ പോസ്റ്റിലായിരുന്നു സിപിഒ കമന്‍റിട്ടത്. സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമെന്നാണ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്.

സേനയ്ക്ക് അവമതിപ്പും കളങ്കവും ഉണ്ടാക്കിയെന്നും ഉത്തരവിൽ പറയുന്നു.

Kerala

മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും: ജി. സുധാകരൻ

ആലപ്പുഴ: മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകുമെന്ന് മുൻമന്ത്രിയും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർഥിയുമായ ജി. സുധാകരൻ. സിപിഎം നേതൃത്വം രാഷ്ട്രീയമായി പരാജയപെട്ടപ്പോൾ കോൺഗ്രസ് നേതൃത്വം രാഷ്ട്രീയമായി വിജയിക്കുന്നതായാണ് കാണുന്നതെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

ആറു പതിറ്റാണ്ടിലേറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം അണിയായും നേതൃത്വ ഭാഗമായും പ്രവർത്തിച്ച എനിക്ക് നിർഭയമായും സത്യസന്ധമായും രാഷ്ട്രീയ പ്രവർത്തനം തുടരാനാകാത്ത സാഹചര്യമാണ് വർഷങ്ങളായി അനുഭവപ്പെടുന്നതെന്നും സുധാകരൻ കുറിച്ചു.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ പ്രവർത്തകർ മണ്ഡലത്തിൽ ശക്തമായും ആത്മാർഥമായും എനിക്കുവേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുന്നുണ്ടെന്നും അവരോടെല്ലാം ഉള്ള എന്‍റെ നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.

Kerala

കഴുത്തിലെ കോളറാണ് താരമെന്ന് ആഷാ ലോറൻസ്!

കോട്ടയം: മന്ത്രി വീണാ ജോർജ് കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനു ശേഷം ചികിത്സ കഴിഞ്ഞ് കഴുത്തിൽ കോളറുമണിഞ്ഞ് പൊതുപരിപാടികൾ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ കോളർ ആണ് താരം എന്ന പേരിൽ ആഷാ ലോറൻസ് എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. വീണാ ജോർജിന്‍റെ ഫോട്ടോ ഉൾപ്പെടുത്തിയാണ് പോസ്റ്റ്. പ്രമുഖ സിപിഎം നേതാവായിരുന്ന എം.എം. ലോറൻസിന്‍റെ മകളാണ് ആഷാ ലോറൻസ്. അടിയന്തരാവസ്ഥ സമയം ജയിലിൽനിന്നു വന്ന എം.എം. ലോറൻസ് കോളർ ഇട്ടാണ് വന്നതെന്നു പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. സിപിഎമ്മിന്‍റെ പുതിയ രീതികളോടുള്ള തികഞ്ഞ പരിഹാസം പോസ്റ്റിൽ കാണാം. എം.എം. ലോറൻസ് അടക്കമുള്ള സിഐടിയു നേതാക്കളെ സിപിഎമ്മിൽ വെട്ടിനിരത്തിയെന്നും ആരോപിക്കുന്നു. സിപിഎമ്മിന്‍റെ പ്രമുഖനേതാക്കളെ ട്രോളിയാണ് പോസ്റ്റ് അവസാനിക്കുന്നത്. പോസ്റ്റിന്‍റെ പൂർണരൂപം:

