Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Navy

മുങ്ങിയ കപ്പലിൽനിന്നുള്ള പരിസ്ഥിതി ഭീഷണി; നേവിയുടെ സേവനം കിട്ടുമോയെന്ന് ഹൈക്കോടതി

കൊച്ചി: എംഎസ്‌സി എൽസ -3 കപ്പൽ മുങ്ങിയതിനെ തുടർന്ന് കടലിൽ അടിഞ്ഞ കണ്ടെയ്നറുകളും രാസവസ്തുക്കളും പരിസ്ഥിതിക്ക് ഭീഷണിയുണ്ടാക്കുന്നുണ്ടോയെന്ന പരിശോധനയ്ക്ക് ഇന്ത്യൻ നേവിയുടെ സേവനം കിട്ടുമോയെന്ന് ആരാഞ്ഞ് ഹൈക്കോടതി.

ഇക്കാര്യം പ്രതിരോധ മന്ത്രാലയം അറിയിക്കണമെന്ന് ജസ്റ്റീസ് വി. രാജ വിജയരാഘവൻ, ജസ്റ്റീസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ആഴക്കടലിലെ രക്ഷാപ്രവർത്തനങ്ങൾക്കായി തദ്ദേശീയമായി നിർമിച്ച ഐഎൻഎസ് നിരീക്ഷക് എന്ന കപ്പൽ സ്വന്തമായുള്ള നേവിക്ക് സങ്കീർണമായ കടൽ പര്യവേക്ഷണങ്ങൾക്കും രക്ഷാ പ്രവർത്തനങ്ങൾക്കും പ്രത്യേക വൈദഗ്ധ്യമുണ്ടെന്ന അമികസ് ക്യൂറി റിപ്പോർട്ട്കൂടി പരിഗണിച്ചാണ് ഉത്തരവ്.

കപ്പലപകടത്തിനിരയായ മത്സ്യത്തൊഴിലാളികൾക്ക് നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപനുൾപ്പെടെ ഫയൽ ചെയ്ത പൊതുതാൽപര്യ ഹർജികളിലാണ് ഉത്തരവ്. ഹർജി വീണ്ടും ഓഗസ്റ്റ് 11ന് പരിഗണിക്കാൻ മാറ്റി.

‘സ്വകാര്യ ഏജൻസിയുടെ പഠനം ആധികാരികമല്ല’

എംഎസ്‌സി എൽസ -3 മുങ്ങിയ സംഭവത്തിൽ കപ്പൽ കമ്പനിക്കു വേണ്ടി ബ്രാൻഡ് മറൈൻ കൺസൾട്ടന്‍റ്സ് എന്ന സ്വകാര്യ ഏജൻസി നടത്തിയ പഠനത്തിൽ പരിസ്ഥിതിക്ക് ദോഷകരമായതൊന്നും കടലിൽ പതിച്ചിട്ടില്ലെന്നു റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് ആധികാരികതയില്ലെന്നും റിപ്പോർട്ടിലെ കണ്ടെത്തലുകൾ പരിശോധിക്കാൻ ശാസ്ത്രീയ വൈദഗ്ധ്യമുള്ള കൺസൾട്ടന്‍റിനെയോ സ്വതന്ത്ര ഏജൻസിയെയോ ചുമതലപ്പെടുത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇക്കാര്യത്തിലും കേന്ദ്രം നിലപാട് അറിയിക്കണമെന്നും നിർദേശം നൽകി.

കപ്പലിലുണ്ടായിരുന്ന കാൽസ്യം കാർബൈഡ് ഉൾപ്പെടെ മാരക രാസവസ്തുക്കളടങ്ങുന്ന ഭൂരിപക്ഷം ചരക്കും കടലിനടിയിൽ തന്നെയാണെന്ന് നേരത്തേ കോടതി വിലയിരുത്തിയിരുന്നു.

Kerala

നാവികസേനയ്ക്കു വഴികാട്ടാന്‍ ഇക്ഷക്

കൊച്ചി: തദ്ദേശീയമായി രൂപകല്പന ചെയ്തു നിര്‍മിച്ച മൂന്നാമത്തെ സര്‍വേ യാനമായ ഐഎന്‍എസ് ഇക്ഷക് നാവികസേനയുടെ ഭാഗമായി. കൊച്ചി നാവികസേനാ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ നാവിക സേന മേധാവി അഡ്മിറല്‍ ദിനേഷ് കെ. ത്രിപാഠി കപ്പല്‍ കമ്മീഷന്‍ ചെയ്തു.

