ആര കോടതിവളപ്പില്‍ സ്ഫോടനം നടത്തിയത് യുപി സ്വദേശിനി
Sunday, January 25, 2015 12:16 AM IST
ആര: ബിഹാറിലെ ആര കോടതിവളപ്പില്‍ ചാവേറായെത്തി സ്ഫോടനത്തില്‍ കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞു. ഉത്തര്‍പ്രദേശ് ബാലിയ സ്വദേശിനി റീന ഗൌറാണു കൊല്ലപ്പെട്ടതെന്നു ഭോജ്പുര്‍ പോലീസ് മേധാവി അക്തര്‍ ഹുസൈ ന്‍ പറഞ്ഞു.

സ്ഫോടനസമയത്തു കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന രണ്ടു തടവുപുള്ളികള്‍ രക്ഷപ്പെട്ടിരുന്നു. ലംബു ശര്‍മ, അഖിലേഷ് ഉപാധ്യായ് എന്നിവരാണു രക്ഷപ്പെട്ടത്. ഇതില്‍ ലംബു ശര്‍മയെ രക്ഷിക്കാനാണു യുവതി ബോംബുമായി എത്തിയതെന്നാണു പോലീസിന്റെ ഭാഷ്യം. 2009ല്‍ ലംബു ശര്‍മയെ രക്ഷിക്കാനായി ആര സിവില്‍ കോടതി പരിസരത്ത് ഇയാളുടെ അനുയായികള്‍ നടത്തിയ സമാന പദ്ധതിയില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.


കഴിഞ്ഞ ദിവസം ആര കോടതിവളപ്പില്‍ നടന്ന സ്ഫോടനത്തി ലും രണ്ടു പേര്‍ മരിച്ചു. ബോംബുമായെത്തിയ റീനയ്ക്കു പുറമേ 26കാരനായ കോണ്‍സ്റബിള്‍ അമിത്കുമാറും കൊല്ലപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.