കോളർ ആണ് താരം ????
അടിയന്തരാവസ്ഥ സമയം
പരോളിൽ ജയിലിൽ നിന്ന് വന്ന
MM Lawrence കോളർ ഇട്ടാണ് വന്നത്
അയ്യോ ഇത് എന്ത് പറ്റി എന്ന് അമ്മയും ഞങ്ങളും ചോദിച്ചില്ല
കാരണം
അപ്പച്ചൻ ജയിലിൽ നിന്ന് കത്ത് അയച്ചിരുന്നു
വിവരങ്ങൾ വിശദമായി എഴുതിയിരുന്നു
അപ്പച്ഛൻ കുളിക്കാൻ പോകുന്ന തക്കത്തിന്
Abiയും ഞാനും കോളർ എടുത്ത് ഇട്ട് നോക്കി
ഹഹഹ ഹിഹിഹി എന്ന് ചിരിക്കുമായിരുന്നു ???
അപ്പച്ഛൻ വൈകീട്ട് നടക്കാൻ പോകുമ്പോൾ ആൾക്കാർക്ക് അത്ഭുതം സങ്കടം ഒക്കെ ആണ്
Police മർദ്ദനത്തിൽ കഴുത്തിന് മാരകപരിക്ക് പറ്റി
എന്തോ രോഗം ആണ് എന്നൊക്കെ എറണാകുളം നഗരത്തിൽ സംസാരം ഉണ്ടായിരുന്നു
അന്ന്
വീണാ Special " കഴുത്ത് കോളർ "അപൂർവ്വം ആയിരുന്നു???????
അടിയന്തരാവസ്ഥ സമയത്ത് വിയ്യൂർ ജയിലിൽ എന്തായാലും പൊലീസ് മർദ്ദനം ഉണ്ടായിരുന്നില്ല
അവിടെ എല്ലാരും സന്തോഷത്തിൽ ആയിരുന്നു
Jailmates ആയി
ഒ രാജഗോപാൽ ജീ
Adv Thampan Thomas
മുതലായവർ ഉണ്ടായിരുന്നു
റോസാച്ചെടി പരിപാലിക്കൽ
വായന
ഷട്ടിൽ ബാഡ്മിൻ്റൺ
കാരംസ്
ജയിൽ ദിനങ്ങൾ ആനന്ദകരമായിരുന്നു
വിയ്യൂർ ജയിലിൽ
കണ്ണൂരെ കാര്യം എനക്ക് അറിയൂല്ലപ്പാ ???
അത് കണ്ണൂരെ ആൾക്കാരോട് ചോയിച്ച് ചോയിച്ച് മനസിലാക്കണം
വീണ കൊച്ചമ്മൻ്റെ കഴുത്ത് പൊലീസ്കാരനും പൊലീസ്‌കാരിയും പിടിച്ച് തിരിച്ച് പിരിച്ച് കൊടുത്ത വാർത്ത വന്നപ്പോൾ മാത്രം ആണ്
ഞാൻ ഒരു വിവരം അറിയുന്നത്
വീണ കൊച്ചമ്മ
CPKM ൻ്റെ State Committee Member ആണത്രെ ???
വാഴക്കുല കട്ട് എടുത്ത് PhD നേടിയ പൊതി ച്യോറ് Specialist ച്യേച്ചി യും
State Committee Member ആണ്
അമ്പമ്പോ
CPKM ൻ്റെ ലോകനിലവാരം
ഇത്ര ഉയരത്തിൽ എത്തുന്നതിന്
മുന്നേ
State Committee യിൽ നിന്ന്
MM Lawrence ഉൾപ്പെട്ട CITU Group കാരെ വെട്ടി നിരത്തിയ
സഖാവ് VS നോടും
സഖാവ് പിണറായി വിജയനോടും വളരെ അധികം നന്ദി ??
പൊതി ച്യോ റ് Specialist ചേച്ചിൻ്റെയും
കഴുത്ത് ഉളുക്ക് Specialist മന്ത്രിൻ്റെയും
ഭാഷ പരിമിതൻ റഹീം ക്കാൻ്റെയും കൂടെ ഇരിക്കാൻ ഉള്ള
യോഗ്യത ഒന്നും
CITU Group ന് ഇല്ലല്ലോ ??????
സഖാവ് ഗൗരിയമ്മ
സഖാവ് സുശീല ഗോപാലൻ
സഖാവ് സരോജിനി ബാലാനന്ദൻ
സഖാവ് എം.സി ജോസഫൈൻ
ഇവരൊക്കെ ഇരുന്ന കസേരയിൽ
ആണ്
ഇല്ലാത്ത കഴുത്തിന് വല്ലാത്ത കോളറും
ഇല്ലാത്ത വാഴകുല ടെ പേരിൽ വല്ലാത്ത PhD എടുത്ത പൊതി ച്യോറ്
ചാച്ചിയും ഇരിക്കുന്നത്??
മേൽ പറഞ്ഞവരൊക്കെ കമ്യൂണിസ്റ്റ്ക്കാർ എന്ന നിലയിൽ എന്തൊക്കെ കുറവ് ഉണ്ടായിരുന്നവർ ആയിരുന്നു എങ്കിലും
പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവരാണ്
പാർട്ടി കൂറ് ഉണ്ടായിരുന്നവർ ആയിരുന്നു
അടിയന്തരാവസ്ഥ സമയത്ത് ആദ്യമായി കണ്ടപ്പോൾ മുതൽ
അടുത്ത കാലം വരെ കഴുത്ത് കോളറിന് Skin Colour ആയിരുന്നു
വീണ കൊച്ചമ്മൻ്റെ ഭാഗ്യം
സാരിക്ക് മാച്ചിംഗ് കളറുകളിൽ
കഴുത്ത് കോളർ മാർക്കറ്റിൽ
Available ആണല്ലോ
Available PB പോലെ ????
ഇല്ലെങ്കിൽ നമ്മൾ
അമ്മേറിക്കാ യിൽ നിന്ന്
വിഴിഞ്ഞം PORT ൽ ഇറക്കില്ലേ
കഴുത്തിന് പിടിച്ച് തിരിച്ച് പിരിച്ച് കൊടുത്ത പൊലീസ്കാരൻ്റെയും കാരിൻ്റെയും Best Time
3-ാം ഊഴത്തിൽ വച്ചടിവച്ചടി Promotion അല്ലേ
കുന്തോം കുടച്ച ക്രോം മന്ത്രി, മന്ത്രി സ്ഥാനം രാജി വച്ചപ്പോൾ
ചേച്ചിമാർ കരച്ചിലോട് കരച്ചിലായിരുന്നു
" സജി അച്ചായന്" വേണ്ടി??????
ഈ ആറൻമുളക്കാര് എന്തൊരു
മനുസൻമാരാണ്
അവരുടെ MLA കൊച്ചമ്മൻ്റെ കഴുത്ത് ഉളുക്കിയിട്ട്
നെഞ്ചത്ത് അടിച്ച് നെല വിളിക്കാൻ
ഒരാറ്റ എണ്ണം ഇല്ലേ മണ്ഡലത്തിൽ
മഹിളാ ഫെഡറേഷൻ സഖാത്തികൾ ഇല്ലേ
മന്ത്രി കൊച്ചമ്മയ്ക്ക്
രക്ഷാപ്രവർത്തകരായി
എറണാകുളം DC യിലെ
ഗുണ്ടാ സഖാത്തികളെ നിയോഗിക്കേണ്ടതാണ്
Local Party ൻ്റെ
ദേശീയ STATE Committee
പരിഗണിക്കേണ്ടതാണ്
ഗുണ്ടാ സഖാത്തികൾടെ സേവനം
??????
സജി അച്ചായൻ
റഹീം കാ
ഗോവിന്ദേട്ടൻ
സഖാവ് വിളി അതൊക്കെ ഒരു കാലം ??
 

