Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Formation

Alappuzha

കായംകുളം താലൂക്ക് രൂപീകരണം: പ്രതീക്ഷകൾക്ക് വീണ്ടും ചിറകുമുളയ്ക്കുന്നു

കായംകുളം: കായംകുളം കേന്ദ്രീകരിച്ച് താലൂക്ക് വേണമെന്ന ജനകീയ ആവശ്യത്തിന് വീണ്ടും ചിറക് മുളയ്ക്കുന്നു . പുതിയ ജില്ലകളും താലൂക്കുകളും സാധ്യതാപഠനം സംബന്ധിച്ച യുഡിഎഫ് സർക്കാരിന്‍റെ നിർദേശമാണ് അരനൂറ്റാണ്ടായുള്ള കായംകുളം താലൂക്ക് രൂപീകരണ ആവശ്യം വീണ്ടും ചർച്ചയാകാൻ ഇടയാക്കിയത്.

ജനങ്ങളുടെ ചിരകാല സ്വപ്നമായ താലൂക്ക് രൂപീകരണം സാക്ഷാത്കരിക്കുമെന്നാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മന്ത്രി എം. ലിജു ഉറപ്പു നൽകുന്നത്. സെൻസസ് പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ഇതിന്‍റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കും. താലൂക്ക് ആവശ്യകത പുതിയ കമ്മിറ്റിക്കു മുന്നിൽ സമർപ്പിക്കും. 1970 മുതലുള്ള താലൂക്ക് ആവശ്യമാണ് രാഷ്‌ട്രീയ-സാങ്കേതിക കാരണങ്ങളാൽ അട്ടിമറിക്കപ്പെ ട്ടത്.

കായംകുളം നഗരസഭയും ദേവികുളങ്ങര, കൃഷ്ണപുരം, പത്തിയൂർ, കണ്ടല്ലൂർ, മുതുകുളം, ആറാട്ടുപുഴ, വള്ളികുന്നം, ഭരണിക്കാവ് തുടങ്ങിയ പഞ്ചായത്തുകളും കൂട്ടിച്ചേർത്ത് താലൂക്ക് സ്ഥാപിക്കണമെന്നായിരുന്നു നിർദേശം.

1979ൽ താലൂക്ക് പ്രഖ്യാപനം വന്നെങ്കിലും മന്ത്രിസഭ രാജിവച്ചത് തടസമായി.1987ൽ തിരൂരങ്ങാടിക്കൊപ്പം മന്ത്രിസഭ തീരുമാനിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനാൽ നടന്നില്ല. 1993ൽ വിഷയം സബ്‌മിഷനായി സഭയിൽ വന്നപ്പോൾ അർഹമായ പരിഗണന ഉണ്ടാകുമെന്നായിരുന്നു മറുപടി. പുതിയ താലൂക്കുകൾ സംബന്ധിച്ച് പഠിക്കാനായി നിശ്ചയിച്ച സക്കറിയ മാത്യു കമ്മീഷൻ, 1991ലെ ഡോ. ബാബുപോൾ. കമ്മീഷൻ, 1995ലെ എം.ജി.കെ. മൂർത്തി കമ്മീഷൻ തുടങ്ങിയവയെല്ലാം കായംകുളത്തിന് അനുകൂലമായി റിപ്പോർട്ട് എഴുതിയിരുന്നു.

34 താലൂക്കുകൾകൂടി സ്ഥാപിക്കണമെന്ന ബാബുപോൾ കമ്മീഷൻ ശിപാർശയിൽ ആദ്യഘട്ടമായി നടപ്പാക്കേണ്ടവയിൽ കായംകുളവും ഉൾപ്പെട്ടു. 1996 ഏപ്രിലിൽ ജി. സുധാകരന്‍റെ ചോദ്യത്തിനും അനുകൂല മറുപടിയാണ് അന്നത്തെ റവന്യു മന്ത്രി നൽകിയത്. പിന്നീട് മൂർത്തി കമ്മീഷന്‍റെ ശിപാർശയിൽ കായംകുളം അടക്കമുള്ള താലൂക്കുകൾ 2001ൽ മന്ത്രി കെ.ഇ. ഇസ്മായിൽ നിയമസഭയിൽ പ്രഖ്യാപിച്ചെങ്കിലും നടന്നില്ല.

പിന്നീടു വന്ന യുഡിഎഫ് സർക്കാർ 24 താലൂക്കുകൾ ലിസ്റ്റ് ചെയ്തിട്ടുള്ളതിൽ വിഭജിക്കുന്ന താലൂക്കുകളുടെ പട്ടികയിൽ കാർത്തികപ്പള്ളി ഉൾപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ അന്ന് പ്രഖ്യാപിച്ച പുതിയ 12 താലൂക്കുകളിലും ഇടംകിട്ടിയില്ല. പിന്നീട് ഇടതുമുന്നണിയുടെ വാഗ്ദാനത്തിൽ ഇടംപിടിച്ചെങ്കിലും സാങ്കേതികത്വം ചൂണ്ടിക്കാട്ടിയുള്ള തടസങ്ങളാൽ അട്ടിമറിക്കപ്പെടുകയായിരുന്നു.

