Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Puthuppally

Kottayam

പുതുപ്പള്ളിയില്‍ ഹെറിറ്റേജ് കള്‍ച്ചറല്‍ സെന്‍റര്‍ സ്ഥാപിക്കുന്നു

കോട്ടയം: പുതുപ്പള്ളിയുടെ പൗരാണിക പാരമ്പര്യവും ചരിത്രവും സാംസ്‌കാരിക പൈതൃകവും ശാസ്ത്രീയമായി സംരക്ഷിക്കുന്നതിനും വരുംതലമുറയ് ക്കു പരിചയപ്പെടുത്തുന്നതിനുമായി ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ പുതുപ്പള്ളിയില്‍ ഹെറിറ്റേജ് കള്‍ച്ചറല്‍ സെന്‍റര്‍ സ്ഥാപിക്കുന്നു.

വിവിധ മേഖലകളിലെ പുതുപ്പള്ളിയുടെ പൈതൃകം അടയാളപ്പെടുത്തുകയാണ് ലക്ഷ്യം. പദ്ധതിയുടെ പ്രധാനഘടകമായി പുതുപ്പള്ളി ഹെറിറ്റേജ് മ്യൂസിയം സ്ഥാപിക്കും. പൗരാണിക ചരിത്രം മുതല്‍ ആധുനിക കാലഘട്ടം വരെ ശാസ്ത്രീയമായി രേഖപ്പെടുത്തുന്നതിനൊപ്പം നാടിന്‍റെ സാമൂഹികവും സാംസ്‌കാരികവുമായ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ വ്യക്തികള്‍, സ്ഥാപനങ്ങള്‍, പ്രസ്ഥാനങ്ങള്‍ എന്നിവരുടെ സംഭാവനകളും മ്യൂസിയത്തില്‍ അടയാളപ്പെടുത്തും.

അപൂര്‍വ ചിത്രങ്ങള്‍, ചരിത്രരേഖകള്‍, പുസ്തകങ്ങള്‍, പുരസ്‌കാരങ്ങള്‍, വ്യക്തിപരമായ വസ്തുക്കള്‍, കത്തുകള്‍, ദൃശ്യ-ശ്രവ്യ സാമഗ്രികള്‍ തുടങ്ങിയവ സാധ്യമായിടത്തോളം ശേഖരിച്ച് സംരക്ഷിക്കും. ഹെറിറ്റേജ് കള്‍ച്ചറല്‍ സെന്‍ററിനെ ചരിത്രം, പൈതൃകം, സംസ്‌കാരം, തീര്‍ഥാടനം, വിനോദസഞ്ചാരം എന്നിവയെ ഏകോപിപ്പിക്കുന്ന സമഗ്ര കേന്ദ്രമായി വികസിപ്പിക്കുകയാണ് ലക്ഷ്യം.
പ്രധാന ശബരിമല ഇടത്താവളങ്ങളിലൊന്നായി പുതുപ്പള്ളിയെ വികസിപ്പിക്കുന്നതിനുള്ള സാധ്യതകളും വിശദമായി പരിശോധിക്കും. ശബരിമല തീര്‍ഥാടകര്‍ക്കു വിശ്രമിക്കാനും ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനും കഴിയുന്ന തരത്തിലുള്ള സൗകര്യങ്ങള്‍ ഭാവിയില്‍ ഇവിടെ ഒരുക്കുന്നതിനും പദ്ധതിയുണ്ട്. വെന്നിമല ശ്രീരാമലക്ഷ്മണ സ്വാമി ക്ഷേത്രത്തോട് ചേര്‍ന്നുള്ള പ്രദേശം കേന്ദ്രീകരിച്ചാണു പദ്ധതിയുടെ പ്രാരംഭ ആലോചനകള്‍. വെന്നിമലയുടെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാനും പ്രദേശത്തിന്‍റെ ചരിത്രപരമായ പ്രാധാന്യം മനസിലാക്കാനും കഴിയുന്ന തരത്തില്‍ വാച്ച് ടവര്‍, റോപ് വേ തുടങ്ങിയ ടൂറിസം സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള സാധ്യതാ പഠനവും നടത്തും. സാങ്കേതിക, പാരിസ്ഥിതിക, സാമ്പത്തിക, പൈതൃക പഠനങ്ങള്‍ നടത്തി പദ്ധതികളുടെ പ്രായോഗികത വിലയിരുത്തിയ ശേഷമായിരിക്കും തുടര്‍നടപടികള്‍.

