National
ന്യൂഡൽഹി: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഗുരുവായൂർ ദേവസ്വം ബോർഡിന്റെ വിവിധ തസ്തികകളിലേക്കു നടത്തുന്ന നിയമനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കാൻ സുപ്രീംകോടതി നിർദേശം.
വിഷയവുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി ഉത്തരവ് കഴിഞ്ഞ മാസം സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകൾ തീർപ്പാക്കുന്നതുവരെ നിയമനവുമായി മുന്നോട്ടുപോകരുതെന്ന് ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. കേസിൽ മാർച്ച് പത്തിന് വിശദമായ വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി.
തസ്തികകളിലേക്കുള്ള നിയമനം നടത്താൻ ഗുരുവായൂർ ദേവസ്വം മാനേജ്മെന്റ് കമ്മിറ്റിക്കാണ് നിയമസാധുത എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇത് മറികടക്കുന്ന ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിയമനം ഭരണഘടനാവിരുദ്ധമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: മൊത്തം ഗവൺമെന്റ് ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്ത (ഡിഎ ) 10 ശതമാനം കൂട്ടി സർക്കാർ ഉത്തരവായി. നിലവിലുള്ള 25 ശതമാനത്തിൽനിന്ന് 35 ശതമാനമായാണ് കൂട്ടിയത്.
താത്കാലിക ജീവനക്കാർക്കും വർധന ബാധകമാണ്. നിലവിൽ സർക്കാർ ശമ്പളം കിട്ടുന്ന ബോർഡുകൾക്കും കോർപ്പറേഷനും ബാധകമാകും. ഏപ്രിലിൽ കിട്ടുന്ന മാർച്ചിലെ ശമ്പളത്തോടൊപ്പം വർധിപ്പിച്ച ഡിഎ വിതരണം ചെയ്യും.
കഴിഞ്ഞയാഴ്ച മൂന്നു ശതമാനം ഡിഎ കൂട്ടി ഉത്തരവിറക്കിയിരുന്നു. ഇതോടെ ഡിഎ കുടിശിക പൂർണമായും നൽകിയെന്നാണ് കരുതുന്നത്.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് നിർദേശിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടർക്ക് ആണ് നിർദേശം നൽകിയത്.
സംഭവത്തിൽ ഡോക്ടർ ബിന്ദുവിനെതിരെ ഗുരുതര ആരോപണവുമായി കുഞ്ഞിന്റെ പിതാവ് രംഗത്തെത്തയിരുന്നു. എന്നാൽ താൻ അല്ല ശസ്ത്രക്രിയ ചെയ്തതെന്ന് ഡോക്ടർ ബിന്ദു സുന്ദർ പറഞ്ഞു.
പക്ഷെ ഓപ്പറേഷൻ തിയേറ്ററിൽ കൂടെ ഉണ്ടായിരുന്നവർ ബിന്ദു സുന്ദർ തന്നെയാണ് ചെയ്തതെന്ന് പറഞ്ഞെന്നും കുഞ്ഞിന്റെ അച്ഛൻ ബിനിൽ പ്രതികരിച്ചു. വിഷയത്തിഷൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം.
പാലോട് സ്വദേശിനി നിരഞ്ജനയുടെ കുഞ്ഞാണ് മരിച്ചത്. ഡോക്ടർ ബിന്ദു സുന്ദറിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ പിഴവിൽ മുൻപും ആരോപണ വിധേയയാണ് ഡോക്ടർ. നേരത്തെ വിതുര സ്വദേശിനിയായ ഹസ്നാ ഫാത്തിമയുടെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയുണ്ടായ ചികിത്സാപിഴവിൽ ആരോപണവിധേയയാണ് ബിന്ദു സുന്ദർ.
Kerala
കൊച്ചി: ശബരിമല സ്വർണ്ണകൊള്ളയില് നിലപാട് കടുപ്പിച്ച് ഹൈക്കോടതി. സ്വർണപാളികൾ മാറ്റിയിട്ടുണ്ടെന്ന സംശയം പ്രകടിപ്പിച്ച കോടതി, പി.എസ്. പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്തെ ഇടപാടുകളും അന്വേഷിക്കാൻ നിർദേശം നൽകി.
പ്രധാന പ്രതികളുടെയെല്ലാം ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. ചൊവ്വാഴ്ച ശബരിമലയിൽ വീണ്ടും പരിശോധന നടത്താൻ എസ്ഐടിക്ക് കോടതി അനുമതി നല്കി.
വാതിൽപാളി അടക്കം അളക്കാനും പരിശോധിക്കാനുമാണ് ഹൈക്കോടതി അനുമതി. ഫെബ്രുവരി ഒമ്പതിന് വീണ്ടും കേസ് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
District News
കൊല്ലം: അഷ്ടമുടി കായൽ മലിനീകരണവും കൈയേറ്റവും ഫലപ്രദമായി തടയാൻ വിവിധ സർക്കാർ വകുപ്പുകളും എൻജിഒകളും അടക്കം 30 അംഗ അഷ്ടമുടി വെറ്റ്ലാൻഡ് മാനേജ്മെന്റ് യൂണിറ്റ് സ്ഥാപിച്ചു കൊണ്ടുള്ള വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കണം എന്നു ഹൈക്കോടതി ഉത്തരവായി. അല്ലാത്ത പക്ഷം പരിസ്ഥിതി സെക്രട്ടറി സീറാം സാംബശിവ റാവു നേരിട്ടു കോടതിയിൽ ഹാജരാകണം.
ഇന്നലെ കേസ് പരിഗണിച്ചപ്പോൾ സർക്കാർ കോടതി വിധി പഠിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചെന്നും വിധി പഠിക്കുകയാണെന്നും വിധി നടപ്പാക്കാൻ സാവകാശം വേണമെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ഇതു തികഞ്ഞ കോടതിയലക്ഷ്യമാണെന്നും ശക്തമായ നടപടികൾക്ക് ഉദ്യോഗസ്ഥർ വിധേയമാകുമെന്നും കോടതി പറഞ്ഞു. സർക്കാരിനു ബാധകമായ കോടതി വിധി നടപ്പാക്കുന്നതിനു കമ്മിറ്റി രൂപീകരിച്ചു പഠിക്കുകയാണ് എന്ന വാദത്തെ കോടതി രൂക്ഷമായി വിമർശിച്ചു.
രണ്ടുമാസത്തിനകം അഷ്ടമുടി വെറ്റ്ലാൻഡ് മാനേജ്മെന്റ് യൂണിറ്റ് സ്ഥാപിക്കണമെന്ന 2025 ജൂലൈ 29ലെ കേരള ഹൈക്കോടതി വിധി സർക്കാർ നാലുമാസമായിട്ടും നടപ്പാക്കിയില്ല എന്നതാണ് കോടതിയലക്ഷ്യ നടപടികളിലേക്ക് എത്തിച്ചത്. ഹർജികക്ഷിയായ അഡ്വ. ബോറിസ് പോൾ ഫയൽ ചെയ്ത കോടതിയലക്ഷ്യ കേസിൽ അഡ്വ. എ.അജ്മൽ കരുനാഗപ്പള്ളി ഹർജികക്ഷിക്കുവേണ്ടി കോടതിയിൽ ഹാജരായി. കേസ് ഇന്നു വീണ്ടും പരിഗണിക്കു