Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Falling

ഒമാനിൽ ഫ്ലാറ്റിൽനിന്നു വീണ് നാലുവയസുകാരി മരിച്ചു

വടക്കാഞ്ചേരി: ഒമാനിൽ ഫ്ലാറ്റിനുമുകളിൽ നിന്നു വീണ് നാലുവയസുകാരി മരിച്ചു. തളിപിലാക്കോട് സ്വദേശി ശങ്കരത്ത് പ്രതീപ് - ദിവ്യ ദമ്പതികളുടെ മകൾ ദക്ഷ ആണ് മരിച്ചത്.

കഴിഞ്ഞദിവസം ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടി താഴെ വീഴുകയായിരുന്നു.

പിതാവ് ജോലി ചെയ്യുന്ന ഒമാനിൽ സന്ദർശന വിസയിൽ അമ്മയോടൊപ്പം രണ്ടാഴ്ചമുന്നേയാണ് ഒമാനിലേക്ക് പോയത്. വരവൂർ എൽപി സ്കൂളിലെ എൽകെജി വിദ്യാർഥിയാണ്.

National

സംവിധായകന്‍ അനിക് ദത്ത ടെറസില്‍നിന്നു വീണ് മരിച്ചു

കോല്‍ക്കത്ത: ബംഗാളിലെ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അനിക് ദത്തയെ ടെറസില്‍നിന്നു വീണ് മരിച്ചനിലയില്‍ കണ്ടെത്തി. ഇന്നലെ ദക്ഷിണ കോല്‍ക്കത്തയിലെ അദേഹത്തിന്‍റെ വീട്ടില്‍വച്ചാണ് സംഭവം.

അപകടത്തിന് പിന്നാലെ ഇദ്ദേഹത്തെ ധാക്കൂരിയയ്ക്കു സമീപമുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. വിവരമറിഞ്ഞ് നിരവധി നടീനടന്മാരും സംവിധായകരും ബംഗാളി ചലച്ചിത്ര മേഖലയിലെ പ്രമുഖരും ആശുപത്രിയില്‍ എത്തിച്ചേര്‍ന്നു.

2012ല്‍ പുറത്തിറങ്ങിയ ‘ഭൂതര്‍ ഭവിഷ്യത്’ എന്ന ചിത്രത്തിലൂടെയാണ് അനിക് ദത്ത ശ്രദ്ധേയനാകുന്നത്.

ഹൊറര്‍ പശ്ചാത്തലത്തില്‍ രാഷ്‌ട്രീയ-സാമൂഹിക വിമര്‍ശനങ്ങള്‍ കോര്‍ത്തിണക്കിയ ഈ ചിത്രം ബംഗാളി സിനിമയിലെ ഒരു നാഴികക്കല്ലായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ‘ആശ്ചര്യ പ്രദീപ്’, ‘അപരാജിതോ’, ‘മേഘ്നാദ്‌ബോധ് രഹസ്യ’, ‘ബരുണ്‍ബാബുര്‍ ബോന്ധു’തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

National

രൂപ നൂറിലേക്ക് വീഴുന്നു!

ന്യൂഡൽഹി: രൂപയുടെ റിക്കാർഡ് വിലയിടിവും തകർച്ചയുടെ റിക്കാർഡ് വേഗതയും സാധാരണക്കാരെയും ബാധിക്കുന്നു. ഡോളറിനെതിരേ രൂപയുടെ മൂല്യം 96.96ലേക്ക് ഇന്നലെ കൂപ്പുകുത്തിയിട്ടും റിസർവ് ബാങ്കും കേന്ദ്രസർക്കാരും കാര്യമായ നടപടികളെടുക്കാതെ ഉറക്കം നടിക്കുകയാണ്. ഡോളറിനെതിരേ നൂറു രൂപയെന്ന നിലയിലേക്കു തകർന്നുവീഴാൻ ഇനി വൈകില്ലെന്നതാണു ആശങ്ക.

ഡോളറിനെതിരേ മാത്രമല്ല, പാക്കിസ്ഥാൻ രൂപയ്ക്കെതിരേയും ബംഗ്ലാദേശിന്‍റെ കറൻസിയായ ടാക്കയ്ക്കെതിരേ പോലും ഇന്ത്യൻ രൂപയുടെ വില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞവർഷം മേയിൽ ഒരു രൂപ വാങ്ങാൻ 3.29 പാക്കിസ്ഥാനി രൂപ നൽകണമായിരുന്നത് ഇപ്പോൾ 2.90 രൂപയായി കുറഞ്ഞു. ഒരു വർഷംകൊണ്ട് പാക്കിസ്ഥാനെതിരേ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ 11.86 ശതമാനം ഇടിവുണ്ടായി. ബംഗ്ലാദേശ് ടാക്കയ്ക്കെതിരേയും ഒരു വർഷത്തിനുള്ളിൽ ഇന്ത്യൻ രൂപ 10 ശതമാനം വീണു. ഒരു രൂപയ്ക്ക് 1.42 ടാക്ക ആയിരുന്നത് ഇപ്പോൾ 1.28 ടാക്ക ആയാണു രൂപയുടെ മൂല്യം കുറഞ്ഞത്.