പദ്ധതിയുടെ ആദ്യ ആലോചനായോഗം ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ വസതിയില്‍ ചേര്‍ന്നു. വിവിധ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിച്ച് പദ്ധതിക്കു കൂടുതല്‍ ശാസ്ത്രീയവും സമഗ്രവുമായ രൂപം നല്‍കും.
സർക്കാർ വകുപ്പുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ സ്ഥാപനങ്ങള്‍, സംഘടനകള്‍, വ്യക്തികള്‍ തുടങ്ങിയവരുടെ സഹകരണവും പദ്ധതിക്കായി തേടും. പത്രസമ്മേളനത്തില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ, ജെയ്ജി പാലയ്ക്കലോടി, സാബു പുതുപ്പറമ്പില്‍, എന്‍.കെ. ഋഷിരാജന്‍, പ്രസാദ് കരുനാട്ട്പറമ്പില്‍, വി.എസ്. പരമേശ്വരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

Kerala

മൂന്നു തവണ വോട്ടിംഗ് മെഷീന്‍ തകരാറില്‍; പുതുപ്പള്ളിയിൽ പോളിംഗ് രണ്ടു മണിക്കൂര്‍ വൈകി

കോട്ടയം: വോട്ടിംഗ് മെഷീന്‍ തുടര്‍ച്ചയായി മൂന്നു തവണ തകരാറിലായതോടെ പോളിംഗ് രണ്ടു മണിക്കൂര്‍ വൈകി. പുതുപ്പള്ളി മണ്ഡലത്തിലെ ബൂത്തായ അയര്‍ക്കുന്നം പഞ്ചായത്തിലെ ആറുമാനൂര്‍ ഗവണ്‍മെന്‍റ് എല്‍പി സ്‌കൂളിലാണു പലപ്പോഴായി മൂന്നു തവണ വോട്ടിംഗ് മെഷീന്‍ തകരാറിലായത്.

ഇതോടെയാണു ഇവിടുത്തെ പോളിംഗ് വൈകിയത്. മെഷീനിന്‍റെ തകരാര്‍ പരിഹരിച്ചു പീന്നിടു പോളിംഗ് പുനരാരംഭിക്കുകയും ചെയ്തു. രണ്ടുതവണയുണ്ടായ തകരാര്‍ പരിഹരിച്ചെങ്കിലും വീണ്ടും തകരാര്‍ ഉണ്ടായതോടെ കോട്ടയം ജില്ലാ കളക്‌ടര്‍ ഉള്‍പ്പെടുന്ന സംഘം ബൂത്തിലേക്ക് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Kerala

ഏറ്റവും വേദനയുള്ള ദിവസം; കറുപ്പണിഞ്ഞ് ബൂത്തിലെത്തി ചാണ്ടി ഉമ്മൻ

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് പോളിംഗ് ദിനം കറുപ്പണിഞ്ഞ് ചാണ്ടി ഉമ്മൻ. തന്‍റെ പിതാവിനെ എൽഡിഎഫ് സർക്കാർ വേട്ടയാടിയെന്നും ഇന്ന് ഏറ്റവും വേദനയുള്ള ദിവസമാണെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. പണി തീരാത്ത മിനി സിവിൽ സ്റ്റേഷന് ഉമ്മൻ ചാണ്ടിയുടെ പേരിട്ടു.

ഇങ്ങനെ തങ്ങളെ അപമാനിക്കണോയെന്നു ചാണ്ടി ഉമ്മൻ ചോദിച്ചു. പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്‌കൂളിലെ 140-ാം നമ്പർ ബൂത്തിൽ അമ്മ മറിയാമ്മ ഉമ്മൻ, സഹോദരി മറിയ എന്നിവർക്കൊപ്പമാണ് ചാണ്ടി ഉമ്മൻ വോട്ട് ചെയ്യാനെത്തിയത്.

പുതുപ്പള്ളിയും കേരളവും ഇടതുപക്ഷ സർക്കാരിനെതിരേ വോട്ട് രേഖപ്പെടുത്തുന്ന ദിവസമാണ് ഇന്ന്. തന്‍റെ പിതാവിനെ അന്യായമായി ഒമ്പത് വർഷക്കാലം ഈ സർക്കാർ വേട്ടയാടി. വേട്ടയാടിയത് മാത്രമല്ല അതിന് നേതൃത്വം നൽകിയവരെ സംരക്ഷിച്ചു. അതിനെതിരായ പ്രതിഷേധമാണ് ഇത്.