പത്തുവർഷം മുമ്പ് ഇടതുമുന്നണി താലൂക്ക് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഭരണത്തിൽ വന്നപ്പോൾ പിന്നോട്ട് പോവുകയായിരുന്നു. ഇത്തവണ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാനമായും ഉയർത്തിക്കാട്ടിയത് കായംകുളം താലൂക്ക് യാഥാർഥ്യമാക്കും എന്നതായിരുന്നു. യുഡിഎഫ് സർക്കാരിന്‍റെ ആദ്യ ബജറ്റിൽ തന്നെ പുതിയ താലൂക്കുകൾ രൂപീകരിക്കുമെന്ന പ്രഖ്യാപനം കായംകുളത്തിനും പ്രതീക്ഷ നൽകുന്നതായി. മന്ത്രി എന്ന നിലയിൽ എം. ലിജുവിന്‍റെ ഇടപെടലും താലൂക്ക് യാഥാർഥ്യമാകുമെന്ന പ്രതീക്ഷ വർധിപ്പിക്കുകയാണ്.

Kerala

സർക്കാർ രൂപീകരണം; നടപടികൾ വേഗത്തിലാക്കി ഹൈക്കമാൻഡ് 

തിരുവനന്തപുരം: കേരളത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി എഐസിസി നേതാക്കൾ ഇന്ന് കൂടിയാലോചനകൾ നടത്തും. വിഷയത്തിൽ ഓരോ എംഎൽഎയുടെയും എംപിമാരുടേയും അടക്കം പ്രധാന ജനപ്രതിനിധികളുടെ നിലപാട് തേടുന്നതിനായി പ്രത്യേക നിരീക്ഷകരെ ഇന്ന് നിയോഗിച്ചേക്കുമെന്നാണ് വിവരം. ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനാണ് പാർട്ടി ശ്രമിക്കുന്നത്.

എല്ലാ റിപ്പോർട്ടുകളും വിലയിരുത്തിയ ശേഷം രാഹുൽ ഗാന്ധിയാകും അന്തിമ തീരുമാനം പ്രഖ്യാപിക്കുക. നിലവിൽ ആരുടെയും പേര് പാർട്ടി തള്ളിക്കളയുന്നില്ല. പുതിയ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ കോൺഗ്രസ് ഹൈക്കമാൻഡ് വേഗത്തിലാക്കി.

അതേസയമം മുഖ്യമന്ത്രി പദത്തിനായി പാർട്ടിയിലെ പ്രമുഖ നേതാക്കൾക്കിടയിൽ നീക്കങ്ങൾ ശക്തമായിട്ടുണ്ട്. ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നാണ് കെ.സി പക്ഷം അവകാശപ്പെടുന്നത്. കൂടുതൽ എംപിമാരും മുതിർന്ന നേതാക്കളും ഒപ്പമുണ്ടാകുമെന്നും ഇവർ പ്രതീക്ഷിക്കുന്നു. എംഎൽഎമാരുടെ എണ്ണം മാത്രമല്ല പരിഗണിക്കേണ്ടതെന്നാണ് വി.ഡി. സതീശൻ വിഭാഗത്തിന്‍റെ നിലപാട്.

ഘടകകക്ഷികളെ കൂടെനിർത്തിക്കൊണ്ടുള്ള നീക്കങ്ങൾക്കാണ് സതീശൻ പ്രാധാന്യം നൽകുന്നത്. പദവി ലഭിച്ചില്ലെങ്കിൽ അദ്ദേഹം കടുത്ത നിലപാടുകളിലേക്ക് നീങ്ങിയേക്കുമെന്ന സൂചനയുണ്ട്. ഇതിനെല്ലാം പുറമെ സീനിയോറിറ്റിക്കാണ് മുഖ്യമന്ത്രി പദത്തിൽ മുൻഗണന നൽകേണ്ടതെന്ന് ചെന്നിത്തല വിഭാഗവും വാദിക്കുന്നു.

കോൺഗ്രസിന് ഒറ്റയ്ക്ക് 63 സീറ്റുകൾ ഉള്ളതിനാൽ ഘടകകക്ഷികളുടെ നിലപാടിന് വഴങ്ങണമെന്ന സമ്മർദം പാർട്ടിക്കില്ല. എങ്കിലും സമവായത്തിലൂടെ ധാരണയിലെത്തണമെന്ന ആഗ്രഹം നേതാക്കൾ അറിയിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രി പദം നിലവിൽ ചർച്ചകളിൽ ഇല്ലെന്നുമാണ് പാര്‍ട്ടി വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന സൂചന.

Latest News

Corehub Up