Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Saji Cheriyan

ഭരണഘടനാപ്രസംഗം നടത്തുമ്പോള്‍ ഒറ്റുകാരന്‍ കൂട്ടത്തിലുണ്ടെന്ന് അറിഞ്ഞില്ല: സജി ചെറിയാൻ

കൊല്ലം: വിവാദമായ ഭരണഘടനാപ്രസംഗം നടത്തുമ്പോള്‍ ഒറ്റുകാരന്‍ തന്‍റെ കൂട്ടത്തിലുണ്ടെന്ന് അറിഞ്ഞില്ലെന്ന് സജി ചെറിയാന്‍ എംഎല്‍എ. വെണ്‍മണിയില്‍ ഗോവ മുന്‍ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ പുസ്തകപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമം പഠിച്ചതുകൊണ്ട് എന്താണു പറയേണ്ടതെന്നറിയാം. പത്തനംതിട്ട മല്ലപ്പള്ളിയില്‍ രാഷ്ട്രീയയോഗത്തിലാണ് അന്നു പ്രസംഗിച്ചത്. അവിടെ പത്തോ നാല്‍പ്പതോ പേരേയുണ്ടായിരുന്നുള്ളൂ. പക്ഷേ, ഒറ്റുകാരനും അവിടെയുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

അന്നു പ്രസംഗിച്ചതു നന്നായി. അതിനുശേഷം പലരും ഭരണഘടനാപുസ്തകം വാങ്ങി. ചിലര്‍ അതുയര്‍ത്തിക്കാട്ടി സത്യപ്രതിജ്ഞ ചെയ്തു. മറ്റാരെക്കാളും ഭരണഘടനയെ താന്‍ ഇഷ്ടപ്പെടുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

ഭരണഘടനയിലൂന്നിവേണം ജനാധിപത്യ-മതേതര സംവിധാനത്തെ നിലനിര്‍ത്താന്‍. അതിനു ശോഷണം വരരുത്. അതു വരാതിരിക്കാന്‍ അഭിപ്രായം പറയും. നാടന്‍ഭാഷയില്‍ വര്‍ത്തമാനം പറയുന്നത് സാഹിത്യം അറിയാത്തതു കൊണ്ടാണ്. താന്‍ സൈദ്ധാന്തികനല്ലെന്നും സജി ചെറിയാന്‍ കൂട്ടിച്ചേർത്തു.

Kerala

മന്ത്രിയുമായുള്ള ചര്‍ച്ച ഫലം കണ്ടു; സിനിമാ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബുധനാഴ്‌ച നടത്താനിരുന്ന സിനിമാ സംഘടനകളുടെ സമരം പിന്‍വലിച്ചു. മന്ത്രി സജി ചെറിയാനുമായി സംഘടനാ ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.

സിനിമാ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു. വൈദ്യുതി താരിഫ് ഉൾപ്പെടെയുള്ള മറ്റ് ആവശ്യങ്ങളിലും പരിഹാരമുണ്ടാകും.

ഇരട്ട നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാരുമായി ചർച്ച ചെയ്യും. സിനിമാ മേഖലയിൽ 60 വയസുകഴിഞ്ഞവർക്ക് പെൻഷൻ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചതായി നേതാക്കൾ ചർച്ചക്ക് ശേഷം പറഞ്ഞു.

 

 

Kerala

സിപിഐക്കും സിപിഎമ്മിനും ഒരേ ഹൃദയം: സജി ചെറിയാൻ

തൃശൂർ: രണ്ടു പാർട്ടികളാണെങ്കിലും സിപിഐക്കും സിപിഎമ്മിനും ഒരേ ഹൃദയമാണെന്നും പ്രശ്നങ്ങളുണ്ടെങ്കിൽ പരസ്പരബഹുമാനത്തോടെ ചർച്ചചെയ്തു രമ്യമായി പരിഹരിക്കുമെന്നും സാംസ്കാരികമന്ത്രി സജി ചെറിയാൻ ഇന്നലെ രാവിലെ തൃശൂരിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.

ചർച്ചചെയ്ത് പരിഹരിക്കാനുള്ള കരുത്ത് ഇരുപാർട്ടികൾക്കുമുണ്ട്. പിഎം ശ്രീയിൽ ഒപ്പിട്ടതുമാത്രമാണു വിഷയം, സിപിഐ ഉന്നയിച്ച സംശയങ്ങളും ആശങ്കകളും ചർച്ചചെയ്യും. സജി ചെ റിയാൻ പറഞ്ഞു.

Kerala

ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ച രീതിയല്ല ചെയ്തത്; ഡോ. ഹാരിസിനെതിരേ മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചെയ്തത് സ്ഥാനത്തിന് യോജിച്ച രീതിയല്ലെന്ന് മന്ത്രി സജി ചെറിയാന്‍. ഇത്രയും നല്ല പ്രവര്‍ത്തനം നടക്കുന്ന ആശുപത്രിയില്‍ ചിലപ്പോള്‍ മരുന്നുകളുടെയോ ഉപകരണങ്ങളോ കുറവ് കാണും. ഇല്ലെന്ന് തങ്ങള്‍ പറയുന്നില്ലെന്ന് മന്ത്രി പ്രതികരിച്ചു.

ഹാരിസ് തിരുത്തിയത് നല്ല കാര്യമാണ്. ഇതിനേക്കാക്കാള്‍ എത്രയോ മോശമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികള്‍ ഉണ്ട്. അത് എന്തെങ്കിലും വാര്‍ത്തയാകുന്നുണ്ടോയെന്നും മന്ത്രി ചോദിച്ചു.

ആരോഗ്യമേഖലയിലെ ഒരു പോരായ്മ മന്ത്രി വീണാ ജോര്‍ജിന്‍റെ വീഴ്ചയായി കണക്കാക്കേണ്ടതില്ല. മന്ത്രി വീണാ ജോര്‍ജിന്‍റേത് മികച്ച പ്രവര്‍ത്തനമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest News

Corehub Up