നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
Wednesday, March 6, 2024 9:58 AM IST
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബസ് സര്‍വീസുമായി ബന്ധപ്പെട്ടുണ്ടായ ഒരു തര്‍ക്കം നാടിന്‍റെ മനഃസാക്ഷിയെ പിടിച്ചുലച്ച പോലീസ് അതിക്രമങ്ങളില്‍ കലാശിച്ചതാണ് തങ്കമണി സംഭവം.

അതിന്‍റെ പശ്ചാത്തലത്തില്‍ രതീഷ് രഘുനന്ദന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത കുടുംബചിത്രമാണു തങ്കമണി. മാധ്യമപ്രവര്‍ത്തകനില്‍നിന്നു സംവിധായകനായ ആളെന്ന നിലയില്‍ നടന്നതും നീതി കിട്ടാത്തതും സിനിമാറ്റിക് സാധ്യതയുള്ളതുമായ സംഭവങ്ങളോടാണു താത്പര്യം.

അങ്ങനെയുള്ള തേടലിലാണ് തങ്കമണിയിലെത്തിയത്. ഫാമിലി ഡ്രാമയാണിത്. 1986, 2004 കാലഘട്ടങ്ങളെ സ്പര്‍ശിക്കുന്നതാണു കഥാഗതി- രതീഷ് രഘുനന്ദന്‍ സണ്‍ഡേ ദീപികയോടു പറഞ്ഞു.

പൂര്‍ണമായും തങ്കമണി സംഭവമാണോ?



തുടക്കം മുതല്‍ ഒടുക്കം വരെ തങ്കമണി സംഭവം കാണിക്കുന്ന, നൂറു കണക്കിനു പോലീസുകാര്‍ നിരവധി വീടുകളില്‍ കയറിയിറങ്ങുന്ന...അങ്ങനെയൊന്നും ഈ സിനിമയിലില്ല. ഇതില്‍ തങ്കമണി സംഭവം കാണിക്കുന്നുണ്ട്, പോലീസുകാര്‍ വീടുകളില്‍ കയറുന്നതും കാണിക്കുന്നുണ്ട്.

അതെല്ലാം സിനിമയ്ക്ക് ആവശ്യമായ അളവില്‍ മാത്രം. ഭരണകൂട, അധികാര ഇടപെടലുകള്‍ക്കു കാലഭേദമില്ലല്ലോ. അതിനാല്‍ ആ സംഭവം എക്കാലവും പ്രസക്തമാണ്.

കഥാപശ്ചാത്തലം...



തങ്കമണി എന്ന നാടും ആബേല്‍ ജോഷ്വാ മാത്തന്‍ എന്ന കേന്ദ്ര കഥാപാത്രവും അയാളുടെ ജീവിത പരിസരവുമാണ് ഈ സിനിമ. അന്നാട്ടിലേക്ക്, അവിടത്തെ ഒരു കുടുംബത്തിലേക്ക്, തങ്കമണി സംഭവം വന്നുകയറിയപ്പോള്‍ ഉണ്ടായ പ്രത്യാഘാതങ്ങളും ആ നാട് അനുഭവിച്ച മാനസിക ആഘാതവുമാണു സിനിമ.

ഇതില്‍ പ്രതികാരത്തിന്‍റെ ഏടുകളുമുണ്ട്. മാസ് സിനിമയൊന്നുമല്ല. അങ്ങേയറ്റം ഇമോഷണല്‍ ഡ്രാമയാണ്. ആബേലും അയാളുടെ ജീവിതവും ഫിക്ഷനാണ്. ദിലീപാണ് ആബേലാകുന്നത്.

ദിലീപിലേക്ക് എത്തിയത്...