രൂപയുടെ മൂല്യം കുറയുന്നത് കറൻസി വിപണികളെ മാത്രമല്ല ബാധിക്കുന്നത്. വിദേശ വിദ്യാഭ്യാസം, വിദേശ യാത്രകൾ, ഇറക്കുമതി സാധനങ്ങൾ, അന്താരാഷ്‌ട്ര ബിസിനസ് ചെലവുകൾ എന്നിവയെല്ലാം ഇന്ത്യക്കാർക്കു കൂടുതൽ ചെലവേറിയതാക്കിയിട്ടുണ്ട്. പെട്രോൾ, ഡീസൽ, എൽപിജി (ദ്രവീകൃത പ്രകൃതിവാതകം), സിഎൻജി (പ്രകൃതിവാതകം), വ്യോമയാന ഇന്ധനം തുടങ്ങിയവയുടെ വില ഒന്നിലേറെ തവണകളായി കൂട്ടിയത് രാജ്യത്താകെ വൻ വിലക്കയറ്റം സൃഷ്‌ടിക്കാനും സാധാരണക്കാരുടെ ജീവിതച്ചെലവുകൾ കുത്തനെ കൂടാനും കാരണമാകും. ഇറക്കുമതി ചെയ്ത ആപ്പിളും ഓറഞ്ചും ബ്രാൻഡഡ് ഉത്പന്നങ്ങളും മുതൽ മൊബൈൽ ചിപ്പുകൾ വരെയുള്ളവയുടെ വില ഉയരും. ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ ഭാരം ഗണ്യമായി കൂടുകയും ചെയ്യുന്നു.

രൂപയുടെ വിലയിടിവിനെത്തുടർന്ന് ആഗോള സാന്പത്തിക റാങ്കിംഗിൽ നാലാം സ്ഥാനത്തുനിന്ന് ഇന്ത്യ ആറാം സ്ഥാനത്തേക്ക് താഴ്ന്നു. അന്താരാഷ്‌ട്ര നാണ്യനിധിയുടെ (ഐഎംഎഫ്) കണക്കനുസരിച്ച് ജപ്പാനും യുകെയുമാണ് ഇന്ത്യയെ മറികടന്നത്. അമേരിക്ക, ചൈന, ജർമനി എന്നിവയാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ.

ഡോളറിനെതിരേ 100 രൂപയെന്ന നിലയിലേക്കു കടക്കുന്നത് തടയുകയെന്ന കടമപോലും കേന്ദ്രവും റിസർവ് ബാങ്കും വിസ്മരിക്കുന്നത് ഭയപ്പെടുത്തുകയാണെന്ന് വിപണിവിദഗ്ധർ ചൂണ്ടിക്കാട്ടി.

International

ന്യൂയോർക്കിൽ മാൻഹോളിൽ വീണ വനിത മരിച്ചു

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിൽ മാൻഹോളിൽ വീണ് വനിത മരിച്ചു. മാൻഹാട്ടനിലെ റോഡുവക്കിൽ കാർ നിർത്തി പുറത്തേക്കിറങ്ങാൻ കാലുകുത്തിയ അന്പത്താറുകാരി മൂടിയില്ലാത്ത കുഴിയിൽ വീഴുകയായിരുന്നു.

കുഴിക്ക് മൂന്നു മീറ്റർ ആഴമുണ്ടായിരുന്നു. ഉടനെത്തിയ പോലീസ് അബോധാവസ്ഥയിലായിരുന്ന വനിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

സംഭവത്തിന് ഏതാനും മിനിറ്റ് മുന്പ് റോഡിലൂടെ ഒരു ട്രക്ക് പോയപ്പോൾ കുഴിയുടെ മൂടി നീങ്ങിപ്പോയതാണെന്നു കണ്ടെത്തി.

Business

കൂപ്പുകുത്തി രൂപ

മുംബൈ: ഡോളറിനെതിരേയുള്ള രൂപയുടെ താഴ്ച തുടരുന്നു. ഏഷ്യൻ കറൻസികളിൽ ഏറ്റവും മോശം പ്രകടനമാണ് രൂപ നടത്തുത്. ഇന്നലെ 96 കടന്ന രൂപ ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയാണ് നേരിട്ടിരിക്കുന്നത്. തുടർച്ചയായ ഏഴാം സെഷനിലാണ് രൂപ ഇടിവ് നേരിട്ടുന്നത്.

