Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
Monday, April 1, 2024 10:57 AM IST
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979ല്‍ പുറത്തിറങ്ങിയ പ്രേംനസീര്‍ നായകനായ "ഈ ഗാനം മറക്കുമോ' എന്ന ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്തുകൊണ്ടായിരുന്നു ലാലുവിന്റെ തുടക്കം.
ആദ്യം വില്ലനായും പിന്നീടു സ്വഭാവ നടനായും കൊമേഡിയനായും തിളങ്ങിയ താരം ഇതിനകം മുന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞു.
കോമഡി ടച്ചുള്ള റോളുകള്‍ ചെയ്യാന്‍ തുടങ്ങിയതോടെ ലാലു അലക്സ് പ്രേക്ഷകരുടെ പ്രിയതാരമായി മാറി. അതെല്ലാം സ്വാഭാവികമായി വന്നു ചേർന്നതാണെന്നാണ് ലാലുവിന്റെ പക്ഷം.
മഞ്ഞു പോലൊരു പെണ്‍കുട്ടി (2004) എന്ന സിനിമയിലെ അഭിനയത്തിനു മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരവും ലാലു അലക്സിനു ലഭിച്ചു. 45 വര്‍ഷത്തെ കരിയറിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ തികഞ്ഞ സന്തോഷവും നന്ദിയും മാത്രമെന്നും താരം പറയുന്നു.
ആദ്യ സിനിമയില്‍ ഐപിഎസ് ഉദ്യോഗസ്ഥനായി തുടങ്ങിയ അദ്ദേഹം "ബ്രോ ഡാഡി'യില്‍ സിനിമയുടെ കഥാഗതിയെത്തന്നെ നിയന്ത്രിക്കുന്ന കഥാപാത്രമായും ഇമ്പം എന്ന സിനിമയില്‍ മാഗസിൻ നടത്തിപ്പുകാരനായി മുഴുനീള വേഷങ്ങളിലും എത്തിനില്‍ക്കുന്നു. ലാലു അലക്സ് സണ്‍ഡേ ദീപികയോട്...
സിനിമയിലേക്ക്
സിനിമയിലേക്ക് എത്തിയതെങ്ങനെ എന്നു ചോദിച്ചാല്‍ ആക്സിഡന്റല്‍, യാദൃച്ഛികം എന്ന വാക്ക് മാത്രമാണ് ഉത്തരം. പ്രീഡിഗ്രി കഴിഞ്ഞു കുറച്ചു കാലം വെറുതെ നടന്നു. അപ്പനു ബസ് സര്‍വീസും ലോറിയുമുണ്ടായിരുന്നു.
അതുമൊക്കെയായി നടന്നു. പിന്നെ കുറച്ചു നാള് കൊല്ലത്തു സെയില്‍സ് റെപ്പായും മെഡിക്കല്‍ റെപ്പായും ജോലിചെയ്തു. ആ സമയത്ത് 24-ാം വയസില്‍ സിനിമയില്‍ അഭിനയിക്കാന്‍ അവസരം വന്നു.
അന്നത്തെ മുന്‍നിര സംവിധായകനായിരുന്ന എന്‍. ശങ്കരന് നായര്‍ സാറിന്റെ മുന്നില്‍ എങ്ങനെയോ ചെന്നുപെട്ടു. മദനോത്സവം, രാസലീല തുടങ്ങിയ സിനിമകളൊക്കെയെടുത്ത വലിയ സംവിധായകനാണ് അദ്ദേഹം.
അദ്ദേഹത്തിന്റെ രണ്ടു സിനിമയില്‍ അഭിനയിച്ചു. അതു രണ്ടും പുറത്തുവന്നില്ല. മൂന്നാമത്തെ സിനിമയിലും എനിക്ക് അവസരം തന്നു. അതാണ് "ഈ ഗാനം മറക്കുമോ' എന്ന എന്റെ ആദ്യ സിനിമ. വില്ലൻ വേഷമായിരുന്നു.
