ബ്രസീൽ മുൻ പ്രസിഡന്‍റ് ലുലായ്ക്കു തടവുശിക്ഷ
ബ്രസീൽ മുൻ പ്രസിഡന്‍റ് ലുലായ്ക്കു തടവുശിക്ഷ
Thursday, July 13, 2017 1:42 PM IST
സംപൗളോ: ബ്രസീൽ മുൻ പ്രസിഡന്‍റ് ലുയി ഇനാസിയോ ലുലാ ഡാ സിൽവയ്ക്ക് കൈക്കൂലിക്കേസിൽ കോടതി ഒന്പതര വർഷം തടവുശിക്ഷ വിധിച്ചു. അപ്പീൽ നൽകാമെന്നും അതിന്‍റെ വിധി വരുന്നതുവരെ ലുലാ ജയിലിൽ പോകേണ്ടതില്ലെന്നും കോടതി പറഞ്ഞു. പെട്രോബാസ് എണ്ണക്കന്പനിയുടെ കരാർ കിട്ടുന്നതിനായി ഒഎഎസ് എന്ന എൻജിനിയറിംഗ് കന്പനി ലുലായ്ക്ക് അപ്പാർട്ടുമെന്‍റ് നിർമിച്ചുനൽകിയെന്നാണ് കേസ്.

എട്ടുവർഷം ബ്രസീലിൽ പ്രസിഡന്‍റായിരുന്ന ഇടതുപക്ഷ നേതാവായ ലുലായെ അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ കെട്ടിച്ചമച്ച കേസാണിതെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകർ ആരോപിച്ചു. നിരപരാധിത്വം തെളിയിക്കുന്ന വസ്തുതകൾ കണക്കിലെടുക്കാതെയാണു വിധി പറഞ്ഞതെന്ന അഭിഭാഷകരുടെ ആരോപണം ഫെഡറൽ ജഡ്ജി സെർജിയോ മോറോ തള്ളിക്കളഞ്ഞു. കോടതി വിധി ബ്രസീലിനെ രണ്ടു തട്ടിലാക്കിയിരിക്കുകയാണ്. ലുലായെ പിന്തുണയ്ക്കുന്ന ഏറെപ്പേർ രാജ്യത്തുണ്ട്. ഉരുക്കുകന്പനി തൊഴിലാളിയായിരുന്ന ലുലാ ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെയാണു രാഷ്‌ട്രീയത്തിലെത്തിയത്.

ഭൂമുഖത്തെ ഏറ്റവും ജനകീയനായ നേതാവെന്നാണു മുൻ യുഎസ് പ്രസിഡന്‍റ് ഒബാമ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. 2011ൽ ലുലാ പ്രസിഡന്‍റ് പദത്തിൽ രണ്ടാംഊഴവും പൂർത്തിയാക്കി. തുടർച്ചയായി മൂന്നുവട്ടം മത്സരിക്കുന്നതിനു വിലക്കുള്ളതിനാൽ ദിൽമാ റൂസെഫിനെ പിൻഗാമിയാക്കി മാറി നിന്നു. എന്നാൽ ദിൽമാ ഇംപീച്ചുചെയ്യപ്പെട്ടു. ഇപ്പോഴത്തെ പ്രസിഡന്‍റ് മൈക്കൽ ടെമറിനെതിരേയും അഴിമതി ആരോപണമുണ്ട്. മൂന്നുവർഷം മുന്പ് ആരംഭിച്ച ഓപ്പറേഷൻ കാർ വാഷ് അന്വേഷണത്തിലാണു ലുലാ കുടുങ്ങിയത്. പെട്രോബാസിന്‍റെ കരാറുകൾ നൽകി കന്പനികളിൽ നിന്നും രാഷ്‌ട്രീയക്കാർ വൻതുക കൈക്കൂലി വാങ്ങിയതു സംബന്ധിച്ചുള്ള അന്വേഷണമാണ് കാർ വാഷ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.