Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Passedaway

America

ഐ.സി. ജോസഫ് അന്തരിച്ചു

ഫിലഡൽഫിയ: ന്യൂയോർക്ക് സ്റ്റേറ്റിലെ റിട്ട. ഫിനാൻഷ്യൽ ഓഫിസർ ഇല്ലിപ്പറമ്പിൽ ചാക്കോ ജോസഫ് (ഐ.സി. ജോസഫ് 78) ഫിലഡൽഫിയയിൽ അന്തരിച്ചു. 1986ൽ ന്യൂയോർക്കിലെ ലോംഗ് ഐലൻഡിലെത്തിയത്. വിരമിച്ച ശേഷം ഫിലഡൽഫിയയിലേക്ക് താമസം മാറ്റി.

മൂവാറ്റുപുഴയ്ക്കു സമീപമുള്ള കടവൂരാണ് സ്വദേശം. മൂവാറ്റുപുഴ നിർമല കോളജിൽനിന്ന് ഡിഗ്രി പഠനം പൂർത്തിയാക്കി. കെഎസ്‌സിയിലും തുടർന്ന് കേരള കോൺഗ്രസിലും സജീവ പ്രവർത്തകനായിരുന്നു.

ന്യൂയോർക്കിലായിരുന്നപ്പോഴും ഇന്ത്യ കാത്തലിക് അസോസിയേഷൻ ഉൾപ്പെടെ വിവിധ സന്നദ്ധ സംഘടനകളിലും പ്രവർത്തിച്ചിരുന്നു. പരേതരായ കടവൂർ ഐ.ജെ. ചാക്കോയുടെയും സിസിലിയുടെയും മകനാണ്. ഭാര്യ: ലിസമ്മ. മക്കൾ: ഡോ. ലിജോ, ലെവിൻ. മരുമകൾ: ഡോ. കെയ്‌ലിൻ.

പൊതുദർശനം: Friday, August 28, 2026, from 3:30 PM to 7:30 PM at Lamb Funeral Home Inc. 101 Byberry Road, Huntingdon Valley, PA 19006. Please use the funeral home entrance which is at the top of the hill on Byberry Road.

സംസ്കാര ശുശ്രൂഷകൾ: A second viewing will be held on Saturday, August 29, 2026, from 9:00 AM to 11:00 AM at Saint Hilary of Poitiers Church, 820 Susquehanna Rd, Rydal, PA 19046.

Followed by a Funeral Mass at 11:00 AM. Burial will take place at Holy Sepulchre Cemetery, at 12:30 PM. 3301 W Cheltenham Ave, Philadelphia, PA 19150, on August 29, 2026.

NRI

ഹോളിവുഡ് താരം ഹെയ്ഡൻ പാനെറ്റിയർ അന്തരിച്ചു

ലോസ് ആഞ്ചലസ്: പ്രശസ്ത ഹോളിവുഡ് നടിയും ഗായികയുമായ ഹെയ്ഡൻ പാനെറ്റിയർ (36) അന്തരിച്ചു. സൗത്ത് കരോലിനയിലെ ഗ്രീൻവില്ലിലെ അപ്പാർട്ട്‌മെന്‍റിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ താരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. മരണകാരണം വ്യക്തമല്ലെന്നും ദുരൂഹതകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു. കൈക്കുഞ്ഞായിരിക്കെ, 11 മാസം പ്രായമുള്ളപ്പോൾ പരസ്യ ചിത്രത്തിലൂടെയാണ് ഹെയ്ഡൻ കലാജീവിതം ആരംഭിക്കുന്നത്.

1997ൽ ‘ലൈഫ് ടു ലൈവ് ’എന്ന പരമ്പരയിൽ സാറാ റോബർട്ട്‌സ് ആയി വേഷമിട്ടതോടെ മുഴുവൻസമയ നടിയായി മാറി. ‘ഹീറോസ്’, ‘നാഷ്‌വില്ലെ’ എന്നീ ജനപ്രിയ പരമ്പരകളിലൂടെയും ‘സ്‌ക്രീം’ സിനിമാപരമ്പരയിലൂടെയുമാണ് താരം ശ്രദ്ധനേടിയത്.

പ്രമുഖ ചലച്ചിത്ര താരങ്ങളും സഹപ്രവർത്തകരും ഹെയ്ഡന്‍റെ അകാല വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

International

ഹോളിവുഡ് നടി ഹെയ്ഡൻ പാനെറ്റിയർ അന്തരിച്ചു

ലോസ് ആഞ്ചലസ്: പ്രശസ്ത ഹോളിവുഡ് നടിയും ഗായികയുമായ ഹെയ്ഡൻ പാനെറ്റിയർ (36) അന്തരിച്ചു.

