Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Robbed

Thiruvananthapuram

പെട്രോൾ പമ്പ് ജീവനക്കാരനെ മർദിച്ചു പണം കവർന്നു; രണ്ടു പേർക്കെതിരെ കേസ്

മംഗലപുരം: പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നു പെട്രോൾ പമ്പ് ജീവനക്കാരനെ മർദിച്ച് കണ്ണിൽ പെപ്പർ സ്പ്രേ അടിച്ചശേഷം പണം കവർന്നതായി പരാതി.

തോന്നയ്ക്കൽ അനീസ് പെട്രോൾ പമ്പിൽ കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം നടന്നത്. പമ്പിലെ ജീവനക്കാരനായ അദ്വൈതിന് നേരെയാണ് ആക്രമണമുണ്ടായത്. ഓട്ടോറിക്ഷയിലെത്തിയ ഡ്രൈവറും യാത്രക്കാരനും ചേർന്ന് അദ്വൈതിനോട് പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ ആവശ്യപ്പെടുകയായിരുന്നു.

സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കുപ്പിയിൽ പെട്രോൾ നൽകാൻ കഴിയില്ലെന്നു അദ്വൈത് വ്യക്തമാക്കിയതോടെ പ്രതികൾ രോഷാകുലരായി. ബഹളംവച്ചശേഷം ഓട്ടോറിക്ഷയിൽ പുറത്തുപോയ ഇവർ പിന്നീട് പമ്പിലേക്കു തിരിച്ചെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഓട്ടോയിൽ നിന്നിറങ്ങിയ ഒരാൾ അദ്വൈതിനെ അസഭ്യം പറയുകയും മുഖത്തടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു.

തുടർന്നു കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയശേഷം കൈയിൽ കരുതിയിരുന്ന പെപ്പർ സ്പ്രേ അദ്വൈതിന്‍റെ കണ്ണിലേക്കടിക്കുകയായിരുന്നു. ഈ സമയം ഓട്ടോയിലുണ്ടായിരുന്ന രണ്ടാമൻ അദ്വൈതിന്‍റെ കൈവശമുണ്ടായിരുന്ന 2000 രൂപ തട്ടിയെടുത്ത് കടന്നുകളഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ അദ്വൈതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പമ്പ് മാനേജരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ പ്രകാരം മംഗലപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

National

ഗുണ്ടൽപേട്ടക്ക് സമീപം കാർ തടഞ്ഞ് കവർച്ച; മലയാളിയുടെ ഒന്നര കോടിയുടെ സ്വർണം കൊള്ളയടിച്ചു

ബംഗളൂരു: ബന്ദിപ്പൂരിനും നാഗർഹോളെ വനമേഖലക്കും ഇടയിൽ കേരളത്തിൽനിന്നുള്ള കാർ യാത്രികനെ തടഞ്ഞ് ആക്രമിസംഘം ഒന്നര കോടി രൂപ വിലമതിക്കുന്ന 1.2 കിലോ സ്വർണം കൊള്ളയടിച്ചതായി പരാതി. കോഴിക്കോട് സ്വദേശിയായ സ്വർണപ്പണിക്കാരൻ വിനുവാണ് വ്യാഴാഴ്ച രാത്രി കേരളത്തിലേക്ക് കാർ യാത്ര ചെയ്യുന്നതിനിടെ ആക്രമണത്തിന് ഇരയായത്.

നഞ്ചൻഗുഡിലെ കടക്കോളയിൽനിന്നുള്ള സുഹൃത്തിനൊപ്പം കാറിൽ ബന്ദിപ്പൂർ-കേരള റൂട്ടിൽ മൂലെഹോൾ മദ്ദൂർ വനം ചെക്ക് പോസ്റ്റിന് സമീപം എത്തിയപ്പോഴാണ് ആറംഗ സംഘം ആക്രമിച്ചത്. മാണ്ഡ്യയിലെ സ്വർണപ്പണിക്കാരനിൽനിന്നാണ് വിനു സ്വർണക്കട്ടി വാങ്ങിയതെന്ന് പോലീസ് പറഞ്ഞു.

സ്വർണപ്പണിക്കാരൻ കടക്കോളയിൽ എത്തിച്ചു നൽകിയ സ്വർണവുമായി വിനുവും സുഹൃത്തും മടക്കയാത്ര ആരംഭിച്ച് കുറച്ച് ദൂരം പിന്നിട്ടപ്പോൾ മൂന്ന് കാറുകൾ സംശയാസ്പദമായി പിന്തുടരുന്നത് ശ്രദ്ധയിൽപെട്ടു.

മൂലെഹോളിനടുത്ത് എത്തിയപ്പോൾ ഇതിൽ രണ്ട് കാറുകൾ വിനുവിന്‍റെ കാർ തടഞ്ഞു. കൊള്ളക്കാർ ഇരുവരെയും കീഴടക്കി കാറിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. തുടർന്ന് സംഘം വാഹനം ഉൾവനത്തിലേക്ക് ഓടിച്ചുകൊണ്ടുപോയി. വിരാജ്പേട്ട് റോഡിലേക്ക് കയറ്റി വിനുവിന്‍റെ പക്കൽനിന്ന് സ്വർണക്കട്ടി അടങ്ങിയ ബാഗ് പിടിച്ചുപറിച്ചു വാഹനങ്ങളിൽ കയറി രക്ഷപ്പെട്ടു.

അന്വേഷണത്തിനായി മൂന്ന് സംഘങ്ങൾ രൂപവത്കരിച്ചു. ഒരു സംഘം കേരളത്തിലേക്കും മറ്റൊരു സംഘം മൈസൂരുവിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. മൂന്നാമത്തെ സംഘം നിലവിൽ ബന്ദിപ്പൂർ റൂട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനങ്ങൾ തിരിച്ചറിയുന്നു. സ്വർണം വാങ്ങിയതിന്‍റെ സഹചര്യങ്ങളും അന്വേഷിക്കുന്നുണ്ട്.

Kerala

ജസ്റ്റീസ് എ. ബദറുദീന്‍റെ വീട്ടില്‍ മോഷണം; ആറു പവൻ സ്വര്‍ണാഭരണങ്ങള്‍ കവർന്നു

കൊച്ചി: ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എ. ബദറുദീന്‍റെ വീട്ടില്‍ മോഷണം. കളമശേരി പത്തടിപ്പാലത്തെ വീട്ടില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. മേശയ്ക്കുമുകളില്‍ വച്ചിരുന്ന വളയടക്കം ആറുപവന്‍റെ സ്വര്‍ണമാണ് മോഷണം പോയത്.

എ. ബദറുദീന്‍റെ പ്രൈവറ്റ് സെക്രട്ടറിയാണ് കളമശേരി പോലീസില്‍ മോഷണം സംബന്ധിച്ച് പരാതി നല്‍കിയത്. സംഭവത്തില്‍ കളമശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തിങ്കളാഴ്ച രാവിലെ ഒമ്പതിനും 12.30 നും ഇടയിലാണ് മോഷണം നടന്നതെന്നാണു പരാതിയില്‍ പറയുന്നത്. പരിചയക്കാരായ ആരെങ്കിലുമാണോ സ്വര്‍ണം എടുത്തത് എന്നതുള്‍പ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്. സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് അന്വേഷണം പുരോഗമിക്കുന്നു.

Latest News

Corehub Up