കപ്പടിക്കാൻ കാർത്തിക് വിഷ്ണു
Monday, February 19, 2024 11:44 AM IST
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ എറണാകുളം കാക്കനാട് സ്വദേശിയായ കാര്‍ത്തിക് വിഷ്ണു എന്ന കുട്ടിയുമായി മാതാപിതാക്കൾ എത്തിയിരുന്നു. കാര്‍ത്തിക് കണ്ട ആദ്യ സിനിമസെറ്റ്.

അന്നു കുഞ്ചാക്കോ ബോബന്‍ ഒരുമ്മ നല്‍കിയിരുന്നത്രെ. ആ ചുംബനമാണോ പ്രചോദനമെന്നറിയില്ല കാര്‍ത്തിക് സിനിമയിൽ തന്നെ എത്തി. ലാര്‍ഡ് ലിവിംഗ്സ്റ്റണ്‍ 7000 കണ്ടി എന്ന സിനിമയിലൂടെയായിരുന്നു വരവ്. അതുമൊരു കുഞ്ചാക്കോ ബോബന്‍ ചിത്രമായിരുന്നു എന്നത് യാദൃച്ഛികം.



പാലക്കാട് പിഎംജി എച്ച്എസ്എസിലെ പ്ലസ് ടു പഠനകാലത്തു സിനിമ തന്നെയാണ് തന്‍റെ വഴിയെന്നുറപ്പിച്ചു. അധ്യാപകരായിരുന്ന ബേബിയും ഹരിനാരായണനും സിനിമയെക്കുറിച്ചു ഗൗരവതരമായി വിശകലനം ചെയ്യുന്നതു കാര്‍ത്തിക്കിനെ സ്വാധീനിച്ചു.

എഴുത്തും സംവിധാനവുമായിരുന്നു കൂടുതൽ ഇഷ്ടം. പ്ലസ് ടു കാലത്ത് ഒരു ഷോര്‍ട് ഫിലിം എഴുതി സംവിധാനം ചെയ്തു. 2014ല്‍ മാക്ടയും ചലച്ചിത്ര അക്കാഡമിയും സംഘടിപ്പിച്ച ചലച്ചിത്ര ക്യാന്പിൽ പങ്കെടുത്തു.



കെ.ജി.ജോര്‍ജ്, കമല്‍ തുടങ്ങിയവരെ പരിചയപ്പെട്ടു. സഹസംവിധായകനായി സിനിമയില്‍ തുടങ്ങാനായിരുന്നു ശ്രമം. എന്നാൽ, അത് എളുപ്പമല്ലെന്നു മനസിലായി.

അഭിനയ വഴി



അഭിനയമാണ് കുറച്ചുകൂടി എളുപ്പവഴിയെന്നു തോന്നി. അങ്ങനെ കണ്ണിൽപ്പെടുന്ന എല്ലാ കാസ്റ്റിംഗ് കോളുകളിലേക്കും ചിത്രങ്ങള്‍ മുടങ്ങാതെ അയച്ചു. അങ്ങനെയാണ് 2015ല്‍ ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍ 7000 കണ്ടിയിലേക്ക് എത്തുന്നത്. 38 ദിവസത്തോളം ആ സിനിമയുടെ സെറ്റില്‍ ഉണ്ടായിരുന്നു.

എന്നാല്‍, എഡിറ്റിംഗ് നടന്നു പുറത്തിറങ്ങിയ ആ സിനിമയില്‍ തന്നെ കണ്ടുപിടിക്കാൻ താൻ തന്നെ ബുദ്ധിമുട്ടിയെന്നു കാര്‍ത്തിക് ചിരിയോടെ പറയുന്നു. അങ്ങനെയിരിക്കെ ഹാന്‍മേയ്ഡ് ഫിലിംസില്‍നിന്നു കോള്‍ വന്നു.



സമീര്‍ താഹിര്‍ ചിത്രത്തിന്‍റെ ഓഡിഷന് എത്തുക. അങ്ങനെ ദുല്‍ഖര്‍ സല്‍മാന്‍റെ കലിയിൽ വേഷം കിട്ടി. ഏറെ സമയം ഇല്ലെങ്കിലും കഥാപാത്രം നിര്‍ണായകമായതിനാൽ ശ്രദ്ധനേടി. കലിയുടെ സെറ്റിലാണ് ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ ഷാഹിര്‍ എന്നിവരെയൊക്കെ കാണുന്നത്.

ഗപ്പി വഴിത്തിരിവ്



ആ സെറ്റിൽ പരിചയപ്പെട്ട കോസ്റ്റ്യുമർ മഷര്‍ ഹംസയാണ് പുതിയൊരു വഴിയിലേക്കു നയിച്ചത്. മഷര്‍ ഹംസയുടെ ശിപാർശയിലാണ് ഇ ഫോര്‍ എന്‍റർടെയ്മെന്‍റ് വിളിച്ചതും ഗപ്പി എന്ന ജോണ്‍ പോള്‍ ചിത്രത്തിലേക്ക് എത്തിയതും.

