Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Signs

ഹംഗറിയിൽ സ്വന്തം പുറത്താക്കൽ ബില്ലിൽ ഒപ്പുവച്ച് പ്രസിഡന്‍റ്

ബുഡാപെസ്റ്റ്: ഹംഗറിയിൽ തന്‍റെ കാലാവധി അവസാനിപ്പിക്കാനായി പാർലമെന്‍റ് പാസാക്കിയ ഭരണഘടനാ ഭേദഗതിയിൽ ഒപ്പുവച്ചതായി പ്രസിഡന്‍റ് തമാസ് സുൾയോക്ക് അറിയിച്ചു.

നിയമപ്രകാരം ഭേദഗതിയിൽ ഒപ്പുവയ്ക്കുകയല്ലാതെ തനിക്കു വേറെ വഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഇത്തരം നടപടികൾ രാജ്യത്തെ നിയമവാഴ്ചയ്ക്കു ഹാനികരമാണെന്നും മുൻ ഭരണഘടനാ കോടതി ജഡ്ജികൂടിയായ അദ്ദേഹം കൂട്ടിച്ചേർത്തു.

സെപ്റ്റംബറിലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ പ്രധാനമന്ത്രി പീറ്റർ മാജാറിന്‍റെ ഭരണകക്ഷിയാണു പ്രസിഡന്‍റ് സുൾയോക്കിനെ പുറത്താക്കാൻ ഭരണഘടന ഭേദഗതി ചെയ്തത്.

16 വർഷം ഭരിച്ച മുൻ പ്രധാനമന്ത്രി വിക്തർ ഓർബാന്‍റെ അധികാര കേന്ദ്രങ്ങളെല്ലാം നീക്കം ചെയ്യുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു ഇത്.
2024ൽ ഓർബാന്‍റെ പാർട്ടി അംഗങ്ങൾ തെരഞ്ഞെടുത്ത സുൾയോക്കിൽ ജനങ്ങൾക്കു വിശ്വാസം നഷ്ടപ്പെട്ടെന്നു പ്രധാനമന്ത്രി മാജാർ ചൂണ്ടിക്കാട്ടി.

പാർലമെന്‍റിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷമുള്ളതിനാൽ മാജാറിന്‍റെ പാർട്ടിക്ക് ഏതു നിമയവും അനായാസം ഭേദഗതി ചെയ്യാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. പാർലമെന്‍റ് സ്പീക്കർ ആഗ്നസ് ഫോർസ്തോഫർ ഇടക്കാല പ്രസിഡന്‍റിന്‍റെ ചുമതല വഹിക്കുമെന്ന് മാജാർ അറിയിച്ചു.

Business

ഹെല്‍ത്ത് ജീവനീയം, സിഎഫ്എച്ച്ഇ എന്നിവയുമായി ബീഏബിള്‍ കരാറിലായി

കൊച്ചി: എഐ അധിഷ്ഠിത ഗെയിം അടിസ്ഥാനത്തിലുള്ള പുനരധിവാസ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്ന ബീഏബിള്‍ ഹെല്‍ത്ത്, നാഡീരോഗബാധിതരായ കുട്ടികള്‍ക്കായി എഐ അധിഷ്ഠിത സഹകരണത്തിന് ജീവനീയം റിസര്‍ച്ച് സെന്‍റര്‍, ഹൈദരാബാദിലെ സെന്‍റര്‍ ഫോര്‍ ഹെല്‍ത്ത്‌കെയര്‍ എന്‍ട്രപ്രണര്‍ഷിപ്പ് (സിഎഫ്എച്ച്ഇ) ഐഐടി എന്നിവയുമായി സഹകരിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

സെറിബ്രല്‍ പാള്‍സി, ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍, എഡിഎച്ച്ഡി എന്നിവയുള്‍പ്പെടെയുള്ള നാഡീവികസന സംബന്ധമായ അവസ്ഥകളുള്ള കുട്ടികള്‍ക്കായി ചെലവുകുറഞ്ഞ എഐ അധിഷ്ഠിത പുനരധിവാസ സംവിധാനങ്ങള്‍ വികസിപ്പിക്കുകയും ക്ലിനിക്കല്‍ തലത്തില്‍ പരിശോധിക്കുകയും ചെയ്യുകയാണ് സഹകരണത്തിന്‍റെ ലക്ഷ്യം.

ഇതോടനുബന്ധിച്ച് ആയുര്‍വേദ ആശുപത്രിയും ഗവേഷണ കേന്ദ്രവും നടത്തുന്ന ജീവനീയം എന്‍എബിഎച്ച് മാനദണ്ഡങ്ങള്‍ അനുസരിച്ച് നിര്‍മിച്ച ജീവനീയം മെഡിപോളിസ് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു.