സൗത്ത് കരോലിനയിലെ ഗ്രീൻവില്ലിലെ അപ്പാർട്ട്‌മെന്‍റിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ താരത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണകാരണം വ്യക്തമല്ല.

ദുരൂഹതകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

കൈക്കുഞ്ഞായിരിക്കെ, 11 മാസം പ്രായമുള്ളപ്പോൾ പരസ്യ ചിത്രത്തിലൂടെയാണ് ഹെയ്ഡൻ കലാജീവിതം ആരംഭിക്കുന്നത്. 1997ൽ ‘ലൈഫ് ടു ലൈവ് ’എന്ന പരമ്പരയിൽ സാറാ റോബർട്ട്‌സ് ആയി വേഷമിട്ടതോടെ മുഴുവൻസമയ നടിയായി മാറി.

‘ഹീറോസ്’, ‘നാഷ്‌വില്ലെ’ എന്നീ ജനപ്രിയ പരമ്പരകളിലൂടെയും ‘സ്‌ക്രീം’ സിനിമാപരമ്പരയിലൂടെയുമാണ് താരം ആഗോളതലത്തിൽ ശ്രദ്ധനേടിയത്.

NRI

പാസ്റ്റർ ഷിബു തോമസിന്‍റെ മാതാവ് അന്നമ്മ തോമസ് അന്തരിച്ചു

 

ബംഗളൂരു: ഐപിസി ഹെബ്രോൻ സഭയുടെ (ഒക്‌ലഹോമ) സീനിയർ പാസ്റ്ററും ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ മിഡ്‌വെസ്റ്റ് റീജിയൺ പ്രസിഡന്‍റുമായ ഷിബു തോമസിന്‍റെ മാതാവ് അന്നമ്മ തോമസ് (79) ബംഗളൂരുവിൽ അന്തരിച്ചു.

പാസ്റ്റർ ടി.സി. തോമസാണ് ഭർത്താവ്. മക്കൾ: ഷേർലി ഏണസ്റ്റ് (ബംഗളൂരു), പാസ്റ്റർ ഷിബു തോമസ് (ഒക്‌ലഹോമ), ഷിജു തോമസ് (ബംഗളൂരു).

മരുമക്കൾ: പാസ്റ്റർ ഏണസ്റ്റ് വി. ജോർജ് (സീനിയർ പാസ്റ്റർ, ഗാർഡൻ സിറ്റി ഇന്‍റർനാഷണൽ വർഷിപ് സെന്‍റർ ബംഗളൂരു), രേഷ്മ ഷിബു (ഒക്ലഹോമ), റെറ്റി ഷിജു (ബംഗളൂരു).

സംസ്കാരം പിന്നീട് ബംഗളൂരുവിൽ നടക്കും.

NRI

അമേരിക്കൻ മിഷനറി ഡോക്ടർ കെനത്ത് വി. ഡോഡ്ജ്സൺ അന്തരിച്ചു

ജോർഹട്ട് (അസം): അസമിലെയും വടക്കുകിഴക്കൻ ഇന്ത്യയിലെയും ആയിരക്കണക്കിന് രോഗികൾക്ക് പ്രതീക്ഷയും ചികിത്സയും നൽകിയ അമേരിക്കൻ മിഷനറി ഡോക്ടർ ഡോ. കെനത്ത് വി. ഡോഡ്ജ്സൺ (100) അന്തരിച്ചു.

അദ്ദേഹത്തിന്റെ നിര്യാണം ജോർഹട്ട് ക്രിസ്ത്യൻ മെഡിക്കൽ സെന്‍ററിനെയും (JCMC) അദ്ദേഹം ജീവിതം സമർപ്പിച്ച് സേവനം ചെയ്ത പ്രദേശങ്ങളിലെ ജനങ്ങളെയും ദുഃഖത്തിലാഴ്ത്തി.

ഡോ. കെനത്ത് ഡോഡ്ജ്സണും ഭാര്യ സാലി ഡോഡ്ജ്സണും 1955-ൽ American Baptist Foreign Mission Societyയുടെ മിഷനറിമാരായി നിയോഗിക്കപ്പെട്ടു. 1957-ൽ അവർ അസമിലെ ജോർഹട്ടിലെത്തി.

