Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajastan

രാജസ്ഥാനിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ആറ് ദിവസത്തിനിടെ അഞ്ച് ഗർഭിണികൾ മരിച്ചു

ജയ്പുർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രിയിൽ ആറ് ദിവസത്തിനിടെ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയരായ അഞ്ച് ഗർഭിണികൾ മരിച്ചു. ഭിൽവാരയിലുള്ള മഹാത്മാഗാന്ധി സർക്കാർ ആശുപത്രിയിലാണ് സംഭവം. ഇതേ തുടർന്ന് ശക്തമായ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.

ഓപ്പറേഷൻ തിയേറ്ററിൽ നിന്നുള്ള കൾച്ചർ റിപ്പോർട്ടിൽ അപകടകരമായ ബാക്ടീരിയൽ അണുബാധയുടെ സാന്നിധ്യം കണ്ടെത്തിയതായാണ് വിവരം. ഓപ്പറേഷൻ തിയേറ്ററിൽ നിന്നുള്ള കൾച്ചർ റിപ്പോർട്ടിൽ അപകടകരമായ ബാക്ടീരിയൽ അണുബാധയുടെ സാന്നിധ്യം കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ.

അതേസമയം ആശുപത്രി അധികൃതരും ജില്ലാ കളക്ടർ ജാസ്മീത് സിംഗ് സന്ധുവും ആരോപണം നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഓരോ മരണങ്ങൾക്കും വ്യത്യസ്തമായ കാരണങ്ങളാണെന്നും അണുബാധയല്ല മരണ കാരണമെന്നുമാണ് ഔദ്യോഗിക വിശദീകരണം.

ഓപ്പറേഷൻ തിയേറ്റർ കഴിഞ്ഞ മൂന്ന് ദിവസമായി അടച്ചിട്ട് അണുമുക്തമാക്കി വരികയാണെന്നും അധികൃതർ വ്യക്തമാക്കി. ആശുപത്രിയിലെ അമിതമായ ജോലിഭാരവും ആവശ്യത്തിന് ഉപകരണങ്ങൾ ഇല്ലാത്തതുമാണ് അവസ്ഥയ്ക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ.

പ്രതിദിനം 30 മുതൽ 40 വരെ പ്രസവ ശസ്ത്രക്രിയ നടക്കുന്ന ആശുപത്രിയിൽ എട്ട് സർജിക്കൽ ഇൻസ്ട്രുമെന്‍റ് സെറ്റുകൾ മാത്രമാണുള്ളത്. തിരക്ക് കാരണം അണുവിമുക്തമാക്കാതെ ഉപകരണങ്ങൾ ഉപയോഗിച്ചതാകാം അണുബാധയ്ക്ക് കാരണമായതെന്നാണ് ആരോപണം.

 

National

രാജസ്ഥാനിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ആറു പേർ മരിച്ചു

ജ‍യ്പുർ: കാറും ട്രക്കും കൂട്ടിയിടിച്ച് ആറു പേർ മരിച്ചു. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് അപകടമുണ്ടായത്.

നിയന്ത്രണം നഷ്ടപ്പെട്ട കാർ, റോഡിലെ ഡിവൈഡറിൽ തട്ടി ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരെല്ലാം സുഹൃത്തുക്കളാണെന്നും ദൗസയിലെ കാൽഖോ ഗ്രാമത്തിലുള്ളവരാണെന്നും പോലീസ് പറഞ്ഞു.

National

മൂന്ന് വയസുകാരിയെ തടാകത്തിലെറിഞ്ഞ് കൊലപ്പെടുത്തി; അമ്മയും ആൺസുഹൃത്തും പിടിയിൽ

അജ്മിർ: രാജസ്ഥാനിലെ അജ്മിറിൽ മൂന്ന് വയസുകാരിയെ തടാകത്തിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മയും ആൺസുഹൃത്തും പിടിയിൽ. ഉത്തർപ്രദേശ് വാരാണസി സ്വദേശി അഞ്ജലി സിംഗും ഇവരുടെ ലിവ് ഇൻ പങ്കാളി അക്ലേഷ് ഗുപ്‌തയുമാണ് പിടിയിലായത്.

ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. അന സാഗർ തടാകത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട അഞ്ജലി സിംഗിനെയും സുഹൃത്തിനെയും അതുവഴി വന്ന പട്രോളിംഗ് സംഘം ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവരുന്നത്.

