കേജരിവാളിന്‍റെ അറസ്റ്റ്; ഇഡിയോട് വിശദീകരണം തേടി സുപ്രീംകോടതി
കേജരിവാളിന്‍റെ അറസ്റ്റ്; ഇഡിയോട് വിശദീകരണം  തേടി സുപ്രീംകോടതി
Wednesday, May 1, 2024 3:02 AM IST
സെബിൻ ജോസഫ്

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതു ചോദ്യംചെയ്തു സുപ്രീംകോടതി.

അടുത്ത വാദം നടക്കുന്ന വെള്ളിയാഴ്ച ഇതു സംബന്ധിച്ച വിശദീകരണം നൽകണമെന്നു ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുൾപ്പെട്ട ബെഞ്ച് വിധിച്ചു.

ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ടു കേജരിവാളിന്‍റെ അറിവോടെ 100 കോടി രൂപയുടെ പണത്തട്ടിപ്പ് നടത്തിയെന്നാരോപിച്ചാണ് മാർച്ച് 21ന് രാത്രി ഇഡി സംഘം അറസ്റ്റ് ചെയ്തത്. ഇതു ചോദ്യം ചെയ്തു കേജരിവാൾ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ.

അറസ്റ്റുമായി ബന്ധപ്പെട്ടു താഴെക്കാണുന്ന അഞ്ച് ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്ന് ഇഡി അഭിഭാഷകൻ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിനു കോടതി നിർദേശം നൽകി.

1. മതിയായ നീതിന്യായപരിശോധന ഇല്ലാതെ, എന്തിനു ക്രിമിനൽ നടപടികൾ സ്വീകരിച്ചു. ഈ കേസിൽ ഇതുവരെ കണ്ടുകെട്ടൽ നടപടികളൊന്നുമില്ല, ഉണ്ടെങ്കിൽ അതിൽ കേജരിവാൾ എങ്ങനെ ഉൾപ്പെട്ടിരിക്കുന്നു?

2. മനീഷ് സിസോദിയ കേസിൽ അനുകൂലവും പ്രതികൂലവുമായി കണ്ടെത്തലുകൾ ഉണ്ട്. അപ്പോൾ കേജരിവാളിന്‍റെ കേസ് എവിടെയാണ് പെടുക.

3. പണത്തട്ടിപ്പ് തടയൽ നിയമത്തിലെ 19-ാം വകുപ്പിൽ കുറ്റാരോപിതൻ എന്നല്ല വിചാരണ നേരിടേണ്ട കുറ്റവാളി എന്നാണ് പറയുന്നത്. അതേസമയം, 45-ാം വകുപ്പിൽ കുറ്റാരോപിതൻ എന്നും പറയുന്നു. ഇത് എങ്ങനെ വ്യാഖ്യാനിക്കും? വകുപ്പുകൾ തമ്മിലുള്ള വ്യത്യാസം വളരെ വലുതാണെന്നും നിലവാരം സമാനമാണെന്നും ഞങ്ങൾ ഉറപ്പാക്കണോ?

4. നടപടികൾ ആരംഭിച്ചതും അറസ്റ്റ് നടത്തിയതും തമ്മിലുള്ള സമയ വ്യത്യാസം?

5. പൊതുതെരഞ്ഞെടുപ്പിനു തൊട്ടു മുന്പ് അറസ്റ്റ് ചെയ്തതെന്തിന്?

തെരഞ്ഞെടുപ്പു പ്രചാരണരംഗത്തുനിന്നുതന്നെ ഒഴിവാക്കാൻ കള്ളക്കേസ് ചുമത്തി ഇഡി അറസ്റ്റ് ചെയ്തിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി കേജരിവാൾ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

2021-22 വർഷത്തെ ഡൽഹി മദ്യനയത്തിലെ പണത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.കേജരിവാളിനെ തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് ഒഴിവാക്കാൻ വേണ്ടിയാണ് അറസ്റ്റ് ചെയ്തു ജുഡീഷൽ കസ്റ്റഡിയിൽ വച്ചിരിക്കുന്നതെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി തിങ്കാഴ്ച സുപ്രീം കോടതിയിൽ പറ ഞ്ഞി രുന്നു.കോഴയായി ലഭിച്ച പണം കേജരിവാൾ ഗോവ, പഞ്ചാബ് തെരഞ്ഞെടുപ്പുകളിൽ വിനിയോഗിച്ചതിന്‍റെ തെളിവുണ്ടെന്ന് ഇഡി അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാതെ തിഹാർ ജയിലിൽനിന്ന് ഉത്തരവിറക്കുന്ന കേജരിവാൾ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജിയും വന്നിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.