Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vegetable

Kollam

പച്ചക്കറി വില കുതിക്കുന്നു

കൊല്ലം: വിപണിയില്‍ പച്ചക്കറി വില കുതിക്കുന്നു. തമിഴ്‌നാട്ടില്‍ വേനല്‍ കടുക്കുകയും പച്ചക്കറി കൃഷി വ്യാപകമായി നശിക്കുകയും ചെയ്തതോടെയാണ് പച്ചക്കറി വില കുതിച്ചുയരാന്‍ ഇടയാക്കിയത്.

വേനല്‍ കടുത്തതോടെ കേരളത്തില്‍ പച്ചക്കറി ഉത്പാദനം കുറഞ്ഞു. ഇതോടെ തമിഴ്‌നാട് പച്ചക്കറിയെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങി. ഈ അവസരം മുതലെടുത്ത് തമിഴ്‌നാട് പച്ചക്കറിക്ക് വിലകൂട്ടുകയും ചെയ്തു.

ചില പച്ചക്കറി ഇനങ്ങളുടെ വില ഇരട്ടിയായി. മറ്റു ചിലതിന് 15 രൂപ വരെ വിലകൂടി. ബീന്‍സ് വിലയാണ് രണ്ടാഴ്ചയ്ക്കിടെ ഇരട്ടിയായത്.

ബീന്‍സ് മൊത്ത വില 70 ല്‍ നിന്ന് 140 രൂപയായിട്ടാണ് ഉയര്‍ന്നത്. ഇഞ്ചി വില കിലോയ്ക്ക് 80 മുതല്‍ 140 വരെയായി ഉയര്‍ന്നു. പാവയ്ക്ക കിലോയ്ക്ക് 70- 80 വരെയാണ് മൊത്തവിപണി വില. തക്കാളി 55 ല്‍ നിന്ന് 60 ആയി. വെള്ളരി വിലയില്‍ മാറ്റമില്ല. തടിയന്‍, മത്തന്‍ 20 വീതം ചേന 30, മുരിങ്ങക്ക- 30, അമര- 30 , വെണ്ടയ്ക്ക- 30, കത്തിരി -40, പച്ചമുളക് -40 രൂപ വീതമാണ്.

ചെറിയ ഉള്ളി, ചേമ്പ്, പയര്‍ എന്നീ ഇനങ്ങള്‍ക്ക് 70- 75 വരെയാണ് വില. പച്ചക്കറി ചില്ലറ വില്പനയില്‍ ദൂരം കൂടുന്നതിന് അനുസരിച്ച് വില വ്യത്യാസം നേരിടും.തെങ്കാശി, പുളിയങ്കുടി, ചത്രം എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും പച്ചക്കറിയെത്തുന്നത്. ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് വളരെകുറച്ച് പച്ചക്കറി ഇനങ്ങള്‍ മാത്രമേ കൊല്ലം വിപണിയില്‍ എത്തുന്നുള്ളൂ.

 

District News

പൂച്ചട്ടിയിൽ ജൈവ പച്ചക്കറി കൃഷി തുടങ്ങി കുരുന്നുകൾ

കൊല്ലം: അമൃതുകുളങ്ങര മുണ്ടയ്ക്കൽ ഈസ്റ്റ് ഗവ.എൽപി സ്കൂളിൽ ജൈവ പച്ചക്കറി കൃഷി തുടങ്ങി. ‘കൂട്ടുകൂടാം ഹരിത ചങ്ങാതിക്കൊപ്പം’എന്ന പരിപാടിയിൽ കുട്ടികൾ 50 പൂച്ചട്ടികളിൽ പച്ചക്കറി തൈകൾ നട്ടു.

വഴുതന, പച്ചമുളക്, വെണ്ട, തക്കാളി തുടങ്ങി സ്കൂൾ ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികളാണ് നട്ടത്. തൈകളുടെ വളർച്ചാഘട്ടങ്ങൾ കുട്ടികൾ ജൈവ ഡയറിയിൽ രേഖപ്പെടുത്തും. ജൈവ കൃഷിയുടെ ബാലപാഠങ്ങൾ കുട്ടികളിൽ എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

അമൃതലയ പ്രസിഡന്‍റ് കെ.പ്രസന്നകുമാറും പ്രധാനാധ്യാപിക എസ്.ലളിതാഭായിയും ചേർന്ന് ആദ്യ പച്ചക്കറിത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ഡി.ഡിക്‌സൺ, എസ്.സുമിന, ഗ്രേസ് മൈക്കിൾ എന്നിവർ നേതൃത്വം നൽകി.

 

Latest News

Corehub Up