Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Owners

തകർന്നടിഞ്ഞ വീടുകൾക്കു മുന്നിൽ ഉടമകളെ കാത്തിരുന്ന് നായ്ക്കൾ; നേപ്പാളിൽനിന്നു നൊമ്പരക്കാഴ്ചകൾ

കാഠ്മണ്ഡു: നേപ്പാളിൽ മിന്നൽപ്രളയം വിതച്ച മഹാദുരന്തത്തിനിടയിൽനിന്നും പുറത്തുവരുന്നത് ഹൃദയഭേദകമായ കാഴ്ചകൾ. വീടും ഉറ്റവരെയും നഷ്‌ടപ്പെട്ട മനുഷ്യർക്കൊപ്പം, അവശിഷ്‌ടങ്ങൾക്കിടയിൽ തങ്ങളുടെ ഉടമകളെ തിരയുന്ന വളർത്തുനായ്ക്കളുടെ വീഡിയോകളും സമൂഹമാധ്യമങ്ങളിൽ നൊമ്പരമാകുകയാണ്. പ്രളയം മനുഷ്യരെയും അവരുടെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങളെയും എങ്ങനെ വേർപെടുത്തിയെന്ന് ഈ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.

ദുരന്തം വലിയ നാശംവിതച്ച ധുംഗെ പ്രദേശത്തുനിന്നുള്ള ലില്ലി എന്ന നായയുടെ കാത്തിരിപ്പാണ് ഇതിൽ ഏറ്റവും വേദനജനകം. താൻ ജീവിച്ചിരുന്ന വീട് നിന്നിരുന്ന സ്ഥലത്ത് കഴുത്തിലൊരു ബെൽറ്റുമായി ലില്ലി ഇപ്പോഴും ഇരിപ്പുണ്ട്. പ്രദേശവാസികൾ അവൾക്കു ഭക്ഷണം നൽകുന്നുണ്ടെങ്കിലും തന്നെ ഊട്ടിയിരുന്ന ഹോട്ടൽ ഉടമയെ തിരയുകയാണ് അവളിപ്പോഴും. ലില്ലിയുടെ ഉടമയടക്കം നിരവധി പേരെയാണ് ഈ പ്രദേശത്തു കാണാതായിട്ടുള്ളത്.

അവശിഷ്‌ടങ്ങൾക്കിടയിൽ ഒരിലയനക്കം കാത്ത്

തകർന്നടിഞ്ഞ ഒരു വീടിനുള്ളിൽ ചെളിയിൽ കുളിച്ച് ക്ഷീണിതനായി ഇരിക്കുന്ന മറ്റൊരു നായയുടെ ദൃശ്യങ്ങളും വൈറലാണ്. വീടിന്‍റെ ഭൂരിഭാഗവും ഒലിച്ചുപോയിട്ടും, അവശിഷ്‌ടങ്ങൾക്കിടയിൽ തന്‍റെ ഉടമസ്ഥർ മടങ്ങിവരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണത്.

ഭോട്ടെ കോശി നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ നാശനഷ്‌ടങ്ങളുണ്ടായ രസുവയിലും സമാനമായ കാഴ്ച കാണാം. തകർന്ന ഒരു വീടിനു പുറത്ത് തന്‍റെ യജമാനനെ അവസാനമായി കണ്ട സ്ഥലത്തുനിന്ന് മാറാൻ കൂട്ടാക്കാതെ ഇരിക്കുകയാണ് ഒരു നായ.

പ്രളയജലത്തിൽ ഒലിച്ചുപോയി കനത്ത ചെളിയിൽ കുടുങ്ങിയ ഒരു നായയെ നാട്ടുകാർ ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങളും എക്സിൽ പ്രചരിക്കുന്നുണ്ട്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അവശനായ നായയെ ഇവർ സുരക്ഷിതമായി പുറത്തെത്തിച്ചത്.

ആശ്വാസത്തിന്‍റെ പുനഃസമാഗമം

സങ്കടക്കാഴ്ചകൾക്കിടയിൽ ആശ്വാസമേകുന്ന ഒരു ദൃശ്യവുമുണ്ട്. പ്രളയത്തിൽപ്പെട്ട് മൂന്നോ നാലോ ദിവസമായി വേർപിരിഞ്ഞ തന്‍റെ പ്രിയപ്പെട്ട നായയെ സുരക്ഷിതനായി തിരികെ ലഭിച്ചപ്പോൾ ഒരു സ്ത്രീ അതിനെ കെട്ടിപ്പിടിച്ച് കരയുന്ന വീഡിയോ ഏവരുടെയും കണ്ണ് നനയിക്കും. ചുറ്റുമുള്ള ദുരന്തങ്ങൾ മറന്ന്, നഷ്‌ടപ്പെട്ടെന്നു കരുതിയ തന്‍റെ അരുമയെ തിരികെ കിട്ടിയതിന്‍റെ ആശ്വാസത്തിലായിരുന്നു അവർ.

നേപ്പാളിലെ ജനങ്ങൾക്ക് നായ്ക്കളോടുള്ള ആത്മബന്ധം വളരെ വലുതാണ്. 'കുക്കൂർ തിഹാർ' എന്ന വാർഷിക ഉത്സവത്തിൽ നായ്ക്കളെ മാലയിട്ടും കുങ്കുമം അണിയിച്ചും അവർ ആദരിക്കാറുണ്ട്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ഈ വലിയ സ്നേഹബന്ധത്തിന്‍റെ നേർക്കാഴ്ചയാണ് ഈ ദുരന്തമുഖത്തും കാണാനാകുന്നത്.