ദിലീപേട്ടന്‍റെ തിയറ്ററില്‍ എന്‍റെ ആദ്യ സിനിമ ഉടല്‍ ഹിറ്റായതറിഞ്ഞ് അദ്ദേഹം എന്നെ വിളിച്ചു. ഗംഭീര പടമാണെന്നും ഇത്തരം സീരിയസ് വിഷയങ്ങള്‍ വന്നാല്‍ ഒന്നിച്ചു സിനിമ ചെയ്യാമെന്നും പറഞ്ഞു. അടുത്ത ദിവസങ്ങളിലൊന്നില്‍, ഉടലിനു മുന്പേ എഴുതിയ തങ്കമണിയുടെ കഥ അദ്ദേഹത്തോടു പറഞ്ഞു.



അദ്ദേഹം ഉടല്‍ കണ്ട് ഇഷ്ടപ്പെട്ടതുകൊണ്ടും തങ്കമണിയുടെ തിരക്കഥ വായിച്ചു താത്പര്യമായതിനാലും സംഭവിച്ച സിനിമയാണിത്. ആര്‍. ബി. ചൗധരിയും റാഫി മതിരയുമാണു നിര്‍മാണം. വിതരണം ഡ്രീം ബിഗ് ഫിലിംസ്.

രണ്ടു ഗെറ്റപ്പുകള്‍...

ദിലീപേട്ടനു തങ്കമണിയില്‍ രണ്ടു ഗെറ്റപ്പുണ്ട്. അതിന്‍റെ സ്‌കെച്ച് തയാറാക്കിയ ശേഷമാണ് റോഷന്‍ മേക്കോവര്‍ ഒരുക്കിയത്. ദിലീപ് ചെയ്തതിലേറെയും ഹ്യൂമര്‍ സിനിമകളാണെങ്കിലും അദ്ദേഹത്തിനു മാത്രം ചെയ്യാന്‍ പറ്റുന്ന വേറെ ചില കാര്യങ്ങളുണ്ട്.



ചാന്തുപൊട്ട് പല ഭാഷകളിലേക്കും റീമേക്ക് റൈറ്റ് പോയിട്ടും ഇന്നേവരെ ആരും സിനിമയാക്കിയില്ല. അത് ഒരുഗ്രന്‍ നടനേ പറ്റുകയുള്ളൂ. ദിലീപിന്‍റെ കരിയറിലെ ബെസ്റ്റ് പെര്‍ഫോമന്‍സ് തങ്കമണിയില്‍ കാണാം.

മേക്കിംഗ് ചലഞ്ച്...

ഉടല്‍ എന്ന ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയ്ക്കു ശേഷമായതിനാല്‍ കടുത്ത സമ്മര്‍ദമുണ്ട്. കഥാപരമായും മേക്കിംഗിലും സാങ്കേതിക കാര്യങ്ങളിലും ഉടലില്‍നിന്നു തീര്‍ത്തും വ്യത്യസ്തമാണ് തങ്കമണി. ഉടല്‍ വെറും 19 ദിവസം കൊണ്ടു ഷൂട്ട് ചെയ്തു.

ഇത് 100 ദിവസം ചാര്‍ട്ട് ചെയ്ത് 80 ദിവസം കൊണ്ടു തീര്‍ന്നു. 20 ദിവസം നേരത്തേ, അതും തൃപ്തികരമായി തീര്‍ക്കാനായതു വലിയ അനുഭവം. പ്രത്യേകിച്ചും, ആരുടെയുംകൂടെനിന്നു സിനിമ പഠിക്കാത്ത ഒരാളെന്നനിലയില്‍. പഴയകാലം പുനരാവിഷ്‌കരിക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. മൂന്നരയേക്കറില്‍ കവല, വീട്...എല്ലാം സെറ്റിട്ടു.

താരങ്ങളിലേക്ക് എത്തിയത്...

നീതപിള്ളയും തെലുങ്കിലെ പ്രണിത സുഭാഷുമാണ് നായികമാര്‍. നമ്മള്‍ എഴുതുന്ന മുഹൂർത്തങ്ങൾ അതുപോലെ പ്രതിഫലിപ്പിക്കാന്‍ പറ്റുന്ന അഭിനേതാക്കള്‍ വരുമ്പോഴാണ് സിനിമ നന്നാകുന്നത്. നീത ഇതിനു മുമ്പു ചെയ്ത മൂന്നു സിനിമകളിലെയും വേഷങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്.



