Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fujairah

സ്‌പൈസ് ജെറ്റ് വീണ്ടും വൈകി; കൊച്ചി–ഫുജൈറ യാത്രക്കാർ ദുരിതത്തിൽ

കൊച്ചി: സ്‌പൈസ് ജെറ്റ് വിമാനം വൈകുന്നതിനാല്‍ ദുരിതത്തിലായി യാത്രക്കാര്‍. ഇന്ന് രാവിലെ 11.45ന് പുറപ്പെടേണ്ടിയിരുന്ന കൊച്ചി ഫുജൈറ വിമാനമാണ് വൈകുന്നത്.

വീണ്ടും തുടര്‍ച്ചയായി സ്‌പൈസ് ജെറ്റ് വൈകിയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് കൊച്ചിന്‍ ഇന്‍റർനാഷണൽ എയര്‍പോര്‍ട്ട് ലിമിറ്റഡ് അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് യാത്രക്കാരെ വീണ്ടും ദുരിതത്തിലാക്കി വിമാനക്കമ്പനി നിരുത്തരവാദിത്തപരമായ നടപടികള്‍ സ്വീകരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ 12.25ന് കൊച്ചിയില്‍ നിന്ന് ദുബായിയിലേക്കുള്ള വിമാനം പുറപ്പെട്ടത് രാവിലെ 9.40നായിരുന്നു.

എന്നാല്‍ ഫുജൈറയിലേയ്ക്കുള്ള സര്‍വീസ് വൈകുന്നതിന്‍റെ കാരണം അധികൃതര്‍ ഇതുവരെയും വ്യക്താക്കിയിട്ടില്ല. രാവിലെ 11.45 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം റീഷെഡ്യൂള്‍ ചെയ്തത് അവസാന സമയമാണ്. എന്നാല്‍, പുതുക്കിയ സമയം എപ്പോഴാണെന്ന് കൃത്യമായി അറിയിക്കാന്‍ വിമാനക്കമ്പനി അധികൃതര്‍ തയ്യാറായിട്ടില്ല.

സ്‌പൈസ് ജെറ്റ് വിമാനങ്ങള്‍ സ്ഥിരമായി റദ്ദാക്കുന്നതും വൈകുന്നതും കാരണം യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് നെടുമ്പാശ്ശേരി വിമാനത്താവള അധികൃതര്‍ മുന്‍പ് വിഷയത്തില്‍ ഇടപെട്ടിരുന്നു. തുടര്‍ച്ചയായ സര്‍വീസ് മുടങ്ങലുകള്‍ക്കെതിരെ സ്‌പൈസ് ജെറ്റിന് സിയാല്‍ ഔദ്യോഗികമായി നോട്ടീസ് അയക്കുകയും ഇത് സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തിരുന്നു. എന്നിട്ടും വിമാനക്കമ്പനിയുടെ ഭാഗത്തുനിന്ന് യാതൊരുവിധ മാറ്റവും ഉണ്ടായിട്ടില്ലെന്നാണ് പുതിയ സംഭവവും വ്യക്തമാക്കുന്നത്.

റീഷെഡ്യൂള്‍ ചെയ്യുന്നത് കൂടാതെ അവസാന സമയത്ത് വിമാനം റദ്ദാക്കുന്നതും യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ജോലി ആവശ്യങ്ങള്‍ക്കും മറ്റുമായി അടിയന്തരമായി യുഎഇയിലേക്ക് പോകേണ്ടവര്‍ പോലും കൃത്യമായ വിവരങ്ങള്‍ ലഭിക്കാതെ പ്രതിസന്ധി നേരിടുകയാണ്.

Kerala

ട്രക്കിൽ ഹീറ്ററിട്ട് കിടന്നുറങ്ങി; വടകര സ്വദേശിക്ക് ഫുജൈറയില്‍ ദാരുണാന്ത്യം

കോഴിക്കോട്: വടകര സ്വദേശിക്ക് ഒമാനിലെ ഫുജൈറയില്‍ ദാരുണാന്ത്യം. വടകര വള്ളിക്കാട്ട് സ്വദേശി അന്‍സാര്‍(28) ആണ് ഫുജൈറയില്‍ ശ്വാസംമുട്ടി മരിച്ചത്. ഹെവി ട്രക്കിനകത്ത് തണുപ്പകറ്റാന്‍ ഹീറ്ററിട്ട് കിടന്നുറങ്ങിയതാണ് യുവാവിന്‍റെ മരണത്തിലേക്ക് നയിച്ചത്.

വെള്ളിയാഴ്ച രാവിലെയാണ് അൻസാറിന്‍റെ മൃതദേഹം ജോലി ചെയ്യുന്ന ട്രെക്കിനകത്ത് കണ്ടെത്തിയത്. ഫുജൈറയിലെ മസാഫിയിലാണ് സംഭവം. ട്രക്കിനുള്ളിൽ കിടന്നുറങ്ങിയ അൻസാർ തണുപ്പകറ്റാന്‍ പ്രവര്‍ത്തിപ്പിച്ച ഹീറ്ററിന്‍റെ പുക ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ ഫുജൈറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്‍സാറിന്‍റെ മൃതദേഹം മസാഫി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് എത്തിക്കും.

NRI

കൈരളി "ദിബ്ബ ഫെസ്റ്റ്' ശനിയാഴ്ച

ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ, ദിബ്ബ യൂണിറ്റ് സംഘടിപ്പിക്കുന്ന "ദിബ്ബ ഫെസ്റ്റ് 2026' ശനിയാഴ്ച വൈകുന്നേരം ആറ് മുതൽ ദിബ്ബ തിയറ്ററിൽ നടക്കും. സാംസ്കാരിക സമ്മേളനം കൂടാതെ നൃത്തനൃത്യങ്ങളും സംഗീതവും നാടൻ കലകളും ദിബ്ബ ഫെസ്റ്റിന്‍റെ ഭാഗമായി വേദിയിൽ അരങ്ങേറും.

ഭക്ഷണ സ്റ്റാളുകളും പുസ്തകശാലയും നോർക്ക, മലയാളം മിഷൻ എന്നിവയുടെ സ്റ്റാളുകളും ഫെസ്റ്റിനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. യുവഗായകരായ വിഷ്‌ണു വർദ്ധനും ജിറിൽ ഷാജിയും നയിക്കുന്ന ഗാനമേള ആസ്വാദകർക്ക് ഹൃദ്യമായ ഒരു സംഗീത വിരുന്നായി മാറും.

കൈരളി ദിബ്ബ ഫെസ്റ്റിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.ദിബ്ബ ഫെസ്റ്റുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി കൈരളി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്‍റ് റാഷീദ് കല്ലുംപുറം, ദിബ്ബ യൂണിറ്റ് സെക്രട്ടറി മുഹമ്മദ് അഷറഫ്, പ്രസിഡന്‍റ് സുനിൽ ദത്ത്, ട്രഷറർ ഷജറത്ത് ഹർഷൽ, പ്രോഗ്രാം കോഓർഡിനേറ്റർ ശ്രീജിത്ത് എന്നിവർ അറിയിച്ചു.

NRI

മലയാളം മിഷൻ സുഗതാഞ്ജലി മത്സര വിജയികൾ

ഫുജൈറ: മലയാളം മിഷന്‍ സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്‍റെ ഭാഗമായി ഫുജൈറ ചാപ്റ്റര്‍ മത്സരങ്ങള്‍ ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബില്‍ സംഘടിപ്പിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ജനറല്‍ സെക്രട്ടറിയും മലയാളം മിഷന്‍ ചാപ്റ്റര്‍ മുന്‍ പ്രസിഡന്‍റുമായ സഞ്ജീവ് മേനോന്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.

ചാപ്റ്റര്‍ പ്രസിഡന്‍റ് വിത്സണ്‍ പട്ടാഴി അധ്യക്ഷത വഹിച്ചു. ചാപ്റ്റര്‍ സെക്രട്ടറി ഷൈജു രാജന്‍ സ്വാഗതവും വിജി സന്തോഷ് കൃതഞ്ജതയും പറഞ്ഞു. ജൂണിയര്‍ വിഭാഗത്തില്‍ കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍, ദിബ്ബ പഠനകേന്ദ്രത്തിലെ ഫാത്തിമ മെഹ്‌റിന്‍ ഒന്നാം സ്ഥാനവും സെന്‍റ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് പഠനകേന്ദ്രത്തില്‍ നിന്നും സിയോന മറിയം ഷൈജു രണ്ടാം സ്ഥാനവും ഏലിയാസ് എന്‍സിജി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സബ്ജൂണിയര്‍ വിഭാഗത്തില്‍ ഫഹദ് ഫാദില്‍ റെഫായ്തീന്‍ (കല്‍ബ, ഇന്ത്യന്‍ സോഷ്യല്‍ & കള്‍ച്ചറല്‍ ക്ലബ് പഠനകേന്ദ്രം) ഒന്നാം സ്ഥാനവും ആയിഷ കല്ലൂരിയകത്ത് (ഫുജൈറ, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് പഠനകേന്ദ്രം) രണ്ടാം സ്ഥാനവും മെലീന ലീലു സിബി (ഫുജൈറ കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ പഠന കേന്ദ്രം) മൂന്നാംസ്ഥാനവും നേടി.

ചാപ്റ്ററില്‍ നിന്നുള്ള വിജയികള്‍ മലയാളം മിഷന്‍ നടത്തുന്ന ആഗോള തല കാവ്യാലാപന മത്സരത്തില്‍ പങ്കെടുക്കും. ജയലക്ഷ്മി നായര്‍, അജ്മി റഷീദ് എന്നിവര്‍ മത്സരങ്ങള്‍ അവലോകനം നടത്തി.

മലയാളം മിഷന്‍ പഠനകേന്ദ്രം വിദ്യാര്‍ഥികളും അധ്യാപകരും രക്ഷകര്‍ത്താക്കളും,ഭാഷാ പ്രവര്‍ത്തകരും, പരിപാടിയില്‍ പങ്കെടുത്തു.

Latest News

Corehub Up