Kerala

പരിഹസിച്ചത് ഫ്യൂഡൽ മനോഭാവമുള്ളവർ: വി. ശിവൻകുട്ടി

തിരുവനന്തപുരം: ‌‌‌സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി ഗൃഹസന്ദർശന പരിപാടിക്കിടെ ഭക്ഷണം കഴിച്ച പാത്രം കഴുകിവച്ച ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.

എം.എ. ബേബിയെ പരിഹസിക്കുന്നവരുടെ സാംസ്കാരിക ശൂന്യതയും ഫ്യൂഡൽ മനോഭാവവുമാണ് വെളിച്ചത്തുവരുന്നതെന്ന് വി. ശിവൻകുട്ടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു മന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്.

ഡൽഹിയിലെ എകെജി ഭവനിലായാലും തിരുവനന്തപുരത്തെ എകെജി സെന്‍ററിലായാലും മറ്റേത് ജില്ലാ കമ്മിറ്റി ഓഫീസിലായാലും ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവയ്ക്കുക എന്നത് തങ്ങളുടെ രീതിയും ശീലവുമാണെന്ന് ശിവൻകുട്ടി വിശദീകരിച്ചു.

പോസ്റ്റിന്‍റെ പൂർണരൂപം ഇങ്ങനെ;

ഗൃഹസന്ദർശനത്തിനിടെ ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവെച്ച സി.പി.ഐ (എം) ജനറൽ സെക്രട്ടറി സഖാവ് എം.എ ബേബിയെ പരിഹസിച്ചുകൊണ്ട് ചില കോണുകളിൽ നിന്ന് ഉയരുന്ന ട്രോളുകൾ ശ്രദ്ധയിൽപ്പെട്ടു. ആ പരിഹാസത്തിന് പിന്നിലുള്ളവരുടെ സാംസ്കാരിക ശൂന്യതയും ഫ്യൂഡൽ മനോഭാവവുമാണ് ഇതിലൂടെ വെളിച്ചത്തുവരുന്നത്.

കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ കാര്യമല്ല. ഡൽഹിയിലെ എ.കെ.ജി ഭവനിലായാലും തിരുവനന്തപുരത്തെ എ.കെ.ജി സെന്‍ററിലായാലും മറ്റേത് ജില്ലാ കമ്മിറ്റി ഓഫീസിലായാലും, ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകി വെക്കുക എന്നത് ഞങ്ങളുടെ രീതിയും ശീലവുമാണ്.

ബേബി സഖാവിനെ അടുത്തറിയുന്നവർക്ക്, അദ്ദേഹം എവിടെയായിരുന്നാലും സ്വന്തം പാത്രം കഴുകി വെക്കുന്ന ശീലം പണ്ടേയുള്ളതാണെന്നും, പാത്രം കഴുകുക മാത്രമല്ല നന്നായി പാചകം ചെയ്യാനും അദ്ദേഹത്തിന് അറിയാമെന്നും വ്യക്തമായി അറിയാം.

തുണികഴുകൽ, പാചകം, വീട് വൃത്തിയാക്കൽ, കക്കൂസ് കഴുകൽ തുടങ്ങിയ ജോലികൾ 'മോശപ്പെട്ട' പണികളാണെന്നും, അവയൊക്കെ സ്ത്രീകളോ അല്ലെങ്കിൽ സമൂഹത്തിലെ താഴെക്കിടയിലുള്ളവർ എന്ന് ഒരു വിഭാഗത്താൽ വിളിക്കപ്പെടുന്നവരോ മാത്രം ചെയ്യേണ്ടതാണെന്നും കരുതുന്നവർ ഇന്നും നമുക്കിടയിലുണ്ട്.

പുരുഷന്മാർ ഇതൊന്നും ചെയ്യാൻ പാടില്ലെന്നുള്ള പഴഞ്ചൻ ഫ്യൂഡൽ മാടമ്പിത്തരം ഉള്ളിൽ പേറുന്നവർക്ക്, ഒരാൾ സ്വന്തം പാത്രം കഴുകുന്നത് കാണുമ്പോൾ അസ്വസ്ഥത ഉണ്ടായേക്കാം. ഏതൊരു തൊഴിലിനും അന്തസ്സുണ്ടെന്നും, സ്വന്തം കാര്യം നോക്കുന്നത് ആത്മാഭിമാനത്തിന്‍റെ ഭാഗമാണെന്നും തിരിച്ചറിയാനുള്ള പക്വത ഇക്കൂട്ടർക്ക് ഇല്ലാതെ പോയി.