ഗപ്പിയിലെ ക്രിസ്റ്റി സിനിമാ ജീവിതത്തിൽ വഴിത്തിരിവായി. മുഴുനീളന്‍ കഥാപാത്രങ്ങളിലേക്ക് പലരും ക്ഷണിക്കാന്‍ കാരണമായതും ഗപ്പിയാണ്. ഗപ്പിക്കു ശേഷം യമണ്ടന്‍ പ്രേമകഥ, പായ്ക്കപ്പല്‍, ബഷീറിന്‍റെ പ്രേമലേഖനം, പ്യാലി, കര്‍ണന്‍ നെപ്പോളിന്‍ ഭഗത്‌സിംഗ്, കിടു അങ്ങനെ ഒരുപിടി ചിത്രങ്ങള്‍ ചെയ്തു.



2019ല്‍ സ്വപ്നേഷ് കെ. നായരുടെ എടക്കാട് ബറ്റാലിയനില്‍ അഭിനയിച്ചു. ടോവിനോയ്ക്ക് ഒപ്പം രണ്ടാമത്തെ ചിത്രം. എത്ര ആള്‍ക്കൂട്ടത്തിനിടയിലും തിരിച്ചറിഞ്ഞു വിളിച്ചു സംസാരിക്കുന്നയാളാണ് ടോവിനോ.

സിനിമാജീവിതം ഏതാണ്ട് പച്ചപിടിച്ചുവന്ന കാലത്താണ് കോവിഡിന്‍റെ വരവ്. എന്തെങ്കിലും ജോലി കണ്ടുപിടിക്കണമെന്ന അവസ്ഥയായി. അനിശ്ചിതത്വത്തിൽ നിൽക്കുന്പോഴാണ് ചെക്കന്‍ എന്ന സിനിമയിലേക്കു ക്ഷണം കിട്ടിയത്, അതും നായകനായി.

ഒരു ചെറിയ ചിത്രം ആയതിനാല്‍ ശ്രദ്ധിക്കപ്പെടില്ല എന്ന ചിന്തയാണ് ആദ്യം ഉണ്ടായത്. എന്നാല്‍, ചിത്രത്തിലെ പാട്ടുകള്‍ കണക്കുകൂട്ടലുകൾ മാറ്റിമറിച്ചു. ചെക്കനിലെ എല്ലാ പാട്ടുകളും മില്ല്യണ്‍ കാഴ്ചക്കാരെ നേടി. ഒരു കാറ്റ് മൂളണ് എന്ന ഗാനം 26 മില്ല്യണ്‍ കാഴ്ചക്കാരെയാണ് നേടിയത്.

മറക്കാനാവാത്തത്

എന്നും ഓർക്കുന്ന ചില നിമിഷങ്ങളുണ്ട്. അതിലൊന്നാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമ. തന്‍റെ മാതാപാതാക്കള്‍ ഏറെ ആരാധനയോടെ കണ്ടിരുന്ന കലാഭവന്‍ മണിയുടെ ചെറുപ്പമാണ് ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ ചെയ്തത്.



ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന സിനിമയില്‍ മമ്മൂട്ടിയോടൊപ്പം സ്‌ക്രീന്‍ പങ്കിടാനും ഭാഗ്യമുണ്ടായി. അന്നു ഡിഗ്രിക്കു പഠിക്കുന്ന കാലമാണ്. എന്നാല്‍, ഏഴിലോ എട്ടിലോ പഠിക്കുന്ന ചെക്കന്‍ എന്നാണ് മമ്മൂട്ടി ആദ്യം വിചാരിച്ചിരുന്നത്. ഡിഗ്രി എന്നത് കള്ളം പറയുകയാണോ എന്ന് അദ്ദേഹം തമാശയായി വിരട്ടി ചോദിച്ചു.

അഭിനയ ജീവിതം പത്താം വര്‍ഷത്തിലേക്ക് അടുക്കുമ്പോള്‍ വലിയ പ്രതീക്ഷകളാണ് കാര്‍ത്തിക് വിഷ്ണുവിനുള്ളത്. വിഷ്ണു പുരുഷന്‍ എന്ന പേര് പരിഷ്കരിച്ച് കാര്‍ത്തിക് വിഷ്ണു എന്നാക്കിയ ശേഷം എത്താന്‍ പോകുന്ന ആദ്യം ചിത്രമാണ് കപ്പ്.



നവാഗതനായ സഞ്ജു വി. സാമുവല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മാത്യു തോമസിനൊപ്പം പ്രാധാന്യമുള്ള വേഷമാണ് കാര്‍ത്തിക് കൈകാര്യം ചെയ്യുന്നത്. കേരളത്തില്‍ നടന്ന ഒരു പ്രമാദമായ കേസിനെ ആസ്പദമാക്കി ഡിസ്നി ഹോട്സ്റ്റാര്‍ നിര്‍മിക്കുന്ന ഒരു വെബ്സീരീസ് ആണ് മറ്റൊരു പ്രതീക്ഷ.

കൂടാതെ രാജ് ബാബുവിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചാട്ടുളിയിൽ ഷൈൻ ടോം ചാക്കോയ്ക്കും ജാഫർ ഇടുക്കിക്കും ഒപ്പം പ്രധാന വേഷത്തിൽ കാർത്തിക് എത്തുന്നുണ്ട്. സിനിമയില്‍ ഇനിയും ഏറെ അവസരങ്ങൾ തന്നെ കാത്തിരിക്കുന്നുണ്ടെന്ന പ്രതീക്ഷയിൽ കാർത്തിക് വിഷ്ണു മുന്നോട്ട്.

ശരത് ജി.മോഹൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.