Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : File Case

Alappuzha

ഹരിപ്പാട് തിമിംഗലഛർദി വേട്ട: വനംവകുപ്പ് കേസെടുക്കും

ഹരിപ്പാട്: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി ഹരിപ്പാട് പള്ളിപ്പാട്ടെ വാടകവീട്ടിൽനിന്ന് പോലീസ് പിടികൂടിയ തിമിംഗല ഛർദി (അംബർഗ്രിസ്) കേസിൽ വനംവകുപ്പ് കേസെടുക്കും. വന്യജീവി സംരക്ഷണ നിയമപ്രകാരം റാന്നി ഫോറസ്റ്റ് ഡിവിഷനാണ് ഒളിവിൽ പോയ പ്രതികൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത് നേരിട്ട് അന്വേഷണം ആരംഭിക്കാൻ ഒരുങ്ങുന്നത്.

പിടിച്ചെടുത്ത പദാർഥം യഥാർഥ അംബർഗ്രിസ് തന്നെയാണോ എന്ന് ശാസ്ത്രീയമായി ഉറപ്പുവരുത്താൻ രാസപരിശോധന നടത്തും. ഇതിനായി ശേഖരിക്കുന്ന സാമ്പിളുകൾ തുടർപരിശോധനയ്ക്കായി കേന്ദ്ര സർക്കാർ അംഗീകൃത വിദഗ്ധ ലാബിലേക്ക് അയയ്ക്കും. വിപണിയിൽ വ്യാജൻമാർ ഇറങ്ങാൻ സാധ്യതയുള്ളതിനാലാണ് ശാസ്ത്രീയ പരിശോധനാ ഫലം കേസിൽ നിർണായകമാകുന്നത്. മുൻപ് കേരളത്തിൽ സമാനമായ രീതിയിൽ തിമിംഗല ഛർദ്ദി പിടികൂടിയ സംഭവങ്ങളിലും ഇത്തരത്തിലാണ് കൃത്യത ഉറപ്പാക്കാൻ ലാബ് റിപ്പോർട്ടുകൾ തേടിയതെന്ന് റാന്നി ഫോറസ്റ്റ് ഓഫീസർ ബി.ആർ. ജയൻ പറഞ്ഞു. രാസപരിശോധനയിൽ ഇത് അംബർഗ്രിസ് തന്നെയെന്ന് തെളിഞ്ഞാൽ പ്രതികൾക്കെതിരേ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ശക്തമായ തുടർനടപടികളുണ്ടാകും.

കേസിലെ പ്രധാന പ്രതികളായ കായംകുളം നെടുത്തുമ്പാട് സ്വദേശി നിതീഷ്, പള്ളിപ്പാട് സ്വദേശി ജസ്റ്റിൻ എന്നിവരെ പിടികൂടുന്നതിനായി വനംവകുപ്പ് നേരിട്ട് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ വനംവകുപ്പ് ശക്തമാക്കി. കേസിന്‍റെ ഗൗരവം കണക്കിലെടുത്ത് എത്രയും വേഗം പരിശോധനാ ഫലം ലഭ്യമാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. കേരളത്തിൽ ഇതുവരെ വളരെ ചുരുക്കം കേസുകൾ മാത്രമാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും വനംവകുപ്പ് അധികൃതർ കൂട്ടിച്ചേർത്തു.

Kerala

വർഗീയ പരാമർശം നടത്തുന്ന വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണം; യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡിജിപിക്ക് പരാതി നല്‍കി

കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്‍റ് എസ്. സുനന്ദാണ് വെള്ളാപ്പള്ളിക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയതിന് പരാതി നൽകിയത്.

നിരന്തരമായി വർഗീയ പരാമർശം നടത്തുന്ന വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. പൊതുസമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കി വെള്ളാപ്പള്ളി കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ചങ്ങരോത്ത് പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ് കൂടിയായ എസ്. സുനന്ദ് പറഞ്ഞു.

Kerala

ലൈംഗിക പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോലീസ് ഉടൻ കേസെടുക്കും

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതിയിൽ പോലീസ് ഉടൻ കേസെടുക്കും. തിരുവനന്തപുരം വലിയമല പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്. പിന്നീട് നേമം പോലീസ് സ്റ്റേഷനിലേക്ക് കൈമാറുന്ന കേസിൽ തിരുവനന്തപുരം റൂറൽ എസ്‌പിക്കാണ് അന്വേഷണ ചുമതല.

കേസിൽ പരാതിക്കാരിയായ അതിജീവിതയുടെ മൊഴി ഇന്നലെ രാത്രി രേഖപ്പെടുത്തിയിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് അതിജീവിത മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതികളും തെളിവുകളും കൈമാറിയത്. അതിജീവിതയുടെ പരാതി ലഭിച്ച മുഖ്യമന്ത്രി ഉടൻ ക്രൈം ബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കേസെടുക്കുന്ന കാര്യം ചർച്ച ചെയ്തു.

സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്ത കേസിൽ നേരത്തെ ക്രൈം ബ്രാഞ്ച് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്വമേധയാ കേസെടുത്തിരുന്നു. എന്നാൽ അതിജീവിത നേരിട്ട് ലൈംഗിക പീഡന പരാതി നൽകിയ സാഹചര്യത്തിൽ ഈ കേസ് പ്രത്യേക കേസായി എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാണ് പോലീസിന്‍റെ തീരുമാനം.

അതേസമയം യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ കൂടിയായ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യത്തിനായി ശ്രമം തുടങ്ങിയിട്ടുണ്ട്. കുറ്റം ചെയ്തിട്ടില്ലെന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി പോരാടുമെന്നും നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നും ഇന്നലെ രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്‌‌ക്കിലൂടെ വ്യക്തമാക്കിയിരുന്നു.

Latest News

Corehub Up