ഈ അവസരത്തിൽ എന്‍റെ പ്രിയപ്പെട്ട വിദ്യാർത്ഥികളോട് ഒരുകാര്യം ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യുന്നത് ഒരിക്കലും കുറച്ചിലല്ല, മറിച്ച് അതൊരു വലിയ ഗുണമാണ്. പഠനത്തോടൊപ്പം തന്നെ വീട്ടിലെ ചെറിയ ജോലികൾ ചെയ്യാനും, ആൺകുട്ടികൾ പാചകവും പാത്രം കഴുകലും അടക്കമുള്ള കാര്യങ്ങൾ ശീലിക്കുന്നതും നല്ല സംസ്കാരത്തിന്‍റെ ഭാഗമാണ്.

തൊഴിലിന്‍റെ മഹത്വം തിരിച്ചറിഞ്ഞ്, ലിംഗഭേദമില്ലാതെ എല്ലാ ജോലികളും ചെയ്യാൻ മടിയില്ലാത്ത ഒരു പുതിയ തലമുറയായി നിങ്ങൾ വളർന്നുവരണം. ജീർണ്ണിച്ച ചിന്താഗതികളെ അവഗണിച്ചുകൊണ്ട്, അധ്വാനത്തിന്‍റെ മഹത്വം ഉയർത്തിപ്പിടിച്ച് നമുക്ക് മുന്നോട്ട് പോകാം.

Kerala

അതിജീവിതയ്ക്കെതിര് ഫേസ്ബുക്ക് പോസ്റ്റ്; കെഎസ്‌യു നേതാവിനെതിരേ പരാതി

പയ്യാവൂർ: രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പീഡനപരാതി ഉന്നയിച്ച അതിജീവിതയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇടുകയും ഫെനി നൈനാൻ പുറത്തുവിട്ട വാട്ട്സ് ആപ്പ് ചാറ്റുകൾ പോസ്റ്റ് ചെയ്യുകയും ചെയ്ത കെഎസ്‌യു നേതാവിനെതിരേ നടപടി ആവശ്യപ്പെട്ട് പോലീസിൽ പരാതി.

കെഎസ്‌യു സംസ്ഥാന നിർവാഹക സമിതിയംഗം അൻസിൽ വാഴപ്പള്ളിക്കെതിരേ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പയ്യാവൂർ മേഖല സെക്രട്ടറി അശ്വന്ത് വിജയനാണ് പയ്യാവൂർ പോലീസിൽ പരാതി നൽകിയത്.

രാഹുൽ മാങ്കൂട്ടം പീഡിപ്പിച്ച അതിജീവിതമാരെ അപമാനിച്ചും ഭീഷണിപ്പെടുത്തിയും പരാതി നൽകുന്നതിൽനിന്നു പിന്തിരിപ്പിക്കാനാണ് അൻസിൽ വാഴപ്പള്ളി ശ്രമിക്കുന്നതെന്നും ഇത്തരക്കാർ അതിജീവിതമാർക്കു വെല്ലുവിളി സൃഷ്ടിക്കുകയാണെന്നും പരാതിയിൽ പറയുന്നു.

Kerala

കേരള കോൺഗ്രസ് എം എൽഡിഎഫിൽ തന്നെ; തുടരുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

കോട്ടയം: കേരള കോൺഗ്രസ്-എം എൽഡിഎഫ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇടതുമുന്നണി തിങ്കളാഴ്ച നടത്തിയ ഏകദിന സത്യഗ്രഹത്തിൽനിന്നുള്ള ചിത്രം "തുടരും' എന്ന അടിക്കുറിപ്പോടെ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച് ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ.

അതേസമയം, സത്യഗ്രഹ പരിപാടിയിൽ പാർട്ടി ചെയർമാൻ ജോസ് കെ. മാണി പങ്കെടുത്തിരുന്നില്ല. വിദേശത്ത് പോയതിനാലാണ് ജോസ് സത്യഗ്രഹത്തിന്‌ എത്താത്തത് എന്നാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം.

മുഖ്യമന്ത്രി പിണറായി വിജയൻ, റവന്യൂമന്ത്രി കെ. രാജൻ, വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി, എന്നിവരെയും റോഷി പങ്കുവച്ച ചിത്രത്തിൽ കാണാം.

എന്നാൽ, ജോസ് കെ. മാണിയെ യുഡിഎഫിൽ എത്തിക്കാൻ കോൺഗ്രസ് ശ്രമം ആരംഭിച്ചെന്നാണ് സൂചന. സോണിയാ ഗാന്ധിയും ജോസ് കെ. മാണിയും തമ്മിൽ ഫോണിൽ സംസാരിച്ചതായും ഇതിന് ഇടനിലക്കാരനായത് കെ.സി. വേണുഗോപാൽ ആണമെന്നുമാണ് വിവരം.

