Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Visa

Europe

ഇന്ത്യക്കാർക്ക് ജർമനി വഴി ട്രാൻസിറ്റ് വീസയില്ലാതെ യാത്ര; 90 യൂറോ വരെ ലാഭം

ബെർലിൻ: മറ്റ് രാജ്യങ്ങളിലേക്കുള്ള കണക്റ്റിംഗ് വിമാനയാത്രകൾക്കായി ജർമനി വഴി യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇനി എയർപോർട്ട് ട്രാൻസിറ്റ് വീസ (Airport Transit Visa/Type A Schengen Visa) ആവശ്യമില്ല.

ജർമൻ സർക്കാരിന്‍റെ പുതിയ തീരുമാനം ജൂൺ മൂന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഈ മാറ്റത്തോടെ ഇന്ത്യൻ യാത്രക്കാർക്ക് ട്രാൻസിറ്റ് വീസ ഫീസിനായി ചെലവഴിക്കേണ്ടിരുന്ന ഏകദേശം 90 യൂറോ (ഏകദേശം ₹8,500) വരെ ലാഭിക്കാനാകും.

ഈ വർഷം ജനുവരിയിൽ ജർമൻ ചാൻസലർ ഫ്രീഡ്രിഷ് മെർസ് ഇന്ത്യ സന്ദർശിച്ചപ്പോൾ ഇരുരാജ്യങ്ങളും തമ്മിൽ രൂപപ്പെടുത്തിയ തന്ത്രപ്രധാന പങ്കാളിത്തത്തിന്‍റെ ഭാഗമായാണ് ഈ വീസ ഇളവ് അനുവദിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിന് മുമ്പ് ഫ്രാൻസും ഇന്ത്യൻ യാത്രക്കാർക്കുള്ള സമാന ട്രാൻസിറ്റ് വീസ നിബന്ധനകൾ ഇളവുനൽകിയിരുന്നു.

ലുഫ്താൻസയും എയർ ഇന്ത്യയും ഉൾപ്പെടെയുള്ള വിമാന സർവീസുകൾ ഉപയോഗിച്ച് യുകെ, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾക്ക് ഈ തീരുമാനം ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.

ഇതിലൂടെ കൂടുതൽ കുറഞ്ഞ നിരക്കിലുള്ള കണക്റ്റിംഗ് ടിക്കറ്റുകൾ തെരഞ്ഞെടുക്കാനും അവസരം ലഭിക്കും.

ട്രാൻസിറ്റ് വീസ ഇളവ് ലഭിക്കാൻ പാലിക്കേണ്ട നിബന്ധനകൾ

ജർമൻ അധികൃതർ ചില നിർണായക നിബന്ധനകൾ മുന്നോട്ടുവച്ചിട്ടുണ്ട്. ഇവ പാലിക്കാത്ത പക്ഷം യാത്ര തടസപ്പെടാൻ സാധ്യതയുണ്ട്.

ആദ്യമായി, യാത്രയുടെ അന്തിമ ലക്ഷ്യസ്ഥാനം ഷെൻഗൻ മേഖലയ്ക്ക് പുറത്തുള്ള രാജ്യമാകണം. ഇന്ത്യയിൽ നിന്ന് ജർമനി വഴി യുകെ, അമേരിക്ക, കാനഡ തുടങ്ങിയ നോൺ-ഷെൻഗൻ രാജ്യങ്ങളിലേക്ക് പോകുന്നവർക്കാണ് ഈ ഇളവ് ലഭിക്കുക.

അതേസമയം, ജർമനിയിൽ നിന്ന് ഫ്രാൻസ്, ഇറ്റലി, നെതർലൻഡ്സ് തുടങ്ങിയ മറ്റ് ഷെൻഗൻ രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് സാധാരണ ഷെൻഗൻ വീസ നിർബന്ധമായിരിക്കും.

കൂടാതെ, ജർമൻ വിമാനത്താവളത്തിലെ ട്രാൻസിറ്റ് സമയം 24 മണിക്കൂറിൽ താഴെയായിരിക്കണം. യാത്രക്കാർ അന്താരാഷ്ട്ര ട്രാൻസിറ്റ് സോണിന് പുറത്തേക്ക് പോകാനോ വിമാനത്താവളത്തിന് പുറത്തുള്ള താമസസൗകര്യങ്ങൾ ഉപയോഗിക്കാനോ പാടില്ല.