തുടക്കം പ്രേം നസീറിനൊപ്പം
പ്രേംനസീറിനൊപ്പമുള്ള തുടക്കം എന്നതു വലിയ, ത്രില്ലുള്ള കാര്യം തന്നെയാണ്. ഇന്നും അതു മനസിലുണ്ട്. നസീര്‍ സാറിനൊപ്പം അഭിനയിക്കുക, അദ്ദേഹത്തിന്റെ കൂടെയായിരിക്കുക എന്നത് എന്നെ സംബന്ധിച്ചു നിസാര കാര്യമല്ല.
അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോള്‍ ഭയം തോന്നിയിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ സമീപനം വലിയ പ്രോത്സാഹനമായിരുന്നു. എനിക്കു സഭാകമ്പം ഉണ്ടായിരുന്നെങ്കിലും ആദ്യത്തെ ഷോട്ട് തന്നെ ഓക്കെയായിരുന്നു.
ചെറുപ്പകാലത്തു കണ്ട പല സിനിമകളിലെയും ഡയലോഗുകള്‍ വീട്ടില്‍ വന്നു പറഞ്ഞുനോക്കുന്ന ശീലമുണ്ടായിരുന്നു. അതുകൊണ്ടൊക്കെ ആകും ആദ്യഷോട്ട് തന്നെ ഓക്കെ ആയത്. പിന്നീട് ജയനൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടി. മീന്‍, ഇടിമുഴക്കം തുടങ്ങി നാലഞ്ചു സിനിമകൾ. യുവാക്കളുടെ ഹരമായ ജയനൊപ്പം അഭിമാനത്തോടെയാണ് അഭിനയിച്ചത്.
കെ. പി. ഉമ്മര്‍
ഉമ്മുക്ക എന്ന കെ.പി. ഉമ്മര്‍ സിനിമയില്‍ എന്റെ മെന്ററും ഗുരുസ്ഥാനീയനുമായിരുന്നു. വളരെ അടുത്ത ബന്ധമായിരുന്നു അദ്ദേഹത്തോടുണ്ടായിരുന്നത്. വീട്ടില്‍ പോവുമ്പോള്‍ നല്ല ബിരിയാണിയൊക്കെ വച്ചു തരുമായിരുന്നു.
സിനിമയില്‍ വില്ലനായിരുന്ന ഉമ്മുക്ക ജീവിതത്തില്‍ തികഞ്ഞ സഹൃദയനായിരുന്നു. ഇപ്പോഴും ഉമ്മുക്കയുടെ മകനും മകന്റെ മകനുമായുമൊക്കെ അടുപ്പമുണ്ട്.
സിനിമയില്‍ ഇടവേള
ഇടയ്ക്കിടെ സിനിമ എന്നോടു പറയും. കുറച്ചുനാള്‍ വീട്ടില്‍ ഇരിക്ക്. അപ്പോള്‍ ഞാനങ്ങനെ ചെയ്യും. പിന്നെ ഇടയ്ക്ക് ഓരോ സിനിമ ഗിഫ്റ്റായി കിട്ടും. അപ്പം ഞാനങ്ങ് കയറി അഭിനയിക്കും. പ്രേക്ഷകര്‍ക്ക് അതിഷ്ടപ്പെട്ടാല്‍ പിന്നെയും വിളിവരും. അവരുടെ ദാസനാണ് ഞാന്‍.
വഴിത്തിരിവായ സിനിമ
കുറെ സിനിമകളില്‍ അഭിനയിച്ചെങ്കിലും "ഈ നാട്' എന്ന സിനിമയാണ് എന്നെയൊരു നടനാക്കിത്തീര്‍ത്തത്. ശശിയേട്ടന്റെ (ഐ.വി. ശശി) സംവിധാനത്തില്‍ മീന്‍ എന്ന സിനിമയില്‍ നേരത്തേ അഭിനയിച്ചിരുന്നു. "ഈ നാടി'ല്‍ നായകപ്രാധാന്യമുള്ള ഒരു പോലീസ് ഓഫീസറുടെ വേഷം അദ്ദേഹം തന്നു.