തുടർന്ന് 24 വർഷത്തോളം ജോർഹട്ട് ക്രിസ്ത്യൻ മെഡിക്കൽ സെന്‍ററിന്‍റെ വളർച്ചയ്ക്കും വികസനത്തിനുമായി അദ്ദേഹം അക്ഷീണം പ്രവർത്തിച്ചു.

അദ്ദേഹത്തിന്‍റെ നേതൃത്വത്തിലും സേവനത്തിലും ജെസിഎംസി അസമിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ജനങ്ങൾ വിശ്വാസത്തോടെ ആശ്രയിക്കുന്ന പ്രമുഖ ആശുപത്രികളിലൊന്നായി വളർന്നു.

സേവനകാലയളവിൽ 11,000-ത്തിലധികം ശസ്ത്രക്രിയകളും പ്രസവ ശസ്ത്രക്രിയകളും നിർവഹിച്ചതായി ആശുപത്രി അധികൃതർ അനുസ്മരിച്ചു. അതോടൊപ്പം നിരവധി ഇന്ത്യൻ ഡോക്ടർമാരെ പരിശീലിപ്പിച്ച് ആരോഗ്യരംഗത്തിന് വിലമതിക്കാനാകാത്ത സംഭാവനയും അദ്ദേഹം നൽകി.

1981-ൽ അമേരിക്കയിലേക്ക് മടങ്ങിയ ശേഷവും അദ്ദേഹം വൈദ്യസേവനം തുടർന്നു. മാനവിക സേവനത്തിനും വൈദ്യശുശ്രൂഷയ്ക്കും നൽകിയ അസാധാരണ സംഭാവനകളെ മാനിച്ച് വിവിധ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി.

ഒരു ഡോക്ടർ എന്നതിലുപരി, സ്നേഹവും കരുണയും നിറഞ്ഞ മിഷനറിയായും മനുഷ്യസ്നേഹിയായും ഡോ. കെനത്ത് വി. ഡോഡ്ജ്സൺ എന്നും ഓർമിക്കപ്പെടുമെന്ന് സഹപ്രവർത്തകരും മുൻ രോഗികളും അനുസ്മരിച്ചു.

അസമിലെ ആരോഗ്യരംഗത്തിന്‍റെ ചരിത്രത്തിൽ അദ്ദേഹത്തിന്‍റെ സേവനങ്ങൾ മായാത്ത അടയാളമായി നിലനിൽക്കുമെന്നും അവർ പറഞ്ഞു.

NRI

മലയാളി നഴ്‌സ് യുകെയിൽ മരിച്ചു; അന്ത്യം നാലാമത്തെ കുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെ

ബോസ്റ്റൺ: നാലാമത്തെ കുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെ ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി മണിക്കൂറുകൾക്കകം അസ്വസ്ഥത അനുഭവപ്പെട്ട മലയാളി യുവതി യുകെയിൽ മരിച്ചു.

പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിനിയും ലിങ്കൺഷെയറിലെ ബോസ്റ്റൺ പ്രദേശത്ത് താമസിച്ചിരുന്ന നഴ്‌സുമായ ചിഞ്ചു മമ്പള്ളിൽ തോമസ് (34) ആണ് മരിച്ചത്.

ഭർത്താവ് പാലക്കാട് കാരകുറുശി സ്വദേശിയായ എമിൽ ജോസ് ആണ്. ജൂലൈ ആറിന് പ്രസവത്തിനായി ബോസ്റ്റൺ പിൽഗ്രിം എൻഎച്ച്എസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ചിഞ്ചു, ഏഴിന് ഉച്ചയ്ക്ക് 1.30-ഓടെ സാധാരണ പ്രസവത്തിലൂടെ ആരോഗ്യവതിയായ പെൺകുഞ്ഞിന് ജന്മം നൽകി.

അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങളില്ലെന്ന് വിലയിരുത്തിയതിനെ തുടർന്ന് എട്ടിന് വൈകുന്നേരം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. എന്നാൽ വീട്ടിലെത്തി അധികസമയം കഴിയുംമുമ്പ് ചിഞ്ചുവിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞുവീഴുകയും ചെയ്തു.

ഉടൻ തന്നെ വീണ്ടും ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നൽകിയെങ്കിലും ആരോഗ്യനില ഗുരുതരമായി. വ്യാഴാഴ്ച പുലർച്ചെ 12.20-നാണ് മരണം സംഭവിച്ചത്. മരണകാരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണത്തിനും മെഡിക്കൽ പരിശോധനാ നടപടികൾക്കും കുടുംബം കാത്തിരിക്കുകയാണ്.

