Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mocks

ഗ്യാലറിയിൽ ഇരുന്നു പറയുന്നതുപോലെ അല്ല ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുന്നത്; മുഖ്യമന്ത്രിയെ പരിഹസിച്ച് പി. രാജീവ്

കൊച്ചി: ഹെലികോപ്റ്റർ യാത്രയിലെ മുഖ്യമന്ത്രിയുടെ മറുപടി പ്രതീക്ഷിച്ചതു പോലെ തന്നെയെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ പി രാജീവ്. മുൻമുഖ്യമന്ത്രി പിണറായി വിജയന്‍റെ ഹെലികോപ്റ്റർ യാത്രയെ മുഖ്യമന്ത്രി വി.ഡി. സതീശൻ വിമർശിച്ചത് പൊതുസമൂഹത്തിന് മുന്നിലുണ്ട്.

ഗ്യാലറിയിൽ ഇരുന്നു പറയുന്നതുപോലെ അല്ല ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുന്നതെന്ന് അദേഹം പറഞ്ഞു. ഇൻവസ്റ്റേഴ്സുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ സർപ്രൈസ് ആയി പുറത്തു വരുമായിരിക്കുമെന്നും രാജീവ് പരിഹസിച്ചു.

സംസ്ഥാനം മഴക്കെടുതി അനുഭവിച്ചപ്പോൾ വിരുന്നിൽ പങ്കെടുത്തതിന് എതിരെ ഉയർന്ന വിമർശനങ്ങളിലെ മുഖ്യമന്ത്രിയുടെ മറുപടിയേയും രാജീവ് പരിഹസിച്ചു. സംസ്ഥാനത്ത് ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് കാണിക്കാൻ വേണ്ടി ഭക്ഷണം കഴിച്ചു എന്ന് പറയാമായിരുന്നു. ഭക്ഷണം കഴിച്ചു എന്നത് വിവാദമാക്കാൻ ഇടതുപക്ഷത്തിന് ഉദ്ദേശമില്ലെന്നും രാജീവ് പറഞ്ഞു.

ദുരന്തനിവാരണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്നാണോ യോഗം ചേർന്നതെന്ന് അദേഹം ചോദിച്ചു. ഇതുവരെ കാര്യമായ നിർദേശങ്ങളൊന്നും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് വന്നിരുന്നില്ല. ഒന്നിച്ചു നിൽക്കാം എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.

ഇതിനുമുൻപും കേരളം പ്രളയത്തെ പ്രതിരോധിച്ചിട്ടുണ്ട്. അന്ന് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവുമായാണ് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നത്‌. ഇന്ന് അത്തരം സാഹചര്യമുണ്ടോയെന്ന് രാജീവ് ചോദിച്ചു.

 

Kerala

കോൺഗ്രസുകാർക്ക് ഇപ്പോൾ എന്നോട് സ്നേഹമാണ്; പരിഹാസവുമായി എം.എം. മണി

തിരുവനന്തപുരം: കോൺഗ്രസുകാർക്ക് ഇപ്പോൾ തന്നോട് സ്നേഹമാണെന്ന് മുതിർന്ന സിപിഎം നേതാവും ഉടുമ്പൻചോല എംഎൽഎയുമായ എം.എം. മണി. ജയിലിൽ അടച്ചപ്പോഴും ഒമ്പത് മാസം ജില്ലയിൽ പ്രവേശനം നിഷേധിച്ചപ്പോഴും കാണാത്ത സ്നേഹമാണ് കാണുന്നതെന്നും മണി ഫേസ്ബുക്കിൽ കുറിച്ചു.

ഉടുമ്പൻചോല മണ്ഡലം കേരളത്തിൽ ഏറ്റവും കൂടുതൽ വികസനം കൈവരിച്ച മണ്ഡലങ്ങളിൽ ഒന്നാണ് എന്ന് കോൺഗ്രസ് സമ്മതിച്ചത് തന്നെ വലിയ കാര്യമാണെന്നും അദ്ദേഹം കുറിച്ചു. വികസനം എൽഡിഎഫിന് വോട്ടായി മാറുമെന്നും മണി പറഞ്ഞു. ജയചന്ദ്രനെ നിർത്തിയത് മികച്ച ഭൂരിപക്ഷത്തിൽ ജയിക്കാനായി തന്നെയാണെന്ന് ഉട‌ുന്പൻചോല മണ്ഡലത്തിലെ വോ‌ട്ടർമാരോ‌ട് മണി പറഞ്ഞു.

