കോഴിക്കോട് സ്റ്റീൽ കോംപ്ലക്സ് : കന്പനി ട്രൈബ്യൂണൽ ഉത്തരവിനെതിരേ അപ്പീൽ നൽകും
കോഴിക്കോട് സ്റ്റീൽ കോംപ്ലക്സ് : കന്പനി ട്രൈബ്യൂണൽ ഉത്തരവിനെതിരേ അപ്പീൽ നൽകും
Thursday, May 9, 2024 1:17 AM IST
തിരുവനന്തപുരം: കോഴിക്കോട് ചെറുവണ്ണൂരിലെ സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യ സ്റ്റീൽ കോംപ്ലക്സ് ഛത്തീസ്ഗഡ് ഔട്ട്സോഴ്സിംഗ് സർവീസിനു കൈമാറണമെന്ന നാഷണൽ കന്പനി ട്രൈബ്യൂണൽ ഉത്തരവിനെതിരേ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.

സർക്കാർ നിശ്ചയിച്ച പാട്ടവ്യവസ്ഥയ്ക്കു വിരുദ്ധമായും സംസ്ഥാന സർക്കാരിനെ കേൾക്കാതെയുമാണ് ട്രൈബ്യൂണൽ വിധിയെന്നു ചൂണ്ടിക്കാട്ടിയാകും അപ്പീൽ നൽകുകയെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. കേന്ദ്ര പൊതുമേഖലയിലെ സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യയും സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ കോംപ്ലക്സ് ലിമിറ്റഡും ചേർന്നുള്ള സംയുക്ത സംരംഭമാണ് കൈമാറാൻ ട്രൈബ്യൂണൽ കഴിഞ്ഞ രണ്ടിന് ഉത്തരവിട്ടത്.

കാനറാ ബാങ്കിൽനിന്ന് 2013 ൽ സ്ഥാപനമെടുത്ത 45 കോടി രൂപയുടെ വായ്പാ തിരിച്ചടവിൽ വീഴ്ചയുണ്ടായെന്നു സൂചിപ്പിച്ചാണ് ഛത്തീസ്ഗഡ് ഔട്ട്സോഴ്സിംഗ് ലിമിറ്റഡ് സമർപ്പിച്ച റസല്യൂഷൻ പദ്ധതിയനുസരിച്ച് കന്പനി കൈമാറാൻ ഉത്തരവിട്ടത്.

വായ്പാ തിരിച്ചടവിൽ വീഴ്ച വന്നതായി ആരോപിച്ച് ബാങ്ക് എൻസിഎൽടിയെ സമീപിച്ചു. ഇതേത്തുടർന്നാണ് ഉത്തരവുണ്ടായത്. 2014ൽ ഭാഗികമായി കന്പനിയുടെ പ്രവർത്തനം നിലച്ചു. 2016 ഡിസംബർ മുതൽ കന്പനി പൂർണമായും പ്രവർത്തനം നിലച്ചിരിക്കുകയാണ്.

സംസ്ഥാന സർക്കാർ നിശ്ചയിച്ച വ്യവസ്ഥകൾ പാലിക്കാതെയാണ് സ്റ്റീൽ കോംപ്ലക്സിന്‍റെ ഭൂമി കടബാധ്യതയിൽ ഉൾപ്പെടുത്തിയത്. സംസ്ഥാന സർക്കാരിനെ വേണ്ടവിധം കേൾക്കാതെയുമാണ് ഉത്തരവുണ്ടായത്. ട്രൈബ്യൂണലിനു മുന്പാകെ കേസ് എത്തുന്നതിന് മുന്പുതന്നെ പ്രശ്നം പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ ഇടപെട്ടിരുന്നു.

വ്യവസായമന്ത്രി പി. രാജീവ് പ്രശ്നപരിഹാരത്തിന് കാനറാ ബാങ്ക് അധികൃതരുമായി ചർച്ച നടത്തുകയും ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ പരിഗണിക്കാമെന്ന് ബാങ്ക് ഉറപ്പു നൽകുകയും ചെയ്തിരുന്നു.

ഇതിനിടയിൽ ബാധ്യതയുടെ ചെറിയ ഭാഗം മാത്രം തിരിച്ചുകിട്ടുന്ന റസല്യൂഷൻ പ്ലാൻ ബാങ്ക് അംഗീകരിച്ചത് ദുരൂഹമാണ്. മറ്റു നടപടികളും പുരോഗമിക്കുകയായിരുന്നു. ഇതിനിടയിലാണ് ഉത്തരവുണ്ടായത്.

സംയുക്ത സംരംഭം എന്നനിലയിൽ സ്ഥാപനത്തെ സംരക്ഷിക്കാൻ കേന്ദ്ര സ്ഥാപനമായ സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യയും വേണ്ടത്ര താത്പര്യം കാണിച്ചില്ല. സംയുക്ത സംരംഭത്തിൽനിന്നു പിന്മാറുകയാണെന്നാണ് സെയിൽ അറിയിച്ചതെന്നും വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.