എമ്പുരാന്‍റെ ലൊക്കേഷൻ ഹണ്ടിനായി പൃഥ്വിരാജ് മാറ്റിവച്ചത് ഒന്നര വർഷം
Monday, March 25, 2024 3:42 PM IST
എമ്പുരാന്‍റെ ഷൂട്ടിംഗ് ലൊക്കേഷൻ കണ്ടെത്താനാ‌യി പൃഥ്വിരാജ് ചെലവഴിച്ചത് പതിനെട്ടുമാസങ്ങൾ. 2022 അവസാനം തന്നെ ചിത്രത്തിനുവേണ്ടിയുള്ള ലൊക്കേഷന്‍ ഹണ്ടിംഗ് പൃഥ്വിരാജും സംഘവും ആരംഭിച്ചിരുന്നു.

യുകെ, അമേരിക്ക, ലഡാക്ക് എന്നിവടങ്ങളിലെ ഷെഡ്യൂളുകൾ നിലവിൽ പൂർത്തിയായി കഴിഞ്ഞു. യുഎഇയിലും ഇന്ത്യയിലുമുള്ള ഭാഗങ്ങൾ ആണ് അവശേഷിക്കുന്നത്.

ലൊക്കേഷനുകൾക്കുവേണ്ടി സംവിധായകൻ പൃഥിരാജും സംഘവും ആറുമാസത്തോളമായി നടത്തിയ യാത്രകൾ ഉത്തരേന്ത്യയിൽ അവസാനിച്ചത് 2023 ഫെബ്രുവരിയിലാണ്. പിന്നീടാണ് വിദേശ ലൊക്കേഷനുകൾ തേടി ടീം വീണ്ടും യാത്ര തിരിച്ചത്.

ലൂസിഫറിലെപ്പോലെ തിരുവനന്തപുരം, വണ്ടിപ്പെരിയാർ, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലും എമ്പുരാന്‍റെ കഥ പറയുന്നുണ്ടെങ്കിലും സിനിമയുടെ രണ്ടാം ഭാഗം എന്ന നിലയിൽ എമ്പുരാനിൽ മറ്റൊരു ലോകമുണ്ടെന്ന് പൃഥ്വിരാജ് പറയുന്നു.

സിനിമയിൽ കാണിക്കുന്നതുപോലെ തന്നെ യഥാർഥ രാജ്യങ്ങളിൽ പോയി തന്നെയാണ് ഇത്തരം രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. ആ ഒറിജിനാലിറ്റിയാകും എമ്പുരാന്‍റെ പ്രധാന പ്രത്യേകത.

എമ്പുരാനിൽ മുണ്ടുമടക്കി കുത്തി അടിയുണ്ടാക്കുന്ന മോഹൻലാലിനെ നിങ്ങൾ കണ്ടെന്ന് വരില്ലെന്നും ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണോ താൻ ചെയ്യുന്നതെന്ന് ഇപ്പോൾ തനിക്ക് പോലും പറയാൻ പറ്റില്ലെന്നും പൃഥ്വിരാജ് പറയുന്നു.

മുരളി ഗോപിയാണു കഥയും തിരക്കഥയും. മഞ്ജു വാര്യർ, ടൊവീനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, സായ് കുമാർ, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, സച്ചിൻ ഖേദേക്കർ എന്നിവരും ലൂസിഫറിലെ തുടർച്ചയായ തങ്ങളുടെ വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.

ആശിർവാദ് സിനിമാസിനുവേണ്ടി ആന്‍റണി പെരുമ്പാവൂരാണു ചിത്രം നിർമിക്കുന്നത്. സുരേഷ് ബാലാജിയും ജോർജി പയനും ചേർന്നുള്ള വൈഡ് ആംഗിൾ ക്രിയേഷൻസാകും ലൈൻ പ്രൊഡക്‌ഷൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.