Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pk Shyamala

‌വർഗവഞ്ചകനെതിരെ ജനം നിലപാട് സ്വീകരിക്കും; ടി.കെ. ഗോവിന്ദനെതിരെ വിമർശനവുമായി എം.വി. ജയരാജൻ  

 

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിന് തളിപ്പറമ്പ് മണ്ഡലത്തിൽ പി.കെ. ശ്യാമളയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ അതൃപ്തി അറിയിച്ച് പാർട്ടി വിട്ട ടി.കെ. ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എം.വി. ജയരാജൻ.

ടി.കെ. ഗോവിന്ദൻ വർഗവഞ്ചകനെന്നും വർഗവഞ്ചകനെതിരെ ജനം നിലപാട് എടുക്കുമെന്നും എം.വി. ജയരാജൻ പറഞ്ഞു. ഗോവിന്ദന്‍റെ നിലപാടിനെ ജനം മുഖവിലയ്ക്കെടുക്കില്ല. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ എം.വി. ഗോവിന്ദന് പങ്കില്ലെന്നും ജയരാജൻ വ്യക്തമാക്കി.

കണ്ണൂർ സിപിഎമ്മിലെ പൊട്ടിത്തെറിയെ തുടർന്ന് പാർട്ടി വിട്ട ജില്ല സെക്രട്ടറിയേറ്റ് അംഗം ടി.കെ. ഗോവിന്ദൻ തളിപ്പറമ്പിൽ മത്സരിക്കുമെന്ന് അറിയിച്ചു. യുഡിഎഫ് പിന്തുണ സ്വീകരിക്കുമെന്നും ടി .കെ.ഗോവിന്ദൻ വാർത്ത സമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

Kerala

പുനർവിചിന്തനം വേണം; പി.കെ.ശ്യാമളയുടെ സ്ഥാനാർഥിത്വത്തിനെതിരെ ഒരു വിഭാഗം സിപിഎം പ്രവർത്തകർ

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ ഭാര്യ പി.കെ. ശ്യാമളയെ തളിപ്പറമ്പിൽ സ്ഥാനാർഥിയാക്കുന്നതിൽ എതിർപ്പുമായി ഒരു വിഭാഗം സിപിഎം പ്രവർത്തകർ രംഗത്തെത്തി. വ്യക്തിക്ക് ജനങ്ങളുടെ ഇടയിലുള്ള സ്വീകാര്യതയാണ് പ്രധാനമെന്നും നേതൃത്വം മാറ്റിചിന്തിക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. സാമൂഹിക മാധ്യമങ്ങളിലാണ് പ്രവർത്തകർ പി.കെ. ശ്യാമളയ്ക്കെതിരെ രംഗത്തുവന്നത്.

പാർട്ടി തിരുത്തണമെന്നാണ് പ്രവർത്തകർ ആവശ്യപ്പെടുന്നത്. കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചുപോകാൻ അധികസമയം വേണ്ടിവരില്ല എന്നും തളിപ്പറമ്പ് മണ്ഡലത്തിലെ ഇപ്പോഴത്തെ സ്ഥാനാർഥിത്വം പുനർചിന്തനം അർഹിക്കുന്നുവെന്നും പ്രവർത്തകർ പറയുന്നു.

ജനകീയനായ ഒരാളെ നിശ്ചയിക്കണമെന്നും വികാരം കൊണ്ടല്ല വിവേകം കൊണ്ടാണ് ഇത്തരത്തിൽ ആവശ്യപ്പെടുന്നത് എന്നും പ്രവർത്തകർ കുറിക്കുന്നുണ്ട്. ജനങ്ങളുടെ മനസറിയാൻ പറ്റാത്ത നേതൃത്വമാണ് ഉള്ളതെന്നും പാർട്ടിയെ സ്നേഹിക്കുന്നവരെ പൊട്ടന്മാരാക്കരുത് എന്നും പ്രവർത്തകരുടെ കുറിപ്പുകളിലുണ്ട്.

എം.വി. ഗോവിന്ദനാണ് നിലവിൽ തളിപ്പറമ്പ് എംഎൽഎ. പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്നതിനാലാണ് ഗോവിന്ദൻ മത്സരിക്കാത്തത്.

Latest News

Corehub Up