Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Openai

ഗണിതശാസ്‌ത്രത്തിൽ നിർമിത ബുദ്ധിയുടെ വിപ്ലവം; പതിറ്റാണ്ടുകളായി ഉത്തരം ലഭിക്കാത്ത പ്രശ്നങ്ങൾ പരിഹരിച്ച് ഓപ്പൺഎഐയുടെ 'ആസ്ട്ര'!

‌സാൻഫ്രാൻസിസ്കോ: ഗണിതശാസ്ത്ര രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് രംഗത്തെ ഓപ്പൺഎഐ. പതിറ്റാണ്ടുകളായി ഗണിതശാസ്ത്രജ്ഞർക്ക് പരിഹരിക്കാൻ കഴിയാതെ കിടന്നിരുന്ന 10 സങ്കീർണമായ തുറന്ന പ്രശ്നങ്ങൾ തങ്ങളുടെ ഏറ്റവും പുതിയ എഐ മോഡലായ 'ആസ്ട്ര' വിജയകരമായി പരിഹരിച്ചതായി ഓപ്പൺഎഐ അറിയിച്ചു. ‌‌‌

ഗ്രൂപ്പ് തിയറി, കംപ്ലക്‌സിറ്റി തിയറി, സ്ഫിയർ പാക്കിംഗ് തുടങ്ങിയ സങ്കീർണ്ണ മേഖലകളിലെ പ്രശ്നങ്ങൾക്കാണ് ആസ്ട്ര ഉത്തരം കണ്ടെത്തിയത്. വർഷങ്ങളായി തർക്കത്തിലായിരുന്ന ഗണിത സമസ്യകൾക്ക് കൃത്യമായ തെളിവുകളോടെയാണ് ആസ്ട്ര പരിഹാരം നിർദ്ദേശിച്ചിരിക്കുന്നത്.

മുൻപ് എഐ നൽകിയ പല ഉത്തരങ്ങളും തെറ്റാണെന്ന് തെളിഞ്ഞിട്ടുള്ളതിനാൽ, ഇത്തവണ ശാസ്ത്രീയമായി പരിശോധിച്ച് ഉറപ്പുവരുത്തിയ 'ലീൻ സർട്ടിഫിക്കറ്റുകൾ' സഹിതമാണ് ഓപ്പൺഎഐ ഈ തെളിവുകൾ ഗിറ്റ്ഹബ്ബിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഏകദേശം $2,000 (ഏകദേശം 1.67 ലക്ഷം രൂപ) മാത്രമാണ് ഈ 10 സങ്കീർണ സമസ്യകൾ പരിഹരിക്കാൻ എഐക്ക് വേണ്ടിവന്ന ചെലവ്.

ഓപ്പൺഎഐ മാത്രമല്ല, ഗൂഗിൾ ഡീപ്മൈൻഡിന്‍റെ ആൽഫാപ്രൂഫ് നെക്സസ്, ആന്ത്രോപിക്കിന്‍റെ 'ഫേബിൾ' തുടങ്ങിയ മറ്റ് എഐ മോഡലുകളും അടുത്തിടെ സങ്കീർണമായ ഗണിത പ്രശ്നങ്ങൾ പരിഹരിച്ച് രംഗത്തെത്തിയിരുന്നു.

നിലവിൽ വാഷിംഗ്ടണിലെ നിയമനിർമാതാക്കൾക്കും ഭരണാധികാരികൾക്കും മുന്നിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന 'ആസ്ട്ര' പൊതുജനങ്ങൾക്കായി ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ല. വരും ദിവസങ്ങളിൽ ആസ്ട്ര ജിപിടി-6 ആയോ അതോ പുതിയൊരു നിരയായോ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tech

ഓപ്പൺഎഐ മുൻ ഗവേഷകൻ ശ്യാമൾ അനദ്കട് ഇന്ത്യയിലേക്ക് മടങ്ങി; എഐ കമ്പനികൾ ഇവിടെനിന്നും ഉയർന്നുവരുമെന്ന് പ്രവചനം