Kerala

'മാലാഖക്കുഞ്ഞുങ്ങള്‍ ഞങ്ങളോട് ക്ഷമിക്കുമായിരിക്കും, കുഞ്ഞുങ്ങള്‍ക്ക് നിത്യശാന്തി ലഭിക്കട്ടെ'; വൈകാരിക കുറിപ്പുമായി അതിജീവിത

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റിലായതിനു പിന്നാലെ വൈകാരിക ഫേസ്ബുക്ക് പോസ്റ്റുമായി അതിജീവിത. രാഹുലിനെതിരെ ആദ്യം പരാതി നൽകിയ യുവതിയാണ് ദൈവത്തിന് നന്ദി പറഞ്ഞും ഒപ്പം നഷ്ടപ്പെട്ടുപോയ കുഞ്ഞുങ്ങളോട് മാപ്പ് ചോദിച്ചും അവരുടെ ആത്മാക്കള്‍ക്ക് ശാന്തി ലഭിക്കട്ടേയെന്ന പ്രാർഥനയോടെയും കുറിപ്പ് പങ്കുവച്ചത്.

‘പ്രിയപ്പെട്ട ദൈവമേ, ഞങ്ങൾ സഹിച്ച എല്ലാ വേദനകൾക്കും, വിധിയെഴുത്തുകൾക്കും, വഞ്ചനകൾക്കും നടുവിലും, സ്വയം വിലമതിക്കാനുള്ള ധൈര്യം തന്നതിന് നന്ദി. ഇരുട്ടില്‍ ചെയ്ത തെറ്റുകളും ലോകം കേള്‍ക്കാതെ പോയ നിലവിളികളും അലറിക്കരച്ചിലും അങ്ങ് കേട്ടു, ഞങ്ങളുടെ ശരീരം മുറിവേറ്റ് വേദനിച്ചപ്പോള്‍ ഞങ്ങളെ ചേര്‍ത്തുപിടിച്ചു, ചോരക്കുഞ്ഞുങ്ങളെ ഞങ്ങളില്‍ നിന്നും ബലമായി പറിച്ചെടുത്തു, സ്വര്‍ഗത്തിലിരുന്ന് ഞങ്ങളുടെ മാലാഖക്കുഞ്ഞുങ്ങള്‍ ഞങ്ങളോട് ക്ഷമിക്കുമായിരിക്കും, തെറ്റായ ഒരാളെ വിശ്വസിച്ചതിനും ഞങ്ങളുടെ കുഞ്ഞിന്‍റെ അച്ഛനാകാന്‍ യോഗ്യതയില്ലാത്ത ഒരാളെ തിരഞ്ഞെടുത്തതിനും കുഞ്ഞുമക്കള്‍ ഞങ്ങളോട് ക്ഷമിക്കട്ടേ'

'ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് നിത്യശാന്തി ലഭിക്കട്ടേ, ക്രൂരതകളില്‍ നിന്നും ഭീതിയില്‍ നിന്നും മോചിതരായി, ഞങ്ങളെ സംരക്ഷിക്കാന്‍ പറ്റാത്ത ഈ ലോകത്തില്‍ നിന്നും മോചിതരായി, ഞങ്ങളുടെ കുഞ്ഞുമക്കളേ, ഈ കണ്ണീര്‍ സ്വര്‍ഗത്തില്‍ എത്തുന്നുവെങ്കില്‍ നിങ്ങളോടിത് പറയും, നിന്‍റെ അമ്മ നിന്നെ മറന്നിട്ടില്ല, നിന്‍റെ ജീവിതം വിലയുള്ളതായിരുന്നു, നിന്‍റെ ആത്മാവ് വിലയുള്ളതാണ്'.

'നമ്മൾ വീണ്ടും കണ്ടുമുട്ടുന്നതുവരെ, അമ്മമാർ നിങ്ങളെ ഞങ്ങളുടെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കും, കുഞ്ഞാറ്റാ...അമ്മയ്ക്ക് നിന്നെ ചന്ദ്രനോളവും അതിനപ്പുറവും ഇഷ്ടമാണ്’. -അതിജീവിത കുറിച്ചു.

Kerala

ഷാജിയുടെ വിയോഗം വേദനയുളവാക്കുന്നത്, കുടുംബത്തെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: എകെജി സെന്‍ററിന് സമീപം തട്ടുകട നടത്തിയിരുന്നയാൾ മരിച്ചതിന് പിന്നാലെ അദ്ദേഹത്തിന്‍റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

കുന്നുകുഴിയിൽ എകെജി സെന്‍ററിനടുത്ത് തട്ടുകട നടത്തിയിരുന്ന ഷാജിയുടെ കുടുംബത്തെയാണ് മുഖ്യമന്ത്രി സന്ദർശിച്ചത്.

രണ്ടരപതിറ്റാണ്ടിലേറെയായി ഷാജിയെ അറിയാമെന്നും ചെറുപുഞ്ചിരിയോടെയാണ് അദ്ദേഹത്തെ എപ്പോഴും കണ്ടിട്ടുള്ളതെന്നും പാർട്ടിയെ നെഞ്ചേറ്റിയ കുടുംബം കൂടിയാണ് അദ്ദേഹത്തിന്‍റേതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഷാജിയുടെ വിയോഗം ഏറെ വേദനയുളവാക്കുന്നതാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. 

NRI

ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് വീണ്ടും കോടതിയിൽ; ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു

ടെക്സസ്: പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് തിങ്കളാഴ്ച കോടതിയിൽ ഹാജരായി. ഫെബ്രുവരിയിൽ വിചാരണ തുടങ്ങാനിരിക്കെ നടന്ന വാദത്തിനിടെ, അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിവാദ പോസ്റ്റ് പ്രധാന ചർച്ചാവിഷയമായി.

സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചതിനെയും അതിനായി നികുതിപ്പണം ചെലവാക്കുന്നതിനെയും ചോദ്യം ചെയ്ത് കെ.പി. ജോർജിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പേജിൽ വന്ന ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്. എന്നാൽ, കേസുകളിൽ നിന്ന് പിടിച്ചെടുക്കുന്ന തുകയാണ് ഇതിനായി ഉപയോഗിക്കുന്നതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയതോടെ പോസ്റ്റ് പിൻവലിച്ചു.

ഇത് ഒരു കാമ്പയിൻ പോസ്റ്റ് മാത്രമായിരുന്നുവെന്നും സ്‌പെഷ്യൽ പ്രോസിക്യൂട്ടറുടെ നിയമനത്തിൽ തങ്ങൾക്ക് എതിർപ്പില്ലെന്നും ജോർജിന്‍റെ അഭിഭാഷകൻ ജാരെഡ് വുഡ്‌ഫിൽ കോടതിയെ അറിയിച്ചു.

സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ചൊവ്വാഴ്ചയും അദ്ദേഹം കോടതിയിൽ ഹാജരാകും. ഈ കേസിന്‍റെ ജൂറി സെലക്ഷൻ ചൊവ്വാഴ്ച ആരംഭിച്ചിട്ടുണ്ട്.

കെ.പി. ജോർജിന്‍റെ മുൻ ചീഫ് ഓഫ് സ്റ്റാഫ് തരാൽ പട്ടേലിനെ ഈ കേസിൽ സാക്ഷിയായി വിസ്തരിച്ചേക്കും. അഴിമതി ആരോപണങ്ങളും പാർട്ടി മാറ്റവും ഉൾപ്പെടെ നിരവധി നിയമപോരാട്ടങ്ങളിലൂടെയാണ് മലയാളി വംശജൻ കൂടിയായ കെ.പി. ജോർജ് ഇപ്പോൾ കടന്നുപോകുന്നത്.

Kerala

കേരളത്തിൽ പുതിയ അഞ്ച് ജില്ലകൾ കൂടി വേണമെന്ന് വി.ടി. ബെൽറാം

തിരുവനന്തപുരം: കേരളത്തിൽ പുതിയ ജില്ലകൾ വേണം എന്ന് കെപിസിസി വൈസ് പ്രസിഡന്‍റ് വി.ടി. ബൽറാം. കേരളത്തിൽ നിലവിൽ അഞ്ച് ജില്ലകൾക്ക് സാധ്യതയുണ്ടെന്നാണ് ബൽറാമിന്‍റെ നിരീക്ഷണം.

ഇതെന്‍റെ പാർട്ടിയുടേയോ മുന്നണിയുടേയോ ഔദ്യോഗിക അഭിപ്രായമല്ല എന്നും എന്‍റെ തന്നെ സുചിന്തിതമായ അന്തിമാഭിപ്രായമല്ല എന്ന് മുൻകൂട്ടി വ്യക്തമാക്കുന്നുവെന്നും സൂചിപ്പിച്ച് ഫേസ്ബുക്കിലൂടെയാണ് ബെൽറാം പോസ്റ്റ് പങ്കുവച്ചത്.‌‌

'കേരളത്തിൽ പുതുതായി അഞ്ച് ജില്ലകൾക്കെങ്കിലും സ്‌കോപ്പുണ്ട്. ഇപ്പോഴത്തെ തിരുവനന്തപുരം, കൊല്ലം ജില്ലകളെ പുന:ക്രമീകരിച്ച് ഒരു പുതിയ ജില്ല കൂടി ആവാം, എറണാകുളം, തൃശൂർ ജില്ലകളുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി ഒരു പുതിയ ജില്ല കൂടി ആവാം, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി രണ്ട് പുതിയ ജില്ലകൾക്ക് കൂടി സാധ്യതയുണ്ട്. മൂന്ന് ജില്ലകളെ അഞ്ചാക്കാം, കോഴിക്കോട്, കണ്ണൂർ ജില്ലകൾക്കിടയിൽ ഒരു പുതിയ ജില്ല കൂടി ആവാം. ചർച്ചകൾ നടക്കട്ടെ'-വി.ടി. ബെൽറാം ഫേസ്ബുക്കിൽ കുറിച്ചു.

District News

ഫേസ് ബുക്ക് പോസ്റ്റ്; "കുഞ്ഞ് ഓഫീസ് മുറി, ചുറ്റും ടണ്‍കണക്കിനു മാലിന്യം'

തിരുവനന്തപുരം: ശാസ്തമംഗലത്തെ കോര്‍പറേഷന്‍ കെട്ടിടത്തില്‍ കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ ഓഫീസ് തുറന്നു. ഭാരതാംബയുടെ ചിത്രം കസേരയില്‍വച്ചു വിളക്കു കൊളുത്തിയാണ് കൗണ്‍സിലര്‍ ഓഫീസ് തുറന്നത്.
പിന്നാലെ ജനപ്രതിനിധി എന്ന തന്‍റെ പുതിയ ദൗത്യം തുടങ്ങിയ സന്തോഷം ശ്രീലേഖ ഫേസ് ബുക്കില്‍ പങ്കുവച്ചു.