ഡോളറിനെതിരേ 96.35ലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ തുടരുന്നതിനിടെ ക്രൂഡ് ഓയിൽ വില ഉയരുന്നതും ഡോളർ ശക്തിപ്പെടുന്നതുമാണ് രൂപയെ ബാധിക്കുന്നത്.

യുഎസും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിൽ ആഗോള വിപണിയിലെ പൊതുവായ അനുകൂലസാഹചര്യം മങ്ങുകയാണെന്ന് വിദേശനാണ്യ വ്യാപാരികൾ പറഞ്ഞു.

തുടരുന്ന ആഗോള ഭൗമരാഷ്‌ട്രീയ പിരിമുറുക്കം രൂപയുടെ മൂല്യം 100നു മുകളിലേക്ക് താഴ്ത്താനുള്ള സാധ്യത നിരീക്ഷകർ തള്ളിക്കളയുന്നില്ല.

ഇന്ത്യ അടക്കമുള്ള വളർന്നുവരുന്ന സന്പദ്‌വ്യവസ്ഥകൾക്ക് ക്രൂഡ് ഓയിൽ വിലക്കയറ്റം വലിയ സമ്മർദമുണ്ടാക്കുന്നതായി വിപണി വിദഗ്ധർ വ്യക്തമാക്കുന്നു.

എണ്ണ വില ഉയരുന്നത് രാജ്യത്തു നിന്നുള്ള ഡോളറിന്‍റെ ഒഴുക്ക് വർധിപ്പിക്കും. വിദേശ നിക്ഷേപകർ (എഫ്പിഐ) നിലവിൽതന്നെ വില്പനക്കാരാകുന്ന സാഹചര്യത്തിൽ എണ്ണ വില ഉയരുന്നത് ഡോളറിന്‍റെ ഒഴുക്ക് ശക്തമാക്കും.

ഇന്‍റർബാങ്ക് ഫോറിൻ എക്സ്ചേഞ്ച് മാർക്കറ്റിൽ രൂപ 96.19 നിരക്കിൽ വ്യാപാരം ആരംഭിച്ചു. താഴേക്കു പോയ രൂപ 96.39ലെത്തി.

അവസാനം വെള്ളിയാഴ്ചത്തെ ക്ലോസിംഗിനേക്കാൾ 54 പൈസ നഷ്ടത്തിൽ വ്യാപാരം പൂർത്തിയാക്കി. വെള്ളിയാഴ്ച ഡോളറിനെതിരേ 96 കടന്ന രൂപ അവസാനം എക്കാലത്തെയും താഴ്ന്ന നിലയായ 95.81ൽ ക്ലോസ് ചെയ്യുകയായിരുന്നു.

ആറു കറൻസികൾക്കെതിരേയുള്ള വ്യാപാരത്തിൽ ഡോളർ സൂചിക 99.14 നിരക്കിലാണ് വ്യാപാരം നടത്തുന്നത്. ഇറാനുമായുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സൂചികയിൽ 0.14 ശതമാനത്തിന്‍റെ കുറവുണ്ടായിട്ടുണ്ട്.

ബ്രെന്‍റ് ക്രൂഡ് ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ 0.65 ശതമാനം ഉയർന്ന് ബാരലിന് 109.97 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്.

Kerala

കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു

ഇരിട്ടി: കീഴ്പള്ളിയിൽ ആഹ്ലാദ പ്രകടനത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു. കീഴ്പള്ളി ടൗണിലെ മത്സ്യ കച്ചവടക്കാരൻ കോഴിയോടെ കാപ്പാടൻ കുഞ്ഞമ്മദ് (53) ആണു മരിച്ചത്.

പ്രകടനത്തിനിടെ കുഴഞ്ഞുവീണ ഉടൻ കീഴ്പ്പള്ളിയിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം ഇന്ന് പത്തിന് പുതിയങ്ങാടി മഖാമിൽ. ആറളത്തെ കാപ്പാടൻ അബ്‌ദുള്ള- ആലീമ ദമ്പതികളുടെ മകനാണ്.

ഭാര്യ: സുബൈദ. മക്കൾ: അഫ്സൽ, അഫ്‌സീല, നജ ഫാത്തിമ. സഹോദരങ്ങൾ: ഇബ്രാഹിം, യൂസഫ്, സൈനബ, അഷ്റഫ്.

