Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MurderAttempt

ഭാര്യയെ കൊല്ലാൻശ്രമം, മകനെ ക്രൂരമായി മർദിച്ചു: സർക്കാർ ഉദ്യോഗസ്ഥനെതിരെ കേസ്

മുംബൈ: മഹാരാഷ്ട്രയിൽ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും പ്രായപൂർത്തിയാകാത്ത മകനെ ക്രൂരമായി മർദിക്കുകയും ചെയ്ത് സർക്കാർ ഉദ്യോഗസ്ഥൻ. പുനെയിലാണ് സംഭവം.

സംഭവത്തിൽ മഹാരാഷ്ട്ര മന്ത്രി അതുൽ സേവിന്‍റെ ഒഎസ്ഡി(ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി) ആയി ജോലി ചെയ്യുന്ന വിജയ് ദുൽചന്ദ് കരണ്ടെ എന്നയാൾക്കെതിരെ പോലീസ് കേസെടുത്തു.

ഇയാളുടെ 30കാരിയായ ഭാര്യയാണ് പരാതിക്കാരി. വിജയ്‌യുടെ മൊബൈൽ ഫോണിലെ ചാറ്റുകളുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായത്.

തർക്കം രൂക്ഷമായതിനെ തുടർന്ന് വിജയ്, ഭാര്യയെ ബാറ്റ് ഉപയോഗിച്ച് ആക്രമിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച പ്രായപൂർത്തിയാകാത്ത മകനെയും ഇയാൾ ആക്രമിച്ചു.

കുട്ടിയുമായി വീട്ടിൽ നിന്ന് ഓടി രക്ഷപെട്ട ഇവർ പോലീസിനെ സമീപിക്കുകയായിരുന്നു. ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

പരാതിയിന്മേൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ശിവങ്കർ സ്ഥിരീകരിച്ചു.

Kerala

വാടക വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ടു; വീട്ടുടമസ്ഥനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകി താമസക്കാരി

തിരുവനന്തപുരം: വീട്ടുടമയ്ക്കെതിരെ ക്വട്ടേഷൻ നൽകി വാടക താമസക്കാരി. തിരുവനന്തപുരം പൂജപ്പുരയിലാണ് സംഭവം. പൂജപ്പുര സ്വദേശി സോമനാഥന് നേർക്കാണ് ആക്രമണമുണ്ടായത്.

സംഭവത്തിൽ തൃക്കണ്ണപുരം സ്വദേശി പാർവതിയെയും മൂന്ന് സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. സോമനാഥന്‍റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് പാർവതി വാടകയ്ക്ക് താമസിച്ചിരുന്നത്.

അടുത്തിടെ വീട് ഒഴിയണമെന്ന് പാർവതിയോട് സോമനാഥൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിലാണ് യുവതി സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ നൽകിയത്.

ആക്രമണത്തിൽ സോമനാഥന് ഗുരുതര പരിക്കേറ്റിരുന്നു. ഇയാൾ ചികിത്സയിലാണ്.

District News

സാമ്പത്തിക തർക്കം; കാസർഗോട്ട് യുവാവിന്റെ കഴുത്തിൽ ക ത്തികുത്തിയിറക്കി

കാസർഗോഡ്: സാമ്പത്തിക പ്രശ്നത്തെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ യുവാവിന്‍റെ കഴുത്തിൽ കത്തി കുത്തിയിറക്കി. കാസർഗോഡ് ആണ് സംഭവം.

അനിൽകുമാർ(36) എന്നയാൾക്കാണ് കുത്തേറ്റത്. മീൻ വ്യാപാരിയായ അനിൽ കുമാറിനോട് ഒരാൾ സീതാംഗോളിയിലേക്ക് വരാൻ ആവശ്യപ്പെട്ടിരുന്നു. ഇവിടെയെത്തിയപ്പോൾ അക്രമി സംഘം ഇയാളുടെ കഴുത്തിൽ കുത്തുകയായിരുന്നു.

കഴുത്തിൽ കത്തി കുത്തിയിറങ്ങിയ നിലയിൽ അനിൽകുമാറിനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗുരുതരമായി കുത്തേറ്റ അനിൽ കുമാർ ചികിത്സയിലാണ്.

സംഭവത്തിൽ പോലീസ് നാല് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Latest News

Corehub Up