Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pregnant

ഗർഭിണിയായ ഭാര്യയെ ക്രൂരമായി മർദിച്ചു, ഗർഭസ്ഥ ശിശു മരിച്ചു: ഭർത്താവ് അറസ്റ്റിൽ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഗർഭിണിയായ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ഗർഭസ്ഥ ശിശുവിന്‍റെ മരണത്തിന് കാരണക്കാരനായ ഭർത്താവ് അറസ്റ്റിൽ.

ഡെറാഡൂണിലെ വികാസ് നഗറിന് സമീപം താമസിക്കുന്ന സീമ (26) എന്ന യുവതിയാണ് അതിക്രമത്തിന് ഇരയായത്. ഗുരുതരാവസ്ഥയിലായ യുവതിയെ ഡൂൺ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച ഡോക്ടർമാർ അടിയന്തിര ശസ്ത്രക്രിയയിലൂടെ മരിച്ച നിലയിലുള്ള കുഞ്ഞിനെ പുറത്തെടുത്തു. യുവതി ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്.

ഹരിയാനയിലെ പാനിപ്പത് സ്വദേശിയായ ബബ്ലു എന്നയാളാണ് അറസ്റ്റിലായ ഭർത്താവ്. ഇവർക്ക് രണ്ട് പെൺകുട്ടികളുണ്ട്. മൂന്നാമത്തെ കുട്ടിയും പെൺകുട്ടിയാണെന്ന് ഭ്രൂണലിംഗ നിർണയ പരിശോധനയിലൂടെ മനസ്സിലാക്കിയതിനെത്തുടർന്നാണ് പ്രതി ഭാര്യയെ ക്രൂരമായി മർദ്ദിച്ചതെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു.

സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

National

ടിസിഎസിലെ മതപരിവർത്തന-പീഡന പരാതി, നിദ ഖാൻ ഗർഭിണിയെന്ന് കുടുംബം

മുംബൈ: നാസിക് ടിസിഎസിൽ നിര്‍ബന്ധിത മതപരിവര്‍ത്തനവും ലൈംഗീക പീഡനവും നടത്തിയെന്ന ആരോപണം നേരിടുന്ന നിദ ഖാന്‍ നിലവില്‍ മുംബൈയിലുണ്ടെന്നും യുവതി ആദ്യത്തെ കഞ്ഞിനായി കാത്തിരിക്കുകയാണെന്നും കുടുംബം.

നിലവില്‍ ഒളിവില്‍ കഴിയുന്ന നിദ ഖാന്‍, മുന്‍കൂര്‍ ജാമ്യത്തിനായി നാസിക്കിലെ കോടതിയെ സമീപിച്ചിട്ടുണ്ട്. ആരോഗ്യ നില മോശമാണെന്ന് കാണിച്ചാണ് ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളത്.

അതേസമയം, കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം നിദ ഖാനെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 25 കാരിയായ ഖാന്‍ 2021ലാണ് നാസിക്കിലെ ടിസിഎസിന്‍റെ ബിപിഒ യൂണിറ്റില്‍ ജോലിയില്‍ പ്രവേശിച്ചത്.

നാസിക്കിലെ ടിസിഎസ് ഓഫീസില്‍ നടന്ന ലൈംഗീക പീഡനവുമായും നിര്‍ബന്ധിത മതപരിവര്‍ത്തനവുമായും ബന്ധപ്പെട്ട ഒന്‍പത് പരാതികളില്‍ പോലീസ് അന്വേഷണം നടക്കുകയാണ്.

എട്ട് വനിതാ ജീവനക്കാർ നൽകിയ പരാതികൾ അന്വേഷിക്കാൻ പോലീസ് കഴിഞ്ഞ ആഴ്ച പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചു. മുതിർന്ന സഹപ്രവർത്തകർ മാനസികമായും ലൈംഗീകമായും പീഡിപ്പിച്ചുവെന്നാണ് പരാതി. എന്നാൽ എച്ച്ആർ വകുപ്പ് പരാതികൾ അവഗണിച്ചുവെന്നും പരാതിയുണ്ട്. 2022 ഫെബ്രുവരി മുതൽ 2026 മാർച്ച് വരെയാണ് ഈ സംഭവങ്ങൾ നടന്നത്.

National

ഗർഭിണിയായ ഭാര്യയെ കടിച്ച പൂച്ചയെ തല്ലിക്കൊന്നു; യുവാവ് അറസ്റ്റിൽ

അഹമ്മദാബാദ്: ഗർഭിണിയായ ഭാര്യയെ കടിച്ച പൂച്ചയെ തല്ലിക്കൊന്ന യുവാവ് അറസ്റ്റിൽ. രാഹുൽ ദൻതാനി(21)യെയാണ് വഡാജ് പോലീസ് അറസ്റ്റ് ചെയ്തത്.

പൂച്ചയെ കൊല്ലുന്ന ദൃശ്യം സമൂഹമാധ്യമത്തിൽ പ്രചരിച്ചതിനു പിന്നാലെയാണ് യുവാവിനെതിരെ പോലീസ് നടപടി സ്വീകരിച്ചത്.

പൂച്ചയ്ക്കു പാൽ കൊടുക്കുന്നതിനിടെ യുവതി പാത്രം നീക്കിയതോടെ കൈയിൽ കടിക്കുകയായിരുന്നു. ആറ് മാസം ഗർഭിണിയായ യുവതിക്ക് ഇതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ യുവാവ് പൂച്ചയെ തല്ലിക്കൊല്ലുകയായിരുന്നു.

വീട്ടിൽ തിരിച്ചെത്തിയ രാഹുൽ ദൻതാനി സുഹൃത്തുക്കളുടെ സഹായത്തോടെ പൂച്ചയെ ചാക്കിലാക്കി. അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷനു സമീപമുള്ള അപാർട്‌മെന്‍റിന് പരിസരത്ത് വച്ച് രാഹുൽ പൂച്ചയെ കൊല്ലുകയായിരുന്നു.

ആദ്യം ചാക്കോടെ പൂച്ചയെ നിലത്തടിച്ചു. പിന്നീട് പൂച്ചയെ പുറത്തിട്ടു വടികൊണ്ട് തല്ലുകയും കഴുത്തിൽ ചവിട്ടിപ്പിടിച്ച് കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തു.

കെട്ടിടത്തിലുണ്ടായിരുന്ന ചിലർ ഈ ദൃശ്യം ഫോണിൽ പകർത്തുകയും സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തതോടെ മൃഗസംരക്ഷണ സമിതി പ്രവർത്തകർ പരാതി നൽകുകയായിരുന്നു. ദൃശ്യം പരിശോധിച്ചതിനു പിന്നാലെ പോലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു.

 

Latest News

Corehub Up