കെഎസ്ആർടിസി കൊറിയർ സർവീസ് വിപുലീകരിക്കും
കെഎസ്ആർടിസി കൊറിയർ സർവീസ് വിപുലീകരിക്കും
Thursday, May 9, 2024 1:15 AM IST
പ്രദീപ് ചാത്തന്നൂർ

ചാത്തന്നൂർ: കെഎസ്ആർടിസിയുടെ കൊറിയർ സർവീസ് വിപുലീകരിക്കും. ഇതിനായി ഫ്രാഞ്ചൈസികളെ നിയോഗിക്കും.

ഡിപ്പോ ടു ഡിപ്പോ സംവിധാനമാണ് ഇപ്പോൾ നിലവിലുള്ളത്. ഇതിന് പുറമേ കൊറിയർ ഗുണഭോക്താവിന്‍റെ മേൽവിലാസത്തിൽ നേരിട്ട് എത്തിക്കാനാണ് ശ്രമം. കെഎസ്ആർടിസി ഇതിനായി പിൻകോഡ് അടിസ്ഥാനത്തിൽ ഒന്നിലധികം ഫ്രാഞ്ചൈസികളെ നിയമിക്കും. കോയമ്പത്തൂർ, നാഗർകോവിൽ, തിരുപ്പുർ, മൈസൂരു, ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലും ഫ്രാഞ്ചൈസികളെ ക്ഷണിക്കും. നിശ്ചിത തുക കെട്ടിവച്ച് ഫ്രാഞ്ചൈസികൾക്ക് അപേക്ഷിക്കാം.

സ്വകാര്യ കൊറിയർ കമ്പനികൾ ഈടാക്കുന്നതിനേക്കാൾ നിരക്ക് കുറവിലായിരിക്കും കെഎസ്ആർടിസിയുടെ സേവനം. കവറുകൾ ട്രാക്ക് ചെയ്യുന്നതിനുള്ള പ്രീമിയം സൗകര്യവും ഏർപ്പെടുത്തും. പാസ്പോർട്ട് ഉൾപ്പെടെയുള്ള വിലപ്പിടിപ്പുള്ള രേഖകൾ അയയ്ക്കാൻ സൗകര്യം പ്രയോജനപ്പെടുത്താനാകും.

തിരുവനന്തപുരം-കാസർഗോഡ് റൂട്ടിൽ കൊറിയറുകൾ കൊണ്ടുപോകുന്നതിന് രണ്ടുവാനുകളും ഏർപ്പെടുത്തും. വാൻ വാങ്ങുന്നതിനുള്ള ടെൻഡർ ക്ഷണിച്ചു. ഇതിൽ സ്വകാര്യ കമ്പനികൾക്കും കൊറിയർ കമ്പനികൾക്കും ആവശ്യമെങ്കിൽ ലഗേജ് കൊണ്ടുപോകുന്നതിന് നിശ്ചിത സ്ഥലം അനുവദിക്കും. ഇതിനായി മാസ വാടക ഈടാക്കുമെന്നും അധികൃതർ പറഞ്ഞു.

കേരളത്തിൽ എവിടെയും 16 മണിക്കൂറിനകത്ത് കൊറിയർ എത്തിക്കാനുള്ള സൗകര്യം കെഎസ്ആർസിടിക്കുണ്ട്. കഴിഞ്ഞ വർഷം ജൂണിലാണ് കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് ആരംഭിച്ചത്. 47 ഡിപ്പോകളിലുള്ള സൗകര്യം മറ്റുഡിപ്പോകളിലേക്കും വ്യാപിക്കും. ഇതോടെ നിലവിലെ പ്രതിദിനവരുമാനമായ 1.70 ലക്ഷം രൂപ നാലിരട്ടിയാക്കി ഉയർത്താനാകുമെന്നാണ് കെഎസ്ആർടിസി പ്രതീക്ഷിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.