Kerala
തൃശൂര്‍: സംസ്ഥാനത് സ്വകാര്യ ആശുപത്രികളിലേ നഴ്സുമാര്‍ ശനിയാഴ്ച പണിമുടക്കും. ഏറ്റവും കുറഞ്ഞ വേദനം 40000 രൂപയാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക് നടക്കുന്നത്.
യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.
നഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാൻ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുന്നില്ലെന്നും മിനിമം വേതനം ഉയര്‍ത്തുന്നതിനായി ശനിയാഴ്ച സൂചന പണിമുടക്കിനുശേഷം കൂടുതൽ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും യുഎൻഎ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ വ്യക്തമാക്കി.
ശനിയാഴ്ച ആശുപത്രികളിലെ മൂന്നിൽ ഒന്ന് ജീവനക്കാര്‍ ജോലിക്ക് കയറും. ബാക്കിയുള്ളവര്‍ സൂചനാ സമരത്തിൽ പങ്കെടുക്കും. പണിമുടക്ക് ദിവസം അവകാശ പ്രഖ്യാപന സമ്മേളനവും നടക്കും. തൃശൂരിലായിരിക്കും അവകാശ പ്രഖ്യാപന സമ്മേളനം നടക്കുക.
നിലവിൽ 20000 രൂപയാണ് ഏറ്റവും കുറഞ്ഞ വേതനം. വര്‍ഷങ്ങളായി ശമ്പള പരിഷ്കരണം ഉണ്ടായിട്ടെന്നും സര്‍ക്കാര്‍ ഇക്കാര്യത്തിൽ ഇടപെടണമെന്നുമാണ് സംഘടനയുടെ ആവശ്യം.
Kerala
കൊച്ചി: മാസത്തിൽ രണ്ട് ശനിയാഴ്ചകളിൽ ഹൈക്കോടതി പ്രവർത്തിക്കണമെന്ന ശുപാർശയെ എതിർത്ത് കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ. ശനിയാഴ്ചകളിൽ കോടതി പ്രവർത്തിക്കുന്നതിന് പകരം എല്ലാ പ്രവൃത്തിദിവസങ്ങളിലും സമയം 30 മിനിറ്റ് വീതം കൂട്ടാ അസോസിയേഷൻ നിർദ്ദേശിച്ചു.
ഹൈക്കോടതിയിലെ കേസുകളുടെ ബാഹുല്യം കുറയ്ക്കുന്നതിനായി മാസത്തിൽ രണ്ട് ശനിയാഴ്ചകളിൽ കോടതി പ്രവർത്തിക്കണമെന്ന് ഹൈക്കോടതി രജിസ്ട്രാർ ജനറൽ നേരത്തെ അഭിഭാഷക സംഘടനയോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഹൈക്കോടതിയുടെ ഈ നീക്കത്തെ എതിർത്തുകൊണ്ട് അസോസിയേഷൻ പ്രമേയം പാസാക്കി.
നിലവിലെ സമയക്രമമായ രാവിലെ പത്ത് മുതൽ വൈകിട്ട് 4:15 വരെ എന്നുള്ളത്, പത്ത് മുതൽ വൈകിട്ട് 4:45 വരെ നീട്ടാമെന്നാണ് അസോസിയേഷൻ മുന്നോട്ടുവെച്ച ബദൽ നിർദേശം. ഇതുവഴി ആഴ്ചയിൽ അധികമായി രണ്ടര മണിക്കൂർ കോടതിക്ക് ലഭിക്കുമെന്നും ഇത് ശനിയാഴ്ചകളിലെ സിറ്റിംഗിന് തുല്യമാകുമെന്നും അവർ ചൂണ്ടിക്കാട്ടി.
ദൂരസ്ഥലങ്ങളിൽ നിന്ന് വരുന്ന അഭിഭാഷകർക്കും കോടതി ജീവനക്കാർക്കും ശനിയാഴ്ചകളിലെ സിറ്റിംഗ് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്ന് സംഘടന വ്യക്തമാക്കി. ഇത് അഭിഭാഷകരുടെ ജോലിഭാരം കൂട്ടുമെന്നും കുടുംബത്തോടൊപ്പമുള്ള സമയം നഷ്ടപ്പെടുത്തുമെന്നും അവർ പ്രമേയത്തിൽ പറഞ്ഞു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അടക്കമുള്ളവർ കോടതികളുടെ കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാൻ ശനിയാഴ്ചകളിൽ കോടതി പ്രവർത്തിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ഡൽഹി, അലഹബാദ് തുടങ്ങിയ ഹൈക്കോടതികളിലെ അഭിഭാഷക സംഘടനകളും ഈ നീക്കത്തെ എതിർത്തിട്ടുണ്ട്.