വീസയില്ലാത്ത ട്രാൻസിറ്റ് അനുവദിക്കുന്ന അഞ്ച് വിമാനത്താവളങ്ങൾ

ജർമനിയിലെ എല്ലാ വിമാനത്താവളങ്ങളിലും അന്താരാഷ്ട്ര ട്രാൻസിറ്റ് സൗകര്യം ലഭ്യമല്ല. താഴെ പറയുന്ന അഞ്ച് വിമാനത്താവളങ്ങൾ വഴിയുള്ള യാത്രക്കാർക്കാണ് ഈ ഇളവ് ബാധകമാകുന്നത്.

  • ഫ്രാങ്ക്ഫർട്ട് വിമാനത്താവളം - 24 മണിക്കൂറും ട്രാൻസിറ്റ് സൗകര്യം
  • മ്യൂണിക്ക് വിമാനത്താവളം - 24 മണിക്കൂറും ട്രാൻസിറ്റ് സൗകര്യം
  • ബെർലിൻ ബ്രാൻഡൻബർഗ് വിമാനത്താവളം - 24 മണിക്കൂറും ട്രാൻസിറ്റ് സൗകര്യം
  • ഡ്യൂസൽഡോർഫ് വിമാനത്താവളം - രാവിലെ ആറ് മുതൽ രാത്രി ഒമ്പത് വരെ
  • ഹാംബർഗ് വിമാനത്താവളം - പുലർച്ചെ 4.30 മുതൽ രാത്രി 11.30 വരെ

ഡ്യൂസൽഡോർഫ്, ഹാംബർഗ് വിമാനത്താവളങ്ങൾ വഴി രാത്രിസമയങ്ങളിലെ കണക്റ്റിംഗ് വിമാനങ്ങളുള്ളവർ യാത്രയ്ക്ക് മുമ്പ് ബന്ധപ്പെട്ട വിമാനക്കമ്പനികളുമായി ബന്ധപ്പെട്ടു ട്രാൻസിറ്റ് സൗകര്യം ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.

നിലവിൽ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ഇറാൻ, ഇറാഖ്, നൈജീരിയ എന്നിവ ഉൾപ്പെടെയുള്ള 19 രാജ്യങ്ങളിലെ പൗരന്മാർക്ക് ജർമനിയിൽ ട്രാൻസിറ്റ് വീസ നിർബന്ധമാണ്.

ഇന്ത്യയെ ഈ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ നയതന്ത്ര ബന്ധത്തിന്റെ ഭാഗമായാണ് കാണപ്പെടുന്നത്.

ഇന്ത്യയിലെത്തുന്ന വിദേശികൾക്ക് പുതിയ വീസ ചട്ടങ്ങൾ

ഇന്ത്യയിൽ തുടർച്ചയായി 180 ദിവസത്തിലധികം താമസിക്കാൻ ഉദ്ദേശിക്കുന്ന വിദേശ പൗരന്മാർക്കുള്ള വിസ നിയമങ്ങളിൽ കേന്ദ്ര സർക്കാർ ഭേദഗതി വരുത്തിയിട്ടുണ്ട്.

പുതിയ ചട്ടപ്രകാരം, 180 ദിവസത്തിലധികം ഇന്ത്യയിൽ തുടരാൻ ആഗ്രഹിക്കുന്നവർ ആറുമാസ കാലാവധി പൂർത്തിയാകുന്നതിന് 14 ദിവസം മുമ്പ് നിർബന്ധമായും രജിസ്റ്റർ ചെയ്യണം.

അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രമേ ഇനി വീസ കാലാവധി നീട്ടിനൽകുകയുള്ളൂ. ഓരോ പ്രവേശനത്തിലും പരമാവധി 180 ദിവസത്തെ താമസാനുമതിയുള്ള വീസ കൈവശമുള്ളവർ ഈ വ്യവസ്ഥ കൃത്യമായി പാലിക്കേണ്ടതാണ്.

വിദേശ പൗരത്വമുള്ള മാതാപിതാക്കളുള്ള കുട്ടികൾക്ക് ഇളവ്

മാതാപിതാക്കളിൽ ഒരാൾ വിദേശ പൗരനായ കുട്ടികളെ സംബന്ധിച്ച മുൻകാല ചട്ടങ്ങളിലും സർക്കാർ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

മുൻപ്, അത്തരത്തിലുള്ള കുട്ടികൾ ജനിച്ച് 30 ദിവസത്തിനകം രജിസ്ട്രേഷൻ ഓഫീസറെ വിവരം അറിയിക്കേണ്ടതായിരുന്നു. എന്നാൽ പുതിയ ചട്ടപ്രകാരം, മാതാപിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരനാണെന്നും ആ വ്യക്തി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചിട്ടില്ലെന്നും ആയാൽ ഈ നിർബന്ധം ബാധകമാകില്ല.

