ന്യൂഡൽഹി: അമേരിക്കയുടെയും ഇസ്രയേലിന്റെയും അമിത സ്വാധീനത്തിനും സമ്മർദത്തിനും ഇന്ത്യ വഴങ്ങിയെന്നും രാജ്യതാത്പര്യം ബലികഴിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.
വ്യക്തതയില്ലാത്തതും കാലങ്ങളായുള്ള നിലപാടുകളിൽ നിന്നു വ്യതിചലിച്ചുമുള്ള കേന്ദ്രത്തിന്റെ വിദേശനയത്തെ രാഹുൽ നിശിതമായി വിമർശിച്ചു.
സർവകക്ഷി യോഗം നടക്കണം. കേരളത്തിൽ എനിക്കൊരു പരിപാടി ഉള്ളതിനാൽ പങ്കെടുക്കാൻ കഴിയില്ല. പക്ഷേ ഒരു ഘടനാപരമായ തെറ്റു സംഭവിച്ചു. ഇതു പരിഹരിക്കാൻ കഴിയില്ല. പ്രത്യേകിച്ച് പ്രധാനമന്ത്രിക്കു കഴിയില്ല.
അമേരിക്ക പറയുന്നതെന്തും അദ്ദേഹം ചെയ്യും. കർഷകരുടെയും രാജ്യത്തിന്റെയും താൽപര്യങ്ങൾക്കായി പ്രവർത്തിക്കില്ല. അമേരിക്കയും ഇസ്രായേലും പറയുന്നതെന്തും അദ്ദേഹം ചെയ്യും.’’- രാഹുൽ കുറ്റപ്പെടുത്തി.