അത്യാധുനിക ഹൈഡ്രോഗ്രാഫിക്, സമുദ്രശാസ്ത്ര സംവിധാനങ്ങള്‍, ഹെലികോപ്റ്റര്‍ പിന്തുണ എന്നിവയാല്‍ സജ്ജീകരിച്ചിരിക്കുന്ന ഐഎന്‍എസ് ഇക്ഷക് ഇരട്ടറോള്‍ ശേഷിയുള്ള സമാനതകളില്ലാത്ത പ്രവര്‍ത്തന വൈദഗ്ധ്യം വാഗ്ദാനം ചെയ്യുന്നുവെന്ന് ദിനേഷ് കെ. ത്രിപാഠി പറഞ്ഞു.

ഈ കപ്പല്‍ സര്‍വേ കപ്പലായും മാനുഷിക സഹായത്തിനും ദുരന്തനിവാരണത്തിനും അവശ്യഘട്ടങ്ങളിൽ ആശുപത്രിയായും പ്രവര്‍ത്തിപ്പിക്കാം. നാവികസേന, ഇന്ത്യന്‍ വ്യവസായങ്ങള്‍, എംഎസ്എംഇകള്‍ എന്നിവ തമ്മിലുള്ള ഫലപ്രദമായ സഹകരണത്തിന്‍റെ തെളിവാണു കപ്പല്‍ നിര്‍മാണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ കമാന്‍ഡിംഗ് ഓഫീസര്‍ ക്യാപ്റ്റന്‍ ത്രിഭുവന്‍ സിംഗ് കപ്പലിന്‍റെ കമ്മീഷനിംഗ് വാറണ്ട് വായിച്ചു. ദേശീയഗാനത്തോടെ കപ്പലില്‍ നാവിക പതാക ഉയര്‍ത്തി. തുടര്‍ന്ന് കളര്‍ ഗാര്‍ഡ് സല്യൂട്ട് നല്‍കി. നാവികസേനാ മേധാവി അഡ്മിറല്‍ ദിനേഷ് കെ. ത്രിപാഠി ഫലകം അനാച്ഛാദന ചെയ്തതോടെ കപ്പല്‍ നാവികസേനയുടെ ഭാഗമായി.

കമ്മീഷന്‍ ചടങ്ങിനുശേഷം കപ്പലിന്‍റെ വിവിധ ഭാഗങ്ങള്‍ അഡ്മിറല്‍ ദിനേഷ് കെ. ത്രിപാഠി സന്ദര്‍ശിച്ചു. വൈസ് അഡ്മിറല്‍ സമീര്‍ സക്‌സേന (ദക്ഷിണ നാവികസേനാ ഫ്ലാഗ് ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ്), നാവികസേന ഉദ്യോഗസ്ഥര്‍, കോല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് ആന്‍ഡ് എന്‍ജിനിയേഴ്‌സ് (ജിആര്‍എസ്ഇ) പ്രതിനിധികള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

ഓപ്പറേഷന്‍ തിയറ്റര്‍ മുതൽ വെന്‍റിലേറ്റര്‍ വരെ

11,000 അടി ആഴത്തില്‍ വരെ കടല്‍ത്തട്ടിലുള്ള വസ്തുക്കളെയും തടസങ്ങളെയും കണ്ടെത്താനും മാപ്പ് ചെയ്യാനും കഴിയുന്ന ഹൈഡ്രോസ്വീപ്പ് മള്‍ട്ടിബീം എക്കോസൗണ്ടര്‍, ലോംഗ് റേഞ്ച് ഡിജിപിഎസ്, ഡാറ്റ അക്വിസിഷന്‍ ആന്‍ഡ് പ്രോസസിംഗ് സിസ്റ്റം തുടങ്ങി ഒട്ടേറെ അത്യാധുനിക സംവിധാനങ്ങളാണു പുതിയ ഹൈഡ്രോഗ്രഫിക് കപ്പലിലുള്ളത്.