നിങ്ങൾ 2021 ൽ എനിക്ക് നൽകിയ 38 ,305 ൽ അധികം ഭൂരിപക്ഷം ജയചന്ദ്രന് നൽകണം. 193 ബൂത്തിൽ 192 ബുത്തിൽ എനിക്ക് നിങ്ങൾ ലീഡ് നൽകി അനുഗ്രഹിച്ചു. ഇത്തവണ 193 ബുത്തിലും ലീഡ് നൽകി ജയചന്ദ്രനെ വൻഭൂരിപക്ഷത്തിൽ വിജയിപ്പിച്ച് നമ്മുടെ മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങൾ പൂർത്തീകരിക്കുന്നതിന് ആവശ്യമായ സഹായം എല്ലാവരിൽ നിന്നും ഉണ്ടാകണമെന്ന് അഭ്യർഥിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

എം.എം. മണി സ്ഥാനാർഥിയായിരുന്നെങ്കിൽ ഉടുമ്പൻചോലയിൽ എൽഡിഎഫ് ജയിച്ചേനേയെന്ന് ഫേസ്ബുക്കിൽ ഒരാൾ കമന്‍റിട്ടതിന് പിന്നാലെയാണ് എം.എം. മണിയുടെ പരിഹാസം.

International

ട്രംപിന്‍റെ ചർച്ച തന്നോടുതന്നെ; പരിഹാസവുമായി ഇറാന്‌

ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാൻ ചർച്ച നടക്കുന്നു എന്നവകാശപ്പെടുന്ന അമേരിക്കൻ പ്രസിഡന്‍റ ട്രംപിനെ പരിഹസിച്ച് ഇറാൻ. ആന്തരികസംഘർഷങ്ങൾ വർധിച്ച പശ്ചാത്തലത്തിൽ ട്രംപ് തന്നോടുതന്നെ ചർച്ച നടത്താൻ തുടങ്ങിയോ എന്ന് ഇറേനിയൻ സൈനിക വക്താവ് ഇബ്രാഹിം സൊൾഫഖാരി ചോദിച്ചു.

നിങ്ങളെപ്പോലുള്ളവരുമായി ഒത്തുപോകാൻ ഞങ്ങൾക്കു കഴിയില്ലെന്നും ഞങ്ങൾ നിങ്ങളുമായി ഒരിക്കലും കരാർ ഉണ്ടാക്കില്ലെന്നും സൊൾഫഖാരി കൂട്ടിച്ചേർത്തു.

യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്കായി അമേരിക്ക ഇറാന് 15 ഇന നിർദേശങ്ങൾ കൈമാറി എന്ന റിപ്പോർട്ടിനു പിന്നാലെയാണ് അദ്ദേഹം ഇതു പറഞ്ഞത്.

ഇറാന്‍റെ ആണവപദ്ധതികൾ അവസാനിപ്പിക്കൽ, ഹിസ്ബുള്ള പോലുള്ള സായുധ സംഘടനകൾക്കു സഹായം നിർത്തൽ, ഹോർമുസ് കടലിടുക്ക് തുറക്കൽ തുടങ്ങിയ നിർദേശങ്ങളാണ് അമേരിക്ക കൈമാറിയതെന്ന് പാക്കിസ്ഥാൻ വൃത്തങ്ങൾ സൂചിപ്പിച്ചു.

15 ഇന നിർദേശങ്ങൾ ചർച്ച ചെയ്യാൻ വേണ്ടി മാത്രം ട്രംപ് ഭരണകൂടം ഒരു മാസത്തെ വെടിനിർത്തൽ നടപ്പാക്കാൻ പദ്ധതിയിടുന്നതായി ചില ഇസ്രേലി വൃത്തങ്ങൾ പറഞ്ഞതായും റിപ്പോർട്ടുണ്ട്.

ഇതിനിടെ, ഇറാനും ഇസ്രയേലും പരസ്പരം ആക്രമണം തുടർന്നു. ഇസ്രയേലിലെ ടെൽ അവീവ്, കുവൈറ്റ്, ജോർദാൻ, ബഹ്റിൻ എന്നീ രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങൾ എന്നിവിടങ്ങളിൽ ആക്രമണം നടത്തിയതായി ഇറാനിലെ വിപ്ലവഗാർഡ് അറിയിച്ചു.

ഇറേനിയൻ ഡ്രോൺ ആക്രമണങ്ങളെ ചെറുത്തതായി സൗദിയും കുവൈറ്റും അറിയിച്ചു. കുവൈറ്റ് ഇന്‍റർനാഷണൽ വിമാനത്താവളത്തിലെ ഇന്ധന സംഭരണ കേന്ദ്രത്തിലുണ്ടായ ആക്രമണത്തിൽ വലിയ തീപിടിത്തമുണ്ടായി.