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മേഖലയിൽ മത്സരം മുറുകുന്നതിനിടയിൽ, ലോകത്തെ ഞെട്ടിക്കുന്ന അടുത്ത എഐ മുന്നേറ്റങ്ങൾ സിലിക്കൺ വാലിയുടെ മാത്രം കുത്തകയായിരിക്കില്ലെന്ന് പ്രഖ്യാപിച്ച് ഗവേഷകൻ രംഗത്ത്. ഓപ്പൺഎഐയിലെ മുൻ ഗവേഷകനായ ശ്യാമൾ അനദ്കട് സാൻ ഫ്രാൻസിസ്കോയിൽ നിന്നും ഇന്ത്യയിലേക്ക് താമസം മാറി. ഇന്ത്യയിലെ സാങ്കേതിക ആവാസവ്യവസ്ഥ അതിന്‍റെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ നാല് വർഷത്തോളമായി ഓപ്പൺഎഐയിൽ അത്യാധുനിക എഐ സിസ്റ്റങ്ങളുടെ സുരക്ഷയും അവയുടെ പ്രവർത്തനക്ഷമതയും വിലയിരുത്തുന്ന 'അപ്ലൈഡ് ഇവാൽസ്' ടീമിനെ നയിച്ചിരുന്നത് ശ്യാമളായിരുന്നു. ജനറേറ്റീവ് എഐ വിപ്ലവത്തിന്‍റെ കേന്ദ്രബിന്ദുവായിരുന്നിട്ടും, താൻ വളർന്നുവന്ന നാട്ടിലെ അവസരങ്ങൾ തിരിച്ചറിഞ്ഞാണ് അദ്ദേഹം മടങ്ങിയെത്തിയത്. തന്‍റെ ഈ മാറ്റത്തെകുറിച്ച് എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അദേഹം പരസ്യമാക്കിയത്.

ലോകത്തെ ഏറ്റവും സ്വാധീനമുള്ള ടെക് ഹബ്ബായ ബേ ഏരിയ വിടുക എന്നത് ആദ്യമൊരു അസാധാരണ തീരുമാനമായി തോന്നിയെങ്കിലും, പിന്നീട് തന്‍റെ കാഴ്ചപ്പാട് മാറിയെന്ന് ശ്യാമൾ പറയുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യയിലെയും ഏഷ്യാ പസഫിക് മേഖലയിലെയും പ്രമുഖ എഞ്ചിനീയർമാർ, ഗവേഷകർ, സംരംഭകർ എന്നിവരുമായി നടത്തിയ ചർച്ചകൾ ആഗോളതലത്തിൽ മത്സരിക്കാൻ ശേഷിയുള്ള കമ്പനികൾ കെട്ടിപ്പടുക്കാനുള്ള ഇവിടുത്തെ താത്പര്യം വ്യക്തമാക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ കഴിവുള്ളവർക്കോ സാങ്കേതിക വിദ്യയ്ക്കോ മൂലധനത്തിനോ യാതൊരു കുറവുമില്ലെന്ന് ശ്യാമൾ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഒരു വലിയ ആഗോള കമ്പനി കെട്ടിപ്പടുക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന ആത്മവിശ്വാസക്കുറവാണ് പലർക്കുമുള്ള പ്രധാന തടസ്സം. പരമ്പരാഗതമായി വിദേശ ടെക് ഹബ്ബുകളെ മാത്രം നോക്കിക്കണ്ടിരുന്ന ഈ ചിന്താഗതിയിൽ ഇപ്പോൾ വലിയ മാറ്റം വരുന്നുണ്ടെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

ലോകത്തിലെ ഏറ്റവും ശക്തമായ ഫ്രണ്ടിയർ എഐ മോഡലുകൾ നിർമിക്കുന്നതിൽ യുഎസിനോടും ചൈനയോടും ഇന്ത്യ ഇതുവരെ നേരിട്ട് മത്സരിച്ചു തുടങ്ങിയിട്ടില്ലെങ്കിലും, ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന എഐ ഹബ്ബായി ഇന്ത്യ മാറിയിട്ടുണ്ട്. ഓപ്പൺഎഐ, ആന്ത്രോപിക് തുടങ്ങിയ അമേരിക്കൻ കമ്പനികളും ഡീപ്‌സീക്ക്, ഷിപു എഐ തുടങ്ങിയ ചൈനീസ് കമ്പനികളും ഫൗണ്ടേഷൻ മോഡലുകളിൽ മുന്നിട്ടുനിൽക്കുമ്പോൾ, ഇന്ത്യ പ്രായോഗിക എഐ അപ്ലിക്കേഷനുകളിലും പ്രാദേശിക ഭാഷാ ഗവേഷണങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

 

Tech

ചാറ്റ്ജിപിടിയെ സൂപ്പറാക്കാൻ ഒരുങ്ങി ഓപ്പൺഎഐ; ഡിജിറ്റൽ രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിക്കാൻ ചാറ്റ്ജിപിടി

ചാറ്റ്ജിപിടിയെ നവീകരിക്കാൻ ഓപ്പൺഎഐ ഒരുങ്ങുന്നതായി റിപ്പോർട്ട്. സാധാരണ ചാറ്റ്ബോട്ടിൽ നിന്ന് കൂടുതൽ വിപുലമായ സേവനങ്ങൾ നൽകുന്ന ഒരു എഐ സൂപ്പർആപ്പ് ആയി ചാറ്റ്ജിപിടിയെ മാറ്റുകയാണ് കമ്പനിയുടെ ലക്ഷ്യം. കോഡിംഗ് ടൂളുകൾ, എഐ ഏജന്‍റുമാർ, വിവിധ ഉത്പാജനക്ഷമത വർധിപ്പിക്കുന്ന ഫീച്ചറുകൾ എല്ലാം ഒരു പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്താനാണ് പദ്ധതി.