രാത്രി 10 മണിയോടെ മകളുമായി പുറത്തുപോയെന്നും കുട്ടിയെ വഴിയിൽ എവിടെയോ നഷ്ടപ്പെട്ടെന്നുമായിരുന്നു യുവതി ആദ്യം പോലീസിനോട് പറഞ്ഞത്. ഇതേ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.

National

പൈപ്പ് പൊട്ടി ഐസിയുവിൽ വെള്ളപ്പൊക്കം

ജയ്പുർ: ജയ്പുരിലെ സർക്കാർ ആശുപത്രി ഐസിയുവിൽ പൈപ്പുപൊട്ടി വെള്ളപ്പൊക്കം.

വെന്‍റിലേറ്ററിലുള്ള രോഗികളെ ഉൾപ്പെടെ പുറത്തേക്കുമാറ്റേണ്ടിവന്നു. തിങ്കളാഴ്ച രാത്രി സ്വാമി മാൻസിംഗ് (എസ്എംഎസ്) ആശുപത്രിയിലായിരുന്നു സംഭവം.

ഐസിയുവിൽ വെന്‍റിലേറ്ററിലുള്ള 10 പേരുൾപ്പെടെ 14 രോഗികളാണുണ്ടായിരുന്നത്.

National

പോലീസ് ഉദ്യോഗസ്ഥയെ പീഡിപ്പിച്ചെന്ന് പരാതി; നാല് പേർക്കെതിരെ കേസെടുത്ത് പോലീസ്

ജയ്പു‌ർ: വനിത പോലീസ് ഉദ്യോഗസ്ഥയെ പീഡിപ്പിച്ചെന്ന പരാതിയിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നാല് പേർക്കെതിരെ കേസെടുത്തു. രാജസ്ഥാനിലെ ചുരു ജില്ലയിലാണ് സംഭവം. 2017ൽ ആണ് കേസിന് ആസ്പദമായ സംഭവം.

സർദാർഷഹർ പോലീസ് സ്‌റ്റേഷനിൽ ജോലിചെയ്തിരുന്ന കാലയളവിൽ എസ്ഐ ഉൾപ്പെടെയുള്ള മൂന്ന് പോലീസ് ഉദ്യോഗസ്ഥരും മറ്റൊരാളും ചേർന്ന് പീഡിപ്പിച്ചെന്നാണ് വനിത ഉദ്യോഗസ്ഥയുടെ പരാതി. ചുരു ജില്ലാ പോലീസ് സൂപ്രണ്ടിനാണ് ഉദ്യോഗസ്ഥ പരാതി നൽകിയത്.

ഇതേ തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. സർദാർഷഹർ സ്റ്റേഷനിൽ എസ്ഐയായിരുന്ന സുഭാഷ്, കോൺസ്റ്റബിൾമാരായ രവീന്ദ്ര, ജയ്‌വീർ എന്നിവരാണ് കേസിലെ പ്രതികൾ. ഇവർക്കുപുറമേ വിക്കി എന്നയാളും കേസിലെ പ്രതിയാണ്.

എന്നാൽ കേസിലെ പരാതിക്കാരി നിലവിൽ സസ്പെൻഷനിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. അച്ചടക്കലംഘനത്തിനാണ് വനിത ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.

 

National

ഐടി ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ്; പ്രതികൾ പിടിയിൽ

ഉദയ്പുർ: രാജസ്ഥാനിൽ ഐടി ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ മൂന്ന് പ്രതികൾ പിടിയിൽ. ഉദയ്പുർ ജികെഎം ഐടി കമ്പനി സിഇഒ ജിതേഷ് പ്രകാശ് സിസോദിയ, വനിതാ എക്സിക്യൂട്ടീവ് ഹെഡ്, ഇവരുടെ ഭർത്താവ് ഗൗരവ് സിരോഹി എന്നിവരാണ് പിടിയിലായത്. 

ഡിസംബർ 20ന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സഹപ്രവർത്തകർക്കൊപ്പം ജന്മദിനാഘോഷത്തിൽ പങ്കെടുത്ത പരാതിക്കാരി മദ്യപിച്ചിരുന്നു. തുടർ‌ന്ന് യുവതിയുടെ ആരോഗ്യനില വഷളായതോടെ വീട്ടിൽ വിടാമെന്ന് അറിയിച്ച് പ്രതികൾ‌ കാറിൽ‌ കയറ്റിക്കൊണ്ടുപോയി.