ഉറ്റവരെ തേടിയുള്ള മനുഷ്യരുടെ അന്വേഷണം ഒരുവശത്ത് തുടരുമ്പോൾ, ഒരുപക്ഷേ ഇനി ഒരിക്കലും തിരിച്ചുവരാത്ത യജമാനന്മാരുടെ കാൽപ്പെരുമാറ്റവും കാത്ത് ഈ വളർത്തുമൃഗങ്ങളും തകർന്നടിഞ്ഞ വീടുകൾക്ക് മുന്നിൽ കാവലിരിക്കുകയാണ്.

National

ഗോവ നിശാ ക്ലബിലെ തീപിടിത്തം; ഉടമകളായ സഹോദരങ്ങൾ അറസ്റ്റിൽ ‌

പനാജി: ഗോവയിലെ അർപോറയിൽ നിശാ ക്ലബിന് തീപിടിച്ച് 25 പേര്‍ മരിച്ച സംഭവത്തിലെ പ്രധാന പ്രതികളും ക്ലബ്ബുടമകളുമായ ലുത്ര സഹോദരന്മാർ അറസ്റ്റിൽ. തായ്‌ലൻഡിൽ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

തീപിടിച്ച ഉടൻ ഗോവയില്‍ നിന്ന് തായ്‌ലൻഡിലേയ്ക്ക് കടന്ന ഇവരെ പിടികൂടാന്‍ ഇന്‍റർപോൾ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെവിച്ചിരുന്നു. തായ്‌ലൻഡ് പോലീസ് അറസ്റ്റ് ചെയ്ത ഇവരെ ഉടന്‍ ഇന്ത്യയിലേക്കയക്കും.

ഡിസംബര്‍ ആറിന് രാത്രി 11 ഓടെയാണ് പനാജിക്ക് സമീപം അർപോറ ഗ്രാമത്തിലെ നിശാക്ലബിന് തീപിടിക്കുന്നത്. അപകടത്തില്‍ 25 പേര്‍ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയപ്പോഴാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ല എന്ന് വ്യക്തമായത്.

ഇതോടെ ഉടമകളിലൊരാളെയും മാനേജറെയും മറ്റ് നാലു ജിവനക്കാരെയും അറസ്റ്റു ചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പ്രധാന ഉടമകളായ ഗൗരവ് ലുത്ര സൗരഭ് ലുത്ര എന്നിവര്‍ തായ്‌ലൻഡിസലേയ്ത്ത് കടന്നുവെന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അപകടം നടന്ന് ഒന്നര മണിക്കൂറിനുള്ളിൽ ഇരുവരും ഫുക്കറ്റിലേക്ക് കടന്നതായി വ്യക്തമായി.

തുടര്‍ന്ന് ഗോവ പൊലീസ് സിബിഐയുടെ സഹായത്തോടെ ഇന്‍റർപോളിനെ വിവരം അറിയിച്ച് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തായ്‌ലൻഡ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ ഇനിയും പ്രതികളുണ്ടെന്നാണ് ഗോവ പൊലീസ് നൽകുന്ന വിവരം. നിശാക്ലബ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ഉടമയായ ബ്രിട്ടീഷ് പൗരനെയും കേസില്‍ പ്രതി ചേർത്തിട്ടുണ്ട്. സംഭവത്തിലെ സുരക്ഷാ വീഴ്ച്ചകളെകുറിച്ച് വിശദമായ ജുഡീഷ്യല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

National

ഗോവ നിശാക്ലബ് തീപിടിത്തം: ഉടമകൾ തായ്‌ലന്‍ഡിലേക്ക് കടന്നു

പനാജി: ഗോവയില്‍ 25 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തം നടന്ന നിശാക്ലബ്ബിന്‍റെ ഉടമകള്‍ തായ്‌ലാന്‍ഡിലേക്ക് കടന്നതായി പോലീസ്. സൗരഭ് ലുത്ര, സഹോദരന്‍ ഗൗരവ് എന്നിവരാണ് ഞായറാഴ്ച അപകടം നടന്നയുടന്‍തന്നെ തായ്‌ലാന്‍ഡിലേക്ക് മുങ്ങിയത്.

ഇവരുടെ ഉടമസ്ഥതയിലുള്ള അര്‍പോറയിലെ "ബിര്‍ച്ച് ബൈ റോമിയോ ലേന്‍' എന്ന നിശാക്ലബ്ബില്‍ ഞായറാഴ്ചയാണ് തീപിടിത്തമുണ്ടായത്.

ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ഇന്‍ഡിഗോ വിമാനത്തില്‍ ഇരുവരും തായ്‌ലാന്‍ഡിലെ ഫുക്കറ്റിലേക്ക് പോയതായാണ് പോലീസ് നല്‍കുന്ന വിവരം. തിങ്കളാഴ്ച ഇരുവരേയും തേടി പോലീസ് ഡല്‍ഹിയിലെ വസതിയിലെത്തിയെങ്കിലും അവിടെ കാണാനുണ്ടായിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് രാജ്യംവിട്ടതായി മനസിലായത്.

ഞായറാഴ്ച അര്‍ധരാത്രി പന്ത്രണ്ട് കഴിഞ്ഞാണ് അപകടമുണ്ടായത്. ഇതുസംബന്ധിച്ച വിവരം ലഭിച്ച് മണിക്കൂറുകള്‍ക്കകംതന്നെ ഇരുവരും മുങ്ങിയിരുന്നെന്നാണ് പോലീസ് ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.

Latest News

Corehub Up