നാലു വർഷം മുമ്പ് നഴ്‌സായി ജോലി ലഭിച്ചതിനെ തുടർന്ന് ചിഞ്ചു യുകെയിലെ ലിങ്കൺഷെയറിലെ ബോസ്റ്റണിലേക്ക് കുടിയേറിയിരുന്നു. പിന്നീട് ഭർത്താവ് എമിൽ ജോസും അന്നുണ്ടായിരുന്ന രണ്ട് മക്കളും യുകെയിലെത്തി. മൂന്നാമത്തെ കുഞ്ഞും യുകെയിൽവച്ചാണ് ജനിച്ചത്.

ഒരു വർഷം മുമ്പാണ് കുടുംബം ബോസ്റ്റണിൽ സ്വന്തമായി വീട് വാങ്ങി താമസം ആരംഭിച്ചത്. എമിലിനും ചിഞ്ചുവിനും എട്ട് വയസുള്ള ഒരു മകളും ആറും മൂന്നും വയസ്സുള്ള രണ്ട് ആൺമക്കളും നവജാതയായ പെൺകുഞ്ഞുമാണ് ഉള്ളത്.

പ്രസവശുശ്രൂഷയ്ക്കായി ചിഞ്ചുവിന്‍റെ മാതാപിതാക്കളായ തോമസും റോസമ്മയും ഏതാനും മാസങ്ങൾക്ക് മുമ്പ് സന്ദർശക വീസയിൽ യുകെയിലെത്തിയിരുന്നു.

International

ബോണി ടെയ്ലർ അന്തരിച്ചു

ലണ്ടൻ: വെൽഷ് പോപ്പ്-റോക്ക് ഗായിക ബോണി ടെയ്ലർ (ഗെയ്‌നർ ഹോപ്കിൻസ്-75) അന്തരിച്ചു. പോർച്ചുഗലിലെ ഫാറോയിലുള്ള ആശുപത്രിയിലായിരുന്നു അന്ത്യം. ‘ടോട്ടൽ എക്ലിപ്സ് ഓഫ് ദ ഹാർട്ട്’, ‘ഹോൾഡിംഗ് ഔട്ട് ഫോർ എ ഹീറോ’, ‘ഇറ്റ്സ് എ ഹാർട്ടേക്ക്’ തുടങ്ങിയ ഗാനങ്ങളിലൂടെയാണ് അവർ സംഗീതലോകത്ത് ശ്രദ്ധേയയായത്.

ബോണി ടെയ്‌ലറുടെ അടഞ്ഞ ശബ്ദമായിരുന്നു സംഗീതലോകത്ത് അവരെ വേറിട്ട് നിർത്തിയ ഒരു ഘടകം. ഗുരുതരമായ അപകടത്തെത്തുടർന്ന് വോക്കൽ കോർഡ് നൊഡ്യൂൾ നീക്കം ചെയ്യേണ്ടിവന്നതോടെയാണ് ശബ്ദം വ്യത്യാസപ്പെട്ടത്. എന്നാൽ വർധിത വീര്യത്തോടെ ‘ടോട്ടൽ എക്ലിപ്സ് ഓഫ് ദി ഹാർട്ട്’ എന്ന ആൽബവുമായെത്തിയ ബോണി ടെയ്‌ലറെ ലോകം രണ്ടുകൈയും നീട്ടി സ്വീകരിച്ചു. അക്കാലത്തെ ഗ്രാമി പുരസ്കാരത്തിന് അവർ നാമനിർദേശം ചെയ്യപ്പെട്ടു.

1970-കളുടെ അവസാനം ‘ഇറ്റ്സ് എ ഹാർട്ടേക്ക്’ എന്ന ഗാനത്തിലൂടെയാണ് അന്താരാഷ്‌ട്രശ്രദ്ധ നേടുന്നത്. പിന്നീട് ജിം സ്റ്റെയിൻമാനുമായുള്ള കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ടോട്ടൽ എക്ലിപ്സ് ഓഫ് ദി ഹാർട്ട്’ വൻ വിജയമായി. 1983-ൽ യുഎസ് ചാർട്ടിൽ ഒന്നാമതെത്തുന്ന ആദ്യ വെൽഷ് ഗായികയായി അവർ മാറി. 1951ൽ വെയിൽസിലെ സ്വാൻസീയിൽ കൽക്കരി ഖനിത്തൊഴിലാളിയുടെ മകളായാണ് ജനനം.

Latest News

Corehub Up