Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police Stations

Ernakulam

മുഖവും ചുമതലയും മാറി പോലീസ് സ്റ്റേഷനുകള്‍

കൊച്ചി: ജില്ലയിലെ പോലീസ് സ്റ്റേഷന്‍ ചുമതലയിലേക്ക് മടങ്ങിയെത്തി എസ്‌ഐമാര്‍. ആകെയുള്ള 67 പോലീസ് സ്റ്റേഷനുകളില്‍ 60 സ്റ്റേഷനുകളുടെ ഭരണചുമതലയിലേക്കാണ് എസ്‌ഐമാര്‍ എത്തിയിരിക്കുന്നത്. ഏഴ് സ്റ്റേഷനുകളില്‍ സിഐമാര്‍ തുടരും.
കൊച്ചി സിറ്റിയില്‍ ആകെയുള്ള 25 സ്റ്റേഷനുകളില്‍ 21 എണ്ണത്തിലും എറണാകുളം റൂറലില്‍ 41 സ്റ്റേഷനുകളില്‍ 39 എണ്ണത്തിലുമാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി(എസ്എച്ച്ഒ) എസ്‌ഐമാര്‍ ചുമതലയേറ്റിട്ടുള്ളത്. കൊച്ചി സിറ്റിയില്‍ എറണാകുളം സെന്‍ട്രല്‍, എറണാകുളം സൗത്ത്, മട്ടാഞ്ചേരി, തൃക്കാക്കര എന്നീ സബ്ഡിവിഷനുകളില്‍ എറണാകുളം സെന്‍ട്രല്‍, എറണാകുളം നോര്‍ത്ത്, പാലാരിവട്ടം, പള്ളുരുത്തി, തൃക്കാക്കര എന്നീ പോലീസ് സ്റ്റേഷനുകളില്‍ ഇന്‍സ്‌പെക്ടര്‍മാര്‍ തുടരും. എറണാകുളം റൂറലില്‍ ആലുവ ഈസ്റ്റ്, നെടുമ്പാശേരി, കണ്‍ട്രോള്‍ റൂം എന്നിവിടങ്ങളിലും ഇന്‍സ്‌പെക്ടര്‍മാര്‍ തുടരും.

പോലീസിനെ ജനകീയമാക്കുന്നതിന്‍റെ ഭാഗമായി നിരവധി വിവിധ പരിഷ്‌കാരങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പ്രധാന മാറ്റങ്ങളും പ്രത്യേകതകളും

4കസ്റ്റഡി മര്‍ദനങ്ങളും അനധികൃത തടവുകളും പൂര്‍ണമായി ഒഴിവാക്കി കുറ്റാന്വേഷണം ശാസ്ത്രീയ രീതിയിലേക്ക് മാറും.
4ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പൊതുജനങ്ങളോട് മാന്യമായി പെരുമാറുന്നതിനുള്ള പ്രത്യേക പരിശീലനം നല്‍കും.
4പരാതികളുടെ എണ്ണവും എഫ്‌ഐആര്‍ രജിസ്‌ട്രേഷനും ഡിജിപിയുടെ നേതൃത്വത്തില്‍ ഡിജിറ്റലായി നിരീക്ഷിക്കും.

4പോലീസ് സേവനങ്ങളെക്കുറിച്ച് ജനങ്ങളില്‍നിന്ന് പ്രതിമാസ അഭിപ്രായം അറിയാന്‍ ഡിഐജിമാരുടെ നേതൃത്വത്തില്‍ സ്വതന്ത്ര സംവിധാനം നിലവില്‍ വരും.

 

 

National

പോലീസ് സ്റ്റേഷനുകളിലെ സിസിടിവി: യോഗത്തിൽ പങ്കെടുക്കാൻ കേന്ദ്രസർക്കാരിനു നിർദേശം

ന്യൂഡൽഹി: പോലീസ് സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറകളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിന് കേന്ദ്രീകൃത കണ്‍ട്രോൾ സംവിധാനം വികസിപ്പിക്കുന്നതിനുള്ള യോഗത്തിൽ പങ്കെടുക്കാൻ കേന്ദ്രസർക്കാരിനോടു സുപ്രീംകോടതി.

കഴിഞ്ഞ 21ന് നിശ്ചയിച്ച യോഗത്തിൽ കേന്ദ്രസർക്കാരിന്‍റെയും ഡൽഹി സർക്കാരിന്‍റെയും പ്രതിനിധികൾ പങ്കെടുക്കാതിരുന്നതിനെത്തുടർന്നാണു നിർദേശം.

ആശയവിനിമയത്തിലെ ചില പാളിച്ചകളെത്തുടർന്നാണ് കേന്ദ്രസർക്കാരിന്‍റെ പ്രതിനിധി പങ്കെടുക്കാതിരുന്നതെന്നും അടുത്ത യോഗത്തിൽ പങ്കെടുക്കുമെന്ന് ഉറപ്പ് നൽകിയതായും കോടതി വ്യക്തമാക്കി. മാർച്ച് 14നാണ് അടുത്ത യോഗം നിശ്ചയിച്ചിരിക്കുന്നത്. പോലീസ് സ്റ്റേഷനുകളിലെ സിസിടിവികൾ പ്രവർത്തനക്ഷമമല്ലെന്ന മാധ്യമറിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി സ്വമേധയാ സ്വീകരിച്ച കേസിലാണു നടപടി.

എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിസിടിവി കാമറകൾ സ്ഥാപിക്കണമെന്ന ഉത്തരവ് 2020ലാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. എന്നാൽ ഈ ഉത്തരവ് പലയിടത്തും പാലിക്കപ്പെട്ടിട്ടില്ലെന്നും കാമറകൾ പലതും പ്രവർത്തനരഹിതുമാണെന്നുമാണു കണ്ടെത്തൽ.

Kerala

പോലീസ് സ്റ്റേഷനുകളില്‍ റൗഡിപ്പട്ടിക പരസ്യമായി പ്രദര്‍ശിപ്പിക്കാനുള്ളതല്ല: കോടതി

കൊച്ചി: പോലീസ് സ്റ്റേഷനുകളില്‍ റൗഡിപ്പട്ടിക പരസ്യമായി പ്രദര്‍ശിപ്പിക്കാനുള്ളതല്ലെന്നും പോലീസ് ഉദ്യോഗസ്ഥരുടെ അറിവിലേക്ക് വേണ്ടിയുള്ളതാണെന്നും ഹൈക്കോടതി. പരസ്യമായി പട്ടിക പ്രദര്‍ശിപ്പിക്കുമ്പോള്‍ വ്യക്തിയുടെ സ്വകാര്യത ലംഘിക്കപ്പെടുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രം പ്രവേശനമുള്ളിടത്ത് വയ്ക്കാനുളളതാണ് ഇത്തരം പട്ടികകളെന്നും ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.

റൗഡി എന്നും റൗഡിയായി തുടരണമെന്നില്ല. കുറ്റവാളികളെ നേരായ മാര്‍ഗത്തിലേക്കു നയിക്കാന്‍ സമൂഹത്തിനും കടമയുണ്ട്. റിപ്പര്‍ ജയാനന്ദന് തന്‍റെ പുസ്തക പ്രകാശനത്തില്‍ പങ്കെടുക്കാന്‍ ഹൈക്കോടതി പരോള്‍ അനുവദിച്ചത് ഇയാള്‍ മാനസാന്തരത്തിന്‍റെ പാതയിലാണെന്നു ബോധ്യപ്പെട്ടതിനാലാണ്. രാമായണം രചിച്ച വാത്മീകി, സപ്തര്‍ഷികളുടെ ഉപദേശം സ്വീകരിക്കുന്നതുവരെ കൊള്ളസംഘാംഗമായിരുന്നുവെന്നാണ് ഐതിഹ്യമെന്നും കോടതി ഓര്‍മിപ്പിച്ചു.
ഫോര്‍ട്ട്‌കൊച്ചി പോലീസ് സ്റ്റേഷനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന തന്‍റെ പേരും ചിത്രവും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മുന്‍ കുറ്റവാളി സമര്‍പ്പിച്ച ഹര്‍ജിയാണു കോടതി പരിഗണിച്ചത്.

ഹര്‍ജിക്കാരന്‍റെ പേരും ഫോട്ടോയും രണ്ടാഴ്ചയ്ക്കകം സ്റ്റേഷനിലെ നോട്ടീസ് ബോര്‍ഡില്‍നിന്ന് നീക്കാന്‍ കോടതി നിര്‍ദേശിച്ചു. തനിക്കെതിരായ 18 കേസുകളില്‍ 16ലും കുറ്റവിമുക്തനാക്കിയെന്നും ഫോര്‍ട്ട്കൊച്ചി സ്‌റ്റേഷനില്‍ തനിക്കെതിരെ ഒരു കുറ്റകൃത്യവും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നതുമടക്കം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്.

എട്ടു വര്‍ഷമായി ഒരു കേസിലും പ്രതിയല്ലാത്ത താന്‍ മോശം കൂട്ടുകെട്ടുകള്‍ ഉപേക്ഷിച്ച് മാനസാന്തരത്തിന്‍റെ പാതയിലാണ്. ജോലി ചെയ്ത് വൃദ്ധമാതാവിനെ പരിപാലിക്കുന്നുണ്ട്. വിവാഹത്തിനുള്ള തയാറെടുപ്പിലാണ്. ഈ സാഹചര്യത്തില്‍ സ്റ്റേഷനിലെ റൗഡി ലിസ്റ്റ് തനിക്കും കുടുംബത്തിനും മാനഹാനിയുണ്ടാക്കുന്നതാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, ഹര്‍ജിക്കാരന്‍ വധശ്രമമടക്കം കേസുകളില്‍ പ്രതിയായിരുന്നുവെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഫോര്‍ട്ടുകൊച്ചി സ്റ്റേഷന്‍ പരിധിയിലാണ് താമസമെന്നതിനാല്‍ നിരന്തര നിരീക്ഷണത്തിനായാണു പട്ടിക പ്രദര്‍ശിപ്പിച്ചിരിക്കുന്നതെന്നും വ്യക്തമാക്കി. എന്നാല്‍, ശിക്ഷയെക്കാള്‍ പരിവര്‍ത്തനമാണ് ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന്‍റെ സവിശേഷതയെന്നു കോടതി ചൂണ്ടിക്കാട്ടി.

Latest News

Corehub Up