എന്നാൽ, കുട്ടി ഇന്ത്യയിൽ കഴിയുന്ന സമയത്തോ മറ്റേതെങ്കിലും സാഹചര്യത്തിലോ വിദേശ രാജ്യത്തിന്‍റെ പൗരത്വം സ്വീകരിക്കുകയാണെങ്കിൽ, അതുസംബന്ധിച്ച വിവരം മാതാപിതാക്കൾ നിർബന്ധമായും രജിസ്ട്രാറിനെ അറിയിക്കണമെന്ന് പുതിയ ചട്ടം വ്യക്തമാക്കുന്നു.

Kerala

വീസ ലഭിച്ചില്ല, പലസ്തീൻ നാടകം മാറ്റിവച്ചു

തൃശൂർ: രാജ്യാന്തര നാടകോത്സവത്തിലെ വിദേശവിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ‘ദ ലാസ്റ്റ് പ്ലേ ഇൻ ഗാസ’ എന്ന നാടകം അരങ്ങിലെത്തിയില്ല. കേന്ദ്രസർക്കാർ വീസ നിഷേധിച്ചതിനെതുടർന്ന് നാടകം മാറ്റിവച്ചു.

കേന്ദ്രസർക്കാരിന്‍റെ പൊളിറ്റിക്കൽ ക്ലിയറൻസ് വരെ ലഭിച്ചെങ്കിലും വീസയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണെന്ന് സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു. പലസ്തീനിലെ ഇൻഡിപെൻഡന്‍റ് നാടകസംഘത്തിന്‍റെ 60 മിനിറ്റുള്ള ഈ അറബിക് നാടകത്തിന്‍റെ അവതരണം ഇന്നലെയാണ് നടക്കേണ്ടിയിരുന്നത്.

യുദ്ധക്കെടുതികൾക്കുമുന്പ് ഗാസയിൽ അവതരിപ്പിച്ച അവസാനനാടകമാണിത്. ഗാസയിലെ സാംസ്കാരികഹത്യക്കെതിരായ പ്രതിരോധമെന്ന നിലയിലാണ് നാടകം അരങ്ങിലെത്തിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ വർഷവും പലസ്തീൻ അനുകൂല ഇസ്രേലി നാടകസംഘത്തിനു വീസ ലഭിക്കുന്നതിൽ പ്രതിസന്ധി നേരിട്ടിരുന്നു.

നാടകോത്സവം അവസാനിക്കുന്നതിനു മുന്പായി ഈ സംഘത്തെ ഇവിടെ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നു കരിവെള്ളൂർ മുരളി അറിയിച്ചു.

International

എച്ച്1 ബി വിസ; അഭിമുഖങ്ങൾ റദ്ദാക്കി യുഎസ് സർക്കാർ

വാഷിംഗ്‌ടൺ ഡിസി: ഡിസംബർ 15 മുതൽ ഷെഡ്യൂൾ ചെയ്‌തിരുന്ന ആയിരക്കണക്കിന് എച്ച്1 ബി വിസ അഭിമുഖങ്ങൾ യുഎസ് സർക്കാർ റദ്ദാക്കി. യുഎസിന്‍റെ നടപടിയിൽ ഇന്ത്യ ആശങ്ക അറിയിച്ചു.

2026 മേയ് വരെ ഇത്തരം അഭിമുഖങ്ങൾ മാറ്റിവച്ചിട്ടുണ്ടെന്നും പുനക്രമീകരിച്ച അഭിമുഖവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ നേരിടുന്ന ഇന്ത്യക്കാരിൽനിന്ന് സർക്കാരിന് നിവേദനങ്ങൾ ലഭിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പ്രശ്നങ്ങളും ആശങ്കകളും യുഎസിനെ അറിയിച്ചിട്ടുണ്ടെന്നും വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആ രാജ്യത്തിന്‍റെ പരമാധികാര മേഖലയിലാണെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് ചൂണ്ടിക്കാട്ടി. പുതിയ എച്ച്1 ബി വർക്ക് വിസകൾക്ക് ഒറ്റത്തവണ ഫീസ് ഒരുലക്ഷം ഡോളളായാണ് ഏർപ്പെടുത്തിയത്.