ഇറേനിയൻ തലസ്ഥാനമായ ടെഹ്റാനിലുടനീളം വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ അറിയിച്ചു. നാവിക ക്രൂസ് മിസൈലുകൾ ഉത്പാദിപ്പിക്കുന്ന രണ്ടു കേന്ദ്രങ്ങൾ നശിപ്പിച്ചതായും കൂടിച്ചേർത്തു. എന്നാൽ പാർപ്പിടകേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടതെന്ന് ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

National

അണ്ണാ ഡിഎംകെ സീറ്റ് വിഭജനചർച്ചകൾ ഡൽഹിയിൽ; പരിഹാസവുമായി ഡിഎംകെ നേതാവ്

ചെന്നൈ: തമിഴ്‌നാട്ടിലെ മുഖ്യപ്രതിപക്ഷമായ അണ്ണാ ഡിഎംകെയുടെ സീറ്റുചർച്ചകൾ ഡൽഹിയിൽ നടത്തിയതിനെ പരിഹസിച്ച് ഭരണകക്ഷിയായ ഡിഎംകെ രംഗത്ത്.

അണ്ണാ ഡിഎംകെയുടെ ചെന്നൈയിലെ ആസ്ഥാനം ഉൾപ്പെടെ പൂട്ടിയിടാൻ ഡിഎംകെ നേതാവും മന്ത്രിയുമായ കെ.എൻ. നെഹ്‌റു പരിഹാസരൂപേണ ആവശ്യപ്പെട്ടു.

സഖ്യത്തിന് നേതൃത്വം നൽകുന്ന തമിഴ്‌നാട് ആസ്ഥാനമായുള്ള പാർട്ടിക്ക് എങ്ങനെ ഡൽഹിയിൽ സീറ്റുവിഭജന ചർച്ചകൾ നടത്താൻ കഴിയുന്നുവെന്നും അദ്ദേഹം ചോദിച്ചു.

അന്വേഷണ ഏജൻസികൾ സമൻസ് അയ്ക്കുന്നപോലെ ആഭ്യന്തരമന്ത്രി അമിത്ഷാ അണ്ണാഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിയെ ഡൽഹിക്ക് വിളിപ്പിച്ചതാണെന്നും കെ.എൻ.നെഹ്‌റു പറഞ്ഞു.

തമിഴ്‌നാട്ടിൽ മുഖ്യപ്രതിപക്ഷമായ അണ്ണാ എഡിഎംകെയും ബിജെപിയും സംയുക്തമായാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

International

റഷ്യൻ എണ്ണ വാങ്ങാൻ കെഞ്ചുന്നു; അമേരിക്കയെ പരിഹസിച്ച് ഇറാൻ

ടെഹ്‌റാൻ: റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിനെതിരേ നേരത്തെ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കു മേൽ സമ്മർദം ചെലുത്തിയ അമേരിക്ക, ഇപ്പോൾ അതേ രാജ്യങ്ങളോട് റഷ്യൻ എണ്ണ വാങ്ങാൻ അപേക്ഷിക്കുകയാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്‌ചി.

എക്സിലാണ് അരാഗ്ചി അമേരിക്കയുടെ നിലപാടുമാറ്റത്തെ പരിഹസിച്ചു രംഗത്തെത്തിയത്. ഇറാനുമായുള്ള സംഘർഷം രൂക്ഷമായതോടെയാണ് അമേരിക്ക നിലപാടു തിരുത്തിയതെന്നും അരാഗ്‌ചി ആരോപിച്ചു.

"റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ ഇന്ത്യയുടെമേൽ മാസങ്ങളോളം അമേരിക്ക സമ്മർദം ചെലുത്തി. എന്നാൽ ഇറാനുമായുള്ള യുദ്ധം തുടങ്ങി രണ്ടാഴ്ച പിന്നിട്ടപ്പോൾ, റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങാൻ ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളോടു വൈറ്റ് ഹൗസ് അപേക്ഷിക്കുകയാണ്...' അരാഗ്ചി കുറിച്ചു.

റഷ്യക്കെതിരേ അമേരിക്കയുടെ പിന്തുണ ലഭിക്കുമെന്നു കരുതി ഇറാനെതിരായ യുദ്ധത്തെ പിന്തുണച്ച യൂറോപ്യൻ രാജ്യങ്ങളുടെ നടപടിയെയും അരാഗ്‌ചി രൂക്ഷഭാഷയിൽ വിമർശിച്ചു.

