റിയാദ്: സൗദി അറേബ്യയില്‍ കുടുങ്ങിപ്പോയ സന്ദര്‍ശക വിസക്കാര്‍ക്കും ഉംറ തീർഥാടകര്‍ക്കും പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാന്‍ അനുമതി നൽകി സൗദി ആഭ്യന്തര മന്ത്രാലയം.
മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ഭരണകൂടം നല്കിയ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഏപ്രില്‍ 18നകം ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി മടങ്ങാമെന്നും മന്ത്രാലയം അറിയിച്ചു.
2026 ഫെബ്രുവരി 25 മുതല്‍ വീസ കാലാവധി അവസാനിച്ചവര്‍ക്കാണ് ഈ ഇളവുകള്‍ ബാധകം. ഫാമിലി വിസിറ്റ് വിസ ഉള്‍പ്പെടെ എല്ലാത്തരം സന്ദര്‍ശക വിസകള്‍ക്കും ഇത് ബാധകമാണ്. കൂടാതെ ഉംറ വിസ, ട്രാന്‍സിറ്റ് വിസ, ഫൈനല്‍ എക്സിറ്റിലുള്ളവര് എന്നിവര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും.
ഇത്തരക്കാര്‍ക്ക് യാതൊരുവിധ പിഴയോ അധിക ഫീസോ നല്‍കാതെ തന്നെ രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി നേരിട്ട് നാട്ടിലേക്ക് മടങ്ങാം. ഇതിനായി വീസ പുതുക്കേണ്ടതില്ല. പാസ്പോര്‍ട്ട് ഓഫീസുകളിലോ മറ്റ് മന്ത്രാലയങ്ങളിലോ മുന്‍കൂട്ടി അനുമതി തേടി പോകേണ്ടതില്ല. വിമാനത്താവളങ്ങളിലെ ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ വച്ച് തന്നെ നടപടികള്‍ ലളിതമായി പൂര്‍ത്തിയാക്കാം.
എന്നാല്‍ 2026 ഏപ്രില്‍ 18നകം മടങ്ങാത്തവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി.
Tags : Saudi arabia visa stranded visitors