ജീവനീയം ഹോസ്പിറ്റല്‍സ് സ്ഥാപകയും മെഡിക്കല്‍ ഡയറക്ടറുമായ ഡോ. രശ്മി പ്രമോദ്, ബീഏബിള്‍ ഹെല്‍ത്ത് സിഇഒയും സഹസ്ഥാപകനുമായ ഹബീബ് അലി എന്നിവർ സന്നിഹിതരായിരുന്നു.

Sports

യുവ ഇന്ത്യൻ വിംഗർ ടൈസൺ സിംഗിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: യുവ വിംഗർ ടൈസൺ സിംഗിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി. നിലവിലെ സീസണിൽ കളിക്കുന്നതിനായി ടൈസൺ ടീമിനൊപ്പം ചേർന്നു. മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്സിന്‍റെ റിസർവ് ടീമിൽ നിന്നാണ് ഇരുപത്തിയൊന്നുകാരനായ ടൈസൺ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്.

ആക്രമണ ഫുട്ബോളിൽ ശ്രദ്ധേയനായ ടൈസൺ, വിങ്ങുകളിൽ മികവ് പുലർത്തുന്നതിനൊപ്പം മധ്യനിരയിലും മുന്നേറ്റനിരയിലും ഒരുപോലെ തിളങ്ങാൻ കെൽപ്പുള്ള താരമാണ്. മണിപ്പുരിൽ നിന്നുള്ള ഈ യുവതാരം ഇന്ത്യയുടെ അണ്ടർ 20 ദേശീയ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.

ഐ ലീഗ്, റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്‍റ് ലീഗ്, മറ്റ് പ്രധാന കപ്പ് ടൂർണമെന്‍റുകൾ എന്നിവയിൽ കളിച്ച് മികച്ച പരിചയസമ്പത്തുമായാണ് ടൈസൺ ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. ചണ്ഡീഗഡ് ഫുട്ബോൾ അക്കാദമിയിലൂടെ വളർന്ന ടൈസൺ, 2020-21 സീസണിൽ എഐഎഫ്എഫിന്റെ ഇന്ത്യൻ ആരോസിലൂടെയാണ് പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. പിന്നീട് 2022-23 സീസണിൽ മോഹൻ ബഗാൻ റിസർവ് ടീമിലെത്തി.

ഈ പ്രായവിഭാഗത്തിലെ ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാളായ ടൈസണെ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് താരത്തെ സ്വാഗതം ചെയ്തുകൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റർജി പറഞ്ഞു. 

Business

ജിസിസി രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാരചർച്ച;നിബന്ധനകളിൽ ഒപ്പുവച്ച് ഇന്ത്യ

ന്യൂഡൽഹി: ഗൾഫ് സഹകരണ കൗണ്‍സിലുമായി (ജിസിസി) സ്വതന്ത്ര വ്യാപാര ചർച്ചകൾ പുനരാരംഭിക്കാൻ ഇന്ത്യ ധാരണയിലെത്തി. ഇതിന്‍റെ ഭാഗമായി സ്വതന്ത്ര വ്യാപാരക്കരാറിനുവേണ്ടിയുള്ള (എഫ്ടിഎ) നിബന്ധനകളിൽ ഒപ്പുവച്ചു. കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയലിന്‍റെ നേതൃത്വത്തിലായിരുന്നു ജിസിസി രാജ്യങ്ങളുമായി ധാരണയിലെത്തിയത്.

ബഹറിൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ അറബ് രാജ്യങ്ങളുൾപ്പെടുന്ന ജിസിസിയുമായി എഫ്ടിഎ ഒപ്പിടുന്നതിനുള്ള ചർച്ചകൾ ഇന്ത്യ 2004 മുതൽ ആരംഭിച്ചതാണ്.

2006ലും 2008ലും രണ്ടു റൗണ്ട് ചർച്ചകൾ നടന്നതാണെങ്കിലും 2011ൽ എല്ലാ രാജ്യങ്ങളുമായും സാന്പത്തിക സഖ്യങ്ങളുമായും വ്യാപാര ചർച്ചകൾ മരവിപ്പിക്കാനായി ജിസിസി തീരുമാനമെടുത്തതിലൂടെ എഫ്ടിഎയും സ്തംഭിച്ചു.

എന്നാൽ, 2022ൽ ജിസിസി ജനറൽ സെക്രട്ടറി ഇന്ത്യ സന്ദർശിച്ചതിനുശേഷമാണ് വീണ്ടും ചർച്ചകൾ നടത്താനുള്ള ശ്രമങ്ങൾക്ക് ജീവൻ വച്ചത്. ജിസിസിയുമായി എഫ്ടിഎ ഒപ്പിടുന്നത് ജിസിസി രാജ്യങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്നും ഭക്ഷ്യസുരക്ഷയെയും ഊർജസുരക്ഷയെയും പ്രോത്സാഹിപ്പിക്കുമെന്നും പീയൂഷ് ഗോയൽ പറഞ്ഞു.

Latest News

Corehub Up