ദൃശ്യങ്ങൾ പകർത്തുന്നതിനിടെ കാട്ടാന ആക്രമിച്ചു; ന്യൂസ് ചാനൽ കാമറാമാനു ദാരുണാന്ത്യം
ദൃശ്യങ്ങൾ പകർത്തുന്നതിനിടെ കാട്ടാന ആക്രമിച്ചു;  ന്യൂസ് ചാനൽ കാമറാമാനു ദാരുണാന്ത്യം
Thursday, May 9, 2024 2:41 AM IST
പാലക്കാട്: ജനവാസമേഖലയിലെത്തിയ കാട്ടാനകളുടെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ അപ്രതീക്ഷിതമായുണ്ടായ ആനയുടെ ആക്രമണത്തിൽ മാതൃഭൂമി സീനിയർ ന്യൂസ് കാമറാമാൻ എ.വി. മുകേഷിനു (34) ദാരുണാന്ത്യം.

മലന്പുഴ കൊട്ടേക്കാട് വേനോലി എളന്പരക്കാടിനു സമീപത്തെ ജനവാസമേഖലയിൽ ഇന്നലെ രാവിലെ എട്ടോടെയാണു സംഭവം. സമീപത്തെ കൃഷിയിടത്തിൽ പുലർച്ചെ കാട്ടാനയിറങ്ങിയെന്നു നാട്ടുകാരിൽനിന്നു ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടർ ഗോകുൽ, ഡ്രൈവർ മനോജ് എന്നിവർക്കൊപ്പം മുകേഷ് പുലർച്ചെ ആറുമണിയോടെ സ്ഥലത്തെത്തിയത്.  

ഇവിടെ നവാസമേഖലയിലെത്തുന്ന ആനകൾ കുറച്ചുദിവസങ്ങളായി കൃഷിനാശം വരുത്തുന്നതു പതിവാണ്. കാട്ടാനകൾ കോരയാർ പുഴ കടക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടെ ആനകളിലൊന്ന് തിരിഞ്ഞാക്രമിക്കുകയായിരുന്നു. ആന അടുത്തേക്ക് അതിവേഗത്തിൽ ഓടിയെത്തിയതോടെ സംഘം ചിതറിയോടി.

സംഘാംഗങ്ങൾ പിന്നീടു തെരഞ്ഞെത്തിയപ്പോഴാണ് ആനയുടെ ചവിട്ടേറ്റ നിലയിൽ മുകേഷിനെ കണ്ടെത്തിയത്. ഇടുപ്പിനും തുടയെല്ലിനും സാരമായി പരിക്കേറ്റ മുകേഷിനെ ഉടൻതന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ദീർഘകാലം മാതൃഭൂമി ഡൽഹി ബ്യൂറോയിൽ കാമറാമാനായിരുന്നു മുകേഷ്. ഒരുവർഷമായി പാലക്കാട് ബ്യൂറോയിലാണ്. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി അവത്താൻ വീട്ടിൽ പരേതനായ ഉണ്ണിയുടെയും എ. ദേവിയുടെയും മകനാണ്. ഭാര്യ: ടിഷ. സഹോദരി: ഹരിത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.