അപ്പുറത്തെ ഗ്രഹങ്ങളെപ്പറ്റി വെളിപ്പെടുത്തലിനു നാസ
അപ്പുറത്തെ ഗ്രഹങ്ങളെപ്പറ്റി വെളിപ്പെടുത്തലിനു നാസ
Tuesday, February 21, 2017 2:01 PM IST
ന്യൂയോർക്ക്: അമേരിക്കൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസ ഇന്നു സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളെപ്പറ്റി സുപ്രധാനമായ വെളിപ്പെടുത്തൽ നടത്തും. ഇന്ത്യൻ സമയം അർധരാത്രി നടത്തുന്ന വാർത്താസമ്മേളനത്തിൽ ഉന്നത ശാസ്ത്രജ്ഞർ പങ്കെടുക്കുന്നുണ്ട്.

എന്താകും പറയുക എന്നു നാസ അറിയിച്ചിട്ടില്ല. എക്സോപ്ലാനറ്റു (സൂര്യനല്ലാത്ത മറ്റുനക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങൾ)കളെപ്പറ്റിയുള്ള പുതിയ കണ്ടുപിടിത്തങ്ങൾ അവതരിപ്പിക്കും എന്നു മാത്രമാണ് നാസ അറിയിച്ചത്.

സൗരയൂഥത്തോട് ഏറ്റവും അടുത്ത നക്ഷത്രമായ പ്രോക്സിമാ (ആൽഫാ) സെന്‍റോറിയിൽ ഒരു ഗ്രഹം കണ്ടെത്തിയതിനുശേഷമുള്ള ഏറ്റവും പ്രധാന കണ്ടെത്തലാകും ഇന്നു വെളിപ്പെടുത്തുക എന്നാണ് അഭ്യൂഹം. 21 പ്രകാശവർഷം (സെക്കൻഡിൽ മൂന്നു ലക്ഷം കിലോമീറ്റർ സഞ്ചരിക്കുന്ന പ്രകാശം ഒരു വർഷംകൊണ്ട് എത്തുന്ന ദൂരമാണ് ഒരു പ്രകാശവർഷം) അകലെയാണ് അവിടെ കണ്ട എച്ച്ഡി 219134 ബി എന്ന ഗ്രഹം. പാറക്കെട്ട് നിറഞ്ഞതാണ് ആ ഗ്രഹം. പക്ഷേ ജീവൻ നിലനിർത്താൻ പറ്റുന്നതിനേക്കാൾ ചൂടാണ് അതിൽ.കഴിഞ്ഞ വർഷം നാസ അറിയിച്ചത് 1284 ഗ്രഹങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ടെന്നാണ്. നാസയുടെ കെപ്ലർ ദൂരദർശിനിയാണ് ഇവയെ നിരീക്ഷിച്ചത്.

കണ്ടെത്തിയ ഗ്രഹങ്ങളിൽ അന്തരീക്ഷമോ ജീവനു സഹായകമായ മറ്റെന്തെങ്കിലും ഘടകമോ സംബന്ധിച്ചാണോ നാസ ഇന്നു വെളിപ്പെടുത്തുക എന്നും ചർച്ചയുണ്ട്.
പെഗാസസ് എന്ന നക്ഷത്രസമൂഹത്തിൽ നാല് ഗ്രഹങ്ങളെ നാസ നേരത്തേ കണ്ടെത്തിയിട്ടുണ്ട്. 129 പ്രകാശവർഷം അകലെയാണ് അവ. 40 വർഷം മുതൽ 400 വർഷംവരെ വ്യത്യസ്തമായ ഭ്രമണകാലയളവുള്ളതാണ് ഈ ഗ്രഹങ്ങൾ. സൂര്യനേക്കാൾ പ്രഭയുള്ളത് ആറു കോടി വർഷം പഴക്കമുള്ളതുമാണ് ഈ ഗ്രഹങ്ങൾ വലംവയ്ക്കുന്ന നക്ഷത്രം. എച്ച്ആർ 8799 എന്നാണ് ഈ നക്ഷത്രത്തിനു നല്കിയിട്ടുള്ള പേര്.

ഭാവിയിൽ ശാസ്ത്രകഥകൾക്കു പശ്ചാത്തലമാകാവുന്ന പല വിവരങ്ങളും നാസ ഇന്നു വെളിപ്പെടുത്തും എന്നാണ് സിനെറ്റ് എന്ന ടെക്നോളജി പ്രസിദ്ധീകരണം അവകാശപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.