ചാറ്റ്ജിപിടിയെ കൂടുതൽ ഉപകാരപ്രദമാക്കുന്നതിന് പുറമെ പുതിയ വരുമാന മാർഗങ്ങൾ സൃഷ്‍ടിക്കുകയുമാണ് ഈ നീക്കത്തിന്‍റെ പ്രധാന ലക്ഷ്യം. പ്രത്യേകിച്ച് എന്‍റർപ്രൈസ് ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കുന്നതിനായി കമ്പനി ആഭ്യന്തര തലത്തിൽ വിഭവങ്ങൾ പുനഃസംഘടിപ്പിക്കുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതിലൂടെ ഓപ്പൺഎഐ ഒരു എഐ മോഡൽ നിർമാതാവ് മാത്രമല്ല, ദീർഘകാല വരുമാന വളർച്ച ഉറപ്പാക്കുന്ന സാങ്കേതിക കമ്പനിയായും സ്വയം മാറാൻ ശ്രമിക്കുന്നു.

ഓപ്പൺഎഐ അമേരിക്കൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനിൽ രഹസ്യമായി ഐപിഒ രേഖകൾ സമർപ്പിക്കാൻ തയ്യാറെടുക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. അതേസമയം, ആന്ത്രോപിക് ഇതിനകം തന്നെ രഹസ്യ എസ്-1 കരട് സമർപ്പിച്ചെന്ന് അറിയിച്ചതോടെ ഐപിഒ മത്സരത്തിന് കൂടുതൽ ചൂടേറി. എന്നാൽ, ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ ഈ വിഷയത്തെ വ്യത്യസ്‍തമായാണ് കാണുന്നത്. ഐപിഒയെ ഒരു മത്സരമായി കാണുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. മികച്ച സാങ്കേതികവിദ്യയും ശക്തമായ ബിസിനസും നിർമിക്കുന്നതിലാണ് കമ്പനിയുടെ പ്രധാന ശ്രദ്ധയെന്നും, ഓഹരി വിപണിയിലേക്കുള്ള പ്രവേശനം ഒരു ധനസമാഹരണ നടപടിമാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

വിദഗ്ധരുടെ അഭിപ്രായത്തിൽ, ആദ്യമായി പൊതുജന ഓഹരി വിപണിയിലെത്തുന്ന വലിയ എഐ കമ്പനി മുഴുവൻ എഐ മേഖലയുടെയും മൂല്യനിർണയത്തിന് മാനദണ്ഡം നിർണയിക്കാൻ സാധ്യതയുണ്ട്. അതേസമയം ലാഭക്ഷമത, സുരക്ഷ, അടിസ്ഥാനസൗകര്യ ചെലവ് തുടങ്ങിയ വിഷയങ്ങളിൽ ശക്തമായ പരിശോധനയും കമ്പനിക്ക് നേരിടേണ്ടിവരും. അതുകൊണ്ട് തന്നെ, ഓപ്പൺഎഐയുടെയും ആന്ത്രോപിക്കിന്‍റെയും അടുത്ത നീക്കങ്ങൾ സാങ്കേതിക ലോകം ഉറ്റുനോക്കുകയാണ്.

Tech

വിവാദങ്ങൾക്കൊടുവിൽ സോറയുടെ സേവനം അവസാനിപ്പിച്ച് ഓപ്പൺ എഐ

കഴിഞ്ഞ വർഷം ഓപ്പൺ എഐ തുടക്കം കുറിച്ച വീഡിയോ ജനറേഷൻ ആപ്പ് സോറ നിർത്തലാക്കാൻ തീരുമാനിച്ചു. ക്രിയേറ്റീവ് ടൂളുകളിലേക്കും സോഷ്യൽ മീഡിയയിലേക്കും വലിയ രീതിയിൽ സ്വാധീനം ചെലുത്താനുള്ള നീക്കത്തിന്‍റെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറിലാണ് ആപ് പുറത്തിറക്കിയത്.

കമ്പ്യൂട്ടിംഗ് ചെലവുകൾ വർധിച്ച സാഹചര്യത്തിലും മറ്റ് മുൻഗണനാ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായാണ് ഇപ്പോൾ പിൻവലിക്കുന്നത് എന്ന് കമ്പ നി അറിയിച്ചിട്ടുണ്ട്.