District News

തെങ്ങിൽനിന്ന് വീണു പരിക്കേറ്റ യുവാവ് മരിച്ചു

മഞ്ചേരി: തെങ്ങിൽനിന്ന് വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പയ്യനാട് തോട്ടുപൊയിൽ പൊട്ടിക്കല്ല് കട്ടക്കാടൻ അബ്ദുൾ ഗഫൂർ (38) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11.30ന് വീട്ടിൽനിന്ന് 200 മീറ്റർ അകലെയാണ് അപകടം.

15 വർഷമായി തെങ്ങുകയറ്റ തൊഴിലാളിയാണ് ഗഫൂർ. ആദ്യം മഞ്ചേരിയിലെയും പിന്നീട് പെരിന്തൽമണ്ണയിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 11.30ന് മരിച്ചു.

ഭാര്യ: ഷമീന (മാഞ്ചേരി). മകൾ: ഇൻഷ ഫാത്തിമ. സഹോദരങ്ങൾ: മുഹമ്മദ് സലീം, ഖൈറുന്നീസ, താഹിറ, ഉമ്മുൽ ഫള്‌ല. പിതാവ്: അബ്ദുറഹ്മാൻ. മാതാവ്: ആയിഷ.

District News

യുവാവ് കണിക്കൊന്നയില്‍നിന്ന് വീണ് മരിച്ചു

കരുനാഗപ്പള്ളി: വിഷുദിനത്തെ വരവേല്‍ക്കാന്‍ കണിക്കൊന്ന പൂ പറിക്കാന്‍ കയറിയ യുവാവ് മരത്തില്‍ നിന്നു വീണു മരിച്ചു. കുലശേഖരപുരം നീലികുളം കുളക്കടശേരിയില്‍ ബാബുവിന്‍റെയും ഭഗവതിയുടെയും മകന്‍ ശ്രീനാഥ് (36) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ 11.30 ഓടെയായിരുന്നു അപകടം. അയല്‍പക്കത്തെ വീട്ടിലെ കണിക്കൊന്നയില്‍ പൂ പറിക്കാന്‍ കയറിയതായിരുന്നു. പെയിന്‍റിംഗ് തൊഴിലാളിയായിരുന്നു. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഭാര്യ: അഖില. മക്കള്‍: ദേവപ്രിയ,രുദ്രദേവ്.

District News

കയറിൽത്തട്ടി വീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

നെടുമങ്ങാട്: റോഡിൽ കെട്ടിയിരുന്ന കയറിൽ സ്കൂട്ടർ തട്ടി വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രികൻ മരിച്ചു. ഉളിയൂർ ലതിക മന്ദിരത്തിൽ ജയചന്ദ്രദേവ് (62) ആണ് മരിച്ചത്. കഴിഞ്ഞ ഒൻപതിനു ന് രാവിലെയായിരുന്നു അപകടം.

സ്കൂട്ടറിൽ വരുന്നതിനിടെ അരുവിക്കര മുള്ളിലവൻമൂട് കാരക്കോണം ക്ഷേത്ര ആർച്ചിന് സമീപം റോഡിൽ കെട്ടിയിരുന്ന കയറിൽ സ്കൂട്ടർ ഇടിച്ചാണ് അപകടം ഉണ്ടായത്.

റോഡിന്‍റെ ജോലികൾ നടക്കുന്നതിനാലാണ് റോഡിൽ കുറുകെ കയർ കെട്ടിയിരുന്നത്. പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജയചന്ദ്രദേവ് കഴിഞ്ഞ ദിവസം മരിച്ചു. കാച്ചാണിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.ഭാര്യ: സുജ. മക്കൾ: ഗൗരി, കാർത്തി.

Kerala

ട്രെയിനിൽ കയറുന്നതിനിടെ വീണ് അധ്യാപികയ്ക്കു പരിക്ക്

കണ്ണൂർ: നീങ്ങിത്തുടങ്ങിയ ട്ര‍െയിനിൽ കയറുന്നതിനിടെ വീണ് ഗുജറാത്ത് സ്വദേശിയായ അധ്യാപികയ്ക്കു ഗുരുതരമായി പരിക്കേറ്റു.

യാത്രയ്ക്കിടെ കുടിവെള്ളം വാങ്ങാൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ഗുജറാത്തിലെ സൂററ്റ് സ്വദേശിനി രോഹിണി (30)ക്കാണു പരിക്കേറ്റത്.

നട്ടെല്ലിനു പരിക്കേറ്റ ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

വിദ്യാർഥികൾക്കൊപ്പം എറണാകുളത്തേക്ക് വിനോദയാത്ര പോകുകയായിരുന്നു. പരിക്കേറ്റ അധ്യാപികയെ റെയിൽവേ പോലീസാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റെയിൽവേ പോലീസ് കേസെടുത്തു.

Latest News

Corehub Up