80 ശതമാനത്തിലധികം തദ്ദേശനിര്‍മിത വസ്തുക്കള്‍ കൊണ്ടാണു കപ്പലിന്‍റെ നിര്‍മാണം. സ്ത്രീകള്‍ക്കു പ്രത്യേക താമസസൗകര്യമുള്ള ആദ്യത്തെ സര്‍വേ യാനമാണിത്. നൂതന ശസ്ത്രക്രിയാ സംവിധാനങ്ങളോടുകൂടി ഓപ്പറേഷന്‍ തിയറ്റര്‍, വെന്‍റിലേറ്റര്‍, സ്‌കാനിംഗ് സൗകര്യങ്ങള്‍, രക്തബാങ്ക് എന്നിവയും കപ്പലിലുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ 40 രോഗികളെവരെ ഇതില്‍ ഉള്‍ക്കൊള്ളാനാകും. ഇക്ഷക് എന്നാല്‍ വഴി കാട്ടുന്നവന്‍ എന്നാണ് അര്‍ഥം.

വാര്‍ഷിപ് ഡിസൈന്‍ ബ്യൂറോയുടെയും വാര്‍ഷിപ് ഓവര്‍സീയിംഗ് ടീമിന്‍റെയും മേല്‍നോട്ടത്തില്‍ കോല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് ആന്‍ഡ് എന്‍ജിനിയേഴ്‌സ് ലിമിറ്റഡ് (ജിആര്‍എസ്ഇ) ആണു കപ്പല്‍ നിര്‍മിച്ചത്.

Kerala

നാവികസേനാദിനാഘോഷം ശംഖുംമുഖത്ത്; പ്രധാനമന്ത്രി മുഖ്യാതിഥി

തിരുവനന്തപുരം: ഡിസംബർ നാലിന് ശംഖുംമുഖത്ത് നടത്തുന്ന നാവികസേനാദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയാകും. ആഘോഷത്തിനായി നാവികസേനയുടെ പടക്കപ്പലുകളും അന്തർവാഹിനികളും യുദ്ധവിമാനങ്ങളും മറ്റു സന്നാഹങ്ങളും തലസ്ഥാനത്തെത്തും.

സേനയുടെ ആയുധക്കരുത്തിന്‍റെയും പ്രതിരോധ ശേഷിയുടെയും കാഴ്ചവിരുന്നൊരുക്കുന്ന അഭ്യാസപ്രകടനങ്ങളും അരങ്ങേറും. ആഘോഷത്തിനു മുൻപുള്ള ദിവസങ്ങളിൽ സേനാ വിമാനങ്ങളുടെ പരിശീലനപ്പറക്കലുമുണ്ടാകും.

പതിവായി ഡൽഹിയിൽ നടത്തിയിരുന്ന സേനാദിനാഘോഷം 2022 മുതലാണ് രാജ്യത്തെ മറ്റു നഗരങ്ങളിലേക്കു മാറ്റാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ദിനാഘോഷത്തിന്‍റെ ഭാഗമായി ശംഖുംമുഖം തീരം മോടികൂട്ടുന്ന ജോലികൾ തുടരുകയാണ്.

14 കോടി രൂപയോളം ചെലവിട്ടാണ് തീരം നവീകരിക്കുന്നത്. വിമാനത്താവളത്തിലേക്കുള്ള റോഡ് മുതൽ സുനാമി പാർക്കിനു സമീപംവരെ 370 മീറ്ററാണ് നവീകരിക്കുന്നത്. മുൻപുണ്ടായിരുന്നതുപോലെ പടികളും റാമ്പും നിർമിക്കും.

കടലേറ്റത്തിലാണ് ശംഖുംമുഖത്തുണ്ടായിരുന്ന പടികൾ തകർന്നത്. സ്റ്റേഡിയത്തിന്‍റെ ഗാലറി പോലെ ആറു പടികളാണ് നിർമിക്കുക. ഇതിനു താഴെ കല്ലുകളിട്ട് തിരയടി തടയാനുള്ള സംവിധാനമുണ്ടാക്കും. കടലേറ്റമുണ്ടാകുന്ന സമയങ്ങളിൽ പടികളെ സംരക്ഷിക്കാനാണ് കല്ലിടുന്നത്.

അല്ലാത്ത സമയത്ത് തീരത്ത് മണ്ണടിയുമെന്നും ഇറിഗേഷൻ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. നേവി ദിനാഘോഷത്തിന്‍റെ ഭാഗമായി ജിയോബാഗുകളുപയോഗിച്ചാവും തീരം ശക്തിപ്പെടുത്തുക.

Latest News

Corehub Up