റോബോട്ടിക്‌സ് മേഖലയെ സഹായിക്കുന്ന രീതിയിലുള്ള വേൾഡ് സിമുലേഷൻ ഗവേഷണങ്ങളിലേക്ക് സോറ ടീം ശ്രദ്ധ തിരിക്കുമെന്നും കമ്പനി വക്താവ് അറിയിച്ചു.

ലോഞ്ചിന് പിന്നാലെ വലിയ ജനപ്രീതി നേടിയെങ്കിലും പകർപ്പവകാശ ലംഘനം, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ സോറ കടുത്ത വിമർശനങ്ങൾ നേരിട്ടിരുന്നു. ഡിസ്നിയുമായുള്ള കരാറുകൾ ഇതോടെ റദ്ദാക്കി.

സാധാരണ ഉപഭോക്താക്കൾക്ക് പകരം ബിസിനസ് ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള ഉത്പന്നങ്ങളിലേക്കു നിലവിലുള്ള സാഹചര്യത്തിൽ ഓപ്പൺഎഐ മാറും. ഗൂഗിൾ, ആന്ത്രോപിക് തുടങ്ങിയ കമ്പനികളിൽ നിന്നുള്ള ശക്തമായ മത്സരം നിലനിൽക്കെയാണ് ഈ പിൻമാറ്റം.

നിലവിൽ ആപ്പിലുള്ള ഉപയോക്താക്കളുടെ ഉള്ളടക്കം സുരക്ഷിതമായി മാറ്റുന്നതിനുള്ള വഴികൾ കമ്പനി ആലോചിക്കുന്നുണ്ടെന്നും അറിയിച്ചു.

Tech

ഓപ്പൺ എഐ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുന്നു

ചാറ്റ് ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പൺ എഐ വർഷാവസാനത്തോടെ ജീവനക്കാരുടെ എണ്ണം ഏകദേശം 8000ത്തിലെത്തിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്.

മാർക്കറ്റിൽ സ്വാധീനം വർധിപ്പിക്കാനും എതിരാളിയായ ആന്ത്രോപികിനെ മറികടക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നിലവിൽ 4,500 ജീവനക്കാരുള്ള കമ്പനി പ്രൊഡക്റ്റ് ഡെവലപ്‌മെന്‍റ്, എൻജിനിയറിംഗ്, റിസർച്ച്, സെയിൽസ് എന്നീ വിഭാഗങ്ങളിലാണ് പ്രധാനമായും നിയമനം നടത്തുന്നത്.

ഇതിനായി സാൻഫ്രാൻസിസ്കോയിൽ പുതിയ ഓഫീസ് സൗകര്യങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്. ഇത് ഇന്ത്യയിലുള്ളവർക്കും പുതിയ സാധ്യതകൾ സൃഷ്ടിക്കുമെന്നും സൂചനകളുണ്ട്.

എഐ മേഖലയിൽ മത്സരം മുറുകുന്ന സാഹചര്യത്തിലാണ് പുതിയ മാറ്റങ്ങൾക്ക് കമ്പനി തയാറാകുന്നത്.

പെയ്മെന്‍റ് സ്ഥാപനമായ റാമ്പിന്‍റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇപ്പോൾ ബിസിനസ് ഉപഭോക്താക്കൾ ഓപ്പൺ എഐയെക്കാൾ ആന്ത്രോപിക്കിന്‍റെ ഉത്പന്നങ്ങളാണ് കൂടുതൽ തെരഞ്ഞെടുക്കുന്നത്.

ഇതിനെ പ്രതിരോധിക്കാൻ സിഇഒ സാം ആൾട്ട്മാൻ, കന്പനിയുടെ പ്രധാന സേവനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

കോഡിംഗ് മോഡലായ കോഡെക്സിനെ ചാറ്റ്ജിപിടിയുമായി സംയോജിപ്പിച്ച് ഉപഭോക്താക്കൾക്കും സ്ഥാപനങ്ങൾക്കും ഒരുപോലെ ഉപയോഗപ്രദമായ ഏകീകൃത പ്ലാറ്റ്‌ഫോം നിർമിക്കാനും കമ്പനി ലക്ഷ്യമിടുന്നു.

അതിവേഗത്തിലുള്ള വളർച്ചയുണ്ടെങ്കിലും ഓപ്പൺ എഐയും ആന്ത്രോപിക്കും വലിയ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്.

നൂതനമായ എഐ മോഡലുകൾ വികസിപ്പിക്കുന്നതിനു കമ്പ നി വലിയ തുക ചെലവാക്കുന്നത് നഷ്ടത്തിന് കാരണമാകുന്നു. അതിനാൽ വരുമാനം വർധിപ്പിക്കാനും ലാഭത്തിലേക്ക് നീങ്ങാനുമുള്ള വലിയ സമ്മർദത്തിലാണ് ഈ കമ്പനികൾ.

Latest News

Corehub Up