പ്ലസ് വണ്‍ പ്രവേശനം; ആകെ 4,66,261 സീറ്റ്
Thursday, May 9, 2024 1:15 AM IST
തിരുവനന്തപുരം: സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത വിധത്തില്‍ അലോട്ട്മെന്‍റ് പ്രക്രിയയുടെ ആരംഭത്തില്‍ തന്നെ മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മേഖലയിലായി പ്ലസ് വണ്ണിന് 4,66,261 സീറ്റാണ് ഉള്ളത്. ഹയര്‍ സെക്കന്‍ഡറിയില്‍ പൊതുവിലുള്ള 3,59,507 സീറ്റുകളും താത്കാലിക അഡീഷണല്‍ ബാച്ച് അനുവദിച്ചതിലുള്ള 11,965 സീറ്റുകളും മാര്‍ജിനല്‍ സീറ്റ് വര്‍ധനവിലൂടെയുള്ള 61,759 സീറ്റുകളും ഉള്‍പ്പെടെ ആകെ 4,33,231 സീറ്റാണ് ഉള്ളത്.

വിഎച്ച്എസ്ഇയില്‍ 33,030 സീറ്റുമുണ്ട്. ഇതിനുപുറമേ ഐറ്റിഐയില്‍ 61,429 സീറ്റും പോളിടെക്നിക്കില്‍ 9,990 സീറ്റും ഉണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തില്‍ അറിയിച്ചു.

അക്കാദമിക മെറിറ്റിന് മുന്‍തൂക്കം

പ്ലസ് വണ്‍ പ്രവേശനത്തിന് മാനദണ്ഡമായ വെയിറ്റഡ് ഗ്രേഡ് പോയിന്‍റ് ആവറേജ് തുല്യമായി വരുന്ന സാഹചര്യത്തില്‍ അക്കാദമിക മെറിറ്റിന് മുന്‍ തൂക്കം നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

ഇത്തരം സാഹച്ര്യത്തില്‍ ഗ്രേസ് മാര്‍ക്കിലൂടെയല്ലാതെയുള്ള അപേക്ഷകനെ റാങ്കില്‍ ആദ്യം പരിഗണിക്കും. പട്ടികവര്‍ഗ വികസനവകുപ്പിനു കീഴിലെ പതിനാല് മോഡല്‍ റെസിഡെന്‍ഷല്‍ ഹയര്‍സെക്കൻഡറി സ്കൂളുകളിലെ പ്രവേശനം ഈ വര്‍ഷം മുതല്‍ ഏകജാലക സംവിധാനത്തിലൂടെ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.