ആ സിനിമ ജീവിതത്തില്‍ വലിയ മാറ്റം വരുത്തി. ഈ സിനിമയിലൂടെയാണ് എന്നെ ജനം അറിയാനും അംഗീകരിക്കാനും തുടങ്ങിയത്. ശശിയേട്ടനോടു വലിയ കടപ്പാടുണ്ട്.
മോഹന്‍ലാലും മമ്മൂട്ടിയും
മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ എക്കാലത്തെയും മികച്ച നടന്മാരാണ്. അവര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നയാളാണ് ഞാന്‍. അവരുടെയൊക്കെ വില്ലനായിട്ടായിരുന്നു ആദ്യ കാലങ്ങളിലെ അഭിനയം. ഏതു റോള്‍ കിട്ടിയാലും ഞാന്‍ ഓക്കെ ആയിരുന്നു.
രതീഷുമായി നല്ല അടുപ്പം
നടൻ രതീഷ് എന്റെ നല്ല സുഹൃത്തായിരുന്നു. രതീഷിന്റെ മരണശേഷം വീട്ടില്‍ പോയി തിരിച്ചുവരുമ്പോള്‍ എന്റെ കൈയില്‍നിന്നു കാര്‍ സ്റ്റിയറിംഗിന്റെ കണ്ട്രോള് എങ്ങനെയോ പോയി. എവിടെയോ ചെന്നിടിച്ചു.
രതീഷിന്റെ വിയോഗത്തിവുള്ള വിഷമം കൊണ്ടായിരുന്നു അങ്ങനെ സംഭവിച്ചതെന്നാണ് ഞാൻ കരുതുന്നത്. അവന്റെ നന്മ കൊണ്ടാവും എനിക്ക് അന്നു കാര്യമായി ഒന്നും സംഭവിച്ചില്ല.
സുകുമാരന്‍, പൃഥ്വിരാജ്
സുകുമാരനും മകന് പൃഥ്വിരാജിനുമൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിൽ വലിയ ത്രില്ലുണ്ട്. എനിക്കു കിട്ടിയ വലിയ ഗിഫ്റ്റായിരുന്നു അത്. പൃഥ്വിരാജുമായി വര്‍ഷങ്ങളുടെ ബന്ധമുണ്ട്. ഞങ്ങള്‍ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ലാലുച്ചായാ എന്നും രാജു, എടാ മോനെ എന്നും വിളിക്കാവുന്ന ബന്ധമുണ്ട് ഞങ്ങള്‍ക്കിടയില്‍. പിന്നാലെ പൃഥ്വി സംവിധാനം ചെയ്ത ബ്രോ ഡാഡിയില്‍ അഭിനയിക്കാനുമായി. നല്ല സംവിധായകനെന്ന നിലയില്‍ സിനിമാ പ്രേക്ഷകര്‍ രാജുവിനെ അംഗീകരിച്ചതില്‍ ഏറെ സന്തോഷിക്കുന്ന ആളാണ് ഞാന്‍.
കുടുംബം
എറണാകുളം ജില്ലയിലെ പിറവം താലൂക്കില്‍ വി.ഇ. ചാണ്ടിയുടെയും അന്നമ്മയുടെയും മകന്. ബെറ്റിയാണ് ഭാര്യ 1986ലായിരുന്നു വിവാഹം. ബെന്‍, സെന്‍, സിയ എന്നിവരാണ് മക്കള്‍. അടുത്തയിടെയായിരുന്നു മകള്‍ സിയയുടെ വിവാഹം. മരുമകന് ടോബി.
