ബര്‍ലിന്‍: ലഫ്ത്താന്‍സാ പൈലറ്റുമാര്‍ പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിച്ചു. മിഡില്‍ ഈസ്റ്റിൽ യുദ്ധം കടുക്കുന്ന സാഹചര്യത്തിലാണ് പൈലറ്റുമാരുടെ സംഘടനയായ 'യൂണിയന് കോക്പിറ്റ്' (Vereiningung Cockpit) ഈ തീരുമാനമെടുത്തത്.
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷഭരിതമായ സാഹചര്യം കണക്കിലെടുത്ത് ലഫ്താന്‍സ വിമാനക്കമ്പനിയിലെ പൈലറ്റുമാര്‍ ഈ ആഴ്ച നടത്താനിരുന്ന പണിമുടക്ക് മാറ്റിവച്ചു. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ യാത്രക്കാരുടെ സുരക്ഷയ്ക്കും ചരക്ക് നീക്കത്തിനുമാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് പൈലറ്റുമാരുടെ സംഘടന അറിയിച്ചു.
തിരിച്ചെത്തിക്കല്‍ ദൗത്യങ്ങള്‍ യുദ്ധമേഖലകളില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിന് വിമാന സര്‍വീസുകള്‍ അത്യാവശ്യമാണ്.
നിലവിലെ സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ തടസമില്ലാതെ നടത്തുന്നതിനാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. എങ്കിലും മാനേജ്മെന്റുമായുള്ള വേതന തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ല," എന്ന് യൂണിയന് വ്യക്തമാക്കി.
സാഹചര്യങ്ങള്‍ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും വരും ദിവസങ്ങളില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും യൂണിയന് അറിയിച്ചു.