യാത്രാമധ്യേ ബോധരഹിതയായ പരാതിക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. അടുത്ത ദിവസം രാവിലെ ബോധം വന്നപ്പോഴാണ് താൻ ലൈംഗികമായി ആക്രമിക്കപ്പെട്ട വിവരം യുവതി തിരിച്ചറിയുന്നത്. തുടർന്ന് അവർ പോലീസിൽ പരാതി നൽകുകയായിരുന്നു.

National

ജയ്പുരിൽ ചാക്കിനുള്ളിൽ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി

ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിൽ ചാക്കിനുള്ളിൽ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. പരശുറാം പാർക്കിന് സമീപമുള്ള സുഭാഷ് കോളനിയിലെ വീടിന്‍റെ കാർ‌പോർച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെ ആണ് വീട്ടുടമസ്ഥയായ മുന്നി ദേവി പോർച്ചിലുണ്ടായിരുന്ന ചാക്ക് കെട്ട് കാണുന്നത്. മൂന്ന് നിലയുള്ള കെട്ടിടത്തിന്‍റെ മുകളിലെ രണ്ട് നിലകൾ വാടകയ്ക്ക് നൽകിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

ചാക്കുകെട്ടിൽ കാണപ്പെട്ട സ്ത്രീയുടെ മൃതദേഹത്തിന്‍റെ മുഖത്ത് മുറിവുകളുണ്ടായിരുന്നതായി പോലീസ് പറയുന്നു. മൃതദേഹം ഒരു പുതപ്പിൽ പൊതിഞ്ഞ ശേഷം രണ്ട് പ്ലാസ്റ്റിക് ചാക്കുകളിലാക്കിയ നിലയിലാണ് കണ്ടെത്തിയത്.

ഫോറൻസിക് സംഘം സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചു. ഡോഗ് സ്ക്വാഡ് എത്തിയതിന് പിന്നാലെ പ്രദേശവാസിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

Sports

കേരളത്തിനു തോൽവി

അഹമ്മദാബാദ്: അണ്ടർ 23 ദേശീയ ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റിൽ രാജസ്ഥാനോട് പൊരുതിത്തോറ്റ് കേരളം. അവസാന ഓവർ വരെ നീണ്ട ആവേശപ്പോരാട്ടത്തിന് ഒടുവിലായിരുന്നു കേരളത്തിന്‍റെ തോൽവി.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 340 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിൽ കേരളം 49.5 ഓവറിൽ 333 റണ്‍സിന് ഓൾ ഒൗട്ടാവുകയായിരുന്നു.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാന് ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നഷ്ടമായെങ്കിലും തുടർന്നെത്തിയവർ തകർത്തടിച്ച് മുന്നേറുകയായിരുന്നു. ക്യാപ്റ്റൻ രോഹൻ വിജയും മിനാഫ് ഷെയ്ഖും ചേർന്ന് രണ്ടാം വിക്കറ്റിൽ 134 റണ്‍സ് കൂട്ടിച്ചേർത്തു.

106 പന്തുകളിൽ 144 റണ്‍സ് കൂട്ടിച്ചേർത്ത രോഹൻ- കരണ്‍ സഖ്യമാണ് രാജസ്ഥാന്‍റെ കൂറ്റൻ സ്കോറിന് അടിത്തറയിട്ടത്. കേരളത്തിന് വേണ്ടി അഭിറാം മൂന്നും പവൻ രാജ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ കേരളത്തിന് ഓപ്പണർമാരായ അക്ഷയും കൃഷ്ണനാരായണും ചേർന്ന് ഉജ്ജ്വല തുടക്കമാണ് നല്കിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 160 റണ്‍സാണ് കൂട്ടിച്ചേർത്തത്.

തുടര്‍ന്നെത്തിയ പവൻ ശ്രീധറും മികച്ച രീതിയിൽ ബാറ്റ് വീശി. എന്നാൽ ഏഴ് റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടത് കേരളത്തിന് തിരിച്ചടിയായി. രാജസ്ഥാനുവേണ്ടി നീലേഷ് നാല് വിക്കറ്റുകൾ വീഴ്ത്തി.

Latest News

Corehub Up