ഈസ്റ്റര്‍ വിശേഷം
എന്റെ ജീവിതത്തിൽ ഈസ്റ്റർ വിലപ്പെട്ട ഒന്നാണ്. ഒാർമ വച്ച കാലം മുതൽ ഇന്നുവരെ ഈസ്റ്റർ മനസിൽ തൊടുന്ന അനുഭവമാണ്. നാല്പതാം വെള്ളി അന്നു മുതൽ ജീവിതം ഒരു പ്രത്യേക അനുഭവത്തിലേക്കാണ് നയിക്കപ്പെടുന്നത്.
ഓശാന ഞായര്‍, പെസഹ വ്യാഴം, ദഃഖവെള്ളി, ദുഃഖശനി, ഉയിർപ്പു ഞായർ... എല്ലാം ഏതൊരാൾക്കും ജീവിതത്തെ പുനക്രമീകരിക്കാനുള്ള ദിവസങ്ങളാണ്.
എല്ലാ ഈസ്റ്ററും കുടുംബത്തോട് ഒപ്പമായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. ഇത്തവണയും ഈസ്റ്റര്‍ ആഘോഷം ഗംഭീരമാക്കാൻ തന്നെയാണ് പ്ലാൻ. മകള്‍ സിയയുടെ വിവാഹം കഴിഞ്ഞതോടെ ഇത്തവണ കുടുംബത്തില്‍ ഒരാള്‍ കൂടിയുണ്ട്. മരുമകന് ടോബി. എല്ലാവരുമൊത്ത് ഈ ഈസ്റ്റര്‍ പൊടിപൊടിക്കുന്നതിന്റെ തിരക്കിലാണ് ഞങ്ങൾ.
പ്രദീപ് ഗോപി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
ചിപ്പിയായി സനുഷയുടെ രണ്ടാംവരവ്
ജലധാര പമ്പ്സെറ്റ് സിന്‍സ് 1962ലെ ചിപ്പിയായി സനുഷ വീണ്ടും മലയാള സിനിമയില്‍. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാ
Latest News
മുംബൈ സിറ്റി ഫൈനലിൽ
ജസ്റ്റിൻ ട്രൂഡോ പങ്കെടുത്ത ചടങ്ങിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം; പ്രതിഷേധമറിയിച്ച് ഇന്ത്യ
ബിജെപിക്ക് മൂന്ന് സീറ്റ് ഉറപ്പായും കിട്ടും; രണ്ടെണ്ണം കൂടി വേണമെങ്കിൽ കിട്ടാമെന്ന് പി.സി. ജോർജ്
ബിജെപി സ്വാധീനം സംസ്ഥാന സെക്രട്ടേറിയറ്റിലും പ്രതിഫലിച്ചു: കെ. സുധാകരന്
തോറ്റു പോകുമെന്ന സൂചന സുരേഷ് ഗോപിയിൽനിന്നു തന്നെ തനിക്ക് കിട്ടിയെന്ന് വെള്ളാപ്പള്ളി നടേശൻ
Latest News
മുംബൈ സിറ്റി ഫൈനലിൽ
ജസ്റ്റിൻ ട്രൂഡോ പങ്കെടുത്ത ചടങ്ങിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം; പ്രതിഷേധമറിയിച്ച് ഇന്ത്യ
ബിജെപിക്ക് മൂന്ന് സീറ്റ് ഉറപ്പായും കിട്ടും; രണ്ടെണ്ണം കൂടി വേണമെങ്കിൽ കിട്ടാമെന്ന് പി.സി. ജോർജ്
ബിജെപി സ്വാധീനം സംസ്ഥാന സെക്രട്ടേറിയറ്റിലും പ്രതിഫലിച്ചു: കെ. സുധാകരന്
തോറ്റു പോകുമെന്ന സൂചന സുരേഷ് ഗോപിയിൽനിന്നു തന്നെ തനിക്ക് കിട്ടിയെന്ന് വെള്ളാപ്പള്ളി നടേശൻ
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top