"എന്‍റെ ഇത്തിരിപ്പോന്ന കുഞ്ഞ് ഓഫീസ് മുറി, കഷ്ടിച്ചു 70-75 സ്‌ക്വയര്‍ഫീറ്റ്. പക്ഷെ ചുറ്റിനും ടണ്‍ കണക്കിനു വേസ്റ്റ്. ഇന്നു മുതല്‍ സേവനം തുടങ്ങി. ഒരു മുറിയെന്നു പറയാന്‍ ആവില്ല... ചെറിയ ഒരിടം. ആത്മാര്‍ഥതയുള്ള ഒരു ജനസേവികക്ക് ഇവിടെയും പ്രവര്‍ത്തിക്കാം... ഇന്നുച്ചവരെ ഇവിടെ വന്നത് 18 പേര്‍. അവരെ സഹായിച്ചതില്‍ തൃപ്തി. അതുമതി'യെന്നും ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ. പ്രശാന്തുമായുണ്ടായ ഓഫീസ് ഒഴിപ്പിക്കല്‍ തര്‍ക്കങ്ങളുടെ ബാക്കിയെന്നോണമുള്ള വാക്കുകളാണു ശ്രീലേഖ ഫേസ് ബുക്കില്‍ കുറിച്ചത്. ശാസ്തമംഗലത്തെ കോര്‍പറേഷന്‍ കെട്ടിടത്തിലെ വി.കെ.പ്രശാന്തിന്‍റെ ഓഫീസ് ഒഴിയണമെന്നു ശ്രീലേഖ നേരത്തെ ആവശ്യപ്പെട്ടിരുന്നു. തന്‍റെ ഓഫീസ് സൗകര്യപ്രദമായി പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്നായിരുന്നു ശ്രീലേഖ ആവശ്യപ്പെട്ടത്. പിന്നാലെയാണ് ഇന്നലെ മുതല്‍ ശ്രീലേഖ കോര്‍പറേഷന്‍ കെട്ടിടത്തില്‍ കൗണ്‍സിലര്‍ ഓഫീസ് തുറന്നത്.

Kerala

'ഫിദൽ, തോറ്റാൽ നമ്മൾ എന്ത് ചെയ്യും'; ഫേസ്ബുക്ക് പോസ്റ്റുമായി ബിനീഷ് കോടിയേരി, പിന്നീട് തിരുത്ത്

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ബിനീഷ് കോടിയേരി. ചെഗുവേരയെയും ഫിദൽ കാസ്‌ട്രോയെയും ഉദ്ധരിച്ചാണ് ആദ്യം ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്.

പിന്നീട് അത് തിരുത്തി. പുതിയ കുറിപ്പിൽ കാസ്ട്രോയുടെയും ചെഗുവേരയുടെയും പേരുകളില്ല. "ഒരിക്കൽ ചെഗുവേര, ഫിദൽ കാസ്ട്രോയോട് ചോദിച്ചു. ഫിദൽ, നമ്മൾ തോറ്റു പോയാൽ എന്തു ചെയ്യും...?. ഫിദൽ മറുപടി പറഞ്ഞു "പോരാട്ടം തുടരും'. ചെഗുവേര വീണ്ടും ചോദിച്ചു "അപ്പോൾ നമ്മൾ വിജയിച്ചാലോ..?'. ഫിദൽ മറുപടി പറഞ്ഞു "വീണ്ടും പോരാട്ടം തുടരും.' "അതെ., വീണ്ടും പോരാട്ടം തുടരും..’ എന്നായിരുന്നു ബിനീഷ് ആദ്യം ഫേസ്ബുക്കിൽ കുറിപ്പിട്ടത്. എന്നാൽ, പിന്നീട് ഇതു തിരുത്തി.

ഒരു തെരഞ്ഞെടുപ്പിൽ ലഭിക്കുന്ന വോട്ടുകളോ സീറ്റുകളോ അല്ല ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രസക്തിയും സ്വാധീനവും നിശ്ചയിക്കുന്നതെന്നും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ നിരാശയോ,
വിജയിച്ചാൽ അമിതാഹ്ളാദമോ കമ്മ്യൂണിസ്റ്റുകാർക്ക് ഉണ്ടാകരുത്, ഉണ്ടാകാൻ പാടില്ലെന്നും പുതിയ കുറിപ്പിൽ അദ്ദേഹം എഴുതി. ‌‌

തെരഞ്ഞെടുപ്പ് അവരെ സംബന്ധിച്ചിടത്തോളം മറ്റേതൊരു രാഷ്ട്രീയ സമരം പോലെ തന്നെയാണ്.
കമ്യൂണിസ്റ്റ്കാരന്‍റെ ദൗത്യം തെരഞ്ഞെടുപ്പിനും അപ്പുറത്തേക്ക് അനീതിക്കും ചൂഷണത്തിനുമെതിരായ സംഘം ചേരലാണ്, നിരന്തരമായ പോരാട്ടമാണ്. സഖാക്കളെ ,മുന്നോട്ട്. .."അതെ., വീണ്ടും പോരാട്ടം തുടരും.'- ബിനീഷ് കോടിയേരി ഫേസ്ബുക്കിൽ കുറിച്ചു.

