ഷാജോണിന്‍റെ ആട്ടക്കഥ!
Saturday, January 6, 2024 9:13 PM IST
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ ഫിലിം ഫെസ്റ്റിവലിൽ ഓപ്പണിംഗ് സിനിമയായിരുന്നു ആനന്ദ് ഏകര്‍ഷിയുടെ ആട്ടം. ഐഎഫ്എഫ്‌കെയില്‍ മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക് പുരസ്‌കാരവും നേടി. ആട്ടം അവാര്‍ഡ് ടൈപ്പ് പടമല്ലെന്നും തിയറ്റര്‍ എക്‌സ്പീരിയന്‍സ് ആവശ്യമുള്ള ത്രില്ലറാണെന്നും ഷാജോണ്‍ സണ്‍ഡേ ദീപികയോടു പറഞ്ഞു.

ആട്ടത്തിന്‍റെ ഭാഗമായത്....

ഈ സിനിമയുടെ റൈറ്ററും സംവിധായകനുമായ ആനന്ദ് ഏകര്‍ഷി, ഒരു സംഘം തിയറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍ എന്നിവര്‍ക്കൊപ്പം രണ്ടു പതിറ്റാണ്ടായി നാടകം ചെയ്യുന്നയാളാണ് വിനയ് ഫോര്‍ട്ട്. അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന വിനയ് യുടെ ചിന്തയില്‍ നിന്നാണ് ഈ സിനിമ.

തമാശ ഉള്‍പ്പെടെയുള്ള ചില ഹിന്ദി സിനിമകളില്‍ അസിസ്റ്റന്‍റും അസോസിയേറ്റുമായിരുന്നു ആനന്ദ്. ഡ്രാമ തന്നെയാണ് ഇതിന്‍റെ സബ്ജക്ട്. ഒരു ദിവസം ഡ്രാമ കഴിഞ്ഞ് ഉണ്ടായ ഒരു സംഭവം ഇവരുടെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളും അതില്‍നിന്നുണ്ടായ തിരിച്ചറിവുകളുമാണ് സിനിമ. വിനയ് ആണ് ഈ കഥ കേള്‍ക്കാന്‍ എന്നോടു പറഞ്ഞത്.



ആനന്ദ് കഥപറഞ്ഞ രീതിയില്‍തന്നെ ക്ലാസാണെന്നു മനസിലായി. ഇതില്‍ എനിക്കും ഹീറോയിനായി വേഷമിട്ട സെറിനും മാത്രമാണ് കാരക്ടര്‍ പേരുകളുള്ളത്. ബാക്കിയെല്ലാവര്‍ക്കും അവരവരുടെ പേരുകള്‍ തന്നെ. വിനയ് ഫോര്‍ട്ട് വിനയ് എന്ന പേരില്‍. ഞാനും വിനയ് ഫോര്‍ട്ടും സെറിനുമാണ് പരിചിതമുഖങ്ങളെങ്കിലും ബാക്കിയുള്ളവരും ഉഗ്രന്‍ ആര്‍ട്ടിസ്റ്റുകളാണ്, കാരക്ടേഴ്‌സാണ്.

സിഐഡി രാമചന്ദ്രന്‍ റിട്ട. എസ്‌ഐ വേറിട്ടുനില്‍ക്കുന്നത് ?

സനൂപ് സത്യന്‍ സ്‌ക്രിപ്‌റ്റെഴുതി സംവിധാനം ചെയ്ത സിഐഡി രാമചന്ദ്രന്‍ റിട്ട. എസ്‌ഐയില്‍ കേന്ദ്ര കഥാപാത്രമാണ്. പോലീസില്‍ നിന്നു ലീവെടുത്തും മറ്റും മാറിനില്‍ക്കുന്നവര്‍ കേസന്വേഷണത്തിലേക്കു മടങ്ങിയ കഥകള്‍ മുമ്പു വന്നിട്ടുണ്ട്.

പക്ഷേ, ഇതു റിട്ടയേര്‍ഡായ ഒരു എസ്‌ഐയുടെ ജീവിതമാണ്. എന്‍റെ ചാച്ചന്‍ പോലീസുകാരനായിരുന്നതുകൊണ്ടുതന്നെ ഒരു പോലീസുകാരന്‍ റിട്ടയറായി വന്ന ശേഷമുള്ള മാനസികാവസ്ഥ അടുത്തറിഞ്ഞിട്ടുണ്ട്. 33 വര്‍ഷം പോലീസ് ജീവിതം നയിച്ച ഒരാള്‍ പെട്ടെന്നൊരുദിവസം അതില്‍നിന്നു മാറിനില്‍ക്കുമ്പോഴുള്ള ട്രോമ. രാമചന്ദ്രന് ഒരിക്കലും ഇതില്‍നിന്നു മാറിപ്പോകാനാവില്ല.

അങ്ങനെ സുഹൃത്തായ അഡ്വക്കേറ്റിന്‍റെ നിര്‍ദേശപ്രകാരം അദ്ദേഹം ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ഏജന്‍സി തുടങ്ങുന്നതും ഒരു കേസ് കൈകാര്യം ചെയ്യേണ്ടിവരുന്നതിനെത്തുടര്‍ന്നുള്ള സംഭവങ്ങളുമാണ് സിനിമ. സര്‍വീസില്‍നിന്നു പുറത്തിറങ്ങി സാധാരണക്കാരനാകുമ്പോഴാണ് പോലീസിനു മറ്റൊരു മുഖം കൂടിയുണ്ടെന്ന് അദ്ദേഹത്തിനു മനസിലാകുന്നത്.

പോലീസ്‌ വേഷങ്ങളോടുള്ള അഭിനിവേശം കൂടിവരികയാണോ ?

ഞാന്‍ എന്നെത്തന്നെ വിലയിരുത്തുന്ന ആളല്ല. ഓരോ വേഷവും പുതുതായിട്ടു തന്നെയാണ് എനിക്കു തോന്നാറുള്ളത്. ഇതിനുമുമ്പൊരു പോലീസ് വേഷം ചെയ്തല്ലോ, ഇതങ്ങു വിട്ടാലോ എന്നൊക്കെ പലപ്പോഴും ചിന്തിക്കാറുണ്ടെങ്കിലും തേടിവരുന്ന കഥാപാത്രങ്ങള്‍ ഒന്നിനൊന്നു വ്യത്യസ്തമാണ്. കാണുന്ന ജനങ്ങള്‍ക്ക് അത് എത്രത്തോളം ഫീല്‍ ചെയ്തിട്ടുണ്ടെന്ന് എനിക്കറിയില്ല.

ഇതുവരെയുടെ പ്രമേയം വ്യത്യസ്തമല്ലേ ?

സുരഭിലക്ഷ്മിക്കു ദേശീയ പുരസ്‌കാരം കിട്ടിയ മിന്നാമിനുങ്ങ് സിനിമയുടെ റൈറ്ററും ഡയറക്ടറുമായ അനില്‍ തോമസിന്‍റെ പുതിയ ചിത്രമാണ് ഇതുവരെ. അതില്‍ കേന്ദ്രകഥാപാത്രമാണ്. ബ്രഹ്മപുരം പശ്ചാത്തലമാകുന്ന കഥയാണ്. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിന് അടുത്തു താമസിക്കുന്ന ഒരു ഫാമിലിയുടെ കഥയാണ്; ഗൃഹനാഥനും ഭാര്യയും മകനും. അവര്‍ക്കും നാട്ടുകാര്‍ക്കും പ്ലാന്‍റ് മൂലമുള്ള ബുദ്ധിമുട്ട് പ്രമേയമാകുന്നു. സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഈ സിനിമ ചെയ്യണമെന്നു തോന്നി.

ബ്രദേഴ്‌സ് ഡേയ്ക്കു ശേഷം സംവിധാനം വൈകുന്നത് ?

കോവിഡ് കാലത്തിന്‍റെ ഗ്യാപ്പ് വന്നു. റീ എന്‍ട്രിയില്‍ മുമ്പ് അഭിനയിക്കാന്‍ കമിറ്റ് ചെയ്തിരുന്ന കുറെ സിനിമകളുണ്ടായിരുന്നു. എന്നാലും ഞാന്‍ അടുത്ത സിനിമയ്ക്കുവേണ്ടിയുള്ള ചര്‍ച്ചകളിലും എഴുത്തിലുമായിരുന്നു. ഫാമിലി ത്രില്ലറാണ്. തിരക്കഥ പൂർത്തിയായിവരുന്നു. ഉടനെതന്നെ അതു സിനിമയായി നിങ്ങളുടെ മുന്നിലേക്ക് എത്തിക്കാമെന്നു പ്രതീക്ഷിക്കുന്നു.

സന്തോഷം സിനിമയുടെ ഡയറക്ടര്‍ അജിത്ത് വി. തോമസിനു വേണ്ടി ഞാന്‍ ഒരു ത്രില്ലര്‍ സിനിമ എഴുതുകയാണ്. ആദര്‍ശ്, പോള്‍സണ്‍ എന്നിവരുടേതാണു കഥ.

ദൃശ്യം 2 - ല്‍ സഹദേവന്‍റെ അഭാവം ചര്‍ച്ചയായി. സഹദേവനെ മുന്‍നിര്‍ത്തിയാവുമോ ദൃശ്യം 3 ?

സീക്വലില്‍ ഒരു കഥാപാത്രം ഇല്ലാതെയായപ്പോള്‍ ഇത്രയും ചര്‍ച്ചയായത് ആദ്യമാണെന്ന് തോന്നുന്നു. അത് എന്‍റെ കഴിവല്ല. ആ കഥാപാത്രത്തിന്‍റെ വലിയ സാന്നിധ്യമാണത്. ആ കോന്പിനേഷനില്‍ ഒരിക്കല്‍ക്കൂടി അഭിനയിക്കാനുള്ള കാത്തിരിപ്പിലാണ്. ജീത്തു എത്രയും പെട്ടെന്ന് എഴുതട്ടെ. ഒരുപാടു കഥകള്‍ പ്രചാരത്തിലുണ്ട്. ജീത്തു പറയുമ്പോഴേ സത്യം അറിയാനാകൂ.



ഇതരഭാഷാ ചിത്രങ്ങള്‍ ഒഴിവാക്കുകയാണോ ?

2.0യ്ക്കു ശേഷം ആറ്റ്‌ലിയുടെ ബിഗില്‍ എന്ന പടത്തിലേക്കു വിളിച്ചിരുന്നു. സംവിധാന തിരക്കുകള്‍ കാരണം പോകാനായില്ല. അടുത്തിടെ ഞാന്‍ എസ്.ജെ. സിനു എന്ന മലയാളി സംവിധായകന്‍റെ പേട്ട റാപ്പ് എന്ന തമിഴ് പടം ചെയ്തു. പ്രഭുദേവയാണു നായകന്‍. അതിൽ എനിക്കു ഹ്യൂമറും കുറച്ചു നെഗറ്റീവ് ഷേഡുമുള്ള രസകരമായ വേഷമാണ്.

ടി.ജി. ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.