പെരമ്പലൂര്‍: തമിഴ്നാട്ടിലെ കുന്നം ബസ് സ്റ്റാന്‍ഡില്‍ വിസികെ, ഡിഎംകെ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു.
നേരത്തേഡിഎംകെ മുന്നണിയുടെ ഭാഗമായിരുന്ന വിസികെ ടിവികെ സര്‍ക്കാരിന്റെ ഭാഗമായതിനെത്തുടര്‍ന്ന് ഇരുപാര്‍ട്ടികളും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. ക്രമസമാധാന പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി ഇരുപാര്‍ട്ടികള്‍ക്കും പ്രതിഷേധം നടത്താനുള്ള അനുമതി പോലീസ് നേരത്തേനിഷേധിച്ചിരുന്നു.
ഇത് അവഗണിച്ച് പ്രവര്‍ത്തകര്‍ ബസ് സ്റ്റാന്‍ഡിനു സമീപം ഒത്തുകൂടുകയായിരുന്നു. സ്ഥലത്ത് തടിച്ചുകൂടിയ പ്രവര്‍ത്തകരെ പോലീസ് ഇടപെട്ട് പിരിച്ചുവിടുകയും രംഗം ശാന്തമാക്കുകയും ചെയ്തതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് അറിയിച്ചു.
ഇരുവിഭാഗവും പരസ്പരം കല്ലെറിഞ്ഞെന്നും ചിലര്‍ കൈയാങ്കളിയില്‍ ഏര്‍പ്പെട്ടതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.