Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Padma Bhushan

എച്ച്.കെ. ദുവ അന്തരിച്ചു

ന്യൂഡൽഹി: മുതിർന്ന മാധ്യമപ്രവർത്തകനും പദ്മഭൂഷൻ അവാർഡ് ജേതാവുമായ എച്ച്.കെ. ദുവ (88) അന്തരിച്ചു. പ്രായാധിക്യത്തെത്തുടർന്ന് അസുഖബാധിതനായി കഴിഞ്ഞ മൂന്നാഴ്ചയായി ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ലോധി റോഡിലുള്ള ശ്മശാനത്തിൽ നടക്കും.

‘ഹിന്ദുസ്ഥാൻ ടൈംസി”ന്‍റെ എഡിറ്റർ, ഇന്ത്യൻ എക്സ്പ്രസിന്‍റെയും, ദ ട്രൈബ്യൂണിന്‍റെയും എഡിറ്റർ ഇൻ ചീഫ്, ടൈംസ് ഓഫ് ഇന്ത്യയുടെ എഡിറ്റോറിയൽ അഡ്‌വൈസർ എന്നീ നിലകളിൽ നാലു പതിറ്റാണ്ടായി മാധ്യമരംഗത്തു നിറഞ്ഞുനിന്ന ദുവെ, അടൽ ബിഹാരി വാജ്പേയി, എച്ച്.ഡി. ദേവഗൗഡ എന്നീ പ്രധാനമന്ത്രിമാരുടെ മാധ്യമ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചി‌ട്ടുണ്ട്.

രാഷ‌്ട്രപതിയുടെ നാമനിർദേശത്തിലൂടെ 2009ൽ രാജ്യസഭയിലെത്തി. 2015 വരെ ഉപരിസഭയിൽ തുടർന്നു. രാജ്യസുരക്ഷ, വിദേശകാര്യം തുടങ്ങിയ വിഷയങ്ങളിൽ പാർലമെന്‍റ് ചർച്ചകളിൽ സജീവമായിരുന്നു. മാധ്യമരംഗത്തെ സമഗ്ര സംഭാവനകൾക്ക് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹത്തിന് 2008ൽ പദ്മഭൂഷൺ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. 2001-2003 കാലഘട്ടത്തിൽ ഡെന്മാർക്കിലെ അംബാസഡറായും അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചു.

ദുവെയുടെ നിര്യാണത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ശിരോമണി അകാലിദൾ പ്രസിഡന്‍റ് സുഖ്ബീർ സിംഗ് ബാദൽ, ശശി തരൂർ എംപി, രാഷ്‌ട്രീയ-സാമൂഹ്യരംഗത്ത പ്രമുഖർ, മാധ്യമപ്രവർത്തകർ തുടങ്ങി നിരവധിപ്പേർ അനുശോചനം അറിയിച്ചു.

National

വി.എസിന് പത്മവിഭൂഷണ്‍, മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷണ്‍

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മ അവാർഡുകൾ പ്രഖ്യാപിച്ചു. പത്മ പുരസ്കാരങ്ങളിൽ അഭിമാനനേട്ടമാണ് കേരളം കൈവരിച്ചത്.

മുൻ മുഖ്യമന്ത്രി വി.എസ്. അച്യൂതാനന്ദനും സുപ്രീം കോടതി മുൻ ജസ്റ്റീസ് കെ.ടി. തോമസിനും പി.നാരായണനും (സാഹിത്യം, വിദ്യാഭ്യാസം) രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. വി.എസിന് മരണാനന്തരബഹുമതിയായാണ് പദ്മവിഭൂഷൺ നൽകുന്നത്.

പത്മവിഭൂഷൺ ലഭിച്ച അഞ്ച് പേരിൽ മുന്ന് പേരും മലയാളികളാണ്. ഇവർക്കു പുറമേ വയലിനിസ്റ്റ് എൻ. രാജം, നടൻ ധർമ്മേന്ദ്ര സിംഗ് ഡിയോൾ (മരണാനന്തരം) എന്നിവർക്കാണ് പത്മവിഭൂഷൺ ലഭിച്ചത്.

ചലച്ചിത്ര നടൻ മമ്മൂട്ടിയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്കാരത്തിന് അർഹരായി.

എ. മുത്തുനായകം (ശാസ്ത്ര സാങ്കേതികം), കലാമണ്ഡലം വിമലാ മേനോൻ, കൊല്ലക്കയിൽ ദേവകി അമ്മ എന്നിവർക്ക് പത്മശ്രീ പുരസ്കാരവും ലഭിച്ചു. 

Latest News

Corehub Up