NRI

സുരക്ഷാ അവലോകനം കടുപ്പിച്ചു: യുഎസ് റദ്ദാക്കിയത് 85,000 യുഎസ് വീസകൾ

വാഷിംഗ്ടൺ ഡിസി: വിദേശ പൗരന്മാരുടെ രാജ്യപ്രവേശന പരിശോധന ശക്തമാക്കിയതിന്‍റെ ഭാഗമായി, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് കഴിഞ്ഞ വർഷം വീസകൾ റദ്ദാക്കി. മൊത്തം 85,000 വീസകളാണ് റദ്ദാക്കിയതിൽ റെക്കോർഡിട്ടത്. ഇതിൽ 8,000ൽ അധികം വിദ്യാർഥി വീസകൾ ഉൾപ്പെടുന്നു, ഇത് 2024ൽ റദ്ദാക്കിയതിന്‍റെ ഇരട്ടിയിലധികം വരുമെന്നത് നടപടിയുടെ ഗൗരവം വ്യക്തമാക്കുന്നു.

പൊതുസുരക്ഷാ ഭീഷണികൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് വീസ റദ്ദാക്കൽ നടപടികൾ ഊർജ്ജിതമാക്കിയത്. റദ്ദാക്കലുകളിൽ പകുതിയോളം കേസുകളും പൊതുസുരക്ഷാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് ഒരു സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.

മദ്യപിച്ച് വാഹനമോടിക്കൽ (DUIs), ആക്രമണം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുടെ വീസകളാണ് പ്രധാനമായും റദ്ദാക്കിയത്. റദ്ദാക്കപ്പെട്ട വീസകളിൽ ഇന്ത്യൻ പൗരന്മാരുടേത് എത്രയാണെന്ന് നിലവിൽ വ്യക്തമല്ല. എന്നാൽ, റദ്ദാക്കിയ വീസിറ്റർ, വിദ്യാർഥി വീസകളുടെ എണ്ണം കാര്യമായേക്കാം എന്നാണ് സൂചനകൾ.

വീസ റദ്ദാക്കലിന് പുറമെ, മറ്റ് സുരക്ഷാ, കുടിയേറ്റ നിയന്ത്രണ നടപടികളും ട്രംപ് ഭരണകൂടം ശക്തമാക്കിയിട്ടുണ്ട്. യുഎസിലെ സംരക്ഷിത സംസാര സ്വാതന്ത്ര്യത്തെ ന്ധസെൻസർഷിപ്പ് നടത്തുകയോ അതിന് ശ്രമിക്കുകയോ ചെയ്ത’ അപേക്ഷകരെ തള്ളിക്കളയാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.


ഭാഗികമായോ പൂർണമായോ യാത്രാ നിയന്ത്രണങ്ങളുള്ള 19 രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റത്തിന് താൽക്കാലികമായി നിയന്ത്രണം ഏർപ്പെടുത്തി.നൈജീരിയയിലെ ക്രിസ്ത്യൻ വിരുദ്ധ ആക്രമണങ്ങളിൽ പങ്കുള്ളവർക്കെതിരെ പുതിയ വീസ നിയന്ത്രണ നയം പ്രഖ്യാപിച്ചു.

കള്ളക്കടത്ത് ശൃംഖലകളുമായി ചേർന്ന് കുടിയേറ്റക്കാരെ അനധികൃതമായി കടത്താൻ സഹായിച്ചതിന് ആറ് മെക്സിക്കൻ ഏവിയേഷൻ എക്സിക്യൂട്ടീവുകൾക്കും അവരുടെ കുടുംബങ്ങൾക്കും യാത്രാ നിയന്ത്രണം ഏർപ്പെടുത്തി വീസ റദ്ദാക്കി.

വിദേശ വിദ്യാർഥികളുടെ പരിശോധന ഒറ്റത്തവണയുള്ള പശ്ചാത്തല പരിശോധനയായിരിക്കില്ലെന്നും, ഇത് ഒരു തുടർ പ്രക്രിയയായിരിക്കുമെന്നും ഭരണകൂടം വ്യക്തമാക്കി. യുഎസിൽ പ്രവേശിക്കുന്ന ഓരോ വിദേശ പൗരന്റെയും പശ്ചാത്തലം അതീവ ശ്രദ്ധയോടെ വിലയിരുത്താനാണ് പുതിയ നീക്കം.

Latest News

Corehub Up