Kerala

"ദിലീപ് പീഡിപ്പിച്ചാൽ കുഴപ്പമില്ലെന്ന് താൻ പറഞ്ഞു' ; പ്രചരണത്തിലെ വാസ്തവം വിവരിച്ച് അഭിഭാഷക

കൊച്ചി: തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ തകരില്ലെന്ന് നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷകയായ ടി.ബി. മിനി. ദിലീപ് പീഡിപ്പിച്ചാല്‍ കുഴപ്പമില്ലെന്ന് താന്‍ പറഞ്ഞതായി ചിലയാളുകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും അതില്‍ ഒരു സത്യവും ഇല്ലെന്നും മിനി വ്യക്തമാക്കി. താന്‍ പറഞ്ഞതില്‍ നിന്നും അടര്‍ത്തി എടുത്ത് പ്രചരിപ്പിക്കുന്ന വരികളാണിതെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

"ഇയാള്‍ ചെയ്ത തെറ്റിന്‍റെ ആഴവും അപമാനവും പറഞ്ഞതിന്‍റെ തുടര്‍ച്ചയായി ആണ് ഞാന്‍ ഇത് വിശദീകരിച്ചത്. വരികള്‍ അടര്‍ത്തി എടുത്ത് ആര്‍മാദിക്കുന്നവരോട് സഹതാപം മാത്രം. 12-ാം തീയതിക്ക് ശേഷം നമ്മള്‍ വിശദീകരിക്കും. പീഡനം തന്നെ ഒരു കുറ്റകൃത്യമാണ്. ക്വട്ടേഷന്‍ കൊടുത്ത് ചെയ്യിക്കുമ്പോഴത് "ഡബിള്‍ റേപ്പ്' ആണ്. നിങ്ങളുടെ അറിവിലേക്ക് പറഞ്ഞതാണ്', മിനി പറഞ്ഞു.

താന്‍ തന്നെയാണ് ആ പെണ്‍കുട്ടി എന്ന് വിചാരിച്ച് നടക്കുന്ന ഒരാളാണ് താനെന്നും അതിനപ്പുറം തന്‍റെ സഹോദരിയാണ് എന്ന് കരുതി രാപ്പകലില്ലാതെ അവരുടെ നീതിക്കു വേണ്ടി അധ്വാനിക്കുന്ന തന്നെ അപകീര്‍ത്തിപ്പെടുത്തുക അവരുടെ ലക്ഷ്യം ആണെന്നും മിനി കൂട്ടിച്ചേര്‍ത്തു. താനതില്‍ കുലുങ്ങില്ലെന്നും കുറ്റവാളികളുടേതല്ല കേരള സമൂഹമെന്നും അഭിഭാഷക വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ദിലീപിനെ വെറുതെ വിട്ടതിന് പിന്നാലെ മിനിക്ക് വലിയ രീതിയില്‍ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. കേസില്‍ ഗൂഢാലോചനക്കുറ്റം പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് എട്ടാം പ്രതി ദിലീപ് ഉള്‍പ്പെടെയുള്ളവരെ കോടതി വെറുതെ വിട്ടത്.

കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത കേസിലെ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് വിചാരണ കോടതി വിധിച്ചു. ഇവര്‍ക്കെതിരേ ചുമത്തിയ മുഴുവന്‍ കുറ്റങ്ങളും നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. ഇവരുടെ ശിക്ഷ 12ന് വിധിക്കും.

Kerala

പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന സ്ത്രീപക്ഷ നിലപാടിന്‍റെ ഉറച്ച പ്രഖ്യാപനം: സന്ദീപ് വാര്യർ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്‍റെ തീരുമാനത്തെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ.

സണ്ണി ജോസഫ് എംഎൽഎയുടെ തീരുമാനം കേവലം ഒരു നടപടി മാത്രമല്ല, ഇത് ഞങ്ങളുടെ പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന സ്ത്രീപക്ഷ നിലപാടിന്‍റെ ഉറച്ച പ്രഖ്യാപനമാണെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

ഇവിടെ വ്യക്തി താൽപ്പര്യങ്ങളല്ല, പാർട്ടിയുടെ ധാർമികതയും നീതിബോധവുമാണ് വിജയിച്ചത്. ഇത് കോൺഗ്രസ് എന്നും മുറുകെ പിടിക്കുന്ന സ്ത്രീശാക്തീകരണ കാഴ്ചപ്പാടിന്‍റെ പ്രതിഫലനമാണെന്നും സന്ദീപ് വാര്യർ കുറിച്ചു.

സമാനമായ ആരോപണങ്ങൾ വന്നപ്പോൾ, ആരോപണവിധേയരെ സംരക്ഷിക്കാൻ ഭരണ സ്വാധീനം ഉപയോഗിക്കുകയും, തങ്ങളെ വിമർശിക്കുന്നവരെ വേട്ടയാടുകയും ചെയ്ത പല പാർട്ടികളും ഈ നടപടിയിൽ നിന്ന് ഒരു പാഠം പഠിക്കണമെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.

Latest News

Corehub Up