Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mistake

"അന്‍വറിനെ സ്ഥാനാര്‍ഥിയാക്കിയതു തെറ്റായിപ്പോയി'';ബേപ്പൂരിലെ തോല്‍വിയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്: ബേപ്പൂരില്‍ പി.വി. അന്‍വറിനെ സ്ഥാനാര്‍ഥിയാക്കിയതു തെറ്റായ തീരുമാനമായിരുന്നുവെന്നു മുന്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പേരാമ്പ്രയിലെ സ്വീകരണ യോഗത്തിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുല്ലപ്പള്ളി ഇക്കാര്യം തുറന്നടിച്ചത്.

ബേപ്പൂരില്‍ യുഡിഎഫ് പരാജയപ്പെടുമെന്ന് താന്‍ തുടക്കത്തില്‍തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും മറ്റൊരു സ്ഥാനാര്‍ഥിയായിരുന്നെങ്കില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.എ. മുഹമ്മദ് റിയാസിനെ അനായാസം പരാജയപ്പെടുത്താമായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ പിഴവാണ് ബേപ്പൂര്‍ സീറ്റ് നഷ്ടപ്പെടാന്‍ കാരണമെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

ബേപ്പൂരില്‍ കൈപ്പത്തി അല്ലെങ്കില്‍ കോണി ചിഹ്നത്തില്‍ മത്സരിച്ചിരുന്നുവെങ്കില്‍ പി.വി. അന്‍വര്‍ ജയിക്കുമായിരുന്നുവെന്ന കോഴിക്കോട് ഡിസിസി പ്രസിഡന്‍റും കൊയിലാണ്ടി എംഎല്‍എയുമായ കെ. പ്രവീണ്‍കുമാറിന്‍റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് മുല്ലപ്പള്ളിയും ഈ വിഷയത്തില്‍ പ്രതികരിച്ചത്.

അതിനു പിന്നാലെ, തന്നെ കോണ്‍ഗ്രസ് പിന്നില്‍നിന്നു കുത്തിയെന്ന രൂക്ഷ വിമര്‍ശനം അന്‍വര്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ ഉന്നയിച്ചിരുന്നു. ബേപ്പൂരില്‍ തന്നെ പരാജയപ്പെടുത്തിയത് ചേര്‍ത്തുനിര്‍ത്താന്‍ ബാധ്യതപ്പെട്ടവര്‍ തന്നെയാണെന്നും പാളയത്തിലെ ചതിയും പിന്നില്‍നിന്നുള്ള കുത്തുമാണ് തോല്‍വിക്കു കാരണമായതെന്നുമാണ് പി.വി. അന്‍വര്‍ തുറന്നടിച്ചത്.

International

വെനസ്വേല: ട്രംപ് ഭരണകൂടം അബദ്ധം കാട്ടില്ലെന്നു പ്രതീക്ഷിക്കുന്നതായി റഷ്യ

മോസ്കോ: വെനസ്വലേയുടെ എണ്ണവില്പന തടഞ്ഞ അമേരിക്കയ്ക്കു മുന്നറിയിപ്പുമായി റഷ്യ. വെനസ്വേലൻ വിഷയത്തിൽ അമേരിക്കയിലെ ട്രംപ് ഭരണകൂടം വലിയ അബദ്ധം കാണിക്കില്ലെന്നു പ്രതീക്ഷിക്കുന്നതായി റഷ്യൻ വിദേശകാര്യമന്ത്രാലയം ഇന്നലെ പ്രസ്താവനയിൽ അറിയിച്ചു.

വെനസ്വേല റഷ്യയുടെ സൗഹൃദരാജ്യമാണ്. കനത്ത പ്രത്യാഘാതമുണ്ടാക്കുന്ന നടപടികളിലേക്ക് അമേരിക്ക കടക്കില്ലെന്നു പ്രതീക്ഷിക്കുന്നു. പ്രായോഗിക സമീപനം പുലർത്തുന്ന ട്രംപ് ഭരണകൂടം വലിയ അബദ്ധത്തിനു മുതിരില്ലെന്നു കരുതുന്നുവെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

വെനസ്വേലയിൽനിന്ന് എണ്ണ കടത്തുന്നതിന് ഉപരോധം നേരിടുന്ന ടാങ്കർ കപ്പലുകളെല്ലാം തടയാൻ ട്രംപ് ഉത്തരവിട്ടതിനു പിന്നാലെയാണു റഷ്യയുടെ പ്രതികരണം. വെനസ്വേലയിൽനിന്ന് ഏഷ്യയിലേക്ക് എണ്ണയുമായി പുറപ്പെട്ട ഒരു ടാങ്കർ കഴിഞ്ഞയാഴ്ച അമേരിക്കൻ സേന പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

ഇതോടെ മുഖ്യ വരുമാനമാർഗമായ എണ്ണ വിൽക്കാൻ വെനസ്വേലയ്ക്കു കഴിയുന്നില്ല. കോടിക്കണക്കിനു ബാരൽ എണ്ണ കയറ്റിയ ടാങ്കറുകൾ അമേരിക്കൻ നടപടി ഭയന്ന് വെനസ്വേലയിൽനിന്നു പുറപ്പെടാൻ കൂട്ടാക്കുന്നില്ല.

വെനസ്വേലയ്ക്കു സമീപം കരീബിയൻ കടലിൽ അമേരിക്ക വൻ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. വെനസ്വേലയിലെ മഡുറോ ഭരണകൂടത്തെ സ്ഥാനഭ്രഷ്ടനാക്കാനാണു ട്രംപിന്‍റെ നീക്കമെന്നു പറയുന്നു. വെനസ്വേലൻ എണ്ണ വാങ്ങുന്ന ചൈനയും അമേരിക്കൻ ഭീഷണിക്കെതിരേ ശബ്ദമുയർത്തിയിട്ടുണ്ട്.

ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി ബുധനാഴ്ച വെനസ്വേലൻ വിദേശകാര്യ മന്ത്രി യുവാൽ ഗില്ലുമായി ഫോണിൽ സംസാരിച്ചു. ഏകപക്ഷീയ ഭീഷണികളെ ചൈന എതിർക്കുന്നതായും പരമാധികാരം സംരക്ഷിക്കാൻ രാജ്യങ്ങൾക്കുള്ള അവകാശത്തെ മാനിക്കുന്നതായും വാംഗ് യി വെനസ്വലേൻ മന്ത്രിയോടു പറഞ്ഞുവെന്നാണ് റിപ്പോർട്ട്.

Latest News

Corehub Up