Kerala

അപ്രതീക്ഷിതമായി മികച്ച അഭിനേതാക്കൾ കടന്നുവരുന്നു; ഇവരെ അംഗീകരിക്കേണ്ടതുണ്ട്: ആരോഗ്യമന്ത്രിയെ പരിഹസിച്ച് ജോയ് മാത്യു

കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജിനെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. കണ്ണൂരിൽ മന്ത്രിക്ക് പരിക്കേറ്റ സംഭവത്തിലാണ് ജോയ് മാത്യുവിന്‍റെ പ്രതികരണം. കെഎസ്‌യു ആക്രമണത്തെ തുടർന്നാണ് പരിക്കേറ്റതെന്നാണ് വീണാ ജോർജും സിപിഎമ്മും പറയുന്നത്. ഇതിനെ പരിഹസിച്ചുകൊണ്ട് ജോയ് മാത്യു ഫെയ്‌സ്ബുക്കിൽ പോസ്റ്റിടുകയായിരുന്നു.

അപ്രതീക്ഷിതമായ വേദികളിലൂടെ മികച്ച അഭിനേതാക്കൾ പെട്ടെന്ന് കടന്നുവരുന്നത് നിലവിലുള്ളവർക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെങ്കിലും പ്രതിഭകളെ അംഗീകരിക്കേണ്ടതാണെന്നാണ് ജോയ് മാത്യു കുറിച്ചത്. മാറാത്തത് ഒന്നുമാത്രം ക്യാമറ എടുത്ത ദൃശ്യങ്ങൾ എന്ന് മാർക്സ്. എന്നും മികച്ച അഭിനേതാക്കൾക്കൊപ്പമെന്നും അദ്ദേഹം കുറിച്ചു.

നാടകം വളരട്ടെ എന്ന് കുറിച്ചുകൊണ്ടാണ് ജോയ് മാത്യു പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. എഐ വന്നതോടെ അഭിനേതാക്കൾ നേരിടുന്ന വെല്ലുവിളികൾ ഏറെയാണെന്നും എങ്കിലും മികച്ച അഭിനേതാക്കളുടെ കടന്ന് വരവ് സിനിമയ്ക്ക് കൂടുതൽ പ്രതീക്ഷകൾ നൽകുന്നുണ്ടെന്നും ജോയ് കുറിച്ചിട്ടുണ്ട്.

ജോയ് മാത്യുവിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം.

എ ഐ വന്നതോടെ
അഭിനേതാക്കൾ നേരിടുന്ന വെല്ലുവിളികൾ ഏറെയാണ്.
എങ്കിലും മികച്ച അഭിനേതാക്കളുടെ കടന്ന് വരവ് സിനിമയ്ക്ക്
കൂടുതൽ പ്രതീക്ഷകൾ നൽകുന്നു. അപ്രതീക്ഷിതമായ വേദികളിലൂടെ
മികച്ച അഭിനേതാക്കൾ പെട്ടെന്ന് കടന്നുവരുന്നത് നിലവിലുള്ളവർക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. എങ്കിലും പ്രതിഭകളെ അംഗീകരിക്കേണ്ടതാണ്.
മാറാത്തത് ഒന്നുമാത്രം ക്യാമറ എടുത്ത ദൃശ്യങ്ങൾ എന്ന് മാർക്സ്
എന്നും മികച്ച അഭിനേതാക്കൾക്കൊപ്പം
നാടകം വളരട്ടെ!

National

യതീന്ദ്രയാണല്ലോ ഹൈക്കമാൻഡ്!; പരിഹസിച്ച് ഡി.കെ. ശിവകുമാർ

മൈസൂർ: കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ അഞ്ചു വർഷം തികയ്ക്കുമെന്ന് മകൻ യതീന്ദ്ര സിദ്ധരാമയ്യ. സംസ്ഥാനത്ത് നേതൃമാറ്റം ഉണ്ടാകില്ല. മുഖ്യമന്ത്രിസ്ഥാനത്ത് സിദ്ധരാമയ്യ അഞ്ചു വർഷം പൂർത്തിയാക്കും.

ഹൈക്കമാൻഡ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയെന്നും കോൺഗ്രസ് എംഎൽസികൂടിയായ യതീന്ദ്ര പറഞ്ഞു. എന്നാൽ യതീന്ദ്രയുടെ പ്രസ്താവനയോട് രൂക്ഷഭാഷയിലാണ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രതികരിച്ചത്.

“യതീന്ദ്രയാണ് ഹൈക്കമാൻഡ്. അദ്ദേഹം പറയുന്നത് വളരെ ബഹുമാനത്തോടെ സ്വീകരിക്കാം’’- ശിവകുമാർ പരിഹസിച്ചു.

യതീന്ദ്ര പറഞ്ഞാലത് ഹൈക്കമാൻഡ് പറയുന്നതുപോലെയാണ്. യതീന്ദ്രയെ ഹൈക്കമാൻഡായി അംഗീകരിക്കാം. യതീന്ദ്രയ്ക്കോ ബസവരാജിനോ മറുപടി പറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ശിവകുമാർ മംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Latest News

Corehub Up