Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Unhappy

ഐഎഎസ് തലപ്പത്തെ അഴിച്ചുപണി; ചീഫ് സെക്രട്ടറിയുടെ നടപടിയിൽ മന്ത്രിമാർക്ക് അതൃപ്തി

തിരുവനന്തപുരം: പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് തൊട്ടുപിന്നാലെ സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി നടത്തിയ ചീഫ് സെക്രട്ടറിയുടെ നടപടികളിൽ മന്ത്രിമാർക്ക് അതൃപ്തി.

കളക്ടർമാരുടെ മാറ്റം റവന്യു മന്ത്രി അറിയാതെയാണ് നടന്നത്. കൂടാതെ വ്യവസായ വകുപ്പ് ഡയറക്ടറെ വച്ചതും വ്യവസായ മന്ത്രി അറിയാതെയാണ്. ഈ ഘട്ടത്തിലാണ് ചീഫ് സെക്രട്ടറിയുടെ നടപടിയിൽ മന്ത്രിമാർ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചത്.

സംസ്ഥാന ഭരണതലപ്പത്ത് വലിയ മാറ്റങ്ങളാണ് പുതിയ ഉത്തരവിലൂടെ വന്നിരിക്കുന്നത്. പാട്ടീൽ അജിത് ഭഗവത് റാവുവിനെ ധനവകുപ്പ് സെക്രട്ടറിയായി നിയമിച്ചു. പി.ബി. നൂഹിനെയാണ് ജിഎസ്ടി കമ്മീഷ്ണറായി നിയമിച്ചിരിക്കുന്നത്. കെ. ഇമ്പശേഖറാണ് പുതിയ വാട്ടർ അതോറിറ്റി എംഡി.

കണ്ണൂർ കളക്ടറായ അരുൺ കെ. വിജയനെയാണ് വ്യവസായ വകുപ്പ് ഡയറക്ടറായി നിയമിച്ചത്. ഈ നിയമനത്തിലാണ് വ്യവസായ മന്ത്രി അതൃപ്തി അറിയിച്ചിരിക്കുന്നത്. സ്നേഹിൽ കുമാർ സിംഗിനെ പുതിയ എൻട്രൻസ് കമ്മീഷ്ണറായി നിയമിച്ചു.

Kerala

ഹലാൽ ഭക്ഷണം: റെയിൽവേയുടെ മറുപടിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന് അതൃപ്തി

പരവൂർ: ട്രെയിനുകളിൽ ഹലാൽ സാക്ഷ്യപ്പെടുത്തിയ ഭക്ഷണം വിളമ്പുന്നത് സംബന്ധിച്ച് ഇന്ത്യൻ റെയിൽവേ നൽകിയ മറുപടി റിപ്പോർട്ട് അപൂർണവും സുതാര്യതയില്ലാത്തതുമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ.

ഈ വിഷയത്തിൽ ബന്ധപ്പെട്ട എല്ലാ അധികാരികളിൽ നിന്നുമുള്ള വിശദമായ പ്രതികരണങ്ങൾ അടങ്ങിയ റിപ്പോർട്ട് നാല് ആഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ കമ്മീഷൻ റെയിൽവേയോട് ആവശ്യപ്പെട്ടു.

ഇന്ത്യൻ റെയിൽവേ മാംസാഹാരത്തിൽ ഹലാൽ സംസ്കരിച്ച മാസം മാത്രമേ വിളമ്പുന്നുള്ളൂ എന്ന പരാതിയാണ് യാത്രക്കാരിൽ നിന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന് ലഭിച്ചത്. തുടർന്നാണ് ഇതു സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ റെയിൽവേ ബോർഡിന് നോട്ടീസ് നൽകിയത്.

ട്രെയിനുകളിൽ ഹലാൽ സാക്ഷ്യപ്പെടുത്തിയ ഭക്ഷണം വിൽക്കുന്നതിനോ വിളമ്പുന്നതിനോ ഔദ്യോഗികമായ വ്യവസ്ഥകൾ ഒന്നുമില്ലന്നാണ് റെയിൽവേ മന്ത്രാലയം കമ്മീഷനെ മറുപടിയായി അറിയിച്ചത്. ഇന്ത്യൻ റെയിൽവേയും ഐആർസിടിസിയും അവരുടെ ഭക്ഷ്യ ഉത്പന്നങ്ങൾക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അഥോറ്റി ഓഫ് ഇന്ത്യയുടെ മാർഗനിർദേശങ്ങൾ പാലിക്കുന്നതായും റെയിൽവേയുടെ മറുപടിയിൽ ചൂണ്ടിക്കാട്ടി.

മാത്രമല്ല ഹലാൽ സാക്ഷ്യപ്പെടുത്തിയ ഒരു ഭക്ഷണവും ഇന്ത്യൻ റെയിൽവേ ഒരിടത്തും വിളമ്പുന്നില്ലന്നും റെയിൽവേ പറയുന്നു.എന്നാൽ ഇതുമായി ബന്ധപ്പെട്ട കൃത്യമായ ഒരു രേഖകളും വ്യവസ്ഥകളും ഐആർസിടിസിയുടെ ഭാഗത്ത് ഇല്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ഇതേ തുടർന്നാണ് റെയിൽവേയുടെ റിപ്പോർട്ട് അപൂർണമാണെന്ന കമ്മീഷൻ വിലയിരുത്തൽ.

യാത്രക്കാരുടെ ഭക്ഷണം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ഇത്തരം നിലപാടുകൾ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും കമ്മീഷൻ വിലയിരുത്തുന്നു. മാത്രമല്ല വ്യക്തികൾക്ക് അവർ എന്താണ് കഴിക്കുന്നത് എന്നറിയാനുള്ള അവകാശം ഉണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.

ഇത്തരത്തിൽ നിരവധി ആശങ്കകൾ ബാക്കി നിൽക്കുന്നതിനാൽ റെയിൽവേയുടെ മറുപടിയിൽ കമ്മീഷൻ ഒട്ടും തൃപ്തരല്ല. ഈ സാഹചര്യത്തിലാണ് കമ്മീഷൻ റെയിൽ മന്ത്രാലയത്തോട് കൃത്യതയാർന്ന മറുപടി ആവശ്യപ്പെടുന്നത്. ഹലാൽ ഭക്ഷണ വിതരണം സംബന്ധിച്ച് ചില യാത്രക്കാർ വിവരാവകാശ നിയമപ്രകാരം മറുപടി ആവശ്യപ്പെടുകയുണ്ടായി. ഇങ്ങനെ ലഭിച്ച മറുപടികളും കമ്മീഷൻ വിശദമായി പരിശോധിച്ചു. അതും അപൂർണമാണെന്ന നിഗമനത്തിലാണ് കമ്മീഷൻ എത്തിച്ചേർന്നിട്ടുള്ളത്.

Latest News

Corehub Up