ബസ് തടഞ്ഞ സംഭവം: ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തി
ബസ് തടഞ്ഞ സംഭവം: ഡ്രൈവറുടെ  മൊഴി രേഖപ്പെടുത്തി
Thursday, May 9, 2024 1:15 AM IST
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞതിന് മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവ് സച്ചിൻ ദേവ് എംഎൽഎ എന്നിവർക്കെതിരേ കേസെടുത്ത് പരാതിക്കാരനായ ഡ്രൈവർ യദുവിന്‍റെ മൊഴി കന്‍റോൺമെന്‍റ് പോലീസ് രേഖപ്പെടുത്തി.

ഇന്നലെ രാവിലെ പതിനൊന്നരയോടെ ആരംഭിച്ച മൊഴിയെടുപ്പ് ഉച്ചവരെ നീണ്ടു. ഇക്കഴിഞ്ഞ 27നു രാത്രിയിൽ ഉണ്ടായ സംഭവങ്ങളെക്കുറിച്ചും യദു മൊബൈൽ ഫോണിൽ സംസാരിച്ച കാര്യങ്ങളും പോലീസ് ചോദിച്ചു.

സംഭവദിവസം മേയറുടെ പരാതിയിൽ പോലീസ് യദുവിനെ അറസ്റ്റ് ചെയ്‌തശേഷം ജാമ്യത്തിൽ വിട്ടിരുന്നു. എന്നാൽ, ബസ് തടയുകയും തന്നെ തടഞ്ഞുവയ്ക്കുകയും യാത്രക്കാരെ ഇറക്കി വിടുകയും ചെയ്‌ത മേയർ, എംഎൽഎ എന്നിവർ ഉൾപ്പെടെ അഞ്ചു പേർക്കെതിരേ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് യദു നൽകിയ പരാതിയിൽ കേസെടുത്തില്ല. ഇതേ തുടർന്ന് വഞ്ചിയൂർ കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ അഞ്ചു പേർക്കെതിരേയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാൻ കോടതി നിർദേശിച്ചിരുന്നു.

ഇതേ തുടർന്നാണ് കന്‍റോൺമെന്‍റ് പോലീസ് മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവും എംഎൽഎ യുമായ സച്ചിൻ ദേവ്, മേയറുടെ സഹോദരൻ അരവിന്ദ്, സഹോദരഭാര്യ ആര്യ, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരേ കേസ് എടുത്തത്.

അതേ സമയം, കെഎസ്ആർടിസി ബസിൽ നിന്നും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച മെമ്മറി കാർഡ് കാണാതായ കേസിൽ തമ്പാനൂർ പോലീസും യദുവിന്‍റെ മൊഴിഎടുത്തു. കന്‍റൺമെന്‍റ് പോലീസ് സ്റ്റേഷനിലാണ് മൊഴിയെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.