വികസനപ്രവർത്തനങ്ങൾക്കായി ഫണ്ട് തരാതെ വേട്ടയാടപ്പെട്ടിട്ടുണ്ട്. വികസനപ്രവർത്തനങ്ങൾ തടഞ്ഞിട്ടുണ്ട്. അതിനുള്ള പ്രതിഷേധം കൂടിയാണ് ഈ കറുപ്പ് വസ്ത്രമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.

 

 

Kerala

ബിജെപി പ്രതിഷേധ മാർച്ചിനെ സ്വീകരിച്ച് ചാണ്ടി ഉമ്മൻ; ഒടുവില്‍ ട്വിസ്റ്റ്

കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ വികസന മുരടിപ്പ് ആരോപിച്ച് ചാണ്ടി ഉമ്മൻ എംഎൽഎയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ നാടകീയ രംഗങ്ങൾ. മാർച്ചിൽ പങ്കെടുത്ത ബിജെപി നേതാക്കളെയും അണികളെയും കൈ കൊടുത്ത് ചാണ്ടി ഉമ്മൻ എംഎൽഎ സ്വീകരിച്ചത് പ്രതിഷേധക്കാരെ ഞെട്ടിച്ചു.

തുടർന്ന് മാർച്ച് ഉദ്ഘാടനം ചെയ്‌ത ബിജെപി മധ്യമേഖലാ പ്രസിഡന്‍റ് ആർ.ഹരിയോടും മറ്റു നേതാക്കളോടും ചാണ്ടി ഉമ്മൻ സൗഹൃദം പങ്കിട്ടു. പക്ഷെ കൂട്ടത്തിലുണ്ടായിരുന്ന ചിലർക്ക് ഇത് അംഗീകരിക്കാനായില്ല. നാണംകെട്ട പണിക്ക് നിൽക്കരുതെന്ന് ബിജെപി പ്രവർത്തകരിൽ ഒരാൾ പറഞ്ഞു.

ഇത് കേട്ടതോടെ ചിലർ പ്രതിഷേധ മുദ്രാവാക്യങ്ങൾ വിളിച്ചു. ചെറിയ തോതിലുള്ള തർക്കമുണ്ടായെങ്കിലും പോലീസ് അതിവേഗം ഇടപെട്ടു. ഇതിനിടയിൽ ബിജെപി നേതാക്കളും അനുയായികളും തമ്മിൽ ചെറിയ അസ്വാരസ്യങ്ങളുണ്ടായി.

Kerala

പ്രതീക്ഷയോടെ റബര്‍ ഗവേഷണകേന്ദ്രം; വേണ്ടത് പുതിയ ക്ലോണുകള്‍

റെജി ജോസഫ്
കോട്ടയം: പുതുപ്പള്ളി റബര്‍ ഗവേഷണകേന്ദ്ര (ആര്‍ആര്‍ഐഐ)ത്തില്‍ കാര്‍ഷിക ഗവേഷകരെ നിയമിക്കാനുള്ള തീരുമാനം റബര്‍ മേഖലയ്ക്ക് ഉണര്‍വ് നല്‍കും. പത്തു വര്‍ഷമായി അവഗണനയില്‍ മുരടിച്ച ഗവേഷണ കേന്ദ്രത്തിലേക്ക് 29 ശാസ്ത്രജ്ഞരെയും പത്ത് സഹായികളെയും നിയമിക്കാനാണു തീരുമാനം. 1955ല്‍ സ്ഥാപിതമായ ഗവേഷണ കേന്ദ്രത്തില്‍ കേന്ദ്ര ബജറ്റ് വിഹിതം കുറഞ്ഞതോടെ പുതിയ ക്ലോണുകളുടെ ഗവേഷണം നിലച്ച അവസ്ഥയിലായിരുന്നു. കേരളത്തില്‍ ഉള്‍പ്പെടെ റബര്‍ ഉത്പാദനത്തില്‍ അഞ്ചിരട്ടിയോളം വര്‍ധനവിന് അടിസ്ഥാനമായതും ഈ സ്ഥാപനമായിരുന്നു. ഗവേഷണം വഴിമുട്ടിയതോടെ മുന്‍നിര ശാസ്ത്രജ്ഞര്‍ കിഴക്കനേഷ്യന്‍ റബര്‍ രാജ്യങ്ങളിലെ ഗവേഷണകേന്ദ്രളിലേക്കും മറ്റും പോകുകയും ചെയ്തു. കാല്‍ നൂറ്റാണ്ടു മുന്‍പ് ഇറക്കിയ ആര്‍ആര്‍ഐഐ 400 സീരീസിലെ മൂന്നു ക്ലോണുകള്‍ക്കുശേഷം കേരളത്തിന് യോഗ്യമായ പുതിയ ക്ലോണുകളൊന്നും പുറത്തുവന്നിട്ടില്ല. ആര്‍എസ്എസ് 105 ക്ലോണിനെക്കാള്‍ മെച്ചം എന്ന് അവകാശപ്പെട്ട 400 സീരിസ് ഉത്പാദനത്തില്‍ പിന്നിലായെന്നു മാത്രമല്ല വന്‍പരാജയവുമായിരുന്നു. ടാപ്പിംഗിന്‍റെ ആദ്യവര്‍ഷങ്ങളില്‍ മെച്ചം കാണിച്ച 430 ഇനം അഞ്ചാം വര്‍ഷം മുതല്‍ ഉത്പാദനത്തില്‍ പരാജയമായി. കാലാവസ്ഥാ വ്യതിയാനവും വന്‍തിരിച്ചടിയായി.
കേരളത്തിലെ തോട്ടങ്ങളില്‍ നിലവില്‍ 65 ശതമാനവും 400 സീരിസ് മരങ്ങളാണ്. കേരളത്തിലെ ഉത്പാദനം 5 ലക്ഷം ടണ്ണിലേക്ക് കുറയാനുള്ള കാരണവും 400 സീരീസിനു നല്‍കിയ അനാവശ്യ പ്രചാരണമാണ്. അതേസമയം ഏറ്റവും നേട്ടം നല്‍കിയ 105 ഇനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമമുണ്ടായതുമില്ല. റബര്‍ ബോര്‍ഡിന്‍റെ വിവിധ തോട്ടങ്ങളില്‍ നിരീക്ഷണത്തിലുള്ള പുതിയ ക്ലോണുകളെല്ലാം അവഗണനയിലാണ്. ജനിതകമാറ്റം വരുത്തിയ ഇനങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമമുണ്ടാകണമെന്ന ആവശ്യത്തിനും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുന്നില്ല. ത്രിപുര ഉള്‍പ്പെടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ വ്യാപനം എത്രയുണ്ടായാലും അടുത്ത ഇരുപതു വര്‍ഷം കൂടി ഉത്പാദനത്തില്‍ ഒന്നാം സ്ഥാനം കേരളത്തിനായിരിക്കും.
റബര്‍ താങ്ങുവില കിലോയ്ക്ക് 250 രൂപയായി സര്‍ക്കാര്‍ നിലപാടെടുത്താല്‍ കേരളത്തില്‍ ആവര്‍ത്തന കൃഷിയും ഉത്പാദനവും വര്‍ധിക്കും. നിലവില്‍ 35 ശതമാനം തോട്ടങ്ങളിലും എട്ടു മാസം ടാപ്പിംഗ് നടക്കുന്നില്ല. 20 ശതമാനം തോട്ടങ്ങളിലും കാലപ്പഴക്കം ചെന്ന മരങ്ങള്‍ വെട്ടിമാറ്റി റീപ്ലാന്‍റിംഗ് നടത്തുന്നുമില്ല. മാത്രവുമല്ല കൈത ഉള്‍പ്പെടെ കൃഷിയുടെ വ്യാപനം കൂടി വരികയാണ്. റബര്‍ ഉത്പാദനത്തില്‍ മുന്‍നിരയിലുള്ള തായ്‌ലാന്‍ഡ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഉത്പാദനത്തിലും കൃഷിവിസ്തൃതിയിലും കുറവു വന്നിട്ടില്ല. 2024-25 സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ റബര്‍ ഉത്പാദനം 8.75 ലക്ഷം ടണ്ണാണ്. ഉപയോഗം 14.1 ലക്ഷം ടണ്‍. ഇറക്കുമതി 5.50 ലക്ഷം ടണ്‍. കയറ്റുമതി 4819 കിലോ. ഷീറ്റ് റബറിന്റെ ഉത്പാദനം ഗണ്യമായി കുറയുന്നതും ലാറ്റക്‌സ് വില്‍പന കൂടുന്നതും പ്രധാന പരിമിതിയാണ്. ആഗോളതലത്തില്‍ റബര്‍ കൃഷി വിസ്തൃതിയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തും ഉത്പാദനത്തില്‍ ആറാമതും ഉത്പാദനക്ഷമതയിലും ഉപയോഗത്തിലും രണ്ടാമതുമാണ്. ഹെക്ടറില്‍ ശരാശരി 1502 കിലോയാണ് ഉത്പാദനം.

Latest News

Corehub Up