Sports
ലണ്ടന്‍: ഇംഗ്ലീഷ് കാരബാവൊ കപ്പ് (ലീഗ് കപ്പ്) ഫുട്ബോളില്‍ ക്വാര്‍ട്ടറില്‍ മാരത്തണ്‍ പെനാല്‍റ്റി ഷൗട്ടൗട്ടിനൊടുവില് ക്രിസ്റ്റല്‍ പാലസിന് എതിരേ ആഴ്സണലിനു 8-7ന്റെ ജയം. നിശ്ചിത സമയത്ത് ഇരുടീമും 1-1 സമനിലയില്‍ മത്സരം അവസാനിപ്പിച്ചു.
തുടര്‍ന്ന് അരങ്ങേറിയ ഷൗട്ടൗട്ടിലെ ആദ്യ അഞ്ച് പെനാല്‍റ്റിയിലും (5-5) സമനിലപൂട്ട് പൊളിക്കാനായില്ല. ഷൂട്ടൗട്ട് സഡന്‍-ഡെത്തിലേക്കു കടന്നപ്പോള്‍ എട്ടാം കിക്കില്‍ ഫലമെത്തി.
ക്രിസ്റ്റല്‍ പാലസിന്റെ എട്ടാം കിക്കെടുത്ത മാക്സന്‍സ് ലാക്രോയിക്സിന്റെ ഷോട്ട് ആഴ്സണല്‍ ഗോള്‍ കീപ്പര്‍ കേപ അരിസബലാഗ തടഞ്ഞു; സെമിയിലേക്കു മുന്നേറിയ ഗണ്ണേഴ്സിന്റെ വിജയാഹ്ലാദം.
80-ാം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെ ആഴ്സണല്‍ ലീഡ് നേടിയിരുന്നു. സ്റ്റോപ്പേജ് ടൈമില്‍ (90+5) ക്രിസ്റ്റല്‍ പാലസ് 1-1ന് ഒപ്പമെത്തി.
Sports
ദോഹ: പെനാൽറ്റി ഷൂട്ടൗട്ടിൽ അഞ്ചിൽ നാലും തടുത്ത റഷ്യൻ ഗോൾകീപ്പർ മാറ്റ്വി സഫോനോവിന്റെ ഹീറോയിസത്തിൽ 2025 ഇന്റർകോണ്ടിനെന്റൽ കപ്പ് കിരീടം ഉയർത്തി പാരീസ് സെന്റ് ജർമെയ്ൻ.
1-1 സമനിലയിൽ അവസാനിച്ച മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയതോടെ പിഎസ്ജി 2-1ന് ഫ്ലെമെംഗോയെ പരാജയപ്പെടുത്തുകയായിരുന്നു.ഖത്തറിലെ അൽ-റയ്യാൻ സ്റ്റേഡിയത്തിലായിരുന്നു മത്സരം.
2025 കലണ്ടർ വർഷം ആറ് ട്രോഫികളുമായി അവസാനിപ്പിച്ച ലൂയിസ് എൻറിക്വയുടെ ടീം ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് ക്ലബ്ബായി മാറി. ട്രോഫി ഡെസ് ചാന്പ്യൻസ്, ഫ്രഞ്ച് ലീഗ്, ഫ്രഞ്ച് കപ്പ്, ചാന്പ്യൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ്, ഇന്റർകോണ്ടിനെന്റൽ കപ്പ് എന്നിങ്ങനെയാണ് ആറ് കിരീട നേട്ടം.
ക്വിച്ച ക്വാററ്റ്സ്ഖേലിയയും ജോർജീഞ്ഞോയും ഇരു ടീമിനുമായി ഓരോ ഗോൾ നേടിയതോടെ മത്സരം നിശ്ചിത സമയത്ത് 1-1 സമനിലയിൽ അവസാനിച്ചു.
ഇതോടെ മത്സരം അരമണിക്കൂർ അധിക സമയത്തേക്കു നീണ്ടു. തുല്ല്യത തുടർന്നതോടെ പെനാൽറ്റിയിലൂടെ വിജയിയെ നിർണയിക്കുകയായിരുന്നു.
Sports
ഹിസോര്: സെന്‍ട്രല്‍ ഏഷ്യന്‍ ഫുട്ബോള്‍ അസോസിയേഷന് (കാഫ) നേഷന്‍സ് കപ്പില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം. ശക്തരായ ഒമാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2ന് കീഴടക്കിയാണ് ഇന്ത്യ വെങ്കലം നേടിയത്.
നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും ഓരോ ഗോൾ വീതം നേടി സമനില പിടിച്ചതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ഗോൾ നേടാനായില്ല. 55-ാം മിനിറ്റില്‍ ജമീല്‍ അല്‍ യഹ്മദി നേടിയ ഗോളിലൂടെ ഒമാന്‍ മുന്നിലെത്തി. പിന്നീട് ഇന്ത്യ നടത്തിയത് തിരിച്ചടിക്കാനുള്ള ശ്രമങ്ങളായിരുന്നു.
80-ാം മിനിറ്റില്‍ ഇന്ത്യ ഒപ്പമെത്തി. പകരക്കാരനായി ഇറങ്ങിയ ഉദാന്ത സിംഗ് നേടിയ ഗോളിലൂടെയാണ് ഇന്ത്യ സമനില നേടിയത്. പിന്നീട് അധിക സമയത്ത് ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല.