ചിദംബരത്തിന്‍റെയും ലാലുവിന്‍റെയും വസതികളിൽ റെയ്ഡ്
ചിദംബരത്തിന്‍റെയും ലാലുവിന്‍റെയും വസതികളിൽ റെയ്ഡ്
Tuesday, May 16, 2017 12:31 PM IST
ന്യൂഡൽഹി: മുൻ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്‍റെയും ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിന്‍റെയും വീടുകളിൽ റെയ്ഡ്. ചിദംബരത്തിന്‍റെയും മകൻ കാർത്തി ചിദംബരത്തിന്‍റെയും ചെന്നൈയിലും ഡൽഹിയിലുമുള്ള വസതികളിലും സ്ഥാപനങ്ങളിലും സിബിഐയും, ലാലുപ്രസാദിന്‍റെ വസതികളിൽ ആദായനികുതി വകുപ്പുമാണ് റെയ്ഡ് നടത്തിയത്. 1000 കോടി രൂപയുടെ ബേനാമി ഇടപാടിലാണ് ലാലു പ്രസാദ് യാദവിന്‍റെ ഡൽഹിയിലും പരിസരത്തുമുള്ള വസതികളിൽ റെയ്ഡ് നടന്നത്. ചിദംബരത്തിന്‍റെയും കാർത്തിയുടെയും ചെന്നൈയിലുള്ള സ്ഥാപനങ്ങൾക്കു പുറമേ ഡൽഹി, മുംബൈ, കോൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിലും സിബിഐയുടെ വിവിധ സംഘങ്ങൾ റെയ്ഡ് നടത്തി.

ഷീന ബോറ കൊലക്കേസിലെ പ്രതികളായ പീറ്റർ മുഖർജിക്കും ഇന്ദ്രാണി മുഖർജിക്കും പങ്കുള്ള മാധ്യമസ്ഥാപനത്തിൽ വിദേശനിക്ഷേപത്തിനായി സഹായമൊരുക്കിയെന്നു ചൂണ്ടിക്കാട്ടിയാണ് കാർത്തി ചിദംബരത്തിന്‍റെ കന്പനികളിൽ പരിശോധന നടത്തിയത്. കൈക്കൂലി വാങ്ങി കാർത്തി ചിദംബരത്തിന്‍റെ കന്പനി 2008ൽ ഐഎൻഎക്സ് മീഡിയ കന്പനിക്ക് സഹായം നൽകിയെന്നാണ് ആരോപണം. പത്തു ലക്ഷം രൂപ വാങ്ങി 305 കോടിയുടെ നിക്ഷേപത്തിനു മറയിട്ടുവെന്ന കേസിലാണ് അന്വേഷണം. 4.2 കോടിക്കേ അനുമതിയു ണ്ടായിരുന്നുള്ളൂ. സിബിഐയുടെ സാന്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് റെയ്ഡ് നടത്തിയത്.

ചിദംബരവും മകനും വിദേശനിക്ഷേപ നിയമം ലംഘിച്ചുവെന്നാണ് സിബിഐ ചൂണ്ടിക്കാട്ടുന്നത്. ക്രിമിനൽ ഗൂഢാലോചനയിൽ ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരം പ്രതിസ്ഥാനത്താണ്. വഞ്ചന, സർക്കാർ ഉദ്യോഗസ്ഥരെ സ്വാധീനിക്കൽ, കുറ്റകരമായ പ്രവൃത്തി തുടങ്ങിയ കുറ്റങ്ങളും ആരോപിക്കുന്നുണ്ട്. എന്നാൽ, തനിക്കെതിരായ ആരോപണങ്ങൾക്ക് ഒരു തെളിവും നിലനിൽക്കുന്നില്ലെന്ന് കാർത്തി ചിദംബരം ചെന്നൈയിൽ പറഞ്ഞു. തങ്ങൾക്കെതിരേ നടക്കുന്നത് രാഷ്‌ട്രീയ പകപോക്കലാണെന്നും കാർത്തി ആരോപിച്ചു.


തങ്ങൾക്കെതിരേ ആരോപണങ്ങളൊന്നും ഇല്ലാതിരുന്നിട്ടും മോദി സർക്കാർ പകവീട്ടുകയാണെന്നു ചിദംബരവും ആരോപിച്ചു.

എന്നാൽ, സർക്കാർ സിബിഐ അന്വേഷണത്തിൽ ഇടപെടില്ലെന്നും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഏജൻസികൾ അന്വേഷണവും പരിശോധനകളും നടത്തുന്നതെന്നും കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.

ലാലുപ്രസാദ് യാദവിന്‍റെ ഡൽഹിയിലും ഗുഡ്ഗാവിലുമുള്ള 22 സ്ഥലങ്ങളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. ലാലുവിനും മക്കൾക്കും വിവാദ ഭൂമി ഇടപാടിൽ പങ്കുണ്ടെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദാണ് ആരോപിച്ചത്. ലാലുവിന്‍റെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഡൽഹി, ഗുഡ്ഗാവ്, റിവാരി എന്നിവിടങ്ങളിലെ പ്രമുഖ വ്യവസായികളുടെയും റിയൽ എസ്റ്റേറ്റ് ഏജന്‍റുമാരുടെയും വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു.

ഇതുകൊണ്ടൊന്നും തന്നെ ആർക്കും നിശബ്ദനാക്കാൻ കഴിയില്ലെന്നാണ് ലാലുപ്രസാദ് യാദവ് പ്രതികരിച്ചത്. ബിജെപിയെ എതിർക്കുന്നവരെ സംഘടിപ്പിച്ച് ഓഗസ്റ്റിൽ താൻ നടത്താനിരിക്കുന്ന മഹാറാലി തടയുന്നതിനുവേണ്ടിയാണ് റെയ്ഡെന്നും ലാലു ആരോപിച്ചു.
മക്കളുടെ പേരിൽ പാറ്റ്നയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ പണിയുന്ന രണ്ടേക്കർ പ്ലോട്ടും ഡൽഹി ഫ്രണ്ട്സ് കോളനിയിൽ വലിയ വസതികളും ഉള്ളത് ലാലു നിഷേധിക്കുന്നില്ല.

എന്നാൽ, ഈ സ്വത്തുവകകൾ എല്ലാംതന്നെ തെരഞ്ഞെടുപ്പു സമയങ്ങളിൽ വെളിപ്പെടുത്തിയിട്ടുള്ളതാണെന്നാണ് വിശദീകരിക്കുന്നത്. പാറ്റ്നയിലെയും ഡൽഹിയിലെയും ഭൂമിയിടപാടുകളിൽ 68കാരനായ ലാലുവും മകളും എംപിയുമായ മിസ ഭാരതി, സംസ്ഥാന മന്ത്രിമാരും പുത്രന്മാരായ തേജ് പ്രതാപ്, തേജസ്വി എന്നിവരും കുറ്റക്കാരാണെന്നാണ് ആരോപണം.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.