പുതിയൊരാള്‍ക്ക് അതത്ര എളുപ്പമല്ല, അങ്ങനെ മാറിമാറി വേഷങ്ങൾ ചെയ്യാന്‍. പ്രണിതയുടേത് ഐപിഎസ് കഥാപാത്രം. മനോജ് കെ. ജയനു നെഗറ്റീവ് ഷേഡുള്ള വേഷമാണ്. സിദ്ധിഖ്, സുദേവ് നായര്‍, അജ്മല്‍, അസീസ് നെടുമങ്ങാട്, മാളവിക മേനോന്‍ തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍.

ദിലീപ് ഫാന്‍സിനെ തൃപ്തിപ്പെടുത്തുക എന്നതും പ്രധാനമല്ലേ...

ദിലീപേട്ടന്‍റെ ചില സ്ഥിരം ഫോര്‍മുല സിനിമകളുണ്ടല്ലോ. അതൊന്നുമല്ല തങ്കമണി. ഹ്യൂമറിനു വലിയ പ്രാധാന്യമില്ലാത്ത കഥയാണ്. ഇന്നു പൊതുവേ ഫാന്‍സുകാരുതന്നെ സിനിമയെ തോല്‍പ്പിക്കുന്ന അവസ്ഥയുണ്ട്.

താരങ്ങളെ പല രീതിയിലും കാണണമെന്ന് അവര്‍ ആഗ്രഹിക്കും. അതിനു പിന്നാലെ പോയാല്‍ നമ്മള്‍ ആഗ്രഹിക്കുന്ന സിനിമ ചെയ്യാനാവില്ല. സ്‌ക്രിപ്റ്റില്‍ എഴുതിവച്ചത് മാക്‌സിമം നേടാന്‍ ശ്രമിക്കും. ഒരാര്‍ട്ടിസ്റ്റിന് ഏതുവരെ ചെയ്യാനാകുമെന്ന് ആളുകള്‍ക്കൊരു തോന്നലുണ്ട്.



ഇന്ദ്രന്‍സേട്ടനിലൂടെ അതിനെ ബ്രേക്ക് ചെയ്യുകയായിരുന്നു ഉടലില്‍. ഇതുവരെ കാണാത്ത ദിലീപ് എന്ന നടനെ ഈ സിനിമയില്‍ കാണാനാകും. ഫാന്‍സ് ഷോ ഒന്നും ഉണ്ടാവില്ല. സിനിമ നല്ലതായാല്‍ ആളുകള്‍ കാണും. പാട്ടുകളും പശ്ചാത്തല സംഗീതവും വില്യം ഫ്രാന്‍സിസ്. ഗാനരചന ബി.ടി. അനില്‍കുമാര്‍

തങ്കമണി കോടതിയിലെത്തിയത്...

തങ്കമണി എന്ന പേരുപയോഗിക്കരുത്, തങ്കമണി സംഭവം പറയാന്‍പാടില്ല എന്നൊക്കെയായിരുന്നു ഹർജിയിലെ ആവശ്യങ്ങൾ. പിന്നിലെ ഉദ്ദേശ്യം വേറെയായിരുന്നു. അതിനു നമ്മള്‍ വഴങ്ങിയില്ല.

വീണ്ടും നടന്ന സംഭവം...

ഗോകുലം നിര്‍മിക്കുന്ന മലയാളം സിനിമയാണ് അടുത്ത പ്രോജക്ട്. അതും കേരളത്തില്‍ നടന്ന ഒരു സംഭവമാണ്. ഉടൽ ഹിന്ദിയിൽ റീമേക്ക് ചെയ്യും. സത്യന്‍ ബയോപിക് ആലോചനകളുമുണ്ട്.

ടി.ജി. ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.