കർണാടക ലൈംഗിക ചൂഷണക്കേസ്; രേവണ്ണയെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു
കർണാടക ലൈംഗിക ചൂഷണക്കേസ്; രേവണ്ണയെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു
Thursday, May 9, 2024 2:41 AM IST
ബംഗളൂരു: കർണാടകയിലെ ലൈംഗിക പീഡനാരോപണവുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകൽ കേസിൽ ജനതാദൾ (എസ്) നേതാവും എംഎൽഎയുമായ എച്ച്.ഡി. രേവണ്ണയെ അടുത്ത ചൊവ്വാഴ്ചവരെ റിമാൻഡ് ചെയ്യാൻ‌ ഉത്തരവ്. ബംഗളൂരു കെ.ആർ. നഗർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ നാലിനാണ് പ്രത്യേക അന്വേഷണസംഘം രേവണ്ണയെ അറസ്റ്റ് ചെയ്തത്.

രേവണ്ണയുടെ മകനും ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹാസനിൽനിന്നുള്ള എൻഡിഎ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരേ ലൈംഗിക പീഡന പരാതി ഉന്നയിച്ച സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്നാണ് കേസ്.

നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തുകയും ചെയ്തുവെന്നാണു പ്രജ്വലിനെതിരേയുള്ള പരാതി. ഇതുസംബന്ധിച്ച് കർണാടക വനിതാ കമ്മീഷൻ അധ്യക്ഷ നാഗലക്ഷ്മി ചൗധരി മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു കത്തയച്ചുവെന്ന വാർത്ത പുറത്തുവന്നതോടെ പ്രജ്വൽ ജർമനിയിലേക്കു കടക്കുകയായിരുന്നു.

സിബിഐ വേണ്ടെന്ന് കർണാടക ആഭ്യന്തരമന്ത്രി

ബംഗളൂരു: ലൈംഗികാരോപണക്കേസിൽ സിബിഐ അന്വേഷണം വേണമെന്ന മുൻമുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ആവശ്യം തള്ളി ആഭ്യന്തരമന്ത്രി ഡോ.ജി. പരമേശ്വര.

കർണാടക ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്‍റിനു (സിഐഡി) കേസ് അന്വേഷിക്കാനുള്ള ശേഷിയുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് ഉറപ്പ് നൽകുകയാണെന്നും മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.

പ്രജ്വലിന്‍റെ അച്ഛനും എംഎൽഎയുമായ എച്ച്.ഡി. രേവണ്ണ, ബന്ധു സതീഷ് ബൊബ്ബണ്ണ എന്നിവർക്കൊപ്പം രേവണ്ണയുടെ ഒരു സഹായിയെയും അറസ്റ്റ്ചെയ്തിട്ടുണ്ടെന്നു പറഞ്ഞ ആഭ്